Connect with us

india

ലോക്സഭ തെരഞ്ഞെടുപ്പ്: ഇ.വി.എം വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ ഭീമമായ മാറ്റം

അസമിലെ കരീംഗഞ്ചിൽ 3,811 വോട്ടുകളാണ് പോളിങ് സമയത്ത് രേഖപ്പെടുത്തിയതിൽനിന്ന് ഇ.വി.എമ്മിൽ അധികം കാണിച്ചത്. ഇവിടെ ആകെ പോൾ ചെയ്തത് 11,36,538 വോട്ടുകളാണ്. എന്നാൽ എണ്ണിയപ്പോഴാകട്ടെ 11,40,349 വോട്ടുകളാണ് ഉണ്ടായിരുന്നത്.

Published

on

ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്യത്തെ മൂന്ന് മണ്ഡലങ്ങളിലൊഴികെ വോട്ടുയന്ത്രങ്ങളിൽ (ഇ.വി.എം) രേഖപ്പെടുത്തിയ വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ അന്തരമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍റെ കണക്കുകൾ. ദാമൻ ദിയു, ലക്ഷദ്വീപ്, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ മാത്രമാണ് ഇത്തരത്തിൽ വൈരുധ്യമില്ലാത്തത്. 140 മണ്ഡലങ്ങളിൽ ഇ.വി.എമ്മിൽ പോൾ ചെയ്യപ്പെട്ട വോട്ടുകളെക്കാൾ അധികമാണ് എണ്ണിയപ്പോൾ ഉണ്ടായിരുന്നത്.അസമിലെ കരീംഗഞ്ചിൽ 3,811 വോട്ടുകളാണ് പോളിങ് സമയത്ത് രേഖപ്പെടുത്തിയതിൽനിന്ന് ഇ.വി.എമ്മിൽ അധികം കാണിച്ചത്. ഇവിടെ ആകെ പോൾ ചെയ്തത് 11,36,538 വോട്ടുകളാണ്. എന്നാൽ എണ്ണിയപ്പോഴാകട്ടെ 11,40,349 വോട്ടുകളാണ് ഉണ്ടായിരുന്നത്.

ആന്ധ്രപ്രദേശിലെ ഓങ്ഗോളിൽ 13,99,707 വോട്ടുകൾ പോൾ ചെയ്തതായാണ് കണക്കുകൾ. എണ്ണിയപ്പോഴാകട്ടെ 14,01,174 വോട്ടുകളും- 1,467 വോട്ടിന്റെ വ്യത്യാസം. മധ്യപ്രദേശിലെ മണ്ട്ലയിൽ 15,30,861 വോട്ടുകൾ പോൾ ചെയ്തിടത്ത് എണ്ണിയപ്പോൾ ഉണ്ടായിരുന്നത് 15,31,950 വോട്ടുകളാണ്- 1,089 വോട്ടിന്റെ വ്യത്യാസം.

തമിഴ്നാട്ടിലെ തിരുവല്ലൂരിൽ രേഖപ്പെടുത്തിയ വോട്ടുകളെക്കാൾ 16,791 വോട്ടിന്റെ കുറവാണ് എണ്ണിയപ്പോൾ ഉണ്ടായിരുന്നത്. മണ്ഡലത്തിൽ ആകെ 14,30,738 വോട്ടുകൾ രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പു കമീഷന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, എണ്ണിയപ്പോൾ 14,13,947 വോട്ടുകൾ മാത്രമാണ് ഉണ്ടായിരുന്നത്.

അസമിലെ കൊക്രാഝാർ മണ്ഡലത്തിൽ ആകെ പോൾ ചെയ്തത് 12,40,306 വോട്ടുകളാണ്. ഇവിടെ വോട്ടെണ്ണിയപ്പോൾ രേഖപ്പെടുത്തിയതാവട്ടെ 12,29,546 വോട്ടുകളും-10,760 വോട്ടിന്റെ കുറവ്. ഒഡിഷയിലെ ധെങ്കൽ മണ്ഡലത്തിൽ പോൾ ചെയ്തത് 11,93,460 വോട്ടുകളാണ്. എണ്ണിയപ്പോൾ 11,84,033 വോട്ടുകളും- 9,427 വോട്ടിന്റെ കുറവ്.

ഇ.വി.എം വോട്ടുകളും പോസ്റ്റൽ വോട്ടുകളും പ്രത്യേകമായാണ് എണ്ണുന്നതെന്ന് നേരത്തെ കമീഷൻ വ്യക്തമാക്കിയിരുന്നു. മേയ് 25നാണ് ആദ്യ അഞ്ചുഘട്ടങ്ങളിൽ നടന്ന പോളിങ്ങിന്‍റെ വോട്ടുകണക്കുകൾ കമീഷൻ വെബ്സൈറ്റിൽ ലഭ്യമാക്കിയത്. ഇതുമായി ബന്ധപ്പെട്ട വാർത്തക്കുറിപ്പിൽ ഇ.വി.എമ്മിൽ പോൾ ചെയ്ത വോട്ടുകളിൽ മാറ്റം വരുത്താനാവില്ലെന്ന് കമീഷൻ അവകാശപ്പെടുകയും ചെയ്തിരുന്നു.

ഇത്രയധികം മണ്ഡലങ്ങളിൽ ഇ.വി.എമ്മിൽ രേഖപ്പെടുത്തപ്പെട്ട വോട്ടുകളിൽ ഉണ്ടായ ഏറ്റക്കുറച്ചിലുകൾ സംബന്ധിച്ച വാർത്തകളോട് തെരഞ്ഞെടുപ്പു കമീഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ‘ദ വയർ’റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്ച മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ‘എക്സി’ൽ ഈ വാർത്തയടക്കം ആരോപണം പങ്കുവെച്ചിരുന്നു.

രാജ്യത്ത് വിവിധ മണ്ഡലങ്ങളിൽ വിജയിച്ച സ്ഥാനാർഥിയുടെ ഭൂരിപക്ഷത്തിന്‍റെ പകുതിയോളം ഇത്തരത്തിലുള്ള വോട്ടുവ്യത്യാസമുണ്ടെന്ന ആരോപണം  ഗൗരവകരമാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ഛത്തിസ്ഗഢിലെ കാങ്കർ മണ്ഡലത്തിൽ ഇത്തരത്തിൽ എണ്ണാതെ ഒഴിവാക്കിയത് 950 വോട്ടുകളാണ്.

അവിടെ ബി.ജെ.പിയുടെ സ്ഥാനാർഥി ബ്രേജ്രാജ് നാഗ് ജയിച്ചതാകട്ടെ 1,884 വോട്ടിന്റെ ഭൂരിപക്ഷത്തിനും. രാജസ്ഥാനിലെ ജയ്പുർ റൂറലിൽ 852 വോട്ടുകൾ എണ്ണാതെ ഒഴിവാക്കിയപ്പോൾ ബി.ജെ.പിയുടെ റാവു രാജേന്ദ്രസിങ് ജയിച്ചത് 1,615 വോട്ടിനാണ്. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ സമാനമായ പരാതികൾ ഉയർന്നിരുന്നു. തുടർന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോം സമർപ്പിച്ച ഹരജിയിൽ 2024ലാണ് സുപ്രീംകോടതി വാദം കേട്ടത്. ആരോപണങ്ങൾ കോടതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ നിഷേധിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മു കശ്മീരില്‍ ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ബിജെപി നേതാവ് അടക്കമുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം

കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം.

Published

on

ജമ്മു കശ്മീരില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണമുണ്ടായത്. കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം. പൊലീസ് തടയാന്‍ ശ്രമിച്ചില്ലെന്നും നോക്കിനിന്നെന്നും മര്‍ദനമേറ്റവര്‍ ആരോപിച്ചു. ആക്രമണത്തില്‍ സ്ത്രീയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.

ഒക്ടോബര്‍ 23ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഒരു കൂട്ടം ആളുകള്‍ നിങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി മിഷനറി സംഘത്തെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെത്തി അറിയിച്ചു. ഉടന്‍ സ്ഥലംവിടാന്‍ ആവശ്യപ്പെടുകയും ഗ്രാമത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സംരക്ഷണം നല്‍കാമെന്ന് പറയുകയും ചെയ്തു.

ഇവിടെനിന്ന് പുറപ്പെട്ട മിഷനറി സംഘത്തിന്റെ വാഹനത്തെ 500 മീറ്റര്‍ ദൂരം പൊലീസ് സംഘം അനുഗമിച്ചു. എന്നാല്‍ ഹിന്ദുത്വ അക്രമികള്‍ ഇരുമ്പ് വടികളും മരക്കഷണങ്ങളുമായി ചാടിവീഴുകയും വാഹനം തടയുകയും ചെയ്തു. മിനി ബസിന്റെ വാതില്‍ തുറക്കാനാവശ്യപ്പെട്ട അക്രമികള്‍, വാഹനത്തിലുണ്ടായിരുന്നവരെ അടിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. വാഹനത്തിന്റെ ബസിന്റെ വിന്‍ഡ്ഷീല്‍ഡും വിന്‍ഡോകളും തകര്‍ത്ത അക്രമികള്‍ മിഷനറി സംഘത്തിനു നേരെ അസഭ്യം ചൊരിയുകയും ചെയ്തു. പ്രദേശത്തെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ മിഷനറി സംഘം ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.

പൊലീസുകാരില്‍ ഒരാള്‍ മാത്രമാണ് അതിക്രമത്തിനെതിരെ ഇടപെട്ടതെന്ന് മിഷനറി സംഘം പറഞ്ഞു. മറ്റുള്ളവര്‍ ഒന്നും ചെയ്യാതെ നോക്കിനിന്നെന്നും അക്രമിസംഘത്തെ സഹായിക്കുന്ന രീതിയിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്നും അവര്‍ ആരോപിച്ചു.

അക്രമികള്‍ക്കെതിരെ പരാതി നല്‍കാന്‍ പൊലീസ് ഇരകളോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം, കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്ക്ക് എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും രവീന്ദ്ര സിങ് തേല, രോഹിത് ശര്‍മ എന്നീ രണ്ട് പ്രധാന അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.

ഗോരക്ഷാ സംഘാം?ഗമായ പ്രാദേശിക ബിജെപി നേതാവാണ് തേല. പ്രദേശത്തെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവമുള്‍പ്പെടെ നിരവധി കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഒരു ദിവസം കസ്റ്റഡിയിലായിരുന്ന പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് അടുത്തദിവസം തന്നെ ജഡ്ജി ജാമ്യം നല്‍കുകയായിരുന്നു.

അതേസമയം, ജാമ്യം ലഭിച്ചതിനു പിന്നാലെ ഇരകള്‍ക്കെതിരെ അക്രമിസംഘവും പരാതി നല്‍കി. ഭക്ഷണവും പണവും നല്‍കി ഹിന്ദു ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രലോഭിപ്പിച്ചെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘം പരാതി നല്‍കിയത്.

Continue Reading

india

ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

Published

on

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 243 സീറ്റുകളില്‍ 202 എണ്ണം നേടി വന്‍ വിജയം നേടിയെങ്കിലും, പോസ്റ്റല്‍ വോട്ടുകളുടെ ഫലം തികച്ചും വിപരീതമായിരുന്നു. തേജസ്വി യാദവ് നയിക്കുന്ന മഹാഗഠ്ബന്ധന്‍ (എംജിബി) 142 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നു, എന്‍ഡിഎ 98 മണ്ഡലങ്ങളില്‍ മാത്രമാണ് മുന്‍തൂക്കം നേടിയത്. ഈ വൈരുദ്ധ്യം തിരഞ്ഞെടുപ്പ് പ്രക്രിയയിലെ അനിഷ്ട സംഭവങ്ങള്‍ക്ക് സൂചനയാണോ എന്ന ചോദ്യമുയര്‍തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹരിയാന തിരഞ്ഞെടുപ്പ് ഫലത്തിലെ അട്ടിമറി ചൂണ്ടിക്കാട്ടി പ്രസ് കോണ്‍ഫറന്‍സില്‍ പോസ്റ്റല്‍ വോട്ടുകളുടെ ഉദാഹരണം നല്‍കിയിരുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് 73 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നെങ്കിലും, മൊത്തം ഫലത്തില്‍ 37 സീറ്റുകള്‍ മാത്രം നേടി; ബിജെപി 17 മണ്ഡലങ്ങളില്‍ മാത്രം പോസ്റ്റല്‍ മുന്‍തൂക്കം നേടിയെങ്കിലും 48 സീറ്റുകള്‍ കരസ്ഥമാക്കി. ബിഹാറിലെ ഈ ഡാറ്റ ഹരിയാനയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രസക്തമാണ്.
ബിഹാറിലെ ഡാറ്റ പരിശോധിച്ചാല്‍, എന്‍ഡിഎ ഇവിഎം വോട്ടുകളില്‍ മുന്നിലായ 110 മണ്ഡലങ്ങളില്‍ എംജിബി പോസ്റ്റല്‍ വോട്ടുകളില്‍ മുന്‍തൂക്കം നേടി. ഉദാഹരണമായി, ജെഡി(യു) 25,000-ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച ലൗകാഹ മണ്ഡലത്തില്‍ ആര്‍ജെഡി 664 പോസ്റ്റല്‍ വോട്ടുകള്‍ നേടിയപ്പോള്‍ ജെഡി(യു)ക്ക് 346 മാത്രമായിരുന്നു. മറുവശത്ത്, എംജിബി ഇവിഎം മുന്‍തൂക്കം നേടിയെങ്കിലും പോസ്റ്റല്‍ വോട്ടുകളില്‍ പിന്നിലായ മണ്ഡലങ്ങള്‍ വെറും 7 മാത്രം.

പോസ്റ്റല്‍ വോട്ടുകള്‍ ആരാണ് ചെയ്യുന്നത്?
പ്രധാനമായും സൈന്യം, പാരാമിലിട്ടറി ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവരാണ്. 85 വയസ്സിന് മുകളിലുള്ളവര്‍, വികലാംഗര്‍, അടിയന്തര സേവനങ്ങളിലുള്ളവര്‍ (ഫയര്‍, ആരോഗ്യം, വൈദ്യുതി മുതലായവ), മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും പോസ്റ്റല്‍ വോട്ടിങ് അവകാശമുണ്ട്.
കോവിഡ് കാലത്ത് ചില വിഭാഗങ്ങള്‍ക്ക് കൂടി ഇത് വ്യാപിപ്പിച്ചു.
പോസ്റ്റല്‍ വോട്ടുകള്‍ സാധാരണയായി സര്‍ക്കാര്‍ ജീവനക്കാരുടെയും സൈനികരുടെയും മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു.

Continue Reading

india

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ 3 ലക്ഷം അധിക വോട്ടര്‍: വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

Published

on

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുശേഷം പുറത്തിറക്കിയ അന്തിമ പട്ടികയ്ക്കുശേഷവും പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ സ്വീകരിച്ചിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഒക്ടോബര്‍ 10 വരെ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് 3 ലക്ഷം പേരെ ചേര്‍ത്തതെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഒക്ടോബര്‍ 20 വരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാമനിര്‍ദേശ പത്രിക നല്‍കുന്നതിന്റെ അവസാന ദിവസത്തിന് പത്തുദിവസം മുമ്പ് വരെ യോഗ്യരായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു.

ബിഹാറിലെ പ്രത്യേക സംഗ്രഹ പട്ടിക പരിഷ്‌കരണത്തിന് (എസ് ഐ ആര്‍) ശേഷം സെപ്റ്റംബര്‍ 30ന് പുറത്തിറക്കിയ പട്ടികയില്‍ 7.42 കോടി വോട്ടര്‍മാരാണുണ്ടായിരുന്നത്. വോട്ടെടുപ്പിനുശേഷം, നവംബര്‍ 12ന് പുറത്തിറക്കിയ കണക്കില്‍ വോട്ടര്‍മാരുടെ എണ്ണം 7.45 കോടി ആയി ഉയര്‍ന്നു.

അതേസമയം കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ ഈ വര്‍ധനയെ ചോദ്യം ചെയ്തിരുന്നു. ഇതിന് മറുപടിയായി, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുമ്പ് വരെ പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ ചേര്‍ക്കാനാകുന്ന നിയമാനുസൃത ക്രമമാണിതെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നു.

വോട്ടെടുപ്പിനുശേഷം നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞ 7.45 കോടി എന്നത് വോട്ടര്‍മാരുടെ മൊത്തം എണ്ണം മാത്രമാണെന്നും, അത്രയും പേര്‍ വോട്ട് ചെയ്തുവെന്നര്‍ത്ഥമില്ലെന്നും തെറ്റായ വ്യാഖ്യാനമാണ് വിവാദത്തിനിടയാക്കിയതെന്നും കമ്മീഷന്‍ പറഞ്ഞു.

Continue Reading

Trending