Connect with us

kerala

മന്ത്രി ജലീലിന്റെ വാദങ്ങള്‍ പൊളിയുന്നു; രണ്ടു തവണ ചോദ്യം ചെയ്തു; മറച്ചുവെക്കാന്‍ ജലീല്‍ ആവശ്യപ്പെട്ടു

വ്യാഴാഴ്ച രാത്രി 7.30 മുതല്‍ 11 വരെയും ചോദ്യം ചെയ്തിരുന്നതായുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്

Published

on

 

തിരുവനന്തപുരം:  മന്ത്രി കെടി ജലീലിനെ രണ്ടു തവണ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി 7.30 മുതല്‍ 11 വരെയും ചോദ്യം ചെയ്തിരുന്നതായുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നേരത്തെസ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെ മുതല്‍ ഉച്ച വരെ ചോദ്യം ചെയ്ത വിവരം പുറത്തുവന്നിരുന്നു. ചോദ്യം ചെയ്യല്‍ രഹസ്യമാക്കി വെക്കാന്‍ ജലീല്‍ ആവശ്യപ്പെട്ടതായും സൂചനകളുണ്ട്.

വ്യാഴാഴ്‌ച രാത്രി 7.30ന് ആദ്യം എന്‍ഫോഴ്സ്‌മെന്റ് ഓഫീസിലെത്തിയ മന്ത്രി 11 മണി വരെ അവിടെയുണ്ടായിരുന്നു. പിന്നീട് വെള‌ളിയാഴ്‌ച രാവിലെ 10 മണിക്ക് വീണ്ടും ചോദ്യം ചെയ്യാന്‍ ഹാജരായി. ഖുര്‍ആന്‍ വിതരണം ചെയ്‌ത കാര്യങ്ങളിലടക്കം മന്ത്രിയുടെ മൊഴി ഇ.ഡി. രേഖപ്പെടുത്തി. മന്ത്രിയുടെ മൊഴി ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടര്‍ക്ക് കൈമാറിയിട്ടുണ്ട്.

നേരത്തെ ഇഡി ചോദ്യം ചെയ്തു എന്ന വാദം തന്നെ അദ്ദേഹം നിഷേധിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചു ചോദിച്ചപ്പോഴായിരുന്നു അദ്ദേഹം കള്ളം പറഞ്ഞത്. എന്നാല്‍ ഇഡി തന്നെ ഡല്‍ഹിയില്‍ നിന്ന് ചോദ്യം ചെയ്തുവെന്ന് വ്യക്തമാക്കിയതോടെ വീട്ടില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് വിളിച്ച മാധ്യമങ്ങള്‍ക്കൊന്നും മുഖം കൊടുക്കുകയോ സംസാരിക്കാന്‍ തയ്യാറാവുകയോ ചെയ്തില്ല. എന്നാല്‍ ചില താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന മാധ്യമങ്ങള്‍ക്ക് ജലീല്‍ മുഖം കൊടുക്കുകയും ചെയ്തു. അതിലാവട്ടെ, ക്രോസ് ചെക്ക് ചെയ്യേണ്ട ചോദ്യങ്ങളൊന്നും ഉണ്ടായതുമില്ല.

 

സുഹൃത്തും വ്യവസായിയുമായ അരൂര്‍ സ്വദേശി കെപി അനസിന്റെ കാറിലാണ് വെള്ളിയാഴ്ച രാവിലെ ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിനായെത്തിയത്. വ്യാഴാഴ്ച കൂടി ജലീലിനെ ചോദ്യം ചെയ്തുവെന്ന വിവരം പുറത്തുവരുന്നതോടെ ജലീലിനെതിരെയുള്ള പ്രതിഷേധം കൂടുതല്‍ കടുക്കുന്നു.

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

kerala

കാറില്‍ മല്‍പ്പിടിത്തം, ഓടിക്കൊണ്ടിരിക്കെ ഡോര്‍ 3 തവണ തുറന്നു; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു

Published

on

അടൂർ പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അനുജയും ​ഹാഷിമുമായി കാറിൽ മൽപിടുത്തം നടന്നിരുന്നതായി ഏനാദിമം​ഗലം പഞ്ചായത്ത് അം​ഗം ശങ്കർ മരൂർ. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നതായും ആലയിൽപ്പടിയിൽ വെച്ച് കാർ കണ്ടിരുന്നുവെന്നും ശങ്കർ പറയുന്നു.

സുഹൃത്തിനൊപ്പം കൊല്ലത്ത് പോയി തിരിച്ചുവരുമ്പോഴാണ് മുമ്പില്‍ പോവുകയായിരുന്ന കാര്‍ ശ്രദ്ധിച്ചത്. കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്ന് തവണ തുറന്നു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്ന് തോന്നലുണ്ടായിരുന്നു. അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു. അപകടത്തില്‍പ്പെട്ട കാറിന്റെ ദൃശ്യം കണ്ടാണ് തിരിച്ചറിഞ്ഞതെന്നും ശങ്കര്‍ പറഞ്ഞു.

അമിത വേ​ഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവറിന്റെ മകൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചിരുന്നു. നൂറനാട് സ്വദേശിയാണ് അനുജ. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപിക കൂടിയാണ് മരിച്ച അനുജ. കായംകുളം സ്വദേശിയാണ് ഭർത്താവ്.

Continue Reading

Trending