Connect with us

Video Stories

മിശിഹ തറവാടു വിടുന്നു

Published

on

മാഡ്രിഡ്: ലിയോ മെസി എന്ന ഫുട്‌ബോള്‍ മാന്ത്രികന്‍ തന്റെ സ്ഥിരം തട്ടകമായ ബാര്‍സിലോണ വിടുകയാണോ…..? ഇടക്കാലത്ത് ഉയര്‍ന്നു വന്ന ഈ ചോദ്യത്തിന്റെ പ്രസക്തി വര്‍ധിപ്പിച്ചു കൊണ്ട് മെസി തന്നെ ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാണെന്ന് വ്യക്തമാക്കുന്നു. ബാര്‍സയുടെ മുഖ്യ പരിശീലകനായി പെപ് ഗുര്‍ഡിയോള എന്ന പഴയ കോച്ച് വരണമെന്ന് മെസി ആവശ്യപ്പെട്ടിരിക്കുന്നത് നിലവിലെ ടീം കോച്ച് ലൂയിസ് എന്‍ട്രികെയോടുള്ള പരസ്യ അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടാണ്. എന്‍ട്രികെയും മെസിയും തമ്മിലുള്ള സൗന്ദര്യപിണക്കങ്ങള്‍ ഫുട്‌ബോള്‍ ലോകത്തിനറിയാം.

കഴിഞ്ഞയാഴ്ച്ചയാണ് എന്‍ട്രികെ പറഞ്ഞത് ടീമിന്റെ രഹസ്യങ്ങള്‍ താന്‍ മെസിയുമായി ചര്‍ച്ച ചെയ്യാറില്ലെന്ന്. ദിവസങ്ങള്‍ക്ക് മുമ്പ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പി.എസ്.ജിക്ക് മുന്നില്‍ നാല് ഗോളിന് ബാര്‍സ തകര്‍ന്നതിന് ശേഷം ടീമിന് നേരെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. മെസിയും നെയ്മറും സുവാരസുമെല്ലാം കളിക്കുന്ന സൂപ്പര്‍ സംഘം ദയനീയമായി തോറ്റതിന് പിറകില്‍ കോച്ചിന്റെ പിഴവുകളാണെന്നാണ് ബാര്‍സ മാനേജ്‌മെന്റും കരുതുന്നത്. സീനിയര്‍ താരങ്ങളുമായി കോച്ചിന് നല്ല ബന്ധമില്ലതാനും. ഇത്തരം സാഹചര്യത്തില്‍ എന്‍ട്രികെയുമായുള്ള ബന്ധം വഷളായിട്ടുണ്ട്. ഇന്ന് ബാര്‍സ ലാലീഗയില്‍ ലഗാനസുമായി കളിക്കുന്ന സാഹചര്യത്തില്‍ കോച്ചിന്റെ കാര്യത്തില്‍ ഈ സീസണിനൊടുവില്‍ തീരുമാനമുണ്ടാവും.

എന്‍ട്രികെ തുടരുന്ന പക്ഷം മെസി ബാര്‍സയിലുണ്ടാവില്ലെന്നുറപ്പാണ്. ഗുര്‍ഡിയോളക്ക് വേണ്ടി മെസി രംഗത്ത് വന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പ്രശ്‌നം കോച്ചാണെന്ന് വ്യക്തമായിട്ടുണ്ട്. ബാര്‍സയുമായി മെസിയുടെ കരാര്‍ അടുത്ത വര്‍ഷം അവസാനിക്കുകയാണ്. അദ്ദേഹവുമായി കരാര്‍ ഉടന്‍ പതുക്കുമെന്ന് ബാര്‍സ മാനേജ്‌മെന്റ്് പറയുന്നുവെങ്കിലും മെസി ഈ കാര്യത്തില്‍ മനസ് തുറന്നിട്ടില്ല. ഗുര്‍ഡിയോളയാവട്ടെ മെസിക്കുളള മറുപടിയില്‍ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട് താന്‍ ബാര്‍സയിലേക്കില്ലെന്ന്. കൂടാതെ മെസിയെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് അദ്ദേഹം ക്ഷണിച്ചിട്ടുമുണ്ട്.

കുട്ടിക്കാലം മുതല്‍ ബാര്‍സയുടെ സ്വന്തമാണ് മെസി. തന്റെ കരിയര്‍ ബാര്‍സയില്‍ തുടങ്ങി ബാര്‍സയില്‍ തന്നെ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ മാറുന്ന സാഹചര്യങ്ങളില്‍ മെസി കളം മാറുമെന്ന് തന്നെയാണ് സ്പാനിഷ് ഫുട്‌ബോള്‍ ലോകം നല്‍കുന്ന സൂചന.

Video Stories

ഗുസ്തി താരങ്ങളുടെ പരാതിയിൽ ബിജെപി എം.പി ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ബാബ രാംദേവ്

രാജസ്ഥാനിലെ ഭിൽവാരയിൽ നടക്കുന്ന യോഗ് ശിബിരത്തിൽ സംസാരിക്കുമ്പോഴാണ്
ജന്തർ മന്ദറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ചുകൊണ്ടുള്ള രാംദേവിൻ്റെ പ്രതികരണം

Published

on

ലൈംഗിക പീഡന ആരോപണം നേരിടുന്ന ബിജെപി എം പിയും ദേശീയ ഗുസ്തി ഫെഡറേഷൻ ചെയർമാനുമായ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് പതഞ്ജലി സ്ഥാപകൻ ബാംബ രാംദേവ് ആവശ്യപ്പെട്ടു.രാജസ്ഥാനിലെ ഭിൽവാരയിൽ നടക്കുന്ന യോഗ് ശിബിരത്തിൽ സംസാരിക്കുമ്പോഴാണ്
ജന്തർ മന്ദറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ചുകൊണ്ടുള്ള രാംദേവിൻ്റെ പ്രതികരണം “ഇത്തരം ആളുകളെ ഉടൻ അറസ്റ്റ് ചെയ്ത് തടവറയിലാക്കണം. അയാൾ അമ്മമാർക്കും സഹോദരിമാർക്കും പെണ്മക്കൾക്കുമെതിരെ എന്നും അപവാദ പ്രചരണം നടത്തുന്നു. ഇത് അങ്ങേയറ്റം അപലപനീയമായ പൈശാചിക പ്രവൃത്തിയാണ്..”- രാംദേവ് പറഞ്ഞു.

Continue Reading

india

ആര്‍.എസ്.എസിനെയോ ബജ്‌റംഗ്ദളിനെയോ നിരോധിക്കാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസിനെ ചാരമാക്കും; ബി.ജെ.പി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍

Published

on

കോൺഗ്രസിനു മുന്നറിയിപ്പുമായി കർണാടക ബിജെപി പ്രസിഡൻ്റ് നളിൻ കുമാർ കട്ടീൽ. ആർഎസ്എസിനെ നിരോധിക്കാൻ ശ്രമിച്ചാൽ കോൺഗ്രസിനെ ചാരമാക്കും എന്ന് ബിജെപി നേതാവ് മുന്നറിയിപ്പ് നൽകി. ആർഎസ്എസ്, ബജ്റംഗ് ദൾ പോലുള്ള വർഗീയ സംഘടനകളെ നിരോധിക്കാൻ തങ്ങൾക്ക് മടിയില്ലെന്ന് പറഞ്ഞ കോൺഗ്രസ് മന്ത്രി പ്രിയങ്ക് ഖാർഗെയ്ക്ക് മറുപടി ആയാണ് നളിൻ കുമാർ കട്ടീൽ രംഗത്തുവന്നത്.

പ്രിയങ്ക് ഖാർഗെ ആർഎസ്എസിനെ നിരോധിക്കുന്നതിനെപ്പറ്റി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് സ്വയംസേവക് ആണ്. നമ്മളെല്ലാവരും ആർഎസ്എസ് സ്വയംസേവകരാണ്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും ഇന്ദിര ഗാന്ധിയും നരസിംഹറാവു സർക്കാരുമൊക്കെ ആർഎസ്എസിനെ നിരോധിക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ആർഎസ്എസിനെയോ ബജ്റംഗ് ദളിനെയോ നിരോധിക്കാൻ ശ്രമിച്ചാൽ കോൺഗ്രസ് ചാരമാകും. ഈ രാജ്യത്തിൻ്റെ ചരിത്രമറിയുന്നത് ഖാർഗെയ്ക്ക് നന്നാവും. പ്രിയങ്ക് ഖാർഗെ തൻ്റെ നാവ് നിയന്ത്രിക്കണമെന്ന് നളിൻ കുമാർ കട്ടീൽ പറഞ്ഞു.

തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഖാർഗെ ആർഎസ്എസിനെ നിരോധിക്കാൻ മടിക്കില്ലെന്ന് അറിയിച്ചത്. രാഷ്ട്രീയ, മത സംഘടനകളിൽ പെട്ട ആരെങ്കിലും കർണാടകയിൽ വർഗീയത പടർത്താൻ ശ്രമിച്ചാൽ, അവരെ നിരോധിക്കാൻ സർക്കാർ മടിക്കില്ല. ആർഎസ്എസ് ആയാലും മറ്റേത് സംഘടനയായാലും ശരി എന്നാണ് ഖാർഗെ പറഞ്ഞത്.

Continue Reading

kerala

വീടും സ്വത്തും സിപിഎമ്മിന് എഴുതിവെച്ചു; തുണ്ട് കയറില്‍ പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്ത് ഓഫീസില്‍ തൂങ്ങിമരിച്ചു; ഹൃദയം തൊടുന്ന കുറിപ്പ്

Published

on

കൊണ്ടോട്ടി: മാപ്പിളപ്പാട്ട് കലാകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ റസാഖ് പയമ്പ്രോട്ടിനെ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ മനസ്സ്‌തൊടുന്ന കുറിപ്പുമായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്.

തന്റെ സഹോദരന്റെ മരണത്തിന് കാരണമായ വിഷലിപ്തമായ മാലിന്യം പുറന്തള്ളുന്ന പ്ലാസ്റ്റിക് ഫാക്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് പലതവണ പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങിയിട്ടും ജീവന് തുല്യം സ്‌നേഹിക്കുന്ന പാര്‍ട്ടിയില്‍നിന്നു നീതി ലഭിക്കാതെ നിരാശനായി ആത്മഹത്യ ചെയ്ത ഈ മനുഷ്യന് നീതി കിട്ടണമെന്ന് ജോയ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

റസാഖിന്റെ മൂത്തസഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാന്‍ പഞ്ചായത്ത് വിസമ്മതിച്ചതിലുള്ള മനോവിഷമം മരണത്തിന് കാരണമായെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പഞ്ചായത്തിന് റസാഖ് നല്‍കിയ പരാതികളുടെ ഫയല്‍ തൂങ്ങിമരിച്ചതിനു സമീപം കണ്ടെത്തി. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍മൂലമാണ് ഇദ്ദേഹത്തിന്റെ സഹോദരന്‍ ഏതാനും മാസം മുമ്പ് മരിച്ചത്.

സിപിഎം അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്മാരകം പണിയാനായി പാര്‍ട്ടിക്ക് എഴുതിക്കൊടുത്തിരുന്നു.
കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുന്‍ സെക്രട്ടറിയായി രണ്ടു തവണ ചുമതലയേറ്റത് സിപിഎം നോമിനി ആയാണ്. കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന ദിനപത്രവും ലോക്കല്‍ കേബിള്‍ടിവി ചാനലും നടത്തിയിരുന്നു റസാഖ്.

 

Continue Reading

Trending