Connect with us

Video Stories

അസ്ഹറുദ്ദിനെ പിന്നിലാക്കിയ ധോണി; ഈ റെക്കോര്‍ഡുകള്‍ മഹിക്ക് സ്വന്തം

Published

on

ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മഹേന്ദ്ര സിങ് ധോണി പടിയിറങ്ങുന്നത് ഒരു പിടി റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കി. ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റന്മാരിലൊരാളെന്ന് തെളിയിച്ച മഹി, ഇനി യുവതാരം വിരാട് കോഹ്‌ലിക്ക് കീഴിലാവും പാഡണിയുക. 2004ല്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് ധോണി ഏകദിനത്തില്‍ അരങ്ങേറിയത്. പിന്നീട് ധോണിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ധോണിയുടെ പേരിലുള്ള ഒരു പിടി നേട്ടങ്ങള്‍ അറിയാം.

ഐ.സി.സിയുടെ മൂന്ന് പ്രധാന കിരീടങ്ങള്‍ നേടിയ ഏക ക്യാപ്റ്റന്‍ ധോണി മാത്രമാണ്. ടി20, ഏകദിന, ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങളാണത്. സാക്ഷാല്‍ റിക്കി പോണ്ടിങ്ങിന് പോലും ഇത്തരത്തിലൊന്ന് അവകാശപ്പെടാനില്ല. 2007ല്‍ പ്രഥമ ടി20 കിരീടവും 2011ല്‍ ഐ.സി.സി ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടവും ധോണി ഇന്ത്യക്കായി നേടിത്തന്നു.

കടപ്പാട്‌ ഇസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ

കടപ്പാട്‌ ഇസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ

റിക്കിപോണ്ടിങ്ങിന് ശേഷം ക്യാപ്റ്റനായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയത് ധോണിയാണ്. പോണ്ടിങ് 165 ജയം സ്വന്തമാക്കിയെങ്കില്‍ ധോണി 110 വിജയങ്ങള്‍ കൊണ്ടുവന്നു. ഇന്ത്യക്കായി മുന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീനെക്കാളും 20 വിജയങ്ങള്‍ കൂടുതല്‍ ധോണി നേടി. 100 വിജയങ്ങള്‍ നേടിയ മറ്റൊരു നായകന്‍ ഓസ്‌ട്രേലിയക്കാരന്‍ അലന്‍ ബോര്‍ഡര്‍ ആണ്.

ടി20യില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ ധോണിയുടെ നായകത്വത്തിന് കീഴിലാണ്. 41 വിജയങ്ങള്‍ ധോണി കൊണ്ടുവന്നെങ്കില്‍ തൊട്ടടുത്തുള്ള മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമിക്ക് 27 എണ്ണത്തിലെ വിജയിക്കാനായുള്ളൂ. 72 ടി20 മത്സരങ്ങളില്‍ ധോണി ടീമിനെ നയിച്ചു. മറ്റൊരു ക്യാപ്റ്റനും ഇത്രയും മത്സരങ്ങളില്‍ ടീമിനെ നയിച്ചിട്ടില്ല. 271 മത്സരങ്ങളില്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ടീമിനെ നയിച്ചു. മറ്റൊരു വിക്കറ്റ് കീപ്പര്‍ക്കും ഇങ്ങനെയൊരു നേട്ടം അവകാശപ്പെടാനില്ല.

ന്ത്യക്ക് വേണ്ടി ക്യാപ്റ്റനായി 199 ഏകദിനങ്ങളില്‍ ടീമിനെ നയിച്ചു. ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ റെക്കോര്‍ഡാണിത്. അസ്ഹറുദ്ദീന്റ പേരിലുള്ള(174) റെക്കോര്‍ഡാണ് ധോണി സ്വന്തം പേരിലാക്കിയത്. എല്ലാ ഫോര്‍മാറ്റിലുമായി കൂടുതല്‍ തവണ ടീമിനെ നയിച്ചുവെന്ന നേട്ടവും ധോണിയുടെ പേരിലാണ്. ധോണി 331 മത്സരങ്ങള്‍ നയിച്ചുവെങ്കില്‍ പോണ്ടിങ് 324 മത്സരങ്ങളിലെ ക്യാപ്റ്റനായുള്ളൂ. 303 മത്സരങ്ങളുമായി മൂന്നാം സ്ഥാനത്ത് ന്യൂസിലാന്‍ഡിന്റെ സ്റ്റീഫന്‍ ഫ്‌ളമിങ് ആണ്.

ടി20 ക്യാപ്റ്റനെന്ന നിലയില്‍ റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുമ്പോള്‍ കൂടുതല്‍ തവണ പുറത്താകാതെ നിന്ന ക്യാപ്റ്റനെന്ന നേട്ടവും ധോണിയുടെ പേരിലാണ്. 12 തവണയാണ് ഇന്ത്യ ജയിക്കുമ്പോള്‍ ധോണിയും ക്രീസിലുണ്ടായിരുന്നത്. അഞ്ച് തവണ പുറത്താകാതെ നിന്ന ഓസ്‌ട്രേലിയയുടെ ജോര്‍ജ് ബെയ്‌ലിയാണ് രണ്ടാം സ്ഥാനത്ത്. ക്യാപ്റ്റനെന്ന നിലയ്ക്ക് 6633 റണ്‍സാണ് ധോണിയുടെ സമ്പാദ്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending