News

ലിവര്‍പൂള്‍ലീഡ്‌സ് ഗോള്‍മേള: അവസാനം നിമിഷ ഗോളില്‍ 3-3 സമനില

By webdesk18

December 07, 2025

ലണ്ടന്‍: ലിവര്‍പൂളിന്റെ നിരാശാജനകമായ കണക്കുകൂട്ടലുകള്‍ക്ക് മുകളില്‍, ലീഡ്‌സിന്റെ അതിശയകരമായ തിരിച്ചുവരവ്. രണ്ടാം പകുതിയില്‍ ആറ് ഗോളുകള്‍ പിറന്ന ത്രില്ലറിലാണ് ഇരു ടീമുകളും 3-3ന് പിരിഞ്ഞത്. രണ്ട് മിനിറ്റിനുള്ളില്‍ ഇരട്ട ഗോളിലൂടെ ഹ്യൂഗോ എകിടികെ ലിവര്‍പൂളിന് 2-0 ലീഡ് സമ്മാനിച്ചെങ്കിലും ലീഡ്‌സ് ശക്തമായി തിരിച്ചടിച്ചു; അവസാനമായി 96-ാം മിനിറ്റില്‍ ജപ്പാന്‍ താരം ഒ തനാകയുടെ ഗോളിലാണ് ലീഡ്‌സ് സമനില കരസ്ഥമാക്കിയത്.

ഡിസംബറില്‍ തുടര്‍ച്ചയായ രണ്ടാം സമനിലയോടെ റെഡ്‌സിന് വീണ്ടും വിലപ്പെട്ട പോയിന്റ് നഷ്ടമായി. വെസ്റ്റ് ഹാം യുനൈറ്റഡിനെതിരെ നേടിയ ജയത്തിന് പിന്നാലെ പ്രതീക്ഷയോടെയിറങ്ങിയ ലിവര്‍പൂള്‍ വീണ്ടും പിഴച്ചു.

എകിടികെയുടെ ഇരട്ട ഗോളില്‍ ലീഡ്, പക്ഷേ ലീഡ്‌സിന്റെ തിരിച്ചടിയില്‍ പിടഞ്ഞു ലിവര്‍പൂള്‍

മൂന്നാം മത്സരത്തിലും മുഹമ്മദ് സലാഹിനെ ബെഞ്ചിലിരുത്തിയ കോച്ച് ആര്‍നെ സ്ലോട്ടിന്റെ തീരുമാനം ആരാധകര്‍ തമ്മില്‍ വലിയ ചര്‍ച്ചയായി. എകിടികെ, കര്‍ടിസ് ജോണ്‍സ്, ഗാക്‌പോ, കൊണോര്‍ ബ്രാഡ്‌ലി എന്നിവരെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടുവിച്ചെങ്കിലും പ്രതിരോധത്തിലെ തെറ്റുകള്‍ മത്സരത്തിന്റെ ദിശ മാറ്റി.

48-ാം മിനിറ്റില്‍ എകിടികെ ആദ്യ ഗോള്‍ നേടി; 50-ാം മിനിറ്റില്‍ ബ്രാഡ്‌ലിയുടെ ക്രോസില്‍ നിന്ന് അദ്ദേഹം തന്നെ രണ്ടാമതും വലയിലാക്കി. എന്നാല്‍ രണ്ടുമിനിറ്റിനകം ലീഡ്‌സ് മത്സരത്തില്‍ തിരിച്ചുകയറി. 73-ാം മിനിറ്റില്‍ ഡൊമിനിക് കാള്‍വെര്‍ട്ടിന്റെ പെനാല്‍റ്റിയിലും 75-ാം മിനിറ്റില്‍ ആന്റണ്‍ സ്റ്റാച്ചിന്റെ ഗോളിലുമാണ് സമനില.

80-ാം മിനിറ്റില്‍ ഡൊമിനിക് സൊബോസ്‌ലായ് ലിവര്‍പൂളിന് വീണ്ടും ലീഡ് കണ്ടെത്തി. പക്ഷേ ഇഞ്ചുറി ടൈമില്‍ 96-ാം മിനിറ്റില്‍ ഒ തനാകയുടെ വലയേറ്റ ഗോളിലൂടെ ലീഡ്‌സ് മത്സരത്തെ 3-3ലേക്ക് തിരിച്ചെടുത്തു.

13 മത്സരങ്ങളില്‍ 23 പോയിന്റുമായി ലിവര്‍പൂള്‍ ഇപ്പോള്‍ ടേബിളില്‍ എട്ടാം സ്ഥാനത്ത്. സ്ലോട്ടിന്റെ തന്ത്രങ്ങള്‍ തുടര്‍ച്ചയായി പിഴക്കുന്നതും വാന്‍ഡൈക്ക്‌കൊനാട്ടെ പ്രതിരോധനിരയിലെ വീഴ്ചകളും ടീമിനെ പിന്നിലും.

അവസാന നിമിഷങ്ങളില്‍ അലക്‌സാണ്ടര്‍ ഇസാകിനെയും വതാരു എന്‍ഡോയെയും ഇറക്കിയെങ്കിലും കാര്യമായ മാറ്റമുണ്ടാക്കാനായില്ല. സലാഹിനെ ഉപയോഗിക്കാത്തതും ആരാധകര്‍ വിമര്‍ശന വിധേയമാക്കുന്നുണ്ട്.

ലിവര്‍പൂളിന്റെ പ്രതിരോധ വീഴ്ചകള്‍ പരിഹരിക്കാതെ മുന്നോട്ടുപോകുന്നത് ലീഗില്‍ വലിയ പ്രതിസന്ധിയിലേക്ക് ടീമിനെ നയിക്കുമെന്ന ആശങ്കയും ഉയരുന്നു.