Connect with us

News

അര്‍ജന്റീന ആശ്വസിക്കാന്‍ വരട്ടെ

നോക്കൗട്ടിലേക്ക് മുന്നേറാന്‍ അര്‍ജന്റീനക്ക് അവസാന മത്സരത്തില്‍ പോളണ്ടിനെ തോല്‍പിക്കണം.

Published

on

പോളണ്ടിനെ
തോല്‍പിച്ചാല്‍

നോക്കൗട്ടിലേക്ക് മുന്നേറാന്‍ അര്‍ജന്റീനക്ക് അവസാന മത്സരത്തില്‍ പോളണ്ടിനെ തോല്‍പിക്കണം. പോളണ്ടിനെതിരേ ജയിച്ചാല്‍ ആറു പോയിന്റുമായി ആരുടെയും കനിവിന് കാത്തുനില്‍ക്കാതെ അര്‍ജന്റീനക്ക് അവസാന 16-ല്‍ സീറ്റ് ഉറപ്പാക്കാം. അതേ ദിവസം നടക്കുന്ന സഊദി-മെക്സിക്കോ മത്സരഫലം ഗ്രൂപ്പില്‍ നിന്ന് മുന്നേറുന്ന രണ്ടാമത്തെ ടീമിനെ നിശ്ചയിക്കുകയും ചെയ്യും. മത്സരത്തില്‍ സഊദി ജയിച്ചാല്‍ അര്‍ജന്റീനയ്ക്കൊപ്പം അവര്‍ പ്രീക്വാര്‍ട്ടറില്‍ കടക്കും.

മെക്സിക്കോയാണ് ജയിക്കുന്നതെങ്കില്‍ പ്രീക്വാര്‍ട്ടറിലേക്കു പോളണ്ട് പോകണോ മെക്സിക്കോ പോകണോയെന്നത് ഗോള്‍ ശരാശരി നിശ്ചയിക്കും. ഇനി സഊദി-മെക്സിക്കോ മത്സരം സമനിലയില്‍ കലാശിച്ചാലും ഗോള്‍ ശരാശരി രണ്ടാം ടീമിനെ നിശ്ചയിക്കും. പക്ഷേ അത് പോളണ്ടാണോ സഊദിയാണോ അര്‍ജന്റീനയെ അനുഗമിക്കേണ്ടത് എന്നു തീരുമാനിക്കാനായിരിക്കും.

സമനിലയെങ്കില്‍

അവസാന മത്സരത്തില്‍ ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞാല്‍ മെസിക്കും സംഘത്തിനും പിന്നീട് മറ്റു ടീമുകളുടെ കനിവിന് കാത്തിരിക്കുക മാതമേ വഴിയുള്ളു. മെക്സിക്കോയ്ക്കെതിരേ സഊദി ജയിക്കരുതെ എന്ന് പ്രാര്‍ഥിക്കേണ്ടി വരും. മത്സരം സഊദി ജയിച്ചാല്‍ പോളണ്ടും സഊദിയുമാകും പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് നേടുക. അര്‍ജന്റീന രണ്ടാം റൗണ്ട് കാണാതെ പുറത്ത് പോകും. ഇനി അര്‍ജന്റീന സമനിലയില്‍ കുരുങ്ങുകയും മെക്സിക്കോ സഊദിയെ തോല്‍പിക്കുകയും ചെയ്താല്‍ ഗോള്‍ ശരാശരി ടീമിനെ നിശ്ചയിക്കും. പോളണ്ട് സ്വാഭാവികമായും ഗ്രൂപ്പ് ജേതാക്കളായി മുന്നേറുമ്പോള്‍ രണ്ടാം സ്ഥാനക്കാരായി മികച്ച ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ അര്‍ജന്റീനയോ മെക്സിക്കോയോ അനുഗമിക്കും.

തോറ്റാല്‍

തോല്‍വിയെക്കുറിച്ച് അര്‍ജന്റീനക്കാര്‍ക്ക് ആലോചിക്കാന്‍ പോലും പറ്റില്ല. അത്തരമൊരു സാഹചര്യം വന്നാല്‍ അര്‍ജന്റീന നോക്കൗട്ട് കാണാതെ പുറത്താകും. അങ്ങനെ സംഭവിച്ചാല്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയും സംഘവും ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടില്‍ കടക്കും. അര്‍ജന്റീന പുറത്തും പോകും. സഊദി-മെക്സിക്കോ മത്സരഫലം അനുസരിച്ച് അവരിലൊരാള്‍ പോളണ്ടിനൊപ്പം മുന്നേറും. ജയമോ സമനിലയോ നേടിയാല്‍ സഊദി അവസാന 16-ല്‍ കടക്കുമെങ്കില്‍ മെക്സിക്കോയ്ക്ക് ജയം തന്നെ വേണം.

News

സുഗന്ധഗിരി മരംമുറിക്കേസ്‌: ഡി.എഫ്.ഒയുടെ സസ്പെൻഷൻ മരവിപ്പിച്ച് മന്ത്രി

വനംവകുപ്പ് എടുത്ത കേസിൽ നിലവിൽ 9 പ്രതികളാണ് ഉള്ളത്.

Published

on

സുഗന്ധഗിരി ആദിവാസി പുനരധിവാസ മേഖലയിലെ മരംമുറിക്കേസിൽ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസർ എ.സജ്നയുടെ സസ്പെൻഷൻ മരവിപ്പിക്കാൻ വനംമന്ത്രി നിർദേശം നൽകി. വിശദീകരണം തേടിയിട്ട് മതി തുടർ നടപടിയെന്നാണ് മന്ത്രി എ.കെ.ശശീന്ദ്രന്റെ നിർദേശം.

സംഭവത്തിൽ ഡി.എഫ്.ഒക്ക് ജാഗ്രത കുറവുണ്ടായെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. അതിനെ തുടർന്നായിരുന്നു നടപടി. ഫ്ലൈയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബീരാൻകുട്ടി, റേഞ്ച് ഓഫീസർ കെ നീതു എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.

വനംവകുപ്പ് എടുത്ത കേസിൽ നിലവിൽ 9 പ്രതികളാണ് ഉള്ളത്. ഈ പ്രതിപ്പട്ടികയിലേക്ക് വനംവാച്ചർ ജോൺസണെ കൂടി ചേർക്കാൻ വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്. അനധികൃതമായി മരംമുറിക്കാൻ ജോൺസന്റെ ഒത്താശയുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് ശുപാർശ.

സംഭവത്തിൽ സസ്പെൻഷനിലായ കൽപ്പറ്റ ഫോറസ്റ്റ് സെഷൻ ഓഫീസർ ചന്ദ്രനെ പ്രതിചേർക്കുന്നത് പരിശോധിക്കണമെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കൽപ്പറ്റ റേഞ്ചിലെ ആറ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരേയും അഞ്ച് വനംവാച്ചർമാരേയും വൈകാതെ സ്ഥലം മാറ്റിയേക്കും.

വീടിന് ഭീഷണിയായ 20 മരം മുറിക്കാനുള്ള ഉത്തരവിന്റെ മറവിൽ 102 മരങ്ങൾ ആകെ മുറിച്ചെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു. വനം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മരങ്ങൾ മുറിച്ച് കടത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.

Continue Reading

News

ഫലസ്തീന്റെ യു.എൻ അംഗത്വം: പിന്തുണ അറിയിച്ച് ചൈനയും ഇന്തോനേഷ്യയും

ഇസ്രാഈലിന്റെ പ്രധാന സഖ്യകക്ഷിയായ അമേരിക്ക അഹംഭാവം മാറ്റിവെച്ച് അന്താരാഷ്ട്ര സമൂഹം പറയുന്നത് ശ്രദ്ധയോടെ കേൾക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു.

Published

on

യു.എൻ സുരക്ഷാ കൗൺസിൽ വോട്ടെടുപ്പിന് മുന്നോടിയായി, ഫലസ്തീൻ ഐക്യരാഷ്ട്രസഭയിൽ അംഗമാകുന്നതിന് പിന്തുണ പ്രഖ്യാപിച്ച് ചൈനയും ഇന്തോനേഷ്യയും.

ഐക്യരാഷ്ട്രസഭയിൽ ഫലസ്തീന്റെ പൂർണ അംഗത്വത്തിന് ചൈനയും ഇന്തോനേഷ്യയും പിന്തുണ നൽകുമെന്ന് ജക്കാർത്തയിൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രി റെത്‌നോ മർസുദി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇസ്രാഈലിന്റെ പ്രധാന സഖ്യകക്ഷിയായ അമേരിക്ക അഹംഭാവം മാറ്റിവെച്ച് അന്താരാഷ്ട്ര സമൂഹം പറയുന്നത് ശ്രദ്ധയോടെ കേൾക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. അമേരിക്കൻ നേതൃത്വം അടിസ്ഥാന അറിവ് പഠിക്കണമെന്നാണ് താൻ വിശ്വസിക്കുന്നത്.

ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള യു.എൻ സുരക്ഷാ സമിതിയിലെ പ്രമേയത്തിൽ നിന്ന് അമേരിക്ക വിട്ടുനിന്നത് ലോകം ​​ഞെട്ടലോടെയാണ് കണ്ടത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം അന്താരാഷ്ട്ര നിയമം അവർ ആഗ്രഹിക്കുന്നതുപോലെ ഉപയോഗിക്കാനുള്ള ഒരു ഉപകരണം മാത്രമാണ്. സെക്യൂരിറ്റി കൗൺസിലിന്റെ പ്രമേയങ്ങൾ എല്ലാ യു.എൻ അംഗങ്ങൾക്കും ബാധകമാണെന്നാണ് യു.എൻ ചാർട്ടർ പറയുന്നതെന്നും വാങ് കൂട്ടിച്ചേർത്തു.

ഫലസ്തീന് സമ്പൂർണ യു.എൻ അംഗത്വം ലഭിക്കാനുള്ള കരട് പ്രമേയത്തിൽ യു.എൻ രക്ഷാസമിതിയിൽ വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്. പ്രമേയം പാസാകാൻ 9 വോട്ടുകൾ അനുകൂല വോട്ടുകൾ ആവശ്യമാണ്. കൂടാതെ യു.എസ്, യു.കെ, ഫ്രാൻസ്, റഷ്യ, ചൈന എന്നീ  5 സ്ഥിരാംഗങ്ങളിൽ ആരും എതിർത്ത് വോട്ട് ചെയ്യാനും പാടില്ല. പ്രമേയം പാസായാൽ, ഫലസ്തീന് പൂർണ അംഗത്വം ലഭിക്കാൻ 193 അംഗ യു.എൻ ജനറൽ അസംബ്ലിയുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷ വോട്ട് ആവശ്യമായി വരും.

Continue Reading

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

Trending