Connect with us

kerala

മന്ത്രി പി. രാജീവിന്റെത് ഇടതുപക്ഷ നിലപാടല്ലെന്ന് സി.പി.ഐ

കയര്‍ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മന്ത്രി പി രാജീവ് സ്വീകരിക്കുന്നത് ഇടതുപക്ഷ നിലപാടല്ലെന്ന് സി.പി.ഐ.ജില്ലാ സെക്രട്ടറി ടി. ജെ.ആഞ്ചലോസ് പ്രസ്താവിച്ചു

Published

on

ആലപ്പുഴ: കയര്‍ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മന്ത്രി പി രാജീവ് സ്വീകരിക്കുന്നത് ഇടതുപക്ഷ നിലപാടല്ലെന്ന് സി.പി.ഐ.ജില്ലാ സെക്രട്ടറി ടി. ജെ.ആഞ്ചലോസ് പ്രസ്താവിച്ചു. കേരളാ സ്റ്റേറ്റ് സ്മാള്‍ സ്‌കെയില്‍ കയര്‍ മാനുഫാക്ചറേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ വയലാറില്‍ നിന്നും ആരംഭിച്ച കാല്‍ നട ജാഥ കയര്‍ കോര്‍പ്പറേഷന് മുന്നില്‍ എത്തിയതിന് ശേഷം ആരംഭിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെറുകിട ഉല്‍പ്പാദകരുടെ സഹകരണ സംഘങ്ങളിലും ചെറുകിട ഫാക്ടറികളിലുമായി 30 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ കെട്ടി കിടക്കുന്നു. ഇവരുടെ പക്കല്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ ഇനത്തില്‍ കയര്‍ കോര്‍പ്പറേഷന്‍ 20 കോടിയോളം രൂപ നല്‍കുവാനുമുണ്ടെന്ന് അദ്ദേ ഹം ചൂണ്ടികാണിച്ചു. കയര്‍ വ്യവസായ പുരോഗതിയെ ലക്ഷ്യമാക്കി ടി.വി.തോമസ് ആവിഷ്‌ക്കരിച്ച കയര്‍ വ്യവസായ പു:ന സംഘടനാ റിപ്പോര്‍ട്ടും, തച്ചടി പ്രഭാകരന്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയവരുടെ റിപ്പോര്‍ട്ടും നടപ്പിലാക്കേണ്ടതിന് പകരം പുതിയ വിദഗ്ദ്ധ സമിതിയെ നിയമിച്ച നടപടി അംഗീകരിക്കുവാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഫെഡറേഷന്‍ പ്രസിഡന്റ് എം.പി. പവിത്രന്‍ അദ്ധ്യക്ഷനായിരുന്നു. ജാഥാ ക്യാപ്റ്റന്‍ ഡി.സനല്‍കുമാര്‍, വൈ ക്യാപ്റ്റന്‍ കെ.വി.സതീശന്‍, ഡയറക്ടര്‍ പി.പി.ബിനു, എന്‍.വി. തമ്പി, എം.ജി.സിദ്ധാര്‍ത്ഥന്‍, എന്‍.ആര്‍. മനോഹരന്‍, ഡി. ദിപു, പി.കെ.പ്രകാശന്‍, ഇ .ഡി.രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

kerala

കശ്മീരില്‍ പട്രോളിങ്ങിനിടെ അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശി സുബേദാര്‍ കെ. സജീഷിന് വിട നല്‍കി നാട്

പതിവ് പരിശോധനയ്ക്കിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണായിരുന്നു സൈനികന്‍ അപകടം.

Published

on

ജമ്മു കശ്മീരില്‍ പട്രോളിങ്ങിനിടെ അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശിയായ സൈനികന്‍ സുബേദാര്‍ കെ. സജീഷിന് വിട നല്‍കി നാട്. പതിവ് പരിശോധനയ്ക്കിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണായിരുന്നു സൈനികന്‍ അപകടം. വീടിനോട് ചേര്‍ന്ന കുടുംബ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളുടെ മൃതദേഹം സംസ്‌കരിച്ചു.

പ്രത്യേക വിമാനത്തില്‍ ഇന്നലെ രാത്രി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം….സൈനിക ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് രാത്രി പത്തോടെ ഒതുക്കുങ്ങല്‍ ചെറുകുന്നിലെ വീട്ടില്‍ എത്തിച്ചു. വീട്ടിലെത്തിയും ചെറുകുന്ന് ബാലപ്രബോധനി സ്‌കൂളിലെ പൊതുദര്‍ശനത്തിലുമായി പ്രമുഖര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു.

Continue Reading

kerala

മഴമുന്നറിയിപ്പില്‍ മാറ്റം; അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം. ജില്ലകളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. മഴമുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും.

Continue Reading

kerala

തിരുവനന്തപുരത്ത് വീട്ടില്‍ പൊട്ടിത്തെറി

. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Published

on

തിരുവനന്തപുരത്ത് വീട്ടില്‍ പൊട്ടിത്തെറി. ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന കതിനയില്‍ തീപിടിച്ചാണ് അപകടം. സംഭവത്തില്‍ കാട്ടായിക്കോണത്ത് കഴക്കൂട്ടം സ്വദേശി ബാലകൃഷ്ണന്‍ നായര്‍ക്ക് (60) പരിക്കേറ്റു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭംവം.

കരിമരുന്ന് ഉണക്കാനിട്ടിരുന്നതിന് സമീപം ഇരുമ്പുകമ്പി കട്ടര്‍ കൊണ്ട് മുറിക്കുന്നതിനിടെ തീപ്പൊരി വീണാണ് തീപ്പിടിച്ചത്. ക്ഷേത്രത്തില്‍ ഉപയോഗിക്കാനായി കൊണ്ട് വന്ന കതിന വീട്ടില്‍ ഉണക്കാന്‍ വെയ്ക്കുകയായിരുന്നു. ക്ഷേത്രത്തില്‍ കതിന കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്.

 

Continue Reading

Trending