kerala

എം.എല്‍.എ പറയുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം; വികസനത്തിന് പച്ചക്കൊടി കാട്ടി വേങ്ങര മണ്ഡലം

By Akhila

March 03, 2026

വേങ്ങര: പുതുതായി രൂപീകരിച്ച വേങ്ങര നിയോജക മണ്ഡലത്തില്‍ ആദ്യ അഞ്ച് വര്‍ഷം ഭരണപക്ഷത്തെ മന്ത്രിയായും, പിന്നീട് പത്ത് വര്‍ഷം പ്രതിപക്ഷത്തെ എം.എല്‍.എ ആയും പ്രതിനിധികരിച്ച പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങര നിയോജക മണ്ഡലത്തില്‍ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് കൊണ്ടുവന്നത്. ആരംഭ ദശയിലായിരുന്ന മണ്ഡലത്തിന് ആവശ്യമായ പ്രാഥമിക, പശ്ചാത്തല സൗകര്യങ്ങളൊക്കെ ഒരുക്കാന്‍ സാധിച്ചു. റോഡുകളൊക്കെ റബറൈസ്ഡ് ചെയ്ത്‌നവീകരിച്ചു. ഇടവഴികള്‍ വരെ കോണ്‍ക്രീറ്റ് ചെയ്തു. അഞ്ചുവര്‍ഷക്കാലം കൊണ്ട് ഏഴോളം പാലങ്ങള്‍ ഉണ്ടായി. എന്നാല്‍ പിന്നീടു പത്ത് വര്‍ഷക്കാലത്തെ പിണറായി സര്‍ക്കാരിന്റെ വികസന മുരടിപ്പ് ഉണ്ടായിട്ടും കഴിയും വിധത്തില്‍ വികസനാളില്‍ മണ്ഡലത്തെ മുന്നോട്ട് നയിക്കാനായി. സാമ്പത്തിക പ്രതിസന്ധി പറഞ്ഞു നിര്‍ദേശിച്ച പലപ്രവൃത്തികളും മുടങ്ങിക്കിടക്കുന്നുണ്ട്. എന്നാല്‍ അവയില്‍ മിക്കതും എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടും പ്രാദേശിക വികസന ഫണ്ടും ഉപയോഗിച്ചാണ് പൂര്‍ത്തീകരിച്ചത്.

കാരത്തോട്-കൂരിയാട് വരെ 12 കോടിയുടെ ഭരണാനുമതി ലഭ്യമാക്കി. നാടുകാണി പരപ്പനങ്ങാടി പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി പിന്നീട് റബറൈസ്ഡ് ചെയ്യാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ആ പ്രോജക്ട് പൂര്‍ത്തിയാക്കാന്‍ ഇതുവരെ സര്‍ക്കാരിന് സാധിക്കാത്തതിനാല്‍ ഈ റോഡിന്റെ നവീകരണം നീണ്ടു പോയി, അവസാനം എം.എല്‍.എയുടെ നിരന്തര ഇടപെടലിന്റെ ഫലമായി ബജറ്റില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിച്ചിട്ടുള്ളത്.

കാരത്തോട് പുള്ളിക്കല്ല് ചേറൂര്‍ റോഡ്, ചേറൂര്‍ പാറക്കണ്ണി കിളിനക്കോട് റോഡ്, കൂരിയാട് അച്ഛനമ്പലം റോഡ്, വേങ്ങര അച്ഛനമ്പലം എസ്.എസ്.റോഡ്, വേങ്ങര പറപ്പൂര്‍ കോട്ടക്കല്‍ റോഡ് റിടാറിങ്, ഒതുക്കുങ്ങല്‍ കുഴിപ്പുറം ആട്ടീരി റോഡ്, മറ്റത്തൂരങ്ങാടി മുനമ്പ്ത്ത് റോഡ്, എന്നിവ ബി.എം. ബി.സി. മുഖേന റബറൈസ്‌ചെയ്തു. മിനി ഊട്ടി റോഡിന് 12 കോടിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. വേങ്ങര കുരിയാട് റോഡ് റബറൈസ് ചെയ്യാനായി 5 കോ ടി-എഗ്രിമെന്റ വെച്ച് പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. കാരത്തോട് വേങ്ങര റോഡിന് 12 കോടിഭരണാനുമതി ലഭ്യമാക്കി. ഒരു കോടി രൂപ ചെലവഴിച്ച് നെല്ലിപ്പറമ്പ് റോഡ് വശം കെട്ടുന്ന പ്രവൃത്തികള്‍ ആരംഭിച്ചു.

4 കോടി രൂപ ചെലവഴിച്ച് മിനി കിളിനക്കോട് റോഡ്, എ.ആര്‍ നഗര്‍ പഞ്ചായത്തിലെ ടിപ്പുസുല്‍ത്താന്‍ റോഡിന് മൂന്ന് കോടി അനുവദിച്ച് പ്രവത്തികള്‍ ഉടന്‍ ആരംഭിക്കും. വേങ്ങരയിലെ ഗതാഗത കുരുക്കാന്‍ ഫ്‌ലൈഓവറിനായി പരിഹരിക്കുന്നതിന് എം.എല്‍.എ നിര്‍ദേശിച്ച ഫ്‌ലൈ ഓവര്‍ കുഴിഞ്ഞ മൂന്ന് ബജറ്റുകളിലും ഉള്‍പ്പെടുത്തിയിരുന്നെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ തുക അനുവദിച്ചില്ല. ആകെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ക്ക് മാത്രമായി 18 ലക്ഷം രൂപമാത്രമാണ് അനുവദിച്ചത്. ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ എം.എല്‍.എയുടെ നിരന്തര ഇടപെടലില്‍ സമയബ ന്ധിതമായി പൂര്‍ത്തിയാക്കി. നിലവില്‍ 220 കോടി രൂപയുടെ പ്രൊജക്റ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

കൊളപ്പുറത്ത് ഫയര്‍ സ്റ്റേഷന്‍,കച്ചേരിപ്പടിയില്‍ റവന്യൂ ടവര്‍ എന്നിവക്കായുള്ള ഭരണനടപടികള്‍ ലഭ്യമായിട്ടുണ്ട്. വേങ്ങര പഞ്ചായത്തില്‍ ഹോമിയോ ഡിസ് പെന്‍സറികള്‍ ആരംഭിച്ചു. കുന്നുംപുറം പി.എച്ച്.സിക്ക് പുതിയ കെട്ടിട നിര്‍മാണം, കണ്ണമംഗലം പി.എച്ച്.സിക്ക് പുതിയ കെട്ടിടം, പറപ്പൂര്‍ പി.എച്ച്.സിക്ക് പുതിയ കെട്ടിടം, ഒതുക്കുങ്ങല്‍ ആയുഷ് കെട്ടിടം, എന്നിവ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചു. ഊരകം ഹോമിയോ, ഒതുക്കുങ്ങള്‍ എഫ്.എച്ച്.സി. ഹോസ്പിറ്റല്‍ കെട്ടിടം എന്നിവ നിര്‍മ്മിക്കാന്‍ ഒരു കോടിയുടെ ഭരണാനുമതിയായി. വേങ്ങര സി.എച്ച്.സിയില്‍ ഡയാലിസിസ് സെന്റര്‍ കൊണ്ട് വരാനുള്ള ശ്രമം നടന്നുവരുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ തലതിരിഞ്ഞ നയങ്ങള്‍ കാരണം നടക്കാതെ പോകുകയാണ്. എല്ലാ പഞ്ചായത്തിലും സമ്പൂര്‍ണ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കി മറ്റത്തൂര്‍ റെഗുലേറ്റര്‍ നിര്‍മിക്കുന്നതിന് തുക വകയിരുത്തി-ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പുരോഗമിക്കുന്നു. എ.ആര്‍ നഗര്‍ പഞ്ചായത്തില്‍ ഏ.ആര്‍ നഗര്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തി പുരോഗമിക്കുന്നു. വേങ്ങരയിലെ ഗവണ്‍മെന്റ് എയ്ഡഡ് മേഖലയില്‍ പുതിയ ഹയര്‍സെക്കന്റ്‌റി ബാച്ചുകള്‍ അനുവദിച്ചു. വേങ്ങര ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിന് വിവിധ പദ്ധതികളിലായി 3 കോടിയോളം രൂപയുടെ കെട്ടിടം, ഒതുക്കങ്ങല്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം, കാരാത്തോട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം, കുറ്റാളൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം, ജി.യു.പി.എസ്.വലിയോറക്ക് (വേങ്ങര-പാലശ്ശേരിമാട്) 3 കോടി 20 ലക്ഷത്തിന്റെ പുതിയ കെട്ടിടം,കുറുക സ്‌കൂളിന് പുതിയ കെട്ടിടം, കക്കാടംപുറം ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം, കൊളപ്പുറം ഗവണ്‍മെന്റ്‌റ് ഹൈസ്‌കൂളിന് പുതിയ കെട്ടിടം, പുകയൂര്‍ ഗവണ്‍മെന്റ എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം നൊട്ടപ്പുറം സ്‌കൂളിന് പുതിയ കെട്ടിടം, ചേറൂര്‍ ചാക്കീരി മെമ്മോറിയല്‍ യുപി സ്‌കൂളിന് പുതിയ കെട്ടിടം, പറപ്പൂര്‍ ചോലക്കുണ്ട് സ്‌കൂളിന് പുതിയ കെട്ടിടം എന്നിവക്ക് ഫണ്ട് ലഭ്യമാക്കി.

സ്‌കൂള്‍ലൈബ്രറികള്‍ക്ക് 10 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ അനുവദിച്ച് നല്‍കി. കിളിനക്കോട്.കെ.വി സബ്‌സ്റ്റേഷന് ഭരണാനുമതിയായി പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കുന്നുംപുറം സബ്സ്റ്റേസ്റ്റഷന്‍ പ്രവൃത്തി അന്തിമഘട്ടത്തില്‍ ആണ്, വോള്‍ടേജ് ക്ഷാമം പരിഹരിക്കുന്നതിന് വിവിധ സ്ഥലങ്ങളില്‍ ട്രാന്‍സ്‌ഫോര്‍മറുകളും, ത്രീഫേസ് ലൈനുകളും സ്ഥാപിച്ചു അംബേദ്കര്‍ ഗ്രാമം പട്ടിക ജാതി നഗര്‍ എന്നിവയുടെ നവീകരണം എന്നിവ നടന്നുകണ്ണമംഗലം പഞ്ചായത്തിലെ പടപ്പറമ്പ് നഗര്‍,വേങ്ങരയിലെ ഗന്ധിക്കുന്നു നഗര്‍, ഊരകത്തെ വെങ്കുളം നഗറുകള്‍ ഒരു കോടി വീതം ചെലവഴിച്ച് നവീകരിച്ചു. കണ്ണമംഗലത്തെ ചണ്ണയില്‍, വേങ്ങരയിലെ പൂവത്തുപറമ്പ്, ഊരകത്തെ കീരന്‍കുന്ന് നഗറുകള്‍ക്ക് ഒരു കോടി രൂപവീതം വകയിരുത്തി .ഏ.ആര്‍ നഗര്‍ പഞ്ചായത്ത് സ്റ്റേഡിയത്തിന് ഒരു കോടിരൂപയുടെ നവീകരണ പ്രവൃത്തി ആരംഭിച്ചു.

ഊരകം കോങ്കടപ്പാറയില്‍ അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നു. പറപ്പൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തിന് ഒരു കോടി രൂപ വകയിരുത്തി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ഹൈമാസ്റ്റ്/മിനിമസ്റ്റ്‌ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 3 കോടിയോളം രൂപ ചെലവഴിച്ചു. ഊരകം, പറപ്പൂര്‍ സ്മാര്‍ട്ട് വില്ലേജുകള്‍ക്കായി ഒരു കോടി അനുവദിച്ചു. ഊരകം കല്‍പാത്തിയില്‍ ടൂറിസം പദ്ധതിക്കായി ഒരു കോടിയുടെ പ്രപ്പോസല്‍ സമര്‍പ്പിച്ചു. വേങ്ങര ഗവണ്‍മെന്റ് ബോയ്സ് സ്‌കൂളിന് മനോഹരമായ കവാടം നിര്‍മിച്ചു നല്‍കി.കണ്ണമംഗലം, പറപ്പൂര്‍ പൈന്‍ ആന്‍ന്റ് പാലിയേറ്റീവിന് വാഹനം വാങ്ങുന്നതിന് എം. എല്‍.എ ഫണ്ടില്‍ നിന്ന് തുക വകയിരുത്തിയിട്ടുണ്ട്. നടപടികള്‍ നടന്നു വരുന്നു. കണ്ണമംഗലം മൃഗാശുപത്രിക്ക് കെട്ടിടം നിര്‍മിച്ചു. ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ വിവിധഗ്രാമീണപ്രാദേശിക റോഡുകള്‍ നവീകരിച്ചു.