Connect with us

News

ലോക ചാപ്റ്റര്‍ 2 വരുന്നു: ‘ചാത്തന്റെ കഥ’യ്ക്ക് തുടക്കം; അപ്ഡേറ്റ് പങ്കുവെച്ച് ഡൊമിനിക് അരുണ്‍

‘ചാത്തന്റെ കഥ’യാണ് രണ്ടാം ഭാഗത്തിന്റെ പ്രമേയമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

Published

on

കൊച്ചി: ബോക്സ് ഓഫീസ് ചരിത്രം സൃഷ്ടിച്ച ലോക: ചാപ്റ്റര്‍ വണ്‍ – ചന്ദ്രയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. ലോക ചാപ്റ്റര്‍ 2യുടെ ചിത്രീകരണം 2026 ഡിസംബറില്‍ ആരംഭിക്കുമെന്ന് സംവിധായകന്‍ ഡൊമിനിക് അരുണ്‍ സൂചന നല്‍കി. ‘ചാത്തന്റെ കഥ’യാണ് രണ്ടാം ഭാഗത്തിന്റെ പ്രമേയമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

ദുല്‍ഖര്‍ സല്‍മാന്റെ വേഫാറര്‍ ഫിലിംസിന്റെ ഏഴാമത്തെ ചിത്രമായ ലോക ചാപ്റ്റര്‍ വണ്‍ – ചന്ദ്ര വലിയ പ്രീ-റിലീസ് ഹൈപ്പുകളില്ലാതെ തന്നെ ആഗോള ബോക്സ് ഓഫീസില്‍ 300 കോടി രൂപയ്ക്ക് മേല്‍ കളക്ഷന്‍ നേടിയ മലയാള ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു. കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും നസ്ലിനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചന്തു സലീംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ തുടങ്ങിയവരുടെ ശക്തമായ പ്രകടനങ്ങളും ദുല്‍ഖര്‍ സല്‍മാനും ടൊവിനോ തോമസും ചെയ്ത അതിഥി വേഷങ്ങളും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളായിരുന്നു. ലോക ചാപ്റ്റര്‍ 2യില്‍ ടൊവിനോ തോമസ് നായകനായി എത്തുമെന്നതാണ് പുറത്തുവരുന്ന വിവരം.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലേക്കും റിലീസ് ചെയ്ത ലോക പാന്‍-ഇന്ത്യന്‍ സൂപ്പര്‍ ഹിറ്റായി മാറി. അഞ്ച് മില്യണിലധികം ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി വിറ്റ ആദ്യ മലയാള ചിത്രമെന്ന റെക്കോര്‍ഡ്, ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രം, ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ ചിത്രം, ആദ്യ 300 കോടി ക്ലബ്ബിലെത്തിയ മലയാള ചിത്രം എന്നിവ ഉള്‍പ്പെടെ നിരവധി ചരിത്ര നേട്ടങ്ങളാണ് ലോക സ്വന്തമാക്കിയത്.

kerala

ഉമ്മന്‍ ചാണ്ടിയെ കേസില്‍ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നു; ഗണേഷ് കുമാറിന്‍റെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം സുധീർ മലയിൽ

Published

on

തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ്‌ കുമാറിനെതിരെ മുൻ പെഴ്സണൽ സ്റ്റാഫിന്‍റെ മൊഴി ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസിൽ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി സുധീർ മലയിലിന്‍റെ മൊഴി.

പലവട്ടം ഇക്കാര്യം ഗണേഷ് പറഞ്ഞിരുന്നെന്ന് സാക്ഷിമൊഴി നൽകി. 2011 മുതൽ 2013 വരെപെഴ്സണൽ സ്റ്റാഫ് അംഗം ആയിരുന്നു സുധീർ. കൊട്ടാരക്കര കോടതിയിലാണ് ഗണേഷിനതിരെ മൊഴി നൽകിയത്. സോളാർ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നും സാക്ഷി മൊഴിയിലുണ്ട്. സോളാർ പരാതിക്കാരിയുമായി ഗണേഷിന് അടുത്ത ബന്ധമുണ്ട്.

മന്ത്രിവസതിയിലും ഓഫീസുകളിലും ഇവർ നിത്യ സന്ദർശക ആയിരുന്നെന്നും മുൻ സ്റ്റാഫ് അംഗം പറയുന്നു. ആരോപണങ്ങൾ ഉയർന്നപ്പോൾ ഉമ്മൻ ചാണ്ടി ഗണേഷിനെ രാജി വെപ്പിച്ചിരുന്നു. മന്ത്രിസ്ഥാനം തിരികെ നൽകാത്ത ഉമ്മൻ ചാണ്ടിയെ പാഠം പഠിപ്പിക്കാൻ ഗണേഷ് തീരുമാനിച്ചിരുന്നുവെന്നും സുധീര്‍ വ്യക്തമാക്കി. സോളാർ പരാതിയിൽ നാല് പേജുകൾ കൂട്ടിച്ചേർത്തത് ഗൂഢാലോചനയാണെന്ന പരാതിയിൽ ആണ് മൊഴി. അഭിഭാഷകനായ സുധീർ ജേക്കബ് ആണ് ഹരജിക്കാരൻ.

Continue Reading

News

സമസ്ത കാലുഷ്യങ്ങളുടെ കാലത്തെ സ്‌നേഹ സന്ദേശം: സമദാനി

സമസ്ത ചരിത്രവും
പാരമ്പര്യവുമാണ്.

Published

on

By

കുണിയ: കാലുഷ്യത്തിന്റെ വര്‍ത്തമാനകാലത്ത് സ്‌നേഹത്തിന്റെ സന്ദേശമാണ് സമസ്തയെന്ന് എം.പി അബ്ദുസ്സമദ് സമദാനി എം.പി. സമസ്ത നൂറാം വാര്‍ഷിക സമ്മേളന ഭാഗമായുള്ള ക്യാമ്പ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയുടെ വാര്‍ഷികം ഇന്നലെയിലേക്ക് തിരിഞ്ഞു നോട്ടവും നാളെയിലേക്ക് ഉറ്റുനോക്കുന്ന മുഹൂര്‍ത്തവുമാണ്. രോമാഞ്ചമുളവാക്കുന്ന ഓര്‍മകള്‍ തഴുകി തലോടുകയാണ്. സമസ്ത ചരിത്രവും പാരമ്പര്യവുമാണ്.

കാലുഷ്യതയുടെ കാലത്തിലുടെയാണ് ലോകം കടന്നുപോകുന്നത്. പുതിയ പ്രവണതകള്‍ കടന്നുവന്നു കൊണ്ടിരിക്കുകയാണ്. ധാര്‍മിക പതനവും മാനവിക പ്രതിസന്ധിയും സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. തെറ്റായ ഈ പ്രവണതകളെ തരണം ചെയ്യാന്‍ ശക്തമായ വിശ്വാസം അനിവാര്യമാണ്. മതം നന്മയാണ് അനുശാസിക്കുന്നത്. ചുറ്റുവട്ടം അസാമാധാനം നിറയുമ്പോള്‍ സമാധാനമാണ് സമസ്തയുടെ സന്ദേശം.

ദൈവനിഷേധം എല്ലാത്തിന്റെയും നിഷ്‌കാസനമാണ്. ധാര്‍മിക മൂല്യങ്ങളുടെ നിരാസം സമൂഹത്തെ എവിടെയെത്തിക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ. സല്‍സ്വഭാവമാണ് ഏറ്റവും വലിയ സമ്പാദ്യം. അക്രമം പ്രചരിപ്പിക്കുകയും വൈരം പരത്തുകയും ചെയ്യുന്നതിലൂടെ ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

എല്ലാത്തിനും പിന്നില്‍ രാഷ്ട്രീയ അജണ്ടയാണ്. സ്‌നേഹം പടര്‍ത്താനും സമുദായ മൈത്രി ഊട്ടിയുറപ്പിക്കാനുമുള്ള ശ്രമങ്ങളാണ് കാലം ആവശ്യപ്പെടുന്നത്. സമസ്ത ശതാബ്ദി സമ്മേളനത്തിലൂടെ ഉദ്‌ഘോഷിക്കുന്നതും ഇക്കാലമത്രയും വിളിച്ചു പറഞ്ഞതും മൂല്യങ്ങളെക്കുറിച്ചാണെന്നന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.

 

Continue Reading

News

അകക്കണ്ണിന്റെ വെളിച്ചത്തില്‍ മജ്‌ലിസുന്നൂര്‍ ഈരടികള്‍

ശാരീരിക പരിമിതികളെ വിശ്വാസം കൊണ്ട് അതിജയിച്ച ഒരുകൂട്ടം മനുഷ്യരുടെ ആരാധനയുടെ, ആത്മാര്‍പ്പണത്തിന്റെ കാഴ്ചകള്‍ക്കാണ് ഗ്ലോബല്‍ എക്‌സ്‌പോ വേദി സാക്ഷ്യം വഹിച്ചത്.

Published

on

By

കുണിയ: അകക്കണ്ണിന്റെ വെളിച്ചത്തില്‍ മജ്‌ലിസുന്നൂറിന്റെ വരികള്‍ക്ക് മനസ്സുനിറഞ്ഞു അവര്‍ ഈണം പകര്‍ന്നപ്പോള്‍ അനുവാചകര്‍ക്ക് അത് അനുഭൂതിദായകമായ നിമിഷങ്ങളാണ് സമ്മാനിച്ചത്. ഗ്ലോബല്‍ എക്‌സ്‌പോ സാംസ്‌കാരിക സംഗമത്തില്‍ മലപ്പുറം കട്ടുപ്പാറ എസ്.എസ്.എം ബ്ലൈന്റ് സ്റ്റുഡന്‍സ് നേതൃത്വം നല്‍കിയ മജ്‌ലിസുന്നൂര്‍ സദസ്സിലാണ് ഭക്തി സാന്ദ്രമായ അനുഭൂതിയുണ്ടാത്.

ശാരീരിക പരിമിതികളെ വിശ്വാസം കൊണ്ട് അതിജയിച്ച ഒരുകൂട്ടം മനുഷ്യരുടെ ആരാധനയുടെ, ആത്മാര്‍പ്പണത്തിന്റെ കാഴ്ചകള്‍ക്കാണ് ഗ്ലോബല്‍ എക്‌സ്‌പോ വേദി സാക്ഷ്യം വഹിച്ചത്. കാഴ്ചയുടെ ലോകം അപ്രാപ്യമായി ചുറ്റുവട്ടം ഇരുള്‍മൂടുമ്പോഴും അകക്കണ്ണുകള്‍കൊണ്ട് ഇവര്‍ ബ്രെയിലിപിയിലൂടെ അക്ഷരങ്ങളെ വിരല്‍ത്തുമ്പുകൊണ്ട് തൊട്ടറിഞ്ഞപ്പോള്‍ കാണികളും അവര്‍ക്കൊപ്പം ചേര്‍ന്നുനിന്നു. ഹൃദയത്തിന്റെ കണ്ണുകള്‍കൊണ്ട് വെളിച്ചത്തിനുമേല്‍ വെളിച്ചം ചൊരിയുന്ന ചൈതന്യവത്തായ സദസ്സ് കൂട്ടപ്രാര്‍ത്ഥനയോടെയാണ് സമാപിച്ചത്.

അക്ഷരങ്ങളെ വിരല്‍ത്തുമ്പിലൂടെ ഹൃദയത്തിലേക്ക് ആവാഹിക്കുമ്പോള്‍, ഓരോ സ്പര്‍ശനത്തിലും അല്ലാഹുവിനോടുള്ള അനുരാഗമാണ് നിറഞ്ഞുനിന്നത്. കണ്ണുള്ളവര്‍ കാണാത്ത സത്യങ്ങള്‍ കാണാനും, കാതുള്ളവര്‍ കേള്‍ക്കാത്ത ആത്മീയ നാദങ്ങള്‍ ഉള്‍ക്കൊള്ളാനും ഇവര്‍ക്ക് കഴിയുന്നത് ദൈവസ്‌നേഹത്തിലുള്ള ഇവരുടെ ഉറച്ച വിശ്വാസം കൊണ്ടാണ്. നിലവില്‍ കേരളത്തില്‍ പല വേദികളിലും ക്ഷണിക്കപ്പെടുന്ന പരിപാടികളിലും വീടുകളിലും ഇവര്‍ മജ്‌ലിസുന്നൂര്‍ അവതരിപ്പിച്ചു വരുന്നുണ്ട്. സമസ്തയുടെ നൂറാം വാര്‍ഷിക വേദിയില്‍ മജ് ലിസുന്നൂര്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷത്തോടെയാണ് അവര്‍ നാട്ടിലേക്ക് മടങ്ങുന്നത്.

Continue Reading

Trending