Connect with us

kerala

മന്ത്രി ജലീലിന്റെ വാദങ്ങള്‍ പൊളിയുന്നു; രണ്ടു തവണ ചോദ്യം ചെയ്തു; മറച്ചുവെക്കാന്‍ ജലീല്‍ ആവശ്യപ്പെട്ടു

വ്യാഴാഴ്ച രാത്രി 7.30 മുതല്‍ 11 വരെയും ചോദ്യം ചെയ്തിരുന്നതായുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്

Published

on

 

തിരുവനന്തപുരം:  മന്ത്രി കെടി ജലീലിനെ രണ്ടു തവണ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി 7.30 മുതല്‍ 11 വരെയും ചോദ്യം ചെയ്തിരുന്നതായുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നേരത്തെസ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെ മുതല്‍ ഉച്ച വരെ ചോദ്യം ചെയ്ത വിവരം പുറത്തുവന്നിരുന്നു. ചോദ്യം ചെയ്യല്‍ രഹസ്യമാക്കി വെക്കാന്‍ ജലീല്‍ ആവശ്യപ്പെട്ടതായും സൂചനകളുണ്ട്.

വ്യാഴാഴ്‌ച രാത്രി 7.30ന് ആദ്യം എന്‍ഫോഴ്സ്‌മെന്റ് ഓഫീസിലെത്തിയ മന്ത്രി 11 മണി വരെ അവിടെയുണ്ടായിരുന്നു. പിന്നീട് വെള‌ളിയാഴ്‌ച രാവിലെ 10 മണിക്ക് വീണ്ടും ചോദ്യം ചെയ്യാന്‍ ഹാജരായി. ഖുര്‍ആന്‍ വിതരണം ചെയ്‌ത കാര്യങ്ങളിലടക്കം മന്ത്രിയുടെ മൊഴി ഇ.ഡി. രേഖപ്പെടുത്തി. മന്ത്രിയുടെ മൊഴി ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടര്‍ക്ക് കൈമാറിയിട്ടുണ്ട്.

നേരത്തെ ഇഡി ചോദ്യം ചെയ്തു എന്ന വാദം തന്നെ അദ്ദേഹം നിഷേധിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചു ചോദിച്ചപ്പോഴായിരുന്നു അദ്ദേഹം കള്ളം പറഞ്ഞത്. എന്നാല്‍ ഇഡി തന്നെ ഡല്‍ഹിയില്‍ നിന്ന് ചോദ്യം ചെയ്തുവെന്ന് വ്യക്തമാക്കിയതോടെ വീട്ടില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് വിളിച്ച മാധ്യമങ്ങള്‍ക്കൊന്നും മുഖം കൊടുക്കുകയോ സംസാരിക്കാന്‍ തയ്യാറാവുകയോ ചെയ്തില്ല. എന്നാല്‍ ചില താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന മാധ്യമങ്ങള്‍ക്ക് ജലീല്‍ മുഖം കൊടുക്കുകയും ചെയ്തു. അതിലാവട്ടെ, ക്രോസ് ചെക്ക് ചെയ്യേണ്ട ചോദ്യങ്ങളൊന്നും ഉണ്ടായതുമില്ല.

 

സുഹൃത്തും വ്യവസായിയുമായ അരൂര്‍ സ്വദേശി കെപി അനസിന്റെ കാറിലാണ് വെള്ളിയാഴ്ച രാവിലെ ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിനായെത്തിയത്. വ്യാഴാഴ്ച കൂടി ജലീലിനെ ചോദ്യം ചെയ്തുവെന്ന വിവരം പുറത്തുവരുന്നതോടെ ജലീലിനെതിരെയുള്ള പ്രതിഷേധം കൂടുതല്‍ കടുക്കുന്നു.

kerala

കപ്പലപകടം; കണ്ടെയ്നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിഞ്ഞേക്കും

കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Published

on

കേരള തീരത്തിനു സമീപം ചരകക്കുകപ്പല്‍ തീപിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് കടലില്‍ വീണ കണ്ടെയ്നറുകള്‍ അടുത്ത മൂന്ന് ദിവസത്തില്‍ കൊച്ചിക്കും കോഴിക്കോടിനുമിടയിലെ തീരത്ത് അടിയുമെന്ന് കേന്ദ്ര സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്ര (INCOIS) ത്തിന്റെ മുന്നറിയിപ്പ്. കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, അപകടം നടന്ന കപ്പല്‍ ചാലിന് സമീപമുള്ള മറ്റ് കപ്പലുകള്‍ ജാഗ്രതാനിര്‍ദേശം. സുരക്ഷിതമായ ദൂരത്തില്‍ കടന്നുപോകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തീ നിയന്ത്രണവിധേയമായിട്ടില്ലെങ്കിലും പ്രതികൂല സാഹചര്യം കണക്കിലെടുത്ത് തീയണയ്ക്കല്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. കോസ്റ്റ് ഗാര്‍ഡ് ഷിപ്പുകള്‍ക്ക് തീപിടിത്തമുണ്ടായ കപ്പലിനു അടുക്കാന്‍ സാധിക്കുന്നില്ല. കപ്പലിലെ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീഴുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തീപിടിച്ച കപ്പലില്‍നിന്നു രക്ഷപ്പെട്ട 18 പേരില്‍ രണ്ടു പേരുടെ നില ഗുരുതരമെന്നാണ് വിവരം. നാല് പേരെ ഇനിയും കണ്ടെത്താനായില്ല.

കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തുനിന്നു 44 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് ചരക്കു കപ്പലിനു തീപിടിച്ചത്. മംഗളൂരുവില്‍നിന്നു രക്ഷാപ്രവര്‍ത്തനത്തിനു പോയ കപ്പലില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ചികിത്സ നല്‍കുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫിസര്‍ അരുണ്‍ കുമാര്‍ പറഞ്ഞു.

Continue Reading

kerala

എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമിലെ രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു

ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം.

Published

on

എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമിലെ രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. ടിവി കാണുന്നതിനിടെ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടത്. ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം. പൊലീസ് അന്വേഷണം തുടങ്ങി.

Continue Reading

kerala

വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍

റാപ്പര്‍ വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍.

Published

on

റാപ്പര്‍ വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍. കാലിക്കറ്റ് നാലുവര്‍ഷ ബിരുദപ്രോഗ്രാമില്‍ മലയാളം നാലാംസെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കലാപഠനം, സംസ്‌കാരപഠനം എന്നിവയില്‍ താരതമ്യപഠനത്തിന്റെ സാധ്യതകള്‍ എന്ന നിലയിലാണ് വേടന്റെ പാട്ട് പഠിക്കേണ്ടത്.

കണ്ണൂര്‍ സര്‍വകലാശാല ഇംഗ്ലീഷ് നാലാം സെമസ്റ്ററില്‍ ജനപ്രിയസംസ്‌കാരം എന്ന പാഠഭാഗത്തും വേടന്റെ പാട്ടുണ്ട്.

അമേരിക്കന്‍ റാപ് സംഗീതവുമായി മലയാളത്തിലെ റാപ് സംഗീതത്തിനുള്ള താരതമ്യമാണ് നടക്കുക. ‘ഭൂമി ഞാന്‍ വാഴുന്നിടം…’ എന്ന വേടന്റെ പാട്ടും മൈക്കിള്‍ ജാക്‌സന്റെ ‘ദേ ഡോണ്‍ട് കെയര്‍ അസ്…’ എന്ന പാട്ടുമായാണ് താരതമ്യപഠനം. രണ്ട് പാട്ടുകളുടെയും വിഡിയോ ലിങ്കാണ് നല്‍കിയിട്ടുള്ളത്.

Continue Reading

Trending