Connect with us

politics

മുഹമ്മദ് അൽ ബഷീർ സിറിയയുടെ ഇടക്കാല പ്രധാനമന്ത്രി

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയിലാണ് അല്‍ ബാഷിറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിക്കാന്‍ ധാരണയായത്. 

Published

on

ഹയാത്ത് തഹ്‌രീര്‍ അല്‍ ഷാം (എച്ച്.ടി.എസ്) ഭരണം പിടിച്ചെടുത്ത സിറിയയുടെ ഇടക്കാല പ്രധാനമന്ത്രിയായി മുഹമ്മദ് അല്‍ ബാഷിറിനെ നിയമിച്ചു. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയിലാണ് അല്‍ ബാഷിറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിക്കാന്‍ ധാരണയായത്.

സംഘടനയുടെ നേതാവായ അബു മുഹമ്മദ് ജുലാലി നിവലിലെ പ്രധാനമന്ത്രി അഹമ്മദ് അല്‍ ജലാലിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ അധികാരം കൈമാറാനുള്ള സന്നദ്ധത അറിയിച്ചിരുന്നു.

പുതിയ സര്‍ക്കാരിന് ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും പിന്തുണ അറിയിച്ചിട്ടുണ്ട്. ഇദ്ലിബ് പ്രവിശ്യയിലെ ഹയാത്ത് തഹ്‌രീര്‍ അല്‍ ഷാമിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ തലവനായിരുന്നു അല്‍ ബാഷിര്‍. 2025 മാര്‍ച്ച് ഒന്ന് വരെയാണ് ഇടക്കാല പ്രധാനമന്ത്രിയുടെ കാലാവധി.

എന്നാല്‍ വിവിധ നഗരങ്ങളില്‍ വ്യത്യസ്ത ഭരണകൂടങ്ങള്‍ അധികാരം കൈയാളുന്നതിനാല്‍ സിറിയയെ ഒരൊറ്റ ഭരണത്തിന് കീഴില്‍ കൊണ്ടുവന്ന് ഭരണം നടത്തുക എന്നത് എച്ച്.ടി.എസിനെ സംബന്ധിച്ച് വളരെ പ്രയാസമേറിയതാവും എന്നാണ് വിലയിരുത്തല്‍.

സിറിയയിലെ ചില നഗരങ്ങളില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള എസ്.ഡി.എഫ് ആണ് ഭരണം നടത്തുന്നത്. ചില പ്രദേശങ്ങള്‍ തുര്‍ക്കിയുടെ കീഴിലാണ്. ഇവയ്ക്ക് പുറമെ ഐ.എസിന് മുന്‍തൂക്കമുള്ള പ്രദേശങ്ങളുമുണ്ട്.

സിറിയയില്‍ വിമതര്‍ അധികാരം പിടിച്ചതിന് പിന്നാലെ ആക്രമണം ശക്തമാക്കുന്ന ഇസ്രാഈലും പുതിയ ഭരണകൂടത്തിന് തലവേദനയാകും. എന്നാല്‍ അമേരിക്കയും യു.കെയും അടക്കമുള്ള രാജ്യങ്ങള്‍ എച്ച്.ടി.എസിനെ ഭീകരപ്പട്ടികയില്‍ നിന്ന് നീക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പേര്‍ട്ടുകളുണ്ടായിരുന്നു.

india

മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ്​ നാസിയ ഇലാഹി ഖാനെതിരെ പരാതി

ഇസ്‌ലാമിനെയും മുസ്ലിംകളെയും ലക്ഷ്യമിട്ട് ഖാന്‍ അപകീര്‍ത്തികരവും ഭിന്നിപ്പിക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു.

Published

on

വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവ് നാസിയ ഇലാഹി ഖാനെതിരെ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് പരാതി നല്‍കി. ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആര്‍. ആലീസ് വാസിനാണ് പരാതി നല്‍കിയത്.

ജനുവരി അഞ്ചിന് ഹിന്ദുത്വ സംഘടനയായ ‘രോഹിണി’ ഡല്‍ഹിയില്‍ നടത്തിയ പരിപാടിക്കിടെയാണ് നാസിയ വിദ്വേഷ പ്രസംഗം നടത്തിയതെന്ന് പരാതില്‍ പറയുന്നു. ഇസ്‌ലാമിനെയും മുസ്ലിംകളെയും ലക്ഷ്യമിട്ട് ഖാന്‍ അപകീര്‍ത്തികരവും ഭിന്നിപ്പിക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു.

അവ കുറ്റകരം മാത്രമല്ല, മാതൃകാ പെരുമാറ്റച്ചട്ടത്തിെന്റയും 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെയും വ്യക്തമായ ലംഘനമാണ്. പൊതുസമാധാനം തകര്‍ക്കുകയും സാമുദായിക സൗഹാര്‍ദത്തെ ബാധിക്കുകയും 2025ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയും ചെയ്യുന്ന ലംഘനങ്ങളാണ് അവര്‍ നടത്തിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

മുസ്‌ലിംകളോട് വിദ്യാഭ്യാസം നേടാന്‍ പറയൂ, അവര്‍ ചെയ്യില്ല! അവരോട് മനുഷ്യനാകാന്‍ പറയൂ, അവര്‍ ചെയ്യില്ല! പഠിക്കാന്‍ പറയൂ, അവര്‍ പഠിക്കില്ല! അവരോട് എന്തെങ്കിലും ചെയ്യാന്‍ പറയൂ, അവര്‍ അത് ചെയ്യില്ല! പക്ഷേ, ബലാത്സംഗം ചെയ്യാന്‍ പറഞ്ഞാല്‍ ഉടന്‍ അത് ചെയ്യും. അവരോട് ലൗ ജിഹാദ് ചെയ്യാന്‍ പറയൂ, അവര്‍ അത് ഉടനെ ചെയ്യും.

ബോംബുകളും വെടിയുണ്ടകളും വെടിക്കോപ്പുകളും എറിയാന്‍ അവരോട് പറയുക! അവര്‍ ഉടനെ എറിയുകയും ചെയ്യും. അവരോട് ഭീകരത സൃഷ്ടിക്കാന്‍ പറയൂ, അവര്‍ അത് ഉടനെ ചെയ്യും’ എന്നായിരുന്നു നാസിയ പ്രസംഗിച്ചത്. മുമ്പും മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് നാസിയക്കെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

Continue Reading

india

നൂറില്‍പരം രോഗികള്‍ ഫുട്പാത്തില്‍ കിടക്കുകയാണ്; എയിംസില്‍ ചികിത്സക്കെത്തിയവരുടെ ശോച്യാവസ്ഥ വിവരിച്ച് കേന്ദ്രത്തിനും ഡല്‍ഹി മുഖ്യമന്ത്രിക്കും കത്തയച്ച് രാഹുല്‍ ഗാന്ധി

സ്വന്തം പ്രദേശത്ത് മെച്ചപ്പെട്ട ചികിത്സ ലഭിക്കാത്തത് മൂലമാണ് കോടിക്കണക്കിന് ആളുകള്‍ എയിംസിനെ സമീപിക്കുന്നതെന്നും രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

Published

on

രാജ്യത്തെ പ്രമുഖ ആരോഗ്യകേന്ദ്രമായ ഡല്‍ഹി എയിംസിലെ ശോച്യാവസ്ഥ വിവരിച്ച് കേന്ദ്രസര്‍ക്കാറിനും ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കും കത്തയച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രോഗികള്‍ ഫുട്പാത്തിലും സബ്‌വെകളിലും കിടക്കുകയാണെന്നാണ് കത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സൂചിപ്പിച്ചത്.

ഈ മാനുഷിക ദുരന്തം പരിഹരിക്കാനായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയും ഡല്‍ഹി മുഖ്യമന്ത്രി അതിഷിയും അടിയന്തരമായി ഇടപെടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പൊതു ആരോഗ്യസമ്പ്രദായം ശക്തിപ്പെടുത്താനായി കേന്ദ്രം അടിയന്തര നടപടിയെടുക്കണം. അടുത്ത ബജറ്റില്‍ അതിനായി തുക നീക്കിവെക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സ്വന്തം പ്രദേശത്ത് മെച്ചപ്പെട്ട ചികിത്സ ലഭിക്കാത്തത് മൂലമാണ് കോടിക്കണക്കിന് ആളുകള്‍ എയിംസിനെ സമീപിക്കുന്നതെന്നും രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

ഈ പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണം. അതിന്റെ ആദ്യപടിയായി രാജ്യത്തെങ്ങുമുള്ള എയിംസ് കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വിപുലീകരിക്കണം. അതോടൊപ്പം മികച്ച ചികിത്സാസൗകര്യങ്ങള്‍ ലഭിക്കുന്ന രീതിയിലേക്ക് പൊതു ആരോഗ്യസമ്പ്രദായം മെച്ചപ്പെടുത്തുകയും വേണം. സംസ്ഥാനസര്‍ക്കാരുകളുമായി കൈകോര്‍ത്തു വേണം ഈ വികസനമെന്നും ജനുവരി 18ന് അയച്ച കത്തില്‍ രാഹുല്‍ സൂചിപ്പിച്ചു.

ആയുഷ്മാന്‍ ഭാരത് പോലെയുള്ള കേന്ദ്ര ആരോഗ്യ പദ്ധതികള്‍ രോഗിയുടെ പോക്കറ്റ് ചെലവുകള്‍ പരമാവധി കുറയ്ക്കുന്നതിന് സഹായകമാവുന്ന രീതിയിലാക്കണം. അതോടൊപ്പം സ്വകാര്യ ആശുപത്രികളിലെ ചികിത്സ ചെലവ് കുത്തനെ വര്‍ധിക്കുന്നതും പരിശോധിക്കണം. ഡോക്ടറെ കാണാനായി രോഗികള്‍ മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥക്ക് മാറ്റം വരണമെന്നും രാഹുല്‍ പറഞ്ഞു. എയിംസിന് ചുറ്റുമുള്ള റോഡുകളിലും സബ്വേകളിലും കഴിയുന്ന രോഗികളെയും അവരുടെ കൂട്ടിരിപ്പുകാരെയും കണ്ട് രാഹുല്‍ ഗാന്ധി കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞിരുന്നു.

എയിംസില്‍ ഡോക്ടറെ കാണാനുള്ള കാലതാമസത്തെകുറിച്ചും താമസിക്കാന്‍ സൗകര്യമില്ലാത്തതിനെ കുറിച്ചുമാണ് മിക്കവരും പരാതി പറഞ്ഞത്. കുടിവെള്ളമോ ശുചീകരണ സൗകര്യങ്ങളോ ഇല്ലാതെ, കൊടുംതണുപ്പിനെ പ്രതിരോധിക്കാനാകാതെ സബ്‌വേയില്‍ നിരവധി രോഗികളെ കാണുന്നതില്‍ തനിക്ക് അതിയായ സങ്കടമുണ്ടെന്ന് അതിഷിക്ക് അയച്ച കത്തില്‍ രാഹുല്‍ ചൂണ്ടിക്കാട്ടി.

Continue Reading

india

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം; ലാലുപ്രസാദ് യാദവിനെ കണ്ട് രാഹുല്‍ ഗാന്ധി

കഴിഞ്ഞ ദിവസം ബിഹാറിലെത്തിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്.

Published

on

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇന്ത്യ സഖ്യം. ഹരിയാന-ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇല്ലാതിരുന്ന സഖ്യമാണ് ബിഹാറിലൂടെ വീണ്ടും വരുന്നത്. ഈ വര്‍ഷം അവസാനമാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ്.

കഴിഞ്ഞ ദിവസം ബിഹാറിലെത്തിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെയും ബിഹാര്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനെയും പറ്റ്‌നയിലെ ലാലുവിന്റെ വസതിയിലെത്തി രാഹുല്‍ ഗാന്ധി കണ്ടിരുന്നു.

അതേസമയം ബിഹാറിലെത്തിയ രാഹുല്‍ ഗാന്ധിയെ തേജസ്വി കണ്ടെന്നും അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് രാഹുല്‍ ഗാന്ധി വീട്ടിലെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലാലുവിന്റെ ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവിയാണ് രാഹുലിന്, ഷാള്‍ സമ്മാനിച്ചത്.

അതേസമയം കൂടിക്കാഴ്ചയില്‍ പ്രതീക്ഷ പ്രകടിപ്പിച്ച് ആര്‍ജെഡി രംഗത്ത് എത്തി. അനൗപചാരിക കൂടിക്കാഴ്ചയായിരുന്നെങ്കിലും ഇരുവശത്തും ധാരാളം സന്തോഷമുണ്ടാക്കുന്നതാണിതെന്ന് ആര്‍ജെഡി ദേശീയവക്താവ് സുബോധ് കുമാര്‍ മേത്ത പറഞ്ഞു. കോണ്‍ഗ്രസ് വക്താവ് ഗ്യാന്‍ രഞ്ജന്‍ ഗുപ്തയും സമാന അഭിപ്രായമാണ് പങ്കുവെച്ചത്. സീറ്റ് വിഭജന ചര്‍ച്ചകളിലേക്കൊക്കെ ആത്മവിശ്വാസത്തോടെ പ്രവേശിക്കാന്‍ ഇരുപാര്‍ട്ടികള്‍ക്കും ഈ കൂടിക്കാഴ്ച വഴിയൊരുക്കും.

Continue Reading

Trending