Connect with us

Video Stories

മിശിഹ തറവാടു വിടുന്നു

Published

on

മാഡ്രിഡ്: ലിയോ മെസി എന്ന ഫുട്‌ബോള്‍ മാന്ത്രികന്‍ തന്റെ സ്ഥിരം തട്ടകമായ ബാര്‍സിലോണ വിടുകയാണോ…..? ഇടക്കാലത്ത് ഉയര്‍ന്നു വന്ന ഈ ചോദ്യത്തിന്റെ പ്രസക്തി വര്‍ധിപ്പിച്ചു കൊണ്ട് മെസി തന്നെ ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാണെന്ന് വ്യക്തമാക്കുന്നു. ബാര്‍സയുടെ മുഖ്യ പരിശീലകനായി പെപ് ഗുര്‍ഡിയോള എന്ന പഴയ കോച്ച് വരണമെന്ന് മെസി ആവശ്യപ്പെട്ടിരിക്കുന്നത് നിലവിലെ ടീം കോച്ച് ലൂയിസ് എന്‍ട്രികെയോടുള്ള പരസ്യ അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടാണ്. എന്‍ട്രികെയും മെസിയും തമ്മിലുള്ള സൗന്ദര്യപിണക്കങ്ങള്‍ ഫുട്‌ബോള്‍ ലോകത്തിനറിയാം.

കഴിഞ്ഞയാഴ്ച്ചയാണ് എന്‍ട്രികെ പറഞ്ഞത് ടീമിന്റെ രഹസ്യങ്ങള്‍ താന്‍ മെസിയുമായി ചര്‍ച്ച ചെയ്യാറില്ലെന്ന്. ദിവസങ്ങള്‍ക്ക് മുമ്പ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പി.എസ്.ജിക്ക് മുന്നില്‍ നാല് ഗോളിന് ബാര്‍സ തകര്‍ന്നതിന് ശേഷം ടീമിന് നേരെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. മെസിയും നെയ്മറും സുവാരസുമെല്ലാം കളിക്കുന്ന സൂപ്പര്‍ സംഘം ദയനീയമായി തോറ്റതിന് പിറകില്‍ കോച്ചിന്റെ പിഴവുകളാണെന്നാണ് ബാര്‍സ മാനേജ്‌മെന്റും കരുതുന്നത്. സീനിയര്‍ താരങ്ങളുമായി കോച്ചിന് നല്ല ബന്ധമില്ലതാനും. ഇത്തരം സാഹചര്യത്തില്‍ എന്‍ട്രികെയുമായുള്ള ബന്ധം വഷളായിട്ടുണ്ട്. ഇന്ന് ബാര്‍സ ലാലീഗയില്‍ ലഗാനസുമായി കളിക്കുന്ന സാഹചര്യത്തില്‍ കോച്ചിന്റെ കാര്യത്തില്‍ ഈ സീസണിനൊടുവില്‍ തീരുമാനമുണ്ടാവും.

എന്‍ട്രികെ തുടരുന്ന പക്ഷം മെസി ബാര്‍സയിലുണ്ടാവില്ലെന്നുറപ്പാണ്. ഗുര്‍ഡിയോളക്ക് വേണ്ടി മെസി രംഗത്ത് വന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പ്രശ്‌നം കോച്ചാണെന്ന് വ്യക്തമായിട്ടുണ്ട്. ബാര്‍സയുമായി മെസിയുടെ കരാര്‍ അടുത്ത വര്‍ഷം അവസാനിക്കുകയാണ്. അദ്ദേഹവുമായി കരാര്‍ ഉടന്‍ പതുക്കുമെന്ന് ബാര്‍സ മാനേജ്‌മെന്റ്് പറയുന്നുവെങ്കിലും മെസി ഈ കാര്യത്തില്‍ മനസ് തുറന്നിട്ടില്ല. ഗുര്‍ഡിയോളയാവട്ടെ മെസിക്കുളള മറുപടിയില്‍ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട് താന്‍ ബാര്‍സയിലേക്കില്ലെന്ന്. കൂടാതെ മെസിയെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് അദ്ദേഹം ക്ഷണിച്ചിട്ടുമുണ്ട്.

കുട്ടിക്കാലം മുതല്‍ ബാര്‍സയുടെ സ്വന്തമാണ് മെസി. തന്റെ കരിയര്‍ ബാര്‍സയില്‍ തുടങ്ങി ബാര്‍സയില്‍ തന്നെ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ മാറുന്ന സാഹചര്യങ്ങളില്‍ മെസി കളം മാറുമെന്ന് തന്നെയാണ് സ്പാനിഷ് ഫുട്‌ബോള്‍ ലോകം നല്‍കുന്ന സൂചന.

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending