Video Stories
താന്‍ ഫക്കീറെന്ന് മോദി; പരിഹാസത്തില്‍ മുക്കി സോഷ്യല്‍ മീഡിയ
ഉത്തര്‍പ്രദേശില്‍ നടത്തിയ പ്രസംഗത്തില്‍ സ്വയം ഫക്കീര്‍ എന്ന് വിശേഷിപ്പിച്ച നരേന്ദ്ര മോദിയെ ട്രോളുകള്‍ കൊണ്ട് മൂടി സോഷ്യല്‍ മീഡിയ. മുറാദാബാദിലെ ബി.ജെ.പിയുടെ പരിവര്‍ത്തന്‍ റാലിയിലാണ് താന്‍ ദരിദ്രനാണെന്ന് മോദി പ്രഖ്യാപിച്ചത്. അണികള്‍ കൈയടികളോടെ ഇത് ആഘോഷമാക്കിയെങ്കിലും സോഷ്യല്‍ മീഡിയ പ്രധാനമന്ത്രിയെ വെറുതെ വിടുന്ന മട്ടില്ല. ഇന്ത്യന്‍ ട്വിറ്ററില്‍ ‘യോ മോദി സോ ഫക്കീര്‍’ #yomodisofakeer എന്ന ഹാഷ് ടാഗ് ഒന്നാം സ്ഥാനത്തെത്തിക്കഴിഞ്ഞു.
നോട്ട് പിന്‍വലിക്കല്‍ കാരണം ജനങ്ങള്‍ വരിനിന്ന് വലയുമ്പോഴാണ്, തന്റെ തീരുമാനത്തെ ന്യായീകരിച്ച് മോദി പ്രസംഗം നടത്തിയത്. സാധാരണക്കാരെയല്ല, കള്ളപ്പണക്കാരെയാണ് നോട്ട് നിരോധനം ബാധിച്ചത് എന്ന മുന്‍നിലപാടില്‍ മോദി ഉറച്ചുനിന്നു. ഇടയ്ക്ക് ആവേശം കൂടിയപ്പോള്‍ താന്‍ സ്വയം ഒരു ഫക്കീറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍, കണക്കുകളും ചിത്രങ്ങളും സഹിതമാണ് മോദിയുടെ ‘ദാരിദ്ര്യം’ സോഷ്യല്‍ മീഡിയ പൊളിച്ചടുക്കുന്നത്. ഗൗതം അദാനി, മുകേഷ് അംബാനി തുടങ്ങിയ വന്‍ ധനാഢ്യരുമായുള്ള അടുപ്പവും മോദിയുടെ ആഢംബര പ്രിയവും ട്വീറ്റുകളില്‍ വിഷയമാകുന്നു. വന്‍കിട കോര്‍പറേറ്റുകള്‍ മോദിക്ക് നല്കി എന്നു പറയപ്പെടുന്ന കോടികളുടെ കണക്കും സോഷ്യല്‍ മീഡിയ ഉദ്ധരിക്കുന്നുണ്ട്. യാത്രകള്‍ക്ക് മോദി അദാനിയുടെ സ്വകാര്യ വിമാനം ഉപയോഗിക്കുന്നതും പരസ്യത്തിനായി പൊതുഖജനാവില്‍ നിന്ന് കോടികള്‍ ധൂര്‍ത്തടിക്കുന്നതും ഉയര്‍ത്തിക്കാണിക്കപ്പെടുന്നുണ്ട്.
ഔദ്യോഗികമായി വെളിപ്പെടുത്തിയതു മാത്രമായി നരേന്ദ്ര മോദിക്ക് 1.73 കോടി രൂപയുടെ സമ്പാദ്യമുണ്ട്. ഗാന്ധിനഗറിലുള്ള അദ്ദേഹത്തിന്റെ വീടിനു മാത്രം ഒരു കോടി രൂപ വിലവരും. 89,700 രൂപ പണമായി കൈയിലുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ മോദി വെളിപ്പെടുത്തിയിരുന്നു.
Meanwhile bhakths reactions when they saw yet another Modi number 1 trend
#YoModiSoFakeer that he sells for 500! pic.twitter.com/LhcMxEp25N
— Debraj Roy (@debraj_speaks) December 3, 2016
— Amar Akhbar Anthony (@amarakhbaranth1) December 3, 2016
Sudama boarding the plane lord Krishna gifted him. #YoModiSoFakeer pic.twitter.com/bh9PcPtBh3
— Tathagat Khandelwal (@IAmTathagat) December 3, 2016
when they saw #YoModiSoFakeer is trending @ TOP pic.twitter.com/UJVrS3oOEl
— ║█║▌║█║▌│║▌║▌║█™ (@Myth_Busterz) December 3, 2016
#YoModiSoFakeer showing his other FAKEER friends. pic.twitter.com/SXUJLzFGG1
— Mitesh Patel (@_MiteshPatel) December 3, 2016
#YoModiSoFakeer that Sahara and Birla felt pity on his condition and gave him 55 Crores for food and clothes. pic.twitter.com/3sKH15cGAw
— Sir Chetan Bhagat (@chetan_bhaqat) December 3, 2016
Modi an International Fakeer 😂
#YoModiSoFakeer pic.twitter.com/utV1mUB5Es— Aarti (@aartic02) December 3, 2016
#YoModiSoFakeer Rs 1100+ Cr spent on Ads in 2 1/2 yrs and now doing Modeling in only Rs 500 for Reliance Jio! !! #Hypocrite#500RupayKaModi
— Sonal Borkar (@BorkarSonal) December 3, 2016
RTI Query reveals Modi spent Rs 10cr on Mineral Water during Navratri Fast.#YoModiSoFakeer pic.twitter.com/rpBLVczx6p
— Navin Khaitan (@navinkhaitan) December 3, 2016
People who believe that Modi is actually a fakir #YoModiSoFakeer pic.twitter.com/1KMWWjYQHB
— Vinay Kumar Dokania (@vinaydokania) December 3, 2016
Related:
മോദിയുടെ കണ്ണീര് വാചക പ്രയോഗം വീണ്ടും: ‘അഴിമതിയോട് യുദ്ധം ചെയ്യുന്നത് ഒരു തെറ്റാണോ?’
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News22 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala23 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു










