Connect with us

Culture

പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം വലിയ അപകടം: എം.കെ മുനീര്‍

Published

on

തിരുവനന്തപുരം: ഭസ്മാസുരന് വരം നല്‍കിയ പരമശിവന്റെ അവസ്ഥായാകും പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതിലൂടെ സംഭവിക്കാന്‍ പോകുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കാനുള്ള തീരുമാനം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ വാക്കൗട്ട് പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
നിലവില്‍ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ വളരെ സമാധാനപരമായാണ് മുന്നോട്ടു പോകുന്നത്. പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതോടെ സഹകരണത്തില്‍ പോകുന്ന ഇവര്‍ക്കിടയില്‍ സ്പര്‍ധ വളരും. ഐ.ജിയെ തരംതാഴ്ത്തി എസ്.പിയുടെ പോസ്റ്റിലാക്കിയതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ അഭിപ്രായവ്യത്യാസമുണ്ട്. പൊലീസിനെ കുറ്റം പറയാന്‍ ഉദ്ദേശമില്ല. എന്നാല്‍ നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത് പൊലീസില്‍ അച്ചടക്കരാഹിത്യമുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലാണ്. ആരോപണ വിധേയനായ ഒരു എസ്.പിക്കെതിരെ മേജര്‍ രവിയുടെ സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയും ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കുകയാണ്. അവര്‍ കോടതിയെയും സമീപിച്ചിട്ടുണ്ട്. അതുപോലെ തന്നെ പൊലീസിലുള്ള വ്യക്തി തന്നെ പൊലീസുകാരിയെ കൊലപ്പെടുത്തിയിരിക്കുന്നു. ഇത്തരം കാര്യങ്ങള്‍ പൊലീസ് തന്നെ അന്വേഷിച്ച് ഇന്‍ക്വസ്റ്റ് തയാറാക്കുമ്പോള്‍ സുരക്ഷ എന്ന സംവിധാനത്തിന്റെ നിര്‍വചനത്തിന് എതിരായി അത് മാറുമെന്നതില്‍ സംശയമില്ല. അതുകൊണ്ടായിരിക്കാം പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതിനെതിരെ സി.പി.ഐയും വി.എസ് അച്യുതാനന്ദനും മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
കമ്മീഷണറേറ്റ് ഉണ്ടാക്കുന്നതിലൂടെ നമ്മുടെ നഗരങ്ങള്‍ സുരക്ഷിതമല്ല എന്ന കുറ്റസമ്മതമാണ് സര്‍ക്കാര്‍ നടത്തുന്നത്. ധാരാളം കേസുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടായാല്‍ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും കൂടിയിരുന്നത് അതിന് എത്രയും വേഗം പരിഹാരം കാണാന്‍ വഴിയുണ്ടാക്കുകയാണ് വേണ്ടത്. അല്ലാതെ ഈ കാരണം പറഞ്ഞുകൊണ്ട് പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതുകൊണ്ട് ഉണ്ടാകാന്‍ പോകുന്ന അപകടം വളരെ വലുതാണ്. മാത്രമല്ല, ഇത് കോടതിയിലിരിക്കുന്ന വിഷയം കൂടിയാണ്. ഡല്‍ഹിയില്‍ കമ്മീഷണറേറ്റ് ഉണ്ടാക്കുന്നതിനെതിരെ സമര്‍പിക്കപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. ഇതിന് ഒരു അന്തിമവിധി ഉണ്ടാകുന്നതിന് മുന്‍പ് ധൃതിപിടിച്ച് കമ്മീഷണറേറ്റ് നടപ്പിലാക്കുന്നത് എന്തിനാണെന്നും ഇതില്‍ ഒരു പുനര്‍വിചിന്തനത്തിന് മുഖ്യമന്ത്രി തയാറാകണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending