Connect with us

News

യുവാക്കളെ റീല്‍സിലും പകോഡ കച്ചവടത്തിലും തളച്ചിടാനാണ് മോദിക്ക് താല്‍പര്യം: രാഹുല്‍ ഗാന്ധി

സി.ബി.എസ്.ഇ ക്രമക്കേട് പുറത്തുകൊണ്ടുവന്ന വിദ്യാര്‍ത്ഥികളെ പ്രശംസിച്ച് പ്രതിപക്ഷ നേതാവ്

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ യുവാക്കളെ റീല്‍സിലും പകോഡ കച്ചവടത്തിലും മാത്രം തളച്ചിടാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താല്‍പര്യമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സി.ബി.എസ്.ഇയുടെ ഓണ്‍സ്‌ക്രീന്‍ മൂല്യനിര്‍ണയ സംവിധാനത്തിലെ വന്‍ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന വിദ്യാര്‍ത്ഥികളായ സാര്‍ത്ഥക് സിദ്ധാന്ത്, നൈസര്‍ഗ അധികാരി എന്നിവരെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമക്കേട് പുറത്തുകൊണ്ടുവന്ന 18 കാരനായ സാര്‍ത്ഥകുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോ എക്സിലൂടെ പങ്കുവെച്ചാണ് രാഹുലിന്റെ പ്രതികരണം.

രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ ചെയ്യേണ്ടിയിരുന്ന അന്വേഷണാത്മക പ്രവര്‍ത്തനമാണ് ഈ കുട്ടികള്‍ നിര്‍വഹിച്ചതെന്ന് രാഹുല്‍ പറഞ്ഞു. ചോദ്യങ്ങള്‍ ചോദിക്കാത്ത, കണ്ണുതുറക്കാത്ത ഒരു തലമുറയെയാണ് മോദിക്കിഷ്ടം. എന്നാല്‍ ചോദ്യങ്ങള്‍ ചോദിക്കുക മാത്രമല്ല, രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐയെപ്പോലും ചോദ്യമുനയില്‍ നിര്‍ത്തുന്ന ഉത്തരങ്ങള്‍ കണ്ടെത്താനും ഈ യുവാക്കള്‍ക്ക് കഴിഞ്ഞു. ഇതാണ് ഇന്ത്യയുടെ യഥാര്‍ത്ഥ യുവത്വത്തിന്റെ കരുത്തെന്നും രാജ്യത്തിന്റെ ഭാവി ഒരു ചതിക്കു മുന്നിലും തകരില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനത്തില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് നൈസര്‍ഗ എന്ന വിദ്യാര്‍ത്ഥിയാണ് ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ ബിരുദ വിദ്യര്‍ത്ഥി തീര്‍ത്ഥ് പാര്‍മറും ഇതിനെ അടിവരയിട്ടു. ഇതിന്റെ തുടര്‍ച്ചയായാണ്, ഈ സംവിധാനത്തിന്റെ കരാര്‍ നല്‍കിയതില്‍ തന്നെ വലിയ അഴിമതിയുണ്ടെന്ന വെളിപ്പെടുത്തലുമായി സാര്‍ത്ഥക് രംഗത്തെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം

മുഖ്യമന്ത്രി – ഗതാഗതമന്ത്രി കൂടിക്കാഴ്ചയില്‍ ധാരണ

Published

on

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ആദ്യ ഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം നടപ്പിലാക്കാന്‍ തീരുമാനം. മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മില്‍ സെക്രട്ടറിയേറ്റില്‍ നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയിലാണ് ധാരണയായത്. ജൂണ്‍ 15 മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.

പദ്ധതിയുടെ ആദ്യ 100 ദിവസങ്ങളില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമായിരിക്കും സൗജന്യ യാത്ര. ഈ 100 ദിവസങ്ങളിലെ ലാഭനഷ്ട കണക്കുകള്‍ കൃത്യമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത കമ്മീഷണറോട് ആവശ്യപ്പെടും. നിലവില്‍ ഒരൊറ്റ ഓര്‍ഡിനറി ബസ് പോലുമില്ലാത്ത നിയമസഭാ മണ്ഡലങ്ങളില്‍ പുതിയ ബസുകള്‍ സര്‍വീസ് നടത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കും. മറ്റ് യാതൊരുവിധ മാനദണ്ഡങ്ങളും ഇല്ലാതെ എല്ലാ സ്ത്രീകള്‍ക്കും ഈ സൗജന്യ യാത്ര ലഭ്യമാകും. പദ്ധതിയുടെ സാമ്പത്തിക ചിലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുമെന്നതിനാല്‍ കോര്‍പ്പറേഷന് ഇത് ബാധ്യതയാകില്ലെന്നാണ് റിപ്പോര്‍ട്ട്.

 

Continue Reading

india

നിര്‍ണായക ഇന്ത്യ സഖ്യ യോഗം ഇന്ന്

ഇരുപത്തിമൂന്ന് പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

Published

on

നിര്‍ണായക ഇന്ത്യ സഖ്യ യോഗം ഇന്ന്. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. ഇരുപത്തിമൂന്ന് പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യുക, ബിജെപിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക എന്നതാണ് യോഗത്തിന്റെ പൊതുവായ അജണ്ട.

എന്‍സിപി അജിത് പവാര്‍ പക്ഷത്തില്‍ നിന്ന് സുപ്രിയ സുലെ പങ്കെടുക്കുമെന്ന് കഴിഞ്ഞ രാത്രിയോടെ അറിയിച്ചു. ശിവസേന ഉദ്ധവ് പക്ഷത്തിന്റെ രാജ്യസഭ എംപി സഞ്ജയ് റൗത്ത് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പങ്കെടുക്കും.

പശ്ചിമ ബംഗാളില്‍ ഭരണം നഷ്ടമായ പശ്ചാത്തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി ഇന്നത്തെ യോഗത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. ബംഗാളിലെ രാഷ്ട്രീയ സാഹചര്യം യോഗത്തില്‍ ചര്‍ച്ചയായേക്കും. അതേസമയം,

 

Advertisement
Continue Reading

kerala

സംസ്ഥാനത്ത് മഴ കനക്കുന്നു; മൂന്നിടത്ത് ഓറഞ്ച് അലേര്‍ട്ട്

കേരള-ലക്ഷദ്വീപ്- കര്‍ണാടക തീരങ്ങളില്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Published

on

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം, കോട്ടയം ഉള്‍പ്പടെയുള്ള ജില്ലകളില്‍ രാത്രി കനത്ത മഴ ലഭിച്ചിരുന്നു. കൊച്ചിയില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ഇടുക്കിയില്‍ രാത്രി യാത്രക്ക് നിരോധനമുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ ഇടുക്കിയിലും മലപ്പുറത്തും അതിശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കേരള-ലക്ഷദ്വീപ്- കര്‍ണാടക തീരങ്ങളില്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

Advertisement
Continue Reading

Trending