Connect with us

Culture

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രത്തിന് മുന്നില്‍ അഞ്ചിന നിര്‍ദേശങ്ങളുമായി മന്‍മോഹന്‍ സിങ്

Published

on

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അഞ്ചിന നിര്‍ദേശങ്ങളുമായി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങ്. ചരക്കു സേവന നികുതി(ജി.എസ്.ടി) യുക്തിസഹമാക്കി മാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതിനായി സ്വീകരിക്കണമെന്ന് സിങ് ആവശ്യപ്പെട്ടു.
ദൈനിക് ഭാസ്‌കരണ്‍ ദിനപത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കൂടിയായ അദ്ദേഹം പ്രായോഗിക നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്. മോദി സര്‍ക്കാറിന്റെ സാമ്പത്തിക, രാഷ്ട്രീയ നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഡോ. സിങ് ഉന്നയിക്കുന്നുണ്ട്.
രാജ്യം പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുകയും തുറന്നു പറയുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്. സമ്പദ് വ്യവസ്ഥയെക്കുറിച്ച് തെറ്റായ ചിത്രങ്ങളാണ് നിലവില്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. ഇത് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുകയും യുക്തിഭദ്രവും ഉറച്ചതുമായ നടപടികള്‍ സ്വീകരിക്കുകയുമാണ് ചെയ്യേണ്ടത്. നിര്‍ഭാഗ്യവശാല്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇത്തരം നടപടികള്‍ ഉണ്ടാകുന്നില്ല. നോട്ട് നിരോധനവും തെറ്റായ രീതിയില്‍ ജി.എസ്.ടി നടപ്പാക്കിയതുമാണ് സമ്പദ് വ്യവസ്ഥയെ തകര്‍ത്തതെന്ന് അദ്ദേഹം ആവര്‍ത്തി ച്ചു.
പ്രതിസന്ധിയുടെ പൂര്‍ണ ഉത്തരവാദിത്തം ഈ വീഴ്ചകള്‍ക്കാണ്. അഞ്ച് മാര്‍ഗങ്ങളിലൂടെ പ്രശ്‌നങ്ങളെ നേരിടാന്‍ കഴിയും. ഹെഡ്‌ലൈന്‍ മാനേജ്‌മെന്റിലൂടെ കൈയടി വാങ്ങുന്ന രീതി അവസാനിപ്പിച്ച് യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണു തുറക്കുകയാണ് ആദ്യം വേണ്ടത്. ഇതിനകം തന്നെ ഏറെ സമയം മോദി സര്‍ക്കാര്‍ നഷ്ടപ്പെടുത്തിക്കഴിഞ്ഞു. ഇത് ആവര്‍ത്തിച്ചാല്‍ പ്രതിസന്ധി മൂര്‍ച്ചിക്കും. ഏതെങ്കിലുമൊരു മേഖലയിലെ പ്രശ്‌നങ്ങള്‍ മാത്രം അഡ്രസ് ചെയ്താല്‍ പ്രശ്‌നങ്ങള്‍ തീരില്ല. പ്രതിസന്ധി മറികടക്കുന്നതിന് സമഗ്രവും സമൂലവുമായ നടപടിയാണ് വേണ്ടത്. അഞ്ച് നിര്‍ദേശങ്ങള്‍ ചുവടെ:

  1. ജി.എസ്.ടിയെ യുക്തിസഹമായ രീതിയില്‍ പുനര്‍ നിര്‍വചിക്കുകയും നികുതി ഘടനയില്‍ അനുയോജ്യമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുക. താല്‍ക്കാലികമായി ഇത് നികുതി വരവില്‍ കുറവുണ്ടാക്കിയേക്കാം. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണംചെയ്യും.
  2. കാര്‍ഷിക മേഖലയേയും ഗ്രാമീണ ഉപഭോഗ വ്യവസ്ഥിതിയേയും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ വേണം. കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ക്രിയാത്മകവും ഉറച്ചതുമായ ബദല്‍ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു. ഗ്രാമീണ ജനതയുടെ ഉപഭോഗ ശേഷിയെ ശക്തിപ്പെടുത്തിക്കൊണ്ടല്ലാതെ പ്രതിസന്ധി മറികടക്കാന്‍ കഴിയില്ല.
  3. ധനവിപണിയില്‍ ധനലഭ്യത ഉറപ്പു വരുത്തുന്നതിന് നടപടി സ്വീകരിക്കുക. ബാങ്കുകളുടെ വായ്പാ വിതരണ ശേഷി വര്‍ധിപ്പിക്കുക.
  4. തൊഴില്‍ മേഖലയെ ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുക. ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, ഇലക്ട്രോണിക് ഉത്പന്ന നിര്‍മ്മാണ മേഖല, വാഹന നിര്‍മ്മാണ മേഖല എന്നിവക്ക് കരുത്ത് പകരുകയും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക. ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുക.
  5. യു.എസ് – ചൈന വ്യാപാര യുദ്ധം കയറ്റുമതി രംഗത്ത് തുറന്നിടുന്ന സാധ്യതകളെ പരമാവധി ചൂഷണം ചെയ്യുക. കയറ്റുമതി രംഗം ശക്തിയാര്‍ജ്ജിച്ചാലല്ലാതെ അടുത്ത മൂന്നു -നാലു വര്‍ഷത്തേക്ക് മികച്ച വളര്‍ച്ച നേടിയെടുക്കാനാവില്ല.
    1990കളിലെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ഇന്ത്യയെ കരകയറ്റിയ ശില്‍പ്പി എന്ന നിലയിലാണ് ഡോ. സിങിന്റെ സേവനങ്ങള്‍ സ്മരിക്കപ്പെടുന്നത്. നരസിംഹ റാവു സര്‍ക്കാറില്‍ ധനമന്ത്രിയായി ചുമതലയേറ്റ ഡോ. മന്‍മോഹന്‍ സിങ് നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ അതിവേഗം രാജ്യത്തെ വളര്‍ച്ചയുടെ പാതയിലേക്ക് തിരികെയെത്തിച്ചിരുന്നു.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending