Connect with us

kerala

കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ തീപിടുത്തം

തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ തീപിടിത്തം. അഞ്ചാംനിലയിലുള്ള ആര്‍.ടി ഓഫീസിലെ മാലിന്യകൂമ്പാരത്തിനാണ് തീപിടിച്ചത്

Published

on

തിരുവനന്തപുരം: തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ തീപിടിത്തം. അഞ്ചാംനിലയിലുള്ള ആര്‍.ടി ഓഫീസിലെ മാലിന്യകൂമ്പാരത്തിനാണ് തീപിടിച്ചത്. രാവിലെ എട്ടുമണിയോടെയാണ് സംഭവം. തീ അണക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലാതിരുന്നത് ഗുരുതര സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.

തമ്പാനൂര്‍ ബസ് ടെര്‍മിനലിന്റെ അഞ്ചാംനിലയില്‍ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചത്. മൂന്നു യൂണിറ്റുകള്‍ ഉടന്‍ എത്തിയെങ്കിലും ഫയര്‍ എക്‌സിറ്റ് അടഞ്ഞുകിടന്നതിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായ അഞ്ചാംനിലയില ആര്‍.ടി ഓഫീസില്‍ പ്രവേശിക്കാന്‍ സേനാംഗങ്ങള്‍ക്ക് മൂന്നു വാതിലുകള്‍ പൊളിക്കേണ്ടിവന്നു.

ഫയര്‍ എക്‌സിറ്റിന്റെ ഭാഗത്തുള്ള മുറിയില്‍ ഇത്തരത്തില്‍ മാലിന്യം സൂക്ഷിക്കാന്‍ പാടില്ലാത്തതാണെന്ന് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമാകില്ലെന്ന സന്ദേശം നല്‍കിയ നേതാവായിരുന്നു വി.എസ്; വി.ഡി സതീശന്‍

മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവാണ് വി.എസെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Published

on

തിരുവനന്തപുരം: പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമാകില്ലെന്ന സന്ദേശം വി.എസ് അച്യുതാനന്ദന്‍ നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവാണ് വി.എസെന്നും വി.ഡി സതീശന്‍ പറഞ്ഞു.

സാധാരണ കമ്യൂണിസ്റ്റ് രീതികളില്‍ നിന്ന് വ്യത്യസ്തനായിരുന്നു അദ്ദേഹം. വി.എസ് സര്‍ക്കാറിനെതിരെ താന്‍ ഉയര്‍ത്തിയ നിരവധി വിഷയങ്ങള്‍ അദ്ദേഹം പരിശോധിച്ച് പരിഹാരം കണ്ട അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് വി.എസിനെ കേരള രാഷ്ട്രീയം ഏറ്റെടുത്തതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തെത്തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവെച്ചത്.

Published

on

കേരള സര്‍വകലാശാല നാളെ (23.07.2025 ബുധന്‍) നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തെത്തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. തിയറി, പ്രാക്ടിക്കല്‍ & വൈവ വോസി അടക്കമുള്ള എല്ലാ പരീക്ഷകളും മാറ്റി. മറ്റുദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

Continue Reading

india

ആസമിലെ വിവേചനപരമായ സര്‍ക്കാര്‍ സമീപനം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്‌ലിം ലീഗ് എം.പിമാര്‍

Published

on

ആസാമിൽ ജനങ്ങൾക്കിടയിൽ അശാന്തി പരത്തുന്ന തരത്തിലുള്ള നടപടികളിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്തിരിയണമെന്നും വളരെ ആശങ്കാജനകമായ വിധത്തിൽ നടക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് പാർലമെന്റിൽ ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാരായ ഇ.ടി മുഹമ്മദ് ബഷീർ, ഡോ. എം.പി അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവർ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ദേശീയ മാനദണ്ഡം പാലിക്കുന്നതിനു പകരം, ജില്ല തിരിച്ചുള്ള അടിസ്ഥാനത്തിൽ ന്യൂനപക്ഷ പദവി പുനർ നിർവചിക്കാനുള്ള അസം സർക്കാരിന്റെ നിർദ്ദേശം, ജനങ്ങളുടെ സംരക്ഷണമില്ലായ്മക്കും ക്ഷേമ പദ്ധതികളിലെ വിവേചനത്തെ കുറിച്ചുള്ള ഭയത്തിനും കാരണമായിട്ടുണ്ട്.

ആറ് മത വിഭാഗങ്ങൾക്ക് ന്യൂനപക്ഷ സർട്ടിഫിക്കറ്റുകൾ നൽകാനുള്ള പദ്ധതി, പ്രത്യേകിച്ച് ബംഗാളി വംശജരായ മുസ്ലിംകൾക്കിടയിൽ, ദുഷ്ടലാക്കോടെയുള്ള രാഷ്ട്രീയ ലക്ഷ്യവും ഉദ്യോഗസ്ഥ രംഗത്ത് നിന്നുള്ള നിഷ്കാസനവും വലിയ തോതിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.

നിരവധി ജില്ലകളിലും ഹിന്ദുക്കൾ ന്യൂനപക്ഷങ്ങളായി മാറിയിട്ടുണ്ടെന്നും കുടുംബാസൂത്രണം, ബഹു ഭാര്യത്വം നിരോധിക്കൽ തുടങ്ങിയ നടപടികളിലൂടെ ജനസംഖ്യാ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നു.

കൃത്യമായ രേഖകൾ ഉണ്ടായിട്ട് പോലും ഭൂമി ഒഴിപ്പിക്കൽ നീക്കങ്ങൾ വിവേചനപരമായി നടപ്പാക്കപ്പെടുന്നുണ്ട്. ബംഗ്ല ഭാഷ സംസാരിക്കുന്ന മുസ്ലിംകളെ വിവേചന പരമായി ലക്ഷ്യം വച്ച് കൊണ്ടുള്ള പ്രവർത്തനങ്ങൾ വ്യാപകമാണ്. അതേസമയം മറ്റു വിഭാഗങ്ങളുടെ സമാനമായ കൈയേറ്റങ്ങൾ ചോദ്യം ചെയ്യപ്പെടാതെ പോയി. ഈ നടപടികൾ നിയമപരമായ പരിശോധനയ്ക്ക് കാരണമാവുകയും സംസ്ഥാനം അനുവദിച്ച വിവേചനത്തെയും ഭവന, സ്വത്തവകാശ ലംഘനങ്ങളെയും കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ ഉയർത്തുകയും ചെയ്തു.

സമാന്തരമായി, ‘അനധികൃത കുടിയേറ്റക്കാർ’ എന്ന് വിളിക്കപ്പെടുന്നവരെ തിരിച്ചറിഞ്ഞ് നാട് കടത്താനുള്ള ശ്രമങ്ങൾ സംസ്ഥാനം ശക്തമാക്കിയിട്ടുണ്ട്. നിരവധി വ്യക്തികളെ, പ്രത്യേകിച്ച് ബംഗാളി വംശജരായ മുസ്ലീങ്ങളെ, അസമിലെ വിദേശ ട്രൈബ്യൂണലുകൾ ‘വിദേശികൾ’ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. സംശയാസ്പദമായതോ പിഴവുകളുള്ളതോ ആയ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട്, നിയമപരമായി പരിമിതമായ നിയമ സഹായത്തോടെ, പലരെയും വർഷങ്ങളോളം തടങ്കൽ കേന്ദ്രങ്ങളിൽ തടങ്കലിൽ വച്ചു. ചില കേസുകളിൽ, ഇന്ത്യൻ പൗരന്മാരെ തെറ്റായി തിരിച്ചറിഞ്ഞ് അവരുടെ കുടുംബങ്ങളിൽ നിന്ന് വേർപെടുത്തി. അടുത്തിടെ, മനുഷ്യാവകാശ ആശങ്കകൾ ഉന്നയിച്ച് അസം സർക്കാർ ഒരു കൂട്ടം ആളുകളെ ബംഗ്ലാദേശിലേക്ക് നാട് കടത്തി.

മൊത്തത്തിൽ, ഈ സംഭവവികാസങ്ങൾ ഭരണത്തിലെ വർഗീയ ചട്ടക്കൂട്, പ്രത്യേക സമുദായങ്ങളെ അരികു വൽക്കരിക്കൽ, അസമിലെ ഭരണഘടനാ സംരക്ഷണങ്ങൾ ദുർബലപ്പെടുത്തൽ എന്നിവയുടെ അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയെ പ്രതിഫലിപ്പിക്കുന്നു. ഇക്കാര്യങ്ങളിൽ പാർലമെൻ്റ് അടിയന്തരമായി ഇടപെടുകയും ഫലപ്രദമായ നിയമ നിർമാണം നടത്തുകയും വേണമെന്ന് മുസ്ലിം ലീഗ് എം പിമാർ ആവശ്യപ്പെട്ടു.

Continue Reading

Trending