Connect with us

india

‘കര്‍ഷകരെ മോദി വിറ്റു; വ്യാപാര കരാര്‍ ഉടനടി റദ്ദാക്കണം’ – രാഹുല്‍ ഗാന്ധി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കരാറില്‍ ഒപ്പുവെച്ചതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

Published

on

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെതിരെ കോണ്‍ഗ്രസ് കര്‍ഷകരെ അണിനിരത്തി നടത്തുന്ന പ്രക്ഷോഭത്തിന് മധ്യപ്രദേശില്‍ തുടക്കമായി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഭോപ്പാലില്‍ നടന്ന ‘കിസാന്‍ മഹാപഞ്ചായത്തില്‍’ പങ്കെടുത്തു. കര്‍ഷക വിരുദ്ധമായ വ്യാപാര കരാര്‍ ഉടനടി റദ്ദാക്കണമെന്ന് പരിപാടിയില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കരാറില്‍ ഒപ്പുവെച്ചതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇത് ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

എപ്സ്റ്റീന്‍ ഫയലിലെ വെളിപ്പെടുത്തലുകളില്‍ നിന്നും അദാനിയെ സംരക്ഷിക്കാനാണ് മോദി ഈ വിട്ടുവീഴ്ചകള്‍ നടത്തിയത്. അമേരിക്കന്‍ സുപ്രീം കോടതി വിധിക്ക് ശേഷമെങ്കിലും കരാര്‍ റദ്ദാക്കാന്‍ മോദി തയ്യാറാകുമോ എന്ന് രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചു.

സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളോട് പോലും ആലോചിക്കാതെയാണ് മോദി കരാറില്‍ ഏര്‍പ്പെട്ടതെന്നും, രാജ്യത്തിന്റെ കര്‍ഷക താല്‍പ്പര്യങ്ങള്‍ അദ്ദേഹം വിറ്റുവെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെയും വിമര്‍ശിച്ചു.

ഭോപ്പാലിലെ ജവഹര്‍ ചൗക്കില്‍ നടന്ന പരിപാടിയില്‍ നിരവധി കര്‍ഷകര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ മഹാരാഷ്ട്ര (മാര്‍ച്ച് 7), രാജസ്ഥാന്‍ (മാര്‍ച്ച് 9) എന്നിവിടങ്ങളിലും കോണ്‍ഗ്രസ് കര്‍ഷക സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗസ്സയില്‍ ആക്രമണം തുടരുന്നതിനിടെ മോദി ഇസ്രാഈലിലേക്ക്; ഫലസ്തീന്‍ ജനതയെ സര്‍ക്കാര്‍ കൈവിട്ടെന്ന് കോണ്‍ഗ്രസ്

ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ പുലര്‍ത്തുന്ന പ്രതിബദ്ധതയെക്കുറിച്ച് സര്‍ക്കാര്‍ നടത്തുന്നത് കപടമായ പ്രസ്താവനകള്‍ മാത്രമാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.

Published

on

ന്യൂഡല്‍ഹി: ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രാഈല്‍ സന്ദര്‍ശിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ ഫലസ്തീന്‍ ജനതയെ പൂര്‍ണ്ണമായും കൈവിട്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ പുലര്‍ത്തുന്ന പ്രതിബദ്ധതയെക്കുറിച്ച് സര്‍ക്കാര്‍ നടത്തുന്നത് കപടമായ പ്രസ്താവനകള്‍ മാത്രമാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. വാസ്തവത്തില്‍ ആ ലക്ഷ്യത്തെ അവര്‍ ഉപേക്ഷിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ആയിരക്കണക്കിന് ഫലസ്തീനികളെ കുടിയിറക്കുന്നത് രൂക്ഷമാവുകയും ലോകമെമ്പാടും ഇത് അപലപിക്കപ്പെടുകയും ചെയ്യുമ്പോഴാണ് മോദിയുടെ ഈ യാത്രയെന്ന് ജയറാം രമേശ് ഓര്‍മ്മിപ്പിച്ചു.

ഇസ്രാഈലും യു.എസും ഇറാനെതിരെ വ്യോമാക്രമണം നടത്താന്‍ പദ്ധതിയിടുന്ന അതീവ ഗൗരവകരമായ സാഹചര്യത്തിലാണ് മോദിയുടെ സന്ദര്‍ശനം. ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന നെതന്യാഹുവിനെ ആലിംഗനം ചെയ്യാനാണ് പ്രധാനമന്ത്രി പോകുന്നത്. സന്ദര്‍ശനത്തിന് പിന്നില്‍ അദാനി ഗ്രൂപ്പുമായുള്ള സാമ്പത്തിക താല്‍പ്പര്യങ്ങളുണ്ടെന്ന് ‘മൊദാനി’ പരാമര്‍ശത്തിലൂടെ ജയറാം ആരോപിച്ചു.

ഇസ്രാഈല്‍ പാര്‍ലമെന്റിലെ (നെസെറ്റ്) മോദിയുടെ പ്രസംഗം അവിടുത്തെ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഫെബ്രുവരി 25-നാണ് പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ ഔദ്യോഗിക ഇസ്രാഈല്‍ സന്ദര്‍ശനം ആരംഭിക്കുന്നത്. സന്ദര്‍ശനത്തിനിടയില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹു, പ്രസിഡന്റ് ഐസാക് ഹെര്‍സോഗ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും.

 

Continue Reading

Film

‘കേരള സ്റ്റോറി 2’ പ്രൊമോഷനില്‍ വിവാദം; ഇരകളെന്ന് അവകാശപ്പെട്ട് വേദിയിലെത്തിച്ചത് 37 ഉത്തരേന്ത്യന്‍ സ്ത്രീകളെ

ഒരാള്‍ പോലും കേരളത്തില്‍ നിന്നല്ല

Published

on

വസ്തുതാവിരുദ്ധമായ ഉള്ളടക്കത്തിന്റെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങിയ ‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ പ്രമോഷന്‍ പരിപാടിയും വിവാദമാകുന്നു. ന്യൂഡല്‍ഹിയില്‍ നടന്ന പ്രമോഷന്‍ ചടങ്ങില്‍ ‘ലവ് ജിഹാദ്’ ഇരകളെന്ന് അവകാശപ്പെടുന്ന 37 സ്ത്രീകളെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ച് അണിയറപ്രവര്‍ത്തകര്‍. എന്നാല്‍ ഇവരില്‍ ഒരാള്‍ പോലും കേരളത്തില്‍ നിന്നുള്ളവരല്ല എന്ന വസ്തുത പുറത്തുവന്നതോടെ പരിപാടി വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

പ്രമോഷനെത്തിയ 37 സ്ത്രീകളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു. സിനിമയുടെ പേര് ‘കേരള സ്റ്റോറി’ എന്നായിട്ടും കേരളത്തില്‍ നിന്നുള്ള ഇരകള്‍ എന്തുകൊണ്ട് ഇല്ല എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ നിര്‍മാതാവിനോ സംവിധായകനോ സാധിച്ചില്ല. കേരളത്തില്‍ നിന്നുള്ള ഇരകളുടെ വീഡിയോകള്‍ യൂട്യൂബില്‍ ലഭ്യമാണെന്നായിരുന്നു നിര്‍മാതാവിന്റെ മറുപടി. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതോടെ അണിയറപ്രവര്‍ത്തകര്‍ പത്രസമ്മേളനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഇറങ്ങിപ്പോയി.

രാജ്യത്ത് ‘ലവ് ജിഹാദ്’ നടക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ മുന്‍പ് വ്യക്തമാക്കിയിട്ടുള്ള കാര്യമാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചടങ്ങില്‍ ഉന്നയിച്ചു. എന്നാല്‍ ലവ് ജിഹാദ് കേരളത്തില്‍ തുടങ്ങി മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതിനെ കുറിച്ചാണ് രണ്ടാം ഭാഗം പറയുന്നതെന്നായിരുന്നു സംവിധായകന്റെ വാദം.

ട്രെയിലറിലെ വിദ്വേഷപരമായ രംഗങ്ങള്‍ക്കെതിരെ ഇതിനോടകം തന്നെ കേരളത്തിനകത്ത് വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ഹിന്ദു പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് ബീഫ് കഴിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുമെന്നായിരുന്നു പ്രധാന വിമര്‍ശനം.

അതേസമയം ചടങ്ങിലെത്തിയ സ്ത്രീകള്‍ യഥാര്‍ത്ഥ ഇരകളല്ലെന്നും സിനിമയുടെ പ്രചാരണത്തിനായി കെട്ടിച്ചമച്ച കഥകളാണെന്നും സമൂഹ മാധ്യമത്തില്‍ ഉള്‍പ്പെടെ ആരോപണങ്ങള്‍ ശക്തമാണ്.

 

Continue Reading

india

‘മോദിയുടെ ഭയത്തിന് കാരണം എപ്സ്റ്റീന്‍ ഫയലും അദാനിക്കെതിരായ കേസും;’ രാഹുല്‍ ഗാന്ധി

‘ഇന്ത്യക്ക് ഒന്നും കിട്ടാത്ത വ്യാപാര കരാര്‍ നാണക്കേട്’

Published

on

ന്യൂഡല്‍ഹി: എ.ഐ ഉച്ചകോടിയിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി നാണമില്ലാത്ത സംസാരം തുടരുകയാണെന്നെന്നും നാണക്കേട് എന്താണെന്ന് താന്‍ പറഞ്ഞുതരാമെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തെ യു.എസിന് വിറ്റതാണ് യഥാര്‍ത്ഥ നാണക്കേടെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു.

‘മിത്രങ്ങളായ അദാനിക്കും അംബാനിക്കും വേണ്ടി ഉചിതമായത് ചെയ്‌തോളൂ. എന്നാല്‍ രാജ്യത്തെ കര്‍ഷകരുടെയും തൊഴിലാളികളുടെയും ചെറുകിട സംരംഭകരുടെയും സംരക്ഷണത്തിനായി നിലകൊള്ളുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോദിയെ ഭയന്ന് ഒരടി പിന്നോട്ട് പോകില്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഭയത്തിന് കാരണം മുന്‍ കരസേനാ മേധാവി എം.എം. നരവനെയോ അദ്ദേഹത്തിന്റെ പുസ്തകമോ അല്ല. മറിച്ച് എപ്സ്റ്റീന്‍ ഫയലുകളും അദാനിക്കെതിരായ കേസുകളുമാണ് അദ്ദേഹത്തെ വേട്ടയാടുന്നതെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യക്ക് നേട്ടമില്ലാത്ത യു.എസ് വ്യാപാര കരാറാണ് ഏറ്റവും വലിയ നാണക്കേടെന്നും രാഹുല്‍ ആരോപിച്ചു. രാജ്യത്തെ ഡാറ്റയും കര്‍ഷകരുടെ താല്‍പ്പര്യങ്ങളും അമേരിക്കയ്ക്ക് അടിയറവ് വെച്ചും അദ്ദേഹം കുറ്റപ്പെടുത്തി. അദാനിക്കെതിരായ കേസ് ബി.ജെ.പിക്കും അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ക്കുമാണ് തിരിച്ചടിയാവുകയെന്നും രാജ്യം ഇത് തിരിച്ചറിയുന്നുണ്ടെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.

 

 

Continue Reading

Trending