Connect with us

Video Stories

ചരിത്രങ്ങള്‍ തകര്‍ത്ത് മെഹ്ദി വരുന്നു..

Published

on

അരങ്ങേറ്റത്തിലെ ആദ്യ ദിവസം തന്നെ അഞ്ച് വിക്കറ്റ് വീഴ്ത്തുക. ക്രിക്കറ്റ് ചരിത്രത്തിലെ അത്യപൂര്‍വ്വ റെക്കോര്‍ഡുമായാണ് മെഹ്ദി ഹസനെന്ന പയ്യന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇപ്പോഴിതാ ലോകം അസൂയയോടെ നോക്കുന്ന നേട്ടങ്ങളെല്ലാം സ്വന്തമാക്കി മെഹ്ദി വരുന്നു. മാറിയ ബംഗ്ലാദേശ് ക്രിക്കറ്റിന്റെ മുഖമായി.

ബംഗ്ലാദേശ് ക്രിക്കറ്റ് ചരിത്രത്തെ ഇനി കാലം വിലയിരുത്തുക ഒരുപക്ഷെ, മെഹ്ദിയുടെ വരവിന് മുമ്പും ശേഷവും എന്നായേക്കാം. അരങ്ങേറ്റ പരമ്പരയില്‍ തന്നെ മാന്‍ ഓഫ് ദ സീരീസ്, മാന്‍ ഓഫ് ദ മാച്ച്് നേട്ടമാണ് ഈ ധാക്കക്കാരന്‍ സ്വന്തമാക്കിയത്.

വെറും രണ്ട് മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റാണ് മെഹ്ദിയുടെ സമ്പാദ്യം. നാല് ഇന്നിങ്‌സുകളില്‍ നിന്ന് മൂന്നു അഞ്ച് വിക്കറ്റ് നേട്ടവും ഇതില്‍ പെടും. രണ്ടാം ടെസ്റ്റിലെ രണ്ടിന്ന്ങുകളിലും ആറു വിക്കറ്റ് വീതം. നേട്ടത്തിന് സമ്മാനമെന്നോണം ഇംഗ്ലണ്ട് ഇന്നിങ്‌സിലെ അവസാന വിക്കറ്റ് വീഴ്ത്താനും 19കാരനായി. ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ബംഗ്ലദേശിന്റെ ആദ്യ ജയമാണിത്.

മൂന്നാഴ്ച മുമ്പു വരെ ബംഗ്ലാദേശ് ക്രിക്കറ്റിലെ ഒളിപ്പിച്ചു വച്ച വജ്രായുധമായിരുന്നു മെഹ്ദിയെങ്കില്‍ വെറും രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കൊണ്ട് ദേശീയ ഹീറോയായി മാറിയിരിക്കുന്നു ഈ 19കാരന്‍.

ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ തോല്‍വി വെറും 22 റണ്‍സിനായിരുന്നു. അവസാന ദിവസം 2 വിക്കറ്റ് ശേഷിക്കെ 35 റണ്‍സ് മാത്രം മതിയെന്നിരിക്കെ ജയം പിടിച്ചെടുക്കാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞില്ല. അതിന്റെ നിരാശയെല്ലാം മായ്ച്ചു കളയുന്ന 108 റണ്‍സിന്റെ ഉജ്വല ജയമാണ് ബംഗ്ലദേശ് രണ്ടാം ടെസ്റ്റില്‍ നേടിയത്.

ഇംഗ്ലണ്ടിനെതിരെ ബാറ്റില്‍ ശോഭിക്കാനായില്ലെങ്കിലും ബാറ്റും നന്നായി വഴങ്ങും മെഹ്ദിക്ക്്. ഈ വര്‍ഷം നടന്ന അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാക്യാപ്റ്റനായിരുന്നു. മെഹ്ദിയുടെ ആള്‍റൗണ്ട് പ്രകടനത്തിലാണ് ബംഗ്ലദേശ് സെമിയിലെത്തിയത്. ടൂര്‍ണമെന്റില്‍ 245 റണ്‍സ് അടിച്ചെടുത്ത് മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് പട്ടം മെഹ്ദി തന്നെ സ്വന്തമാക്കി.

വിദ്യാഭ്യാസ പരമായി മകന്‍ ഉയര്‍ന്ന ജോലി സ്വന്തമാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹമെങ്കിലും വേറിട്ട വഴിയിലൂടെയായിരുന്നു മകന്റെ പോക്ക്. ബാറ്റും ബോളും നന്നായി വഴങ്ങുന്ന മെഹ്ദിയിലെ ക്രിക്കറ്ററെ കണ്ടെത്തിയത് മുന്‍ ബംഗ്ലാദേശ് ക്രിക്കറ്റര്‍ ശൈഖ് സലാഹുദ്ദീനാണ്. എല്ലാം ക്ഷമയോട് കേട്ടിരുന്ന് അത് പ്രാവര്‍ത്തികമാക്കുന്നവനാണ് മെഹ്ദിയെന്ന് കോച്ചിന്റെ നല്ല വാക്ക്. അതെ മെഹ്ദി വരുന്നൂ.. ക്രിക്കറ്റ് റെക്കോര്‍ഡുകള്‍ തകര്‍ത്താന്‍. ഇനിയൊരുപാട് റെക്കോര്‍ഡുകള്‍ തകര്‍ക്കാനായി.

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending