Connect with us

Video Stories

നാട്ടിലിറങ്ങിയ പുലിയെ ഗുഡ്ഗാവില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

Published

on

ന്യൂഡല്‍ഹി: കാടിറങ്ങി വന്ന പുള്ളിപ്പുലിയെ നാട്ടുകാര്‍ കൂട്ടംചേര്‍ന്ന് കൊലപ്പെടുത്തി. ഡല്‍ഹിക്കടുത്ത ഗുഡ്ഗാവിലാണ് സംഭവം. ഗ്രാമത്തിലിറങ്ങി അക്രമാസക്തനായി നിരവധി പേരെ പരിക്കേല്‍പ്പിച്ച പുലിയെ 1500-ലധികം പേര്‍ ചേര്‍ന്നാണ് അടിച്ചുകൊന്നത്. പുലിയുടെ പരാക്രമത്തില്‍ പൊലീസുകാരനടക്കം ഒന്‍പതു പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റ എഴുപേരെ സമീപത്തെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Gurgaon, India, November 24: A Leopard entered in village Mundawala near Sohna on Thursday early morning, leopard injured around ten villagers, after that villagers killed leopard, in Gurgaon, on Thursday, November 24, 2016. Photo by Manoj Kumar

leopard-9

ഗുഡ്ഗാവിലെ മാണ്ഡവാര്‍ ഗ്രാമത്തിലാണ് പുലിയിറങ്ങിയത്. ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയ പുലി ഗ്രാമത്തെ മൂന്നു മണിക്കൂറോളമാണ് ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്.

അതിരാവിലെയാണ് പുലി ഗ്രാമത്തിലെത്തിയതെന്ന് ഗുഡ്ഗാവ് വന്യജീവി സങ്കേതത്തിലെ ഉദ്യോഗസ്ഥന്‍ റണ്‍ബീര്‍ സിങ് പറഞ്ഞു. ഗ്രാമത്തിലെത്തിയ പുലി പരിസരത്ത് അലഞ്ഞിരുന്ന മൃഗങ്ങളെ ആക്രമിക്കുകയായിരുന്നു.

പുലിയിറങ്ങിയതറിഞ്ഞ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. ആളനക്കമറിഞ്ഞ പുലി സമീപത്തെ വീടില്‍ കയറി കട്ടിലിനടിയില്‍ ഒളിക്കുകയായിരുന്നു.
അതേസമയം ഭീതിയിലാണ്ട ജനം വീടുകളില്‍ കേറി വാതിലിടച്ചു. എന്നാല്‍ ചിലര്‍ വടിയും തടിക്കഷ്ണങ്ങളുമായി പുലിയെ തേടി പുറത്തിറങ്ങി. തുടര്‍ന്ന് ആവേശം നിറഞ്ഞ ഗ്രാമവാസികള്‍ എല്ലാവരും മഴുവും മറ്റു ആയുധങ്ങളുമായി പുലിയുമായുള്ള സംഘട്ടനത്തിനൊരുങ്ങുകയായിരുന്നു.

Gurgaon, India, November 24: A Leopard entered in village Mundawala near Sohna on Thursday early morning, leopard injured around ten villagers, after that villagers killed leopard, in Gurgaon, on Thursday, November 24, 2016. Photo by Manoj Kumar

1500-ലധികം ആളുകളാണ് പുലിയെ തേടിയിറങ്ങിയത്്. ആള്‍ക്കൂട്ടം കൂട്ടമായി ഇറങ്ങിയതോടെ പുലി പരിഭ്രമിക്കുകയും പലരെയും ആക്രമിക്കുകയും ചെയ്തു. മൂന്ന് മണിക്കൂറിലധികമെടുത്താണ് പുലിയെ വകവരുത്തിയത്. അതേസമയം, പൊലീസ് വളരെ വൈകിയാണ് സംഭവ സ്ഥലത്തെത്തിയതെന്ന് ആക്ഷേപമുണ്ട്.

പുലിയുടെ ആക്രമണത്തില്‍ ഒമ്പതു പേര്‍ക്കാണ്് പരിക്കേറ്റത്. ചത്തിട്ടും അരിശം തീരാത്ത ചിലര്‍ പുലിയെ നിലത്തിട്ടു വീണ്ടും തല്ലിചതച്ചു.

ജീവനറ്റ പുലിയെ തുടര്‍ന്നു നാട്ടുകാര്‍ പ്രദര്‍ശിപ്പിക്കാനായി റോഡിലെത്തിക്കുകയായിരുന്നു. സംഭവത്തിന്റെ ചിത്രം മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചതോടെ വന്യജീവി നിയമപ്രകാരം ചിലര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

വീഡിയോ കാണാം…

Gurgaon, India, November 24: A Leopard entered in village Mundawala near Sohna on Thursday early morning, leopard injured around ten villagers, after that villagers killed leopard, in Gurgaon, on Thursday, November 24, 2016. Photo by Manoj Kumar

Gurgaon, India, November 24: A Leopard entered in village Mundawala near Sohna on Thursday early morning, leopard injured around ten villagers, after that villagers killed leopard, in Gurgaon, on Thursday, November 24, 2016. Photo by Manoj Kumar

Gurgaon, India, November 24: A Leopard entered in village Mundawala near Sohna on Thursday early morning, leopard injured around ten villagers, after that villagers killed leopard, in Gurgaon, on Thursday, November 24, 2016. Photo by Manoj Kumar

leopard-8

leopard-5

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending