Connect with us

GULF

ഒന്നര കോടി അപഹരിച്ച് മലയാളി ഒളിവിൽ; കുടുംബവും നാട്ടിലേയ്ക്ക് മുങ്ങിയതായി പരാതി

ഈ മാസം 25ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിച്ചത്

Published

on

അബുദാബി: ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തി കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി (38) നെതിരെയാണ് ഒന്നര കോടിയോളം രൂപ(ആറ് ലക്ഷം ദിർഹം) അപഹരിച്ചതായി ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ പരാതി നൽകിയത്.

ഈ മാസം 25ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിച്ചത്. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ക്യാഷ് ഓഫിസിൽ നിന്ന് 6 ലക്ഷം ദിർഹം കുറവുള്ളതായി കണ്ടെത്തി.

ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിൻ്റെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട് നിയാസിന് സാധാരണ രീതിയിൽ യുഎഇയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കില്ലെന്ന് ലുലു അധികൃതർ പറഞ്ഞു.

നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളും അബുദാബിയിൽ ഒപ്പം താമസിച്ചിരുന്നു. നിയാസിൻ്റെ തിരോധാനത്തിനു ശേഷം ഭാര്യയും കുട്ടികളും ആരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേയ്ക്ക് മുങ്ങുകയും ചെയ്തു. എംബസി മുഖാന്തിരം നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

രക്തദാനം ചെയ്ത് സൗദി രാജകുമാരൻ, രാജ്യത്ത് വാർഷിക രക്തദാന ക്യാംപെയിൻ ആരംഭിച്ചു

Published

on

സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്. മനുഷ്യാവകാശ മൂല്യങ്ങൾക്കായി വാദിക്കുന്ന മുഹമ്മദ് ബിൻ സൽമാൻ അബ്ദുൽ അസീസ് അൽ സൗദ് ആരംഭിച്ചതാണ് വാർഷിക രക്തദാന ക്യാംപെയിൻ. അതി​ന്റെ ഭാഗമായാണ് അദ്ദേഹം തന്നെ രക്തം ദാനം നിർവഹിച്ച് ഉദ്ഘാടനം ചെയ്തത്.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും രക്തം ദാനം ചെയ്യാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ,പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളുടെ ഭാ​ഗമാണിത്. മാനുഷികമൂല്യങ്ങളുള്ള ഇത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ ശ്രദ്ധനേടിയ ഭരണാധികാരിയാണ് അദ്ദേഹം. സൗദി വിഷൻ 2030 ന്റെ സമഗ്രമായ ക്ഷേമം ആസ്വദിക്കുന്ന ഊർജ്ജസ്വലമായ ഒരു സമൂഹം എന്ന ലക്ഷ്യത്തിന് അനുസൃതമായി, സമൂഹ പങ്കാളിത്തം വളർത്തുന്നതിനും, സ്വമേധയാ ഉള്ള രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും,ദേശീയ ആരോഗ്യ സംരക്ഷണ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാ​ഗം കൂടിയാണിത്.

നേരത്തെ കോവിഡ് -19 വാക്സിൻ സ്വീകരിച്ചുകൊണ്ടും അവയവദാന സമ്മത പത്രത്തിൽ രജിസ്റ്റർ ചെയ്തുകൊണ്ടും അദ്ദേഹത്തി​ന്റെ മാതൃകപരമായ പ്രവർത്തനങ്ങൾ എന്ന നിലയിൽ ലോക ശ്രദ്ധ നേടിയിരുന്നു.

സ്വമേധയായുള്ള രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും രാജ്യത്തുടനീളം രക്തം ആവശ്യമായി വരുന്നവർക്ക് സുരക്ഷിതമായ ലഭ്യത ഉറപ്പാക്കുന്നതിനും രക്ത വിതരണത്തിൽ സ്വയംപര്യാപ്തത കൈവരിക്കേണ്ടതിന്റെയും അവബോധം വളർത്തുക എന്നതാണ് പുതിയ നടപടിയുടെ ലക്ഷ്യം. രക്തം, പ്ലാസ്മ അല്ലെങ്കിൽ പ്ലേറ്റ്‌ലെറ്റുകൾ നൽകുന്നതിലൂടെ ആളുകളുടെ ജീവൻ രക്ഷിക്കാൻ കഴിയും. 2024-ൽ, രാജ്യവ്യാപകമായി 800,000-ത്തിലധികം ആളുകൾ രക്തം ദാനം ചെയ്തിരുന്നു.

സ്വമേധയാ ഉള്ള മാനുഷിക പ്രവർത്തനങ്ങളുടെ മൂല്യത്തെക്കുറിച്ചുള്ള ശക്തമായ സന്ദേശം നൽകാനും ജീവൻ രക്ഷിക്കുന്നതിന് ഇത്തരം മാനുഷികപ്രവർത്തനങ്ങളിൽ ഏ‍ർപ്പെടുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കാനും അങ്ങനയൊരു സംസ്കാരം സ്വീകരിക്കാൻ സമൂഹത്തെ പ്രാപ്തമാക്കുന്നതിനുമാണ് അദ്ദേഹം മുന്നിട്ടിറങ്ങിയിട്ടുള്ളത്.

Continue Reading

GULF

സ്വശ്രയം ഹദിയ കാരുണ്യ പദ്ധതിയുടെ വിതരണം നടത്തി ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി

Published

on

ചെർക്കള: ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ഭവന ചികിത്സ സഹായ പദ്ധതിയായ ഹദിയയുടെയും, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ സ്വശ്രയം സ്വയം തൊഴിൽ പദ്ധതിയുടെ തയ്യൽ മെഷീൻ വിതരണവും ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളുടെയും പഞ്ചായത്ത് കെഎംസിസി ഭാരവാഹികളുടെയും സാന്നിധ്യത്തിൽ 4 ലാം വാർഡിലെയും 16റാം വാർഡിലെയും ഭാരവാഹികൾക്ക് ഹദിയ ഫണ്ടും 19 താം വാർഡ് ഭാരവാഹികൾക്ക് പഞ്ചായത്ത് കമ്മിറ്റി മുഖേന ജനറൽ സെക്രട്ടറി ജമാൽ ഖാസി കൈമാറി, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജലീൽ എഴുതും കടവ് ജനറൽ സെക്രട്ടറി ഇക്ബാൽ ചേരൂർ ട്രഷറർ ബിഎംഎ കാദർ ചെങ്കള ഭാരവാഹികളായ കാദർ പാലോത്ത്, പിടിഎ റഹ്മാൻ ഹനീഫ പാറ ചെങ്കള സലീം സി എം നാലാംമൈൽ തുടങ്ങി മുസ്ലിംലീഗിന്റെയും കെഎംസിസിയുടെയും നേതാക്കൾ പങ്കെടുത്തു.

Continue Reading

GULF

അബുദാബിയില്‍ പ്രവാസികളുടെ വിവാഹത്തില്‍ വന്‍വര്‍ധനവ്

അബുദാബിയില്‍ വിവാഹം കഴിക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തി.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: അബുദാബിയില്‍ വിവാഹം കഴിക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തി. മൂന്നുവര്‍ഷംമുമ്പ് വിദേശി വിവാഹങ്ങളുടെ 14-ാം നമ്പര്‍ നിയമം പ്രാബല്യത്തില്‍ വന്നശേഷം 2025 ന്റെ ആദ്യ പകുതിവരെ അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ 43,000 സിവില്‍ വിവാഹ കരാറുകള്‍ രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.

ഈ വര്‍ഷം ആദ്യപകുതിയില്‍ 10,000ത്തിലധികം സിവില്‍ വിവാഹ അപേക്ഷകള്‍ വിദേശികള്‍ സിവില്‍ ഫാമിലി കോടതിയില്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ ഇരുപത് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

അബുദാബി എമിറേറ്റില്‍ സിവില്‍ വിവാഹത്തെയും അതിന്റെ ഫലങ്ങളെയും കുറിച്ചുള്ള 2021 ലെ 14-ാം നമ്പര്‍ നിയമം നിലവില്‍ വന്നതിനുശേഷം വിവാഹ റജിസ്റ്ററുകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതായി അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അണ്ടര്‍ സെക്രട്ടറി കോണ്‍സിലര്‍ യൂസഫ് സഈദ് അല്‍ അബ്രി പറഞ്ഞു.

വിദേശികളില്‍ നിന്നുള്ള സിവില്‍ വിവാഹ സേവനങ്ങള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം മിഡില്‍ ഈസ്റ്റിലെ ഈ സേവനത്തിന്റെ ഉയര്‍ന്ന നിലവാരമാണ് വ്യക്തമാക്കുന്നത്. എമിറേറ്റിന്റെ വിശാലമായ വികസന പുരോഗതിക്ക് അനുസൃതമായി നൂതനമായ ജുഡീഷ്യല്‍ സേവനങ്ങള്‍ നല്‍കുന്നതിനുള്ള അബുദാബിയുടെ പ്രതിബദ്ധതയാണ് ഇത് ബോധ്യപ്പെടുത്തുന്നത്.

വിദേശികള്‍ക്കായി ഒരുക്കിയ മേഖലയിലെ ആദ്യത്തെ സിവില്‍ പേഴ്‌സണല്‍ സ്റ്റാറ്റസ് കോടതിയുടെ സ്ഥാപനം ഒരു പ്രധാന നാഴികക്കല്ലാ യി അടയാളപ്പെടുത്തിയതായും, സിവില്‍ വിവാഹ സേവനങ്ങള്‍ തേടുന്നവര്‍ക്ക് അബുദാബി ഇഷ്ട കേന്ദ്രമായി മാറിയതായും കൗണ്‍സിലര്‍ അല്‍ അബ്രി അഭിപ്രായപ്പെട്ടു.

അറബി ഭാഷ സംസാരിക്കാത്തവര്‍ക്ക് നിയമ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതില്‍ അറബിയിലും ഇംഗ്ലീഷിലുമുള്ള സേവനങ്ങള്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സിവില്‍ ഫാമിലി കോടതിയുടെ സ്ഥിതിവി വരക്കണക്ക് റിപ്പോര്‍ട്ട് അനുസരിച്ച്, രജിസ്റ്റര്‍ ചെയ്ത സിവില്‍ വിവാഹങ്ങളുടെ എണ്ണം മൂന്ന് വര്‍ഷത്തിനു ള്ളില്‍ ഗണ്യമായി വര്‍ദ്ധിച്ചു.

2022 ല്‍ 5,400 പേരാണ് റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 2024ല്‍ പതിനാറായിര മായി ഉയര്‍ന്നു. 2025 ന്റെ ആദ്യ പകുതിയില്‍ മാത്രം 10,000 ആയി വന്‍ വര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്തതായി അല്‍അബ്രി വ്യക്തമാക്കി.

സഹിഷ്ണുതയും സാംസ്‌കാരിക വൈവിധ്യവും നിറഞ്ഞുനില്‍ക്കുന്ന കേന്ദ്രമെന്ന നിലയില്‍ അബുദാബിയുടെ പ്രശസ്തി കൂടുതല്‍ ഉറപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. എല്ലാ വ്യവഹാര ഘട്ടങ്ങളെയും കുറിച്ചുള്ള പൂര്‍ണ്ണമായ ധാരണയോടെ, വിദേശികള്‍ക്ക് നിയമ നടപടികള്‍ സുതാര്യമായി പൂര്‍ത്തിയാക്കാന്‍ അബുദാബി കോടതി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നീതിയുടെ തത്വങ്ങളോടുള്ള അബുദാബിയുടെ സമര്‍പ്പണമാണ് ഇത് വ്യക്തമാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

Continue Reading

Trending