Connect with us

News

ഇന്ന്മറഡോയുടെ രണ്ടാം ചരമവാര്‍ഷികം

ദൈവത്തന്റെ കൈമുദ്ര പതിഞ്ഞ കളിക്കാരന്‍, കാല്‍പന്തുകളി യിലെ ദൈവം എന്നറിയപ്പെടുന്ന മറഡോണ തന്റെ നിലപാടുകള്‍ കൊണ്ടും ജീവിതരീതികൊണ്ടും വിവാദങ്ങള്‍ സൃഷ്ടിച്ച വ്യക്തിത്വ മായിരുന്നു

Published

on

മധു പി.

കഴിഞ്ഞതവണ ലോകകപ്പ് ഗാലറി സ്റ്റാന്‍ഡുകളില്‍ നിന്ന് കൈവിരിച്ചു നിന്ന മറഡോണ എന്ന മഹാനായ കാല്‍പന്തു കളിക്കാന്‍ ഇപ്പോള്‍ നമ്മോടൊപ്പമില്ല. മറഡോണയുടെ രണ്ടാം ചരമവാര്‍ഷിക ദിനമാണ് 2022 നവംബര്‍ 25. പെലെയോടൊപ്പം നൂറ്റാണ്ടിന്റെ കളിക്കാരനായി ഫിഫ തിരഞ്ഞെടുത്ത ഡീഗോ അറമാഡോ മാറഡോണ ഒരേ സമയം പിശാചും മാലാഖയുമായി തിളങ്ങിയ കളിയുണ്ട് ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍. 1986 മോക്‌സിക്കോ ലോകകപ്പിലാണിത്. ജൂണ്‍ 22നു മെക്‌സിക്കോ സിറ്റിയിലെ അസ്റ്റേക്ക സ്റ്റേഡിയം കണ്ട ഈ കളി ഏറെ പ്രത്യേകതകളുളളതാണ്. ഇംഗ്ലണ്ടിനെതിരായ ക്വാട്ടര്‍ ഫൈനലില്‍ അഞ്ചു മിനിട്ട് വ്യത്യാസത്തില്‍ മറഡോണ നേടിയ രണ്ടു ഗോളുകളില്‍ ഒന്ന് ലോകകപ്പിലെ വലിയ പിഴവുകളിലൊന്നായി പിന്നിട് വിലയിരുത്തപ്പെട്ടതും മറ്റേത് നൂറ്റാണ്ടിലെ മികച്ച ഗോളെന്ന് വാഴ്ത്തപ്പെട്ടതുമായിരുന്നു.
ആദ്യഗോള്‍ റഫറിയെ പൂര്‍ണ്ണമായും പറ്റിച്ച് കൈകൊണ്ടു നേടിയ ഒന്നാണ്. തുനീഷ്യന്‍ റഫറി അലിബിന്‍ നാസറിനു പിന്നാലെയോടി ഇംഗ്ലീഷ് ഡിഫന്‍ഡര്‍ ടെറി ഹെന്‍വിക് വാദിച്ചിട്ടും ആദ്യത്തെ ഗോള്‍ നിലനിന്നു. കാരണം ഒരു സംശയവും ജനിപ്പിക്കാതെയാണ് മറഡോണ കൈയുയര്‍ത്തി മധ്യവര വരെ ഓടി യത്. വെറും 166 സെന്റിമീറ്റര്‍ ഉയരമുളള മറഡോണ 185 സെന്റി മീറ്റര്‍ ഉയരമുളള ഇംഗ്ലീഷ് ഗോളി പീറ്റര്‍ ഷില്‍ട്ടനുനേരെ ചാടി ഇടം കൈ കൊണ്ടു പന്തു തട്ടുമെന്ന് അധികമാര്‍ക്കും വിശ്വസിക്കാനുമായില്ല.
ആ ഗോളിനോളം പ്രസിദ്ധമാണ് അതിന് മറഡോണ നല്കിയ പേര്. ദൈവത്തിന്റെ കൈ. അര്‍ജന്റീനയെ ഒന്നാന്തരമായി ഇംഗ്ലണ്ട് പ്രതിരോധിച്ചു കൊണ്ടിരിക്കുമ്പോളാണ് അപ്രതീക്ഷിതമായി ഗോള്‍ പിറന്നത്. രണ്ടാം പകുതിയുടെ ആറാം മിനിട്ടില്‍ മറഡോണ പ്രതിരോധം കടന്ന് പന്ത് ജോര്‍ജെ വാല്‍ഡാനോക്കു നല്കി ക്രോസിനായി നേരെ പെനാള്‍ട്ടി ബോക്‌സിലേക്ക് ഓടി. പന്ത് ഇംഗ്ലണ്ട് ലെഫ്റ്റ് ബാക്ക് സ്റ്റീവി ഹോഡ്ജിനാണ് കിട്ടിയത്. ഹോഡ്ജിന്റെ ക്ലിയറന്‍സ് ലക്ഷ്യം പിഴച്ചു. അത് ഓടിവന്ന മറഡോണയുടെ നേരെ യാണ് ഉയര്‍ന്നത്. അതികായനായ. ഇംഗ്ലണ്ട് ഗോളി പീറ്റര്‍ ഷില്‍ട്ടനും പന്തു പിടിക്കാനായി മുന്നോട്ടാഞ്ഞു. ഗോളിയേക്കാള്‍ ഉയരത്തില്‍ ചാടി ഹെഡ് ചെയ്യുകയാണെന്ന ഭാവേന മറഡോണ പന്ത് വലയിലേക്ക് തട്ടി. റഫറിയെ കബളിപ്പിക്കാനായി കൂട്ടുകാരെ വിളിച്ച് ആഘോഷമാരംഭിക്കുകയും ചെയ്തു. നിമിഷാര്‍ദ്ധത്തില്‍ നടന്ന നാടകമൊന്നുമറിയാതെ റഫറി ഗോളിന് വിസിലൂതി.
മത്സരശേഷം വിവാദഗോളിനെക്കുറിച്ച് മറഡോണ നല്കിയ ന്യായീകരണമാണ് അതിന് അതിസാഹസികസയുടെ കൈയൊപ്പു ചാര്‍ത്തിയത്. കുറച്ചു മറഡോണയുടെ തലകൊണ്ടും കുറച്ചു ദൈവത്തിന്റെ കൈകൊണ്ടും നേടിയ ഗോള്‍ എന്നാണ് മറഡോണ പറഞ്ഞത്. തെമ്മാടിയുടെ കൈ എന്ന് ഇംഗ്ലണ്ട് കോച്ച് ബോബി റോബ്‌സണ്‍ അതിനെ തിരുത്തി, റഫറിയെ കബളിപ്പിക്കാന്‍ മറഡോണക്ക് ന്യായമുണ്ടായിരുന്നു. കളളനെ പോക്കറ്റടിച്ചാല്‍ അതിന് ശിക്ഷയുണ്ടാവില്ല. ഞാന്‍ ഇംഗ്ലണ്ടിനെ പോക്കറ്റടിക്കുകയായിരുന്നു. ഇത് ചതിയല്ല, കഴിവാണ്, ഫോക്ക്‌ലാന്റ് ദ്വീപ്ന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുളള ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മിലുളള തര്‍ക്കത്തെകുറിച്ചാണ് മറഡോണ പരാമര്‍ശിച്ചത്.
എന്നാല്‍ രണ്ടാമത്തെ ഗോള്‍ ലോകകപ്പ് ചരിത്രത്തിലെ എറ്റവും മനോഹരമായ ഗോളായിരുന്നു, അറ്റാക്കിങ്ങ് മിഡ് ഫീല്‍ഡര്‍ എങ്ങനെ കളിക്കണം എന്നതിന് വരും തലമുറക്ക് മറഡോണ നല്കിയ ഉത്തരമാണ് ആ ഗോള്‍. ആറ് ഇംഗ്ലണ്ട് കളിക്കാരെ ട്രിബിള്‍ ചെയ്ത് അറുപതു മീറ്റര്‍ ഓടി മറഡോണ ഷൂട്ടുചെയ്തപ്പോള്‍ ഇംഗ്ലണ്ടുകാര്‍ തലയില്‍ കൈവച്ചുപോയി, നൂറ്റാണ്ടിന്റെ ഗോള്‍ എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ഇത് മറഡോണയുടെ പാപകറ തീര്‍ക്കുന്ന ഒന്നായിരുന്നു.വ്യക്ത്യധിഷ്ഠമായി കളിക്കാത്ത പ്ലേമേക്കറായിരുന്നു മറഡോണ. സഹകളിക്കാരെ കൊണ്ടു ഗോളടിപ്പിക്കുന്നതില്‍ പ്രത്യേക ത്രില്‍ അദ്ദേഹം അനുഭവിച്ചിരുന്നു. എതിരാളിരളുടെ ക്രൂരമായ ചവിട്ടി വീഴ്ത്തലുകള്‍ക്ക് വിധോയനായിട്ടും ഫിനിക്‌സ് പക്ഷിയെപോലെ അദ്ദേഹം ഉയിര്‍ത്തെഴുന്നേറ്റു. ഡിഫന്റര്‍മാരുടെ ഇടയിലൂടെ ഡ്രിബിള്‍ ചെയ്ത് നുഴഞ്ഞുകയറി സഹകളിക്കാര്‍ക്ക് പന്തെത്തിക്കാനും ഗോളുകള്‍ അടിക്കാനുമുളള മറഡോണയുടെ പാടവം അനിതരസാധാരണമാണ്,
ദൈവത്തന്റെ കൈമുദ്ര പതിഞ്ഞ കളിക്കാരന്‍, കാല്‍പന്തുകളി യിലെ ദൈവം എന്നറിയപ്പെടുന്ന മറഡോണ തന്റെ നിലപാടുകള്‍ കൊണ്ടും ജീവിതരീതികൊണ്ടും വിവാദങ്ങള്‍ സൃഷ്ടിച്ച വ്യക്തിത്വ മായിരുന്നു. ചെഗുവേരയുടെ ചിത്രം കൈയ്യില്‍ പച്ചകുത്തി കമ്യൂണിസ്റ്റ് അനുഭാവം തുറന്നു പ്രകടിപ്പിച്ചിരുന്നു. മരിക്കാത്ത ഓര്‍മകളുമായി സോക്കര്‍ ആരാധകരുടെ മനസ്സില്‍ നിറഞ്ഞു നില്കുന്ന മറഡോണക്ക് സ്മരണാജ്ഞലി…..

 

 

 

 

 

 

EDUCATION

തുല്യതാ പരീക്ഷ മാർച്ച്‌ 30 വരെ അപേക്ഷിക്കാം

പത്താം തരം തുല്യതാ പരീക്ഷയിലേക്ക് അപേക്ഷിക്കുന്നതിന് 1950 രൂപയും ഹയർ സെക്കന്ററിക്ക് 2,600 രൂപയുമാണ് ഫീസ്

Published

on

സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്ക് മാർച്ച്‌ 30 വരെ അപേക്ഷിക്കാം. 17 വയസ് പൂർത്തിയായ ഏഴാംതരം വിജയിച്ചവർ, 8, 9 ക്ലാസുകളില്‍ പഠനം നിർത്തിയവർ, പത്താംതരം തോറ്റവർ എന്നിവർക്ക് പത്താം തരത്തിലേക്ക് അപേക്ഷിക്കാം.

22 വയസ് പൂർത്തിയായ പത്താംതരം വിജയിച്ചവർ, പത്താംതരം തുല്യത കോഴ്‌സ് വിജയിച്ചവർ, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠനം നിർത്തിയവർ,തോറ്റവർ എന്നിവർക്ക് ഹയർ സെക്കൻഡറി തലത്തിലേക്ക് അപേക്ഷിക്കാം. പത്താം തരം തുല്യതാ പരീക്ഷയിലേക്ക് അപേക്ഷിക്കുന്നതിന് 1950 രൂപയും ഹയർ സെക്കന്ററിക്ക് 2,600 രൂപയുമാണ് ഫീസ്.

Continue Reading

india

‘സാമ്പത്തികമായി കോൺഗ്രസിനെ തകർക്കാന്‍ ശ്രമം, ‘നികുതി ഭീകരത’ അവസാനിപ്പിക്കണം’: കോണ്‍ഗ്രസ്

ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്

Published

on

ഇന്ത്യയില്‍ ബിജെപി നടത്തുന്നത് നികുതി ഭീകരതയെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കുകയാണ്. ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ആദായ നികുതി നിയമങ്ങളും ജനപ്രാതിനിധ്യ നിയമങ്ങളും ബി.ജെ.പി ലംഘിക്കുകയാണ്. ഇതിനെതിരെ അടുത്തയാഴ്ച സുപ്രിംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

Continue Reading

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

Trending