Connect with us

Video Stories

ലണ്ടന്‍ മോദി

Published

on


കാര്‍ഷിക വായ്പയെടുത്ത് ഇന്ത്യയില്‍ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുമ്പോഴാണ് നീരവ്‌മോദി എന്ന ബാങ്ക് തട്ടിപ്പു വീരന്‍ ലണ്ടനില്‍ മാസം 17 ലക്ഷം രൂപ വാടക നല്‍കി ഫ്‌ളാറ്റില്‍ വാഴുന്നതായി ഒരു പത്രപ്രവര്‍ത്തകന്‍ കണ്ടെത്തിയത്. ധരിച്ചിരിക്കുന്നത് വെറും 9 ലക്ഷത്തിന്റെ ഓവര്‍കോട്ടും. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് ബിസിനസ് ആവശ്യത്തിനെന്നുപറഞ്ഞ് എടുത്ത 13,500 കോടി രൂപയുടെ വായ്പയാണ് നീരവ് തിരിച്ചടക്കാതെ രാജ്യം വിട്ടത്. പേരില്‍ മോദിയുണ്ടെന്നത് മാത്രമല്ല നീരവ് മോദിയുടെ തട്ടിപ്പിന് വാര്‍ത്താപ്രാധാന്യം വര്‍ധിക്കാന്‍ കാരണം. അമേരിക്കയിലടക്കം ജീവിതത്തില്‍ ഇങ്ങനെ പലവിധ തട്ടിപ്പുകള്‍ നടത്തി മുമ്പും മുങ്ങിയയാളാണ് ഈ മോദി. ഗ്രാമിന് ലക്ഷങ്ങള്‍ വില മതിക്കുന്ന വജ്ര ബിസിനസ് തന്നെയാണ് നീരവിന്റെ തട്ടിപ്പു വിലാസം. പവിഴം, സ്വര്‍ണം, വജ്രം എന്നിവയായി കോടികളാണ് നീരവിന്റെ ശേഖരത്തിലിപ്പോഴുമുള്ളതെന്നാണ് ലണ്ടന്‍ സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് പൊലീസ് കഴിഞ്ഞ ദിവസം കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ട്. മുങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം കൊടുക്കരുതെന്ന് പറഞ്ഞതോടെ കോടീശ്വരനെന്ന് പറഞ്ഞിട്ടെന്താ കോടതി നേരെ ജയിലിലേക്ക് വിട്ടു. വെള്ളിയാഴ്ചയും കോടതിയില്‍ ഹാജരാക്കിയെങ്കിലും ഏപ്രില്‍ 26വരെ തടവില്‍ കഴിയട്ടെ എന്നാണ് കോടതിയുടെ കല്‍പന.
കഴിഞ്ഞ ബുധനാഴ്ച സെന്‍ട്രല്‍ ലണ്ടനിലെ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ലോക പൊലീസിന്റെ ഹിറ്റ്‌ലിസ്റ്റിലുള്ള നീരവിനെ ബ്രിട്ടനിലെ സ്‌കോട്ട്‌ലാന്‍ഡ് പൊലീസ് പിടികൂടുന്നത്. ലണ്ടന്‍ വെസ്റ്റ് എന്‍ഡിലെ സെന്റര്‍ പോയിന്റ് ഹോട്ടലിലാണ് നീരവ് അത്യാഢംബരമായി ജീവിച്ചത്. ഒരു കൊടും കുറ്റവാളിക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാദാകുറ്റവാളികളുടെ കാര്യം പറയാനുണ്ടോ എന്നാണ് ലണ്ടന്‍ നിവാസികള്‍ പോലും ചോദിക്കുന്നത്. ജോലി ചെയ്യാനുള്ള അനുമതി പത്രവും നീരവ് സ്വന്തമാക്കിയിരുന്നു. നീരവിന്റെ സുഖലോലുപമായ ജീവിതത്തെക്കുറിച്ച് വാര്‍ത്ത പുറത്താക്കിയ സണ്‍ഡേ ടെലഗ്രാഫ് പത്രത്തിന്റെ ലേഖകനാണ് നീരവിന്റെ അറസ്റ്റിന് വഴിവെച്ചതെങ്കിലും മോദിയെ രക്ഷപ്പെടാന്‍ സഹായിച്ച ഇന്ത്യയിലെ ഉന്നതര്‍ക്ക് അനങ്ങാതിരിക്കാന്‍ വയ്യെന്നായി. കേന്ദ്രസര്‍ക്കാരിന്റെ നേട്ടമായാണ് ഇപ്പോള്‍ നീരവിന്റെ അറസ്റ്റിനെ മോദി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വഭാവം. ഏതായാലും സി.ബി.ഐയുടെയും സാമ്പത്തിക കുറ്റാന്വേഷകരുടെയും സംഘം ഇപ്പോള്‍ നീരവിനെതിരെ കേസുകെട്ടുമായി ലണ്ടനിലുണ്ട്. വെള്ളിയാഴ്ച പുതുതായി ഒരാരോപണം കൂടി പ്രോസിക്യൂഷന്‍ നീരവിനെതിരെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ സമര്‍പ്പിച്ചു. സാക്ഷിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും മറ്റൊരാള്‍ക്ക് അറസ്റ്റ് ഒഴിവാക്കാന്‍ കോഴ വാഗ്ദാനം ചെയ്‌തെന്നുമാണത്. ലോകത്തെ മാതൃകാകുറ്റാന്വേഷണ ഏജന്‍സിയായ സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് പൊലീസിനോടാണോ കളി. മറ്റൊരു വായ്പാതട്ടിപ്പുവീരന്‍ വിജയ് മല്യയുടെ ജാമ്യാപേക്ഷ പരിഗണിച്ച അതേ ജഡ്ജി തന്നെയാണ് നീരവിന്റെയും അപേക്ഷ പരിഗണിച്ചത്. ഫലം, നീരവിന് രണ്ടാമതും ജാമ്യമില്ല. ടിയാന്‍ നാടുവിടാന്‍ സാധ്യതയുണ്ടെന്നാണ് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സി.പി.എസ്) കോടതിയില്‍ വാദിച്ചത്.
2018 ജനുവരിയിലാണ് നീരവ് ലണ്ടനിലെത്തുന്നത്. കിങ്ഫിഷര്‍ ഉടമ വിജയ്മല്യ എത്തിയ വഴിയേതന്നെ. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ നേരില്‍കണ്ട ശേഷമാണ് താന്‍ നാടുവിട്ടതെന്നാണ് മല്യ പറഞ്ഞതെങ്കില്‍ എന്തുകൊണ്ടോ നീരവിന്റെ നാവില്‍നിന്ന് അത്തരം പരാമര്‍ശങ്ങളൊന്നും ഇതുവരെയും വന്നിട്ടില്ല. പക്ഷേ ഒരുകാര്യം വ്യക്തമാണ്: കേന്ദ്ര സര്‍ക്കാരില്‍നിന്നും ബാങ്ക് മേധാവികളില്‍നിന്നും അന്വേഷണ ഏജന്‍സികളില്‍നിന്നുമൊക്കെ നീരവിനും കിട്ടിയിട്ടുണ്ട് നല്ല സഹായം. ഗുജറാത്തുകാരനല്ലേ! 48 കാരനായ നീരവ ്ദീപക് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ചേര്‍ന്നാണ് ബാങ്കുകളെ പറ്റിച്ച് സഹസ്ര കോടികളുമായി മുങ്ങിയതെന്നാണ് കേസ്. വിജയ് മല്യയുടെയും മറ്റും തട്ടിപ്പുകഥകള്‍ കേട്ട് കാതുകള്‍ തഴമ്പിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ മുന്നിലേക്കാണ് നീരവും ചോക്‌സിയുമൊക്കെ പുത്തന്‍ അവതാരങ്ങളായി എത്തുന്നത്. മോദിയുടെ ഭരണത്തില്‍ രാജ്യത്തെ സമ്പത്ത് 48 ശതമാനത്തില്‍നിന്ന് 70 ശതമാനമായി ഒരു ശതമാനം പേരിലേക്ക് മാറ്റപ്പെട്ടുവെന്നതിന് തെളിവാണ് നീരവും ചോക്‌സിയും മല്യയുമൊക്കെ. നീരവും അനുജന്‍ നീശല്‍ മോദിയും മാനേജര്‍ സുഭാഷ് ശങ്കറും അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മറ്റൊരു വജ്രമോതിരം തട്ടിപ്പുകേസിലെ ഇന്റര്‍പോള്‍ പ്രതികളാണ്.
തലമുറകളായി വജ്ര ബിസിനസ് നടത്തുന്നവരാണ് നീരവിന്റെ കുടുംബം. 19-ാം വയസ്സില്‍ ബെല്‍ജിയത്തില്‍നിന്ന് മുംബൈയിലെത്തി അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടെ ഗീതാഞ്ജലി ഡയമണ്ട്‌സ് കമ്പനിയില്‍ പങ്കാളിയായാണ് ഇന്ത്യയിലെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയത്. 1999ല്‍ സ്വന്തമായി ഫയര്‍സ്റ്റാര്‍ ഡയമണ്ട്‌സ് കമ്പനി ആരംഭിച്ചു. 2014 മുതല്‍ 2017 വരെയാണ് രാജ്യത്താകമാനം സമ്പന്ന സ്ഥലങ്ങളില്‍ ബിസിനസ് വ്യാപിപ്പിക്കുന്നത്. ഇതുതന്നെയാണ് ഇന്ദ്രപ്രസ്ഥത്തിലെ മോദിയിലേക്ക് ആരോപണ മുനകള്‍ എത്തിച്ചതും. ഭാര്യ അമേരിക്കന്‍ പൗരത്വമുള്ള അമി. മൂന്നു മക്കളുമുണ്ട്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending