Connect with us

india

ലോക്സഭ തെരഞ്ഞെടുപ്പ്: ഇ.വി.എം വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ ഭീമമായ മാറ്റം

അസമിലെ കരീംഗഞ്ചിൽ 3,811 വോട്ടുകളാണ് പോളിങ് സമയത്ത് രേഖപ്പെടുത്തിയതിൽനിന്ന് ഇ.വി.എമ്മിൽ അധികം കാണിച്ചത്. ഇവിടെ ആകെ പോൾ ചെയ്തത് 11,36,538 വോട്ടുകളാണ്. എന്നാൽ എണ്ണിയപ്പോഴാകട്ടെ 11,40,349 വോട്ടുകളാണ് ഉണ്ടായിരുന്നത്.

Published

on

ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്യത്തെ മൂന്ന് മണ്ഡലങ്ങളിലൊഴികെ വോട്ടുയന്ത്രങ്ങളിൽ (ഇ.വി.എം) രേഖപ്പെടുത്തിയ വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ അന്തരമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍റെ കണക്കുകൾ. ദാമൻ ദിയു, ലക്ഷദ്വീപ്, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ മാത്രമാണ് ഇത്തരത്തിൽ വൈരുധ്യമില്ലാത്തത്. 140 മണ്ഡലങ്ങളിൽ ഇ.വി.എമ്മിൽ പോൾ ചെയ്യപ്പെട്ട വോട്ടുകളെക്കാൾ അധികമാണ് എണ്ണിയപ്പോൾ ഉണ്ടായിരുന്നത്.അസമിലെ കരീംഗഞ്ചിൽ 3,811 വോട്ടുകളാണ് പോളിങ് സമയത്ത് രേഖപ്പെടുത്തിയതിൽനിന്ന് ഇ.വി.എമ്മിൽ അധികം കാണിച്ചത്. ഇവിടെ ആകെ പോൾ ചെയ്തത് 11,36,538 വോട്ടുകളാണ്. എന്നാൽ എണ്ണിയപ്പോഴാകട്ടെ 11,40,349 വോട്ടുകളാണ് ഉണ്ടായിരുന്നത്.

ആന്ധ്രപ്രദേശിലെ ഓങ്ഗോളിൽ 13,99,707 വോട്ടുകൾ പോൾ ചെയ്തതായാണ് കണക്കുകൾ. എണ്ണിയപ്പോഴാകട്ടെ 14,01,174 വോട്ടുകളും- 1,467 വോട്ടിന്റെ വ്യത്യാസം. മധ്യപ്രദേശിലെ മണ്ട്ലയിൽ 15,30,861 വോട്ടുകൾ പോൾ ചെയ്തിടത്ത് എണ്ണിയപ്പോൾ ഉണ്ടായിരുന്നത് 15,31,950 വോട്ടുകളാണ്- 1,089 വോട്ടിന്റെ വ്യത്യാസം.

തമിഴ്നാട്ടിലെ തിരുവല്ലൂരിൽ രേഖപ്പെടുത്തിയ വോട്ടുകളെക്കാൾ 16,791 വോട്ടിന്റെ കുറവാണ് എണ്ണിയപ്പോൾ ഉണ്ടായിരുന്നത്. മണ്ഡലത്തിൽ ആകെ 14,30,738 വോട്ടുകൾ രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പു കമീഷന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, എണ്ണിയപ്പോൾ 14,13,947 വോട്ടുകൾ മാത്രമാണ് ഉണ്ടായിരുന്നത്.

അസമിലെ കൊക്രാഝാർ മണ്ഡലത്തിൽ ആകെ പോൾ ചെയ്തത് 12,40,306 വോട്ടുകളാണ്. ഇവിടെ വോട്ടെണ്ണിയപ്പോൾ രേഖപ്പെടുത്തിയതാവട്ടെ 12,29,546 വോട്ടുകളും-10,760 വോട്ടിന്റെ കുറവ്. ഒഡിഷയിലെ ധെങ്കൽ മണ്ഡലത്തിൽ പോൾ ചെയ്തത് 11,93,460 വോട്ടുകളാണ്. എണ്ണിയപ്പോൾ 11,84,033 വോട്ടുകളും- 9,427 വോട്ടിന്റെ കുറവ്.

ഇ.വി.എം വോട്ടുകളും പോസ്റ്റൽ വോട്ടുകളും പ്രത്യേകമായാണ് എണ്ണുന്നതെന്ന് നേരത്തെ കമീഷൻ വ്യക്തമാക്കിയിരുന്നു. മേയ് 25നാണ് ആദ്യ അഞ്ചുഘട്ടങ്ങളിൽ നടന്ന പോളിങ്ങിന്‍റെ വോട്ടുകണക്കുകൾ കമീഷൻ വെബ്സൈറ്റിൽ ലഭ്യമാക്കിയത്. ഇതുമായി ബന്ധപ്പെട്ട വാർത്തക്കുറിപ്പിൽ ഇ.വി.എമ്മിൽ പോൾ ചെയ്ത വോട്ടുകളിൽ മാറ്റം വരുത്താനാവില്ലെന്ന് കമീഷൻ അവകാശപ്പെടുകയും ചെയ്തിരുന്നു.

ഇത്രയധികം മണ്ഡലങ്ങളിൽ ഇ.വി.എമ്മിൽ രേഖപ്പെടുത്തപ്പെട്ട വോട്ടുകളിൽ ഉണ്ടായ ഏറ്റക്കുറച്ചിലുകൾ സംബന്ധിച്ച വാർത്തകളോട് തെരഞ്ഞെടുപ്പു കമീഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ‘ദ വയർ’റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്ച മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ‘എക്സി’ൽ ഈ വാർത്തയടക്കം ആരോപണം പങ്കുവെച്ചിരുന്നു.

രാജ്യത്ത് വിവിധ മണ്ഡലങ്ങളിൽ വിജയിച്ച സ്ഥാനാർഥിയുടെ ഭൂരിപക്ഷത്തിന്‍റെ പകുതിയോളം ഇത്തരത്തിലുള്ള വോട്ടുവ്യത്യാസമുണ്ടെന്ന ആരോപണം  ഗൗരവകരമാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ഛത്തിസ്ഗഢിലെ കാങ്കർ മണ്ഡലത്തിൽ ഇത്തരത്തിൽ എണ്ണാതെ ഒഴിവാക്കിയത് 950 വോട്ടുകളാണ്.

അവിടെ ബി.ജെ.പിയുടെ സ്ഥാനാർഥി ബ്രേജ്രാജ് നാഗ് ജയിച്ചതാകട്ടെ 1,884 വോട്ടിന്റെ ഭൂരിപക്ഷത്തിനും. രാജസ്ഥാനിലെ ജയ്പുർ റൂറലിൽ 852 വോട്ടുകൾ എണ്ണാതെ ഒഴിവാക്കിയപ്പോൾ ബി.ജെ.പിയുടെ റാവു രാജേന്ദ്രസിങ് ജയിച്ചത് 1,615 വോട്ടിനാണ്. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ സമാനമായ പരാതികൾ ഉയർന്നിരുന്നു. തുടർന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോം സമർപ്പിച്ച ഹരജിയിൽ 2024ലാണ് സുപ്രീംകോടതി വാദം കേട്ടത്. ആരോപണങ്ങൾ കോടതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ നിഷേധിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദിലീപ് വെംങ് സര്‍ക്കര്‍, ജസ്പ്രീത് ബുംറയുടെ വര്‍ക്ക്‌ലോഡ് മാനേജ്മെന്റിനെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായം പങ്കുവച്ചു.

Published

on

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദിലീപ് വെംങ് സര്‍ക്കര്‍, ജസ്പ്രീത് ബുംറയുടെ വര്‍ക്ക്‌ലോഡ് മാനേജ്മെന്റിനെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായം പങ്കുവച്ചു. ഇംഗ്ലണ്ടില്‍ നടന്ന അഞ്ചു ടെസ്റ്റ് മത്സരങ്ങളിലും ബുംറയെ കളിപ്പിക്കേണ്ടി വന്നിരുന്നെങ്കില്‍, 2025-ലെ ഐപിഎല്‍ സീസണില്‍ ചില മത്സരങ്ങളില്‍ താരത്തോട് വിശ്രമിക്കണമെന്ന് അറിയിക്കാമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഈ കാര്യം ബിസിസിഐ മുംബൈ ഇന്ത്യന്‍സിന്റെ മാനേജ്മെന്റിനോടും വ്യക്തമാക്കേണ്ടിയിരുന്നുവെന്നും വെംഗ്സര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

പുറവേദന കാരണം യുഎഇയില്‍ നടന്ന 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്മാറേണ്ടി വന്ന ബുംറ, ഐപിഎല്‍ 2025-ല്‍ മുംബൈയ്ക്കായി 12 മത്സരങ്ങളില്‍ പങ്കെടുത്തു. 47.2 ഓവര്‍ എറിഞ്ഞ് 18 വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം, ടെണ്ടുല്‍ക്കര്‍-ആന്‍ഡേഴ്സണ്‍ ട്രോഫിയില്‍ മൂന്ന് ടെസ്റ്റുകളില്‍ 14 വിക്കറ്റുകള്‍ നേടിയെങ്കിലും ജോലിഭാരത്തെ തുടര്‍ന്ന് നിര്‍ണായകമായ മൂന്നാം, അഞ്ചാം ടെസ്റ്റുകള്‍ നഷ്ടമായതിനാല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനായി.

Continue Reading

india

പ്രതിപക്ഷ മാര്‍ച്ച്: പ്രതിഷേധിക്കുന്ന എംപിമാരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു

തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസിഐ) ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ പ്രതിഷേധിച്ച ഐഎന്‍ഡിഐഎ ബ്ലോക്ക് എംപിമാരെ ഡല്‍ഹി പോലീസ് തടഞ്ഞുവച്ചു.

Published

on

ബിഹാറിലെ വോട്ടര്‍പട്ടികകളുടെ പ്രത്യേക തീവ്രപരിഷ്‌കരണത്തിനും (എസ്ഐആര്‍) തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്കുമെതിരെ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസിഐ) ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ പ്രതിഷേധിച്ച ഐഎന്‍ഡിഐഎ ബ്ലോക്ക് എംപിമാരെ ഡല്‍ഹി പോലീസ് ഇന്ന് (ഓഗസ്റ്റ് 11, 2025) തടഞ്ഞുവച്ചു.

പാര്‍ലമെന്റിലെ മകര്‍ ദ്വാരില്‍ നിന്ന് നിര്‍വചന സദനിലെ ഇസിഐ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് (എല്‍ഒപി) രാഹുല്‍ ഗാന്ധി നയിക്കുകയായിരുന്നു. പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് മുന്നോട്ട് പോകുമ്പോള്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പോലീസ് ഇവരെ തടഞ്ഞു. ടിഎംസിയുടെ മഹുവ മൊയ്ത്ര, സമാജ്വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവ് എന്നിവരുള്‍പ്പെടെ ചില എംപിമാര്‍ ബാരിക്കേഡുകള്‍ കയറുന്നത് കണ്ടു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് കുത്തിയിരിപ്പ് സമരം ആരംഭിച്ചു.

അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആശയവിനിമയം നടത്താന്‍ ഇസിഐ സമയം അനുവദിച്ചു.

പിന്നീട് ഇന്ന്, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എംപിമാരുടെ അത്താഴ യോഗത്തിന് ആതിഥേയത്വം വഹിക്കും.

Continue Reading

india

വോട്ട് കൊള്ള; പ്രതിപക്ഷം നടത്തിയ പ്രതിഷേധ മാര്‍ച്ച് ഡല്‍ഹി പോലീസ് തടഞ്ഞു

വോട്ട് കൊള്ളയില്‍ പ്രതിഷേധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാര്‍ച്ച് ഡല്‍ഹി പോലീസ് തടഞ്ഞു.

Published

on

വോട്ട് കൊള്ളയില്‍ പ്രതിഷേധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാര്‍ച്ച് ഡല്‍ഹി പോലീസ് തടഞ്ഞു. പിന്നാലെ എംപിമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ എംപിമാരെല്ലാം മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.

പിരിഞ്ഞുപോകാന്‍ പൊലീസ് എംപിമാരോട് ആവശ്യപ്പെട്ടെങ്കിലും എംപിമാര്‍ തയാറായില്ല. 25 പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നായി 300 എംപിമാരാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നത്.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ സ്‌പെഷ്യല്‍ ഇന്റ്‌റെന്‍സീവ് റിവിഷനും മുന്‍നിര്‍ത്തിയാണ് പ്രതിഷേധം. പാര്‍ലമെന്റിന്റെ മകര്‍ദ്വാറില്‍നിന്ന് രാവിലെ 11.30നാണ് റാലി ആരംഭിച്ചത്.

നേരത്തെ വിഷയത്തില്‍ അടിയന്തര പ്രമേയത്തിനുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസ് തള്ളിയിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിക്കുകയും സഭ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ വഞ്ചിച്ചുവെന്ന ആരോപണത്തിനും വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്‌കരണത്തിനും (എസ്‌ഐആര്‍) എതിരെയുള്ള പ്രതിഷേധമാണ് മാര്‍ച്ച്.

Continue Reading

Trending