Connect with us

Sports

ബാഴ്‌സ സൂപ്പര്‍ താരം കളത്തിലിറങ്ങിയിട്ടും അര്‍ജന്റീനക്ക് നാണംകെട്ട തോല്‍വി

Published

on

റഷ്യന്‍ ലോകകപ്പിന് പിന്നാലെ രാജ്യന്തര മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസി് തിരിച്ചെത്തിയിട്ടും അര്‍ജന്റീനയ്ക്ക് ദയനീയ തോല്‍വി. ഒമ്പത് മാസങ്ങള്‍ക്കു ശേഷം രാജ്യത്തിനായി മെസ്സി കളത്തിലിറങ്ങിയ ആദ്യ മത്സരത്തില്‍ വെനസ്വേലയ്ക്കെതിരെ ഒന്നിനെതിരേ മൂന്നു ഗോളുകളുടെ ദയനീയ തോല്‍വിയാണ് അര്‍ജന്റീവ ഏറ്റുവാങ്ങിയത്. കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായുള്ള രാജ്യാന്തര സൗഹൃദ മത്സരത്തിലേറ്റ തോല്‍വി മെസിക്കും ടീമിനും വലിയ തിരിച്ചടിയാണ്.

മെസിയുടെ മുഴുനീല പാസുകളൊഴിച്ചാല്‍ മത്സരത്തില്‍ ഉടനീളം ആധിപത്യം വെനസ്വേലയ്ക്കായിരുന്നു. മത്സരം ആരംഭിച്ച് ആറാം മിനിറ്റില്‍ തന്നെ വെനസ്വേല മുന്നിലെത്തി. സലോമോന്‍ റോണ്‍ഡണ്‍ (6), ജോണ്‍ മുറില്ലോ (44), ജോസഫ് മാര്‍ട്ടിനെസ് (75) എന്നിവരാണ് വെനസ്വേലയ്ക്കായി സ്്‌കോര്‍ ചെയ്തത്.


മെസി തന്റെ ശൈലിയില്‍ കളം നിറയാന്‍ ശ്രമിച്ചെങ്കിലും സഹതാരങ്ങളുടെ പോരായ്മ പന്ത് ലക്ഷ്യത്തിലെത്താതാക്കുകയാണുണ്ടായത്. മികച്ച ട്രിപ്പ്‌ളിങിലൂടെ സഹതാരങ്ങള്‍ക്ക് കൈമാറിയ പന്ത് തിരിച്ചെടുക്കാന്‍ മെസി എതിര്‍ പോസ്റ്റ് ലക്ഷ്യംവെച്ച് ഓടിയെങ്കിലും അത് മടക്കിനല്‍കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. പസുകള്‍ തിരിച്ചുകിട്ടാതെയുള്ള മെസിയുടെ കളത്തിലെ അവസ്ഥ ദയനീയമായിരുന്നു.

മെസിക്ക് ഗോളൊന്നും നേടാനായില്ല. കളത്തില്‍ ഇടയ്ക്കിടെ മെസിയുടെ കാലുകള്‍ ഇന്ദ്രജാലം കാണിച്ചെങ്കിലും അതിനും ടീമിന്റെ കുറവുകളെ നികത്താനാകാതെ പോവുകയായിരുന്നു. മാര്‍ട്ടിനെസ് ആണ് അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ നേടിയത്. മെസി ടീമിലേക്ക് തിരിച്ചെത്തിയിട്ടും ടീമിന്റെ ന്യൂനതകള്‍ തുറന്ന് കാട്ടുന്നതായിരുന്നു വെനസ്വേലയ്‌ക്കെതിരെയുള്ള അര്‍ജന്റീനയുടെ മത്സരം.

Sports

സിഡ്നിയിൽ ലക്ഷ്യ സെന്നിന്റെ അത്ഭുത പ്രകടനം; ആസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ 500 കിരീടം സ്വന്തമാക്കി

ഫൈനലിൽ ജപ്പാന്റെ സീഡ് ചെയ്യാത്ത താരമായ യുഷി തനാകയെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് ലക്ഷ്യ 2025ലെ തന്റെ ആദ്യ കിരീടം ഉറപ്പിച്ചത്.

Published

on

സിഡ്നി: സെമിഫൈനലിലെ അതേ ജോഷും ആക്രമണാത്മകതയും തുടർന്നാണ് ഇന്ത്യയുടെ ലക്ഷ്യ സെൻ ആസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ കിരീടം സ്വന്തമാക്കിയത്. ഫൈനലിൽ ജപ്പാന്റെ സീഡ് ചെയ്യാത്ത താരമായ യുഷി തനാകയെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് ലക്ഷ്യ 2025ലെ തന്റെ ആദ്യ കിരീടം ഉറപ്പിച്ചത്. സ്കോർ: 21–15, 21–11.

പാരിസ് ഒളിമ്പിക്‌സിൽ നാലാമതെത്തിയ ശേഷമുള്ള പരിക്കുകളും കിരീടദൗർലഭ്യവും പിന്നിലാക്കി ടൂർണമെന്റിലെത്തിയ ലോക 14ാം നമ്പർ താരം, ആദ്യ മത്സരത്തിൽ നിന്നുതന്നെ താൻ പഴയ ഫോം തിരിച്ചുകിട്ടിയെന്ന സൂചന കൃത്യമായി നൽകി. സെമിയിൽ ലോക ആറാം നമ്പർ താരത്തെ ഒരു പോയിന്റ് അകലെ നിന്ന് മറികടന്ന അദ്ദേഹത്തിന്റെ തിരിച്ചുവരവ് മത്സരത്തിന് നിറം നൽകി.

ഫൈനലിൽ എന്നാൽ മത്സരം ഒരിക്കലും കടുപ്പമായി തോന്നാനില്ല. തനാകയുടെ പ്രതിരോധം ആദ്യ സെറ്റ് തുടക്കത്തിൽ ചെറിയൊരു സമ്മർദ്ദം സൃഷ്ടിച്ചെങ്കിലും ലക്ഷ്യയുടെ കൃത്യമായ ഷോട്ടുകളും തകർപ്പൻ ഡ്രോപ്പുകളും തുടർച്ചയായി പോയിന്റുകൾ നേടിക്കൊടുത്തു. 6–3ന് ലീഡ് എടുത്തതിന് പിന്നാലെ തനാക 9–7 വരെ എത്തിച്ചെങ്കിലും അതിന് ശേഷമാണ് ഇന്ത്യൻ താരം പൂർണ നിയന്ത്രണം സ്ഥാപിച്ചത്.

കോർട്ടിന്റെ എല്ലാ കോണുകളിലേക്കും പായുന്ന അതിവേഗ ചലനങ്ങളും അസാധ്യമായെന്ന് തോന്നുന്ന ഡൈവിങ് റെറ്റേണുകളും കൊണ്ട് ലക്ഷ്യ ദൃശ്യമഹോത്സവം സൃഷ്ടിച്ചു. ഗാലറിയുടെ ആർപ്പു മുഴങ്ങിയപ്പോഴൊക്കെ ലക്ഷ്യയുടെ ആത്മവിശ്വാസവും വീര്യവും ഇരട്ടിയായി. രണ്ടാം സെറ്റ് ആരംഭം മുതൽ ലക്ഷ്യയുടെ മേൽക്കോയ്മ വ്യക്തമായിരുന്നു. 10–5, 13–6, തുടർന്ന് 19–8 എന്ന നിലയ്ക്ക് മുന്നേറിക്കൊണ്ടിരിക്കെ വിജയമുറപ്പിച്ചത് നിമിഷങ്ങളുടെ കാര്യമായിരുന്നു.

2023ലെ കാനഡ ഓപ്പൺ സൂപ്പർ 500ന് ശേഷം ഇന്ത്യയ്ക്ക് പുറത്തുള്ള ലക്ഷ്യയുടെ ആദ്യ കിരീടമാണിത്. കഴിഞ്ഞ നവംബറിൽ ഇന്ത്യയിൽ സയിദ് മോദി ഇന്റർനാഷണൽ സൂപ്പർ 300 കിരീടം നേടിയിട്ടുമുണ്ട്. ലോക ബാഡ്മിന്റൺ രംഗത്ത് ലക്ഷ്യയുടെ തിരിച്ചുവരവ് ശക്തമാണെന്ന് ഈ കിരീടം തെളിയിക്കുന്നു.

Continue Reading

Cricket

പ്രഥമ വനിത ബ്ലൈൻഡ് ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്

ഫൈനലിൽ നേപ്പാളിനെയാണ് തോല്പിച്ചത്

Published

on

കൊളംബോ: വനിതകളുടെ പ്രഥമ ബ്ലൈൻഡ് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കു കിരീടം. കൊളംബോയിൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴു വിക്കറ്റുകൾക്കു തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത നേപ്പാള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തപ്പോൾ, മറുപടിയിൽ ഇന്ത്യ 12 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. മറുപടി ബാറ്റിങ്ങിൽ 44 റൺസടിച്ചു പുറത്താകാതെ നിന്ന ഫുല സറേനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

ഫൈനൽ പോരാട്ടത്തിലും ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു. നേപ്പാൾ ബാറ്റർമാർക്ക് ഒരു ബൗണ്ടറി മാത്രമാണ് ഇന്നിങ്സിൽ നേടാൻ സാധിച്ചത്. ശനിയാഴ്ച നടന്ന സെമി ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. അതേസമയം പാക്കിസ്ഥാനെ കീഴടക്കിയായിരുന്നു നേപ്പാളിന്റെ ഫൈനൽ പ്രവേശം.

പാക്കിസ്ഥാൻ താരം മെഹ്റീൻ അലിയാണു ടൂർണമെന്റിലെ ടോപ് സ്കോറർ. ടൂർണമെന്റിൽ 600 റൺസ് അടിച്ചെടുത്ത മെഹ്റീൻ, ശ്രീലങ്കയ്ക്കെതിരെ 78 പന്തിൽ 230 റൺസാണു നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെ താരം സെഞ്ചറിയും (133) സ്വന്തമാക്കിയിരുന്നു.

ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി നടത്തിയ ടൂർണമെന്റിന്റെ ഫൈനൽ, ശ്രീലങ്കയിലെ ആദ്യത്തെ ടെസ്റ്റ് വേദിയായ പി. സരവണമുത്തു സ്റ്റേഡിയത്തിലാണു നടന്നത്. വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ചാണ് ബ്ലൈൻഡ് ക്രിക്കറ്റ് കളിക്കുന്നത്. താരങ്ങൾക്ക് പന്തിന്റെ വരവ് കേട്ടു മനസ്സിലാക്കുന്നതിനായി പന്തിനകത്ത് ചെറിയ ഉരുളകളും ഉണ്ടാകും.

ബാറ്ററോട് തയാറാണോ എന്നു ചോദിച്ച ശേഷം ബോളർ ‘പ്ലേ’ എന്നു പറഞ്ഞാണ് അണ്ടർ ആമായി പന്തെറിയുന്നത്. പന്ത് ഒരു തവണയെങ്കിലും ബൗണ്‍സ് ചെയ്യണമെന്നും നിർബന്ധമുണ്ട്. സാധാരണ ക്രിക്കറ്റിലേതു പോലെ ടീമിൽ 11 താരങ്ങളുണ്ടാകുമെങ്കിലും അതിൽ നാലു പേര്‍ കാഴ്ച പൂർണമായും നഷ്ടമായവരാകണം. കൂടാതെ കണ്ണു മറച്ചുവേണം എല്ലാവരും ഗ്രൗണ്ടിൽ ഇറങ്ങാൻ.

Continue Reading

Cricket

രാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്‌ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും

Published

on

മുംബൈ: പരിക്കേറ്റ നായകൻ ശുഭ്മൻ ഗില്ലിന്റെ അസാന്നിധ്യത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കെ എൽ രാഹുൽ ഇന്ത്യയെ നയിക്കും. ഋതുരാജ് ഗെയിക്‌വാദ്, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, തിലക് വർമ്മ എന്നിവർ സ്‌ക്വാഡിൽ തിരിച്ചെത്തി. പന്താണ് ടീമിന്റെ ഉപനായകൻ

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ പരിക്കേറ്റതിനെ തുടർന്നാണ് ശുഭ്മാൻ ഗിൽ സ്‌ക്വാഡിൽ നിന്ന് പുറത്താവുന്നത്. പരിക്കിന്റെ പിടിയിലായ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും സ്‌ക്വാഡിൽ ഇല്ല. 2023ൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങിയതിന് ശേഷം ആദ്യമായാണ് തിലക് വർമയും ഗെയിക്വാദും ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നത്. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് പന്ത് തിരികെ ടീമിലെത്തുന്നത്.

മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര നവംബർ 30ന് ആരംഭിക്കും. റാഞ്ചിയിലെ ജെ.എസ്.സി.എ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.

Continue Reading

Trending