Connect with us

india

ബാബരി മസ്ജിദ് ഓര്‍മ; അയോധ്യയില്‍ നിര്‍മിക്കുന്ന മസ്ജിദിന് ആ പേരിടില്ല

മസ്ജിദിനൊപ്പം മ്യൂസിയവും ആശുപത്രിയും ഗവേഷണ കേന്ദ്രവും സമുച്ചയത്തിന് അകത്തുണ്ടാകും

Published

on

ലഖ്‌നൗ: അയോധ്യയില്‍ സുപ്രിംകോടതി വിധി പ്രകാരം നിര്‍മിക്കുന്ന പള്ളിക്ക് ഏതെങ്കിലും രാജാവിന്റെയോ ചക്രവര്‍ത്തിയുടെയോ പേരിടില്ലെന്ന് മസ്ജിദ് നിര്‍മാണ ട്രസ്റ്റ്. പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായ നിര്‍മാണ ശൈലിയാണ് പള്ളിക്കു വേണ്ടി സ്വീകരിക്കുകയെന്നും ട്രസ്റ്റ് വക്താവ് അത്താര്‍ ഹുസൈന്‍ പറഞ്ഞു.

‘ദാനിപൂര്‍ ഗ്രാമത്തില്‍ 15,000 ചതുരശ്ര അടിയിലാണ് മസ്ജിദ് നിര്‍മിക്കുക. ബാബരി മസ്ജിദിന്റെ അത്രയും വലിപ്പം ഇതിനുമുണ്ടാകും. മറ്റു പള്ളികളില്‍ നിന്ന് സമ്പൂര്‍ണമായി വ്യത്യസ്തമായ രീതിയിലാണ് പള്ളി പണി കഴിപ്പിക്കുക. കഅബയുടെ മാതൃകയില്‍ ചതുരനിര്‍മിതിയും ആലോചിക്കുന്നുണ്ട്. എസ്എം അക്തറാണ് പള്ളി രൂപകല്‍പ്പന ചെയ്യുന്നത്’ – അത്താര്‍ ഹുസൈന്‍ വെളിപ്പെടുത്തി. മിനാരങ്ങളും ഖുബ്ബകളും വേണോ എന്ന കാര്യത്തില്‍ ആര്‍കിടെക്ടിന് സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

‘പള്ളിക്ക് ബാബരി മസ്ജിദ് എന്ന് നാമകരണം ചെയ്യില്ല. ഏതൈങ്കിലും രാജാവിന്റെയോ ചക്രവര്‍ത്തിയുടെയോ പേരുണ്ടാകില്ല. എന്റെ വ്യക്തിപരമായ അഭിപ്രായ പ്രകാരം അത് ദാനിപൂര്‍ മസ്ജിദ് എന്ന പേരിലാകും അറിയപ്പെടുക’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മസ്ജിദ് നിര്‍മാണത്തിന് വെബ്‌പോര്‍ട്ടലിലൂടെ പൊതുജനത്തിന് സംഭാവന നല്‍കാമെന്നും പോര്‍ട്ടല്‍ പണിപ്പുരയില്‍ ആണെന്നും ഹുസൈന്‍ പറഞ്ഞു. മസ്ജിദിനൊപ്പം മ്യൂസിയവും ആശുപത്രിയും ഗവേഷണ കേന്ദ്രവും സമുച്ചയത്തിന് അകത്തുണ്ടാകും.

ദാനിപൂരില്‍ അഞ്ചേക്കര്‍ സ്ഥലമാണ് മസ്ജിദിനായി അനുവദിച്ചിട്ടുള്ളത്. സുന്നി വഖ്ഫ് ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് പള്ളിക്കു വേണ്ടി പ്രത്യേക ട്രസ്റ്റ് രൂപീകരിച്ചിട്ടുള്ളത്. നവംബര്‍ ഒമ്പതിനാണ് ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമക്ഷേത്രത്തിനായി വിട്ടു കൊടുത്ത് സുപ്രിംകോടതി ഉത്തരവിട്ടത്. അയോധ്യയില്‍ തന്നെ അഞ്ചേക്കര്‍ സ്ഥലം മസ്ജിദിന് വിട്ടു കൊടുക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു.

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

india

‘കോൺ​ഗ്രസ് പാർട്ടിയെ പാപ്പരാക്കുക ലക്ഷ്യം; ആദായ നികുതി വകുപ്പിൻ്റെ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും BJPയും’: കെ സി വേണു​ഗോപാൽ

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി

Published

on

ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചതിൽ വിമർശനവുമായി കെസി വേണു​ഗോപാൽ. കോൺ​ഗ്രസ് പാർട്ടിയെ സാമ്പത്തിക പാപ്പരാക്കുകയാണ് ലക്ഷ്യമെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു. നരേന്ദ്ര മോദി നടത്തുന്ന ​ഗൂഢപദ്ധതിയുടെ ഭാ​ഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി കണക്ക് സമർപ്പിച്ചിട്ടില്ല. അവർക്ക് കുഴപ്പമില്ല. തെരഞ്ഞെടുപ്പിന് മുൻപ് ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചു. ഇപ്പോൾ ഇത്രയും പണം അടക്കാൻ പറയുന്നു. ഇത് എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഇല്ലായ്മ ചെയ്യാൻ വേണ്ടി ഭരണയന്ത്രങ്ങൾ‌ ​ദുരുപയോ​ഗപ്പെടുത്തുകയാണെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ജനങ്ങൾ‌ മനസിലാക്കണമെന്നും ഭരണകക്ഷി അവരുടെ സ്വാധീനം ഉപയോ​ഗിച്ച് പ്രതിപക്ഷത്തോട് ചെയ്യുന്നത് ഇങ്ങനെയാണെന്ന് വേണു​ഗോപാൽ പറഞ്ഞു.

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി. 400 സീറ്റെന്ന് പറഞ്ഞിട്ട് പരാജയം ഉറപ്പായെന്ന് വ്യക്തമായതോടെയാണ് നീചമായ പ്രതികാര രാഷ്ട്രീയം കേന്ദ്ര ഏജൻസിയെ ഉപയോ​ഗിച്ച് ചെയ്യുന്നത്. ആദായ നികുതി ഉദ്യോ​ഗസ്ഥർ ബിജെപിയുടെ ​ഗുണ്ടകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് വേണു​ഗോപാൽ വിമർശിച്ചു. ജനങ്ങൾ സഹായിക്കുമെന്നും നിയമപരമായ വഴികൾ തേടുമെന്നും കെ സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

Continue Reading

india

മദ്യനയക്കേസ്: അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ ഇഡി നീക്കം

ഗോവ ആംആദ്മി പാർട്ടി പ്രസിഡന്റ് അമിത് പലേക്കർ അടക്കം രണ്ട് പേരെ ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു

Published

on

മദ്യനയക്കേസിൽ ഇഡി കസ്റ്റഡിയിൽ തുടരുന്ന അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ തീരുമാനം. ഗോവ ആംആദ്മി പാർട്ടി പ്രസിഡന്റ് അമിത് പലേക്കർ അടക്കം രണ്ട് പേരെ ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.

പ്രാഥമിക ചോദ്യം ചെയ്യലിൽ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തെ പാർട്ടിയുടെ ചെലവുകളെ കുറിച്ചും ഇഡി ചോദിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെ വിശദാശംങ്ങളും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് ഇഡി ഇന്നലെ കോടതിയിൽ ആരോപിച്ചത്. അതേസമയം ഡൽഹിയിൽ ഭരണനിർവഹണത്തിന് മന്ത്രിമാരിലൊരാളെ ചുമതല ഏൽപ്പിക്കാൻ ആംആദ്മി പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

Continue Reading

Trending