Video Stories
പരമയോഗ്യന്റെ രാജി!
പി. സലീം
രണ്ട് രണ്ടര കൊല്ലം ഈ ഭൂമിമലയാളത്തില് മുഴുവന്‍ മഷിയിട്ട് തപ്പിയെടുത്ത ആ പരമയോഗ്യന്‍ ഇതാ ആത്മാഭിമാനം വ്രണപ്പെട്ട് രാജിവെച്ചു ഒഴിഞ്ഞിരിക്കുന്നു.
ബിടെക് ഡിഗ്രി ഉള്ളവര്‍ ഈ കേരളത്തില്‍ നന്നേ കുറവാണ്. (ബിടെക് ഇല്ലാത്തവര്‍ ആണ് കുറവ് എന്ന് പറഞ്ഞു പരത്തുന്ന അസൂയക്കാര്‍ക്ക് മറുപടി പറഞ്ഞു വെറുതെ നമ്മുടെ സമയം മെനക്കെടുത്താത്തതാണ് ബുദ്ധി). ബിടെക് ഡിഗ്രിക്ക് പുറമെ മാനേജ്മെന്റില്‍ ഡിപ്ലോമ കൂടി ഉണ്ടാവുക, അതും അണ്ണാമലൈ യൂണിവേഴ്സിറ്റി പോലെ അത്യുന്നതമായ ആ മലമുകളില്‍ നിന്നുള്ള ഡിപ്ലോമ.
ആ മല കയറാന്‍ ഒരു വിധപ്പെട്ടവര്‍ക്കൊന്നും സാധിക്കാത്തത് കൊണ്ട് വിദൂരപ്രദേശങ്ങളില്‍ താമസിക്കുന്ന ഭക്തര്‍ക്ക് അവര്‍ ഡിഗ്രി അങ്ങ് വീട്ടില്‍ എത്തിച്ചു കൊടുക്കുന്ന ഏര്‍പ്പാടുണ്ട്. അല്ലെങ്കിലും വിനയത്തിന്റെ കാര്യത്തില്‍ തമിഴര്‍ക്ക് ഒപ്പം പോന്നവര്‍ മറ്റാരുണ്ട് ഈ ദുനിയാവില്. മലയാളികള്‍ക്ക് അണ്ണാച്ചിയോടും മലകളോടും പുച്ഛമാണ്. അവര്‍ മലയിടിച്ചു ക്രഷററിലിട്ട് പൊടിച്ചു റോഡും ബില്‍ഡിംഗും ഉണ്ടാക്കുന്ന ടീമാണ്. അത് കൊണ്ട് അണ്ണാമലക്കാരന്‍ കൊടുക്കുന്ന ഡിഗ്രി ഒന്നും അവര്‍ അംഗീകരിക്കില്ല. അസൂയക്കും അഹങ്കാരത്തിനും മരുന്നില്ല എന്നാണല്ലോ. മലയിറങ്ങി വന്ന സര്‍ട്ടിഫിക്കറ്റില്‍ അമ്പത് ശതമാനം പോലും മാര്‍ക്കില്ല എന്ന് കുശുമ്പ് പറഞ്ഞു പരത്തുന്നവരോട് സഹതാപം തോന്നുന്നു. നല്ലത് കുറച്ചു മതി എന്നാണ് തത്വം. അല്ലെങ്കിലും മാര്‍ക്കിന്റെ കാലം കഴിഞ്ഞ കാര്യമൊന്നും ഈ വായില്‍നോക്കികള്‍ അറിഞ്ഞിട്ടില്ല. എക്സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റി ആണ് ഇപ്പോള്‍ ട്രെന്റ്. ആ ആക്റ്റിവിറ്റിയില്‍ മിടുക്ക് തെളിയിച്ചത് കൊണ്ടാണല്ലോ പാല് കട്ടുകുടിച്ചപ്പോള്‍ പൂച്ച കണ്ണടച്ച് തന്നെ കുടിച്ചത്.
ഊര്‍ജിത് പട്ടേല്‍ അവര്‍കള്‍ക്ക് ഊര്‍ജ്ജം പോരാഞ്ഞിട്ട് വലിയനെഞ്ച് (വലിയ നെഞ്ച് ആണോ അതോ വലിയ നഞ്ച് ആണോ എന്ന കാര്യത്തില്‍ ഉള്ള തര്‍ക്കത്തില്‍ ഒന്നും നമ്മള് ഇടപെടാന്‍ പോണ്ട) തിരുവടികള്‍ കലിപ്പില്‍ ആണെന്ന് ഒരു ശ്രുതി ഉണ്ട്. വലിയനെഞ്ചു തിരുവടികള്‍ക്ക് ഈ കഷണം മുറിഞ്ഞ ഡിഗ്രിയില്‍ ഒന്നും ഒട്ടും വിശ്വാസമില്ല. അതുകൊണ്ടാണ് മൂപ്പര് എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ഡിഗ്രി നേടിയെടുത്ത ആലംദുനിയാവിലെ ഏക ഗ്രാജ്വേറ്റ് ആയത്. മൂപ്പരുടെ പിന്തുടരന്മാര്‍ക്ക് പക്ഷേ ബിടെക് ആണ് താല്‍പ്പര്യം. ബിടെക് ഇന്‍ ഫോട്ടോഷോപ്പ് ആന്റ് ലൈ മാനേജ്മെന്റ്. അതാണ് സ്പെഷ്യലൈസേഷന്. ലൈ മാനേജ്മെന്റിന്റെ കാര്യം പറഞ്ഞപ്പോള്‍ ആണ് ഓര്മ വന്നത്, ആ കാര്യത്തില്‍ ഡോക്ടര്‍ കൊച്ചാപ്പ ആളൊരു മൂത്താപ്പായാണ്.
അതെന്തോ ആവട്ടെ, ഊര്‍ജിത് പട്ടേല്‍ജിയെ പിരിച്ചു വിട്ടാല്‍ ഇനി ആരെ പകരം കൊണ്ട് വരും എന്ന കര്‍ഫ്യൂഷന്‍ വലിയനഞ്ച് തിരുമേനിക്ക് ഇനി ഉണ്ടാവില്ല. ആര് ബി ഐ ഗവര്‍ണര്‍ ആയി കൊച്ചാപ്പയുടെ സ്വന്തം അനന്തിരവന് വരും. സൗത്ത് ഇന്ത്യന്‍ ബാങ്കിങ്ങ് മേഖലയില്‍ മാത്രമല്ല, ലുധിയാന, പൂനെ പോലുള്ള എത്രയെത്ര ബാലികേറാ മലകളാണ് ഈ ബിടെക് വിത് അണ്ണാമലൈ ഡിഗ്രിക്കാരന് പുഷ്പം പോലെ കൈകാര്യം ചെയ്തത്. ബ്ലെസ്സിങ് ഇന്‍ ഡിസ്ഗൈസ് എന്നൊരു പ്രയോഗമുണ്ട്. ഇംഗ്ലീഷില്‍ ആയത് കൊണ്ട് ഇനി രാജ്യദ്രോഹം ആകുമോ എന്ന് അറിയില്ല. എന്തായാലും ഒന്ന് ചീഞ്ഞു മറ്റൊന്നിന് വളമായി. ന്യൂനപക്ഷ ധനകാര്യ വികസന കോര്പറേഷന് അനാഥമായാലെന്താ, റിസര്‍വ് ബാങ്ക് രക്ഷപ്പെടുമല്ലോ. കോര്പ്പറേഷന് ചെയര്മാന് പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് സുലോചന ടീച്ചര്‍ കാലിബര്‍ എന്ന വാക്ക് ആയിരം വട്ടം ഇമ്പോസിഷന്‍ എഴുതിച്ചത് കൊണ്ടൊന്നുമല്ല ഈ പരമയോഗ്യന്‍ വളരെ കാലിബര്‍ ഉള്ള ചെറുപ്പക്കാരന് ആണെന്ന് ചെയര്മാന് കൂടെക്കൂടെ പറയുന്നത്. യോഗ്യാനന്തര യോഗ്യത ഉള്ളത് കൊണ്ട് തന്നെയാണ്.
ഇനിയിപ്പോള്‍ ന്യൂനപക്ഷ ധനകാര്യ കോര്പ്പറേഷന് മേ(നേജ)യറായി ആരെ കിട്ടും എന്നായിരിക്കും. പ്രാഗത്ഭ്യം ച്ചിരി കുറയും എന്നേയുള്ളൂ, രഘുറാം രാജന് വരും. അയാള്‍ ഇതിന്റെ പിന്നാലെ നടക്കാന്‍ തുടങ്ങിയിട്ട് കുറെ ആയി. അതൊക്കെ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായത് കൊണ്ട് വിവരാവകാശ സ്കാനിംഗ് മെഷീനില്‍ പതിയില്ല എന്നേയുള്ളൂ.
ചആ: രഘുറാംജി അറിയാന്‍. ഇവിടെ ചാര്‍ജ് എടുത്താല്‍ ഓഫീസിലെ അത്യാവശ്യം വയറിംഗ് പണി ഒക്കെ നിങ്ങള്‍ തന്നെ ചെയ്യേണ്ടി വരും. പരസ്യം ചെയ്യാന്‍ പൈസ ഇല്ലാത്തത് കൊണ്ട് പത്രക്കുറിപ്പ് ഇറക്കുന്നതാണ് ഇവിടുത്തെ രീതി. അത് കൊണ്ട് കൂടി ആണ് ബിടെക്കാരനായ നിങ്ങളെ ഈ പണി ഏല്‍പ്പിക്കുന്നത്.
ലാല്‍സലാം
kerala
കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു
കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.
നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല് വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.
ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന് മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Video Stories
വിവാഹ വാഗ്ദാനം നല്കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന് കുടുങ്ങി
വിവാഹ വാഗ്ദാനം നല്കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…
ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.
സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.
അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.
ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.
അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.
Video Stories
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…
ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന് വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.
അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.
എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.
ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health23 hours agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
kerala3 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
news24 hours agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news23 hours agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
GULF3 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി

