Connect with us

kerala

സംവരണ അട്ടിമറിക്കും വിദ്യാഭ്യാസ അവകാശ നിഷേധങ്ങള്‍ക്കുമെതിരെ എംഎസ്എഫ് സമരജാഥകള്‍ക്ക് തുടക്കമായി

സംവരണത്തിന്റെ ഭരണഘടനാ ലക്ഷ്യങ്ങള്‍ അട്ടിമറിച്ചുള്ള മുന്നാക്ക സംവരണം ന്യൂനപക്ഷ വിരുദ്ധമാണെന്നും സിപിഎമ്മിന്റെ കപട ന്യൂനപക്ഷ സ്‌നേഹമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും എംഎസ്എഫ് നേതാക്കള്‍ പറഞ്ഞു

Published

on

മലപ്പുറം: സംവരണ അട്ടിമറിക്കെതിരെയും വിദ്യാഭ്യാസ അവകാശ നിഷേധങ്ങള്‍ക്കെതിരെയും എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സമരജാഥകള്‍ക്ക് തുടക്കമായി. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എ.എസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമരജാഥകള്‍ നടക്കുന്നത്. പതാക കൈമാറ്റ ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെപിഎ മജീദ്, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, എംഎസ്എഫ് സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു.

സംവരണത്തിന്റെ ഭരണഘടനാ ലക്ഷ്യങ്ങള്‍ അട്ടിമറിച്ചുള്ള മുന്നാക്ക സംവരണം ന്യൂനപക്ഷ വിരുദ്ധമാണെന്നും സിപിഎമ്മിന്റെ കപട ന്യൂനപക്ഷ സ്‌നേഹമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും എംഎസ്എഫ് നേതാക്കള്‍ പറഞ്ഞു. സാമൂഹിക പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന സംവരണത്തിന്റെ അടിസ്ഥാന ലക്ഷ്യം മറച്ചു വെച്ച് സാമ്പത്തിക സുരക്ഷ എന്ന തെറ്റായ സന്ദേശമാണ് മുന്നാക്ക സംവരണം വഴി ഇടതു പക്ഷം ലക്ഷ്യം വെക്കുന്നത്. ചരിത്രപരവും, സാമൂഹ്യപരവുമായ കാരണങ്ങളാല്‍ പിന്നിലാക്കപ്പെട്ട അധഃസ്തിത, പിന്നോക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരാനും ഭരണനിര്‍വഹണത്തില്‍ ജനസംഖ്യാനുപാതികമായ പ്രാധിനിധ്യം ഉറപ്പ് വരുത്താനുമായി നടപ്പില്‍ വരുത്തിയതാണ് സംവരണം. സാമ്പത്തിക പിന്നോക്കാവസ്ഥ മാനദണ്ഡമാക്കി മുന്നാക്ക സംവരണം നടപ്പിലാക്കപ്പെടുമ്പോള്‍ തകര്‍ക്കപ്പെടുന്നത് സംവരണ തത്വങ്ങളാണെന്നും എംഎസ്എഫ് നേതാക്കള്‍ പറഞ്ഞു.

മലബാറിലേക്ക് ആവശ്യമായ പ്ലസ് വണ്‍ സീറ്റുകള്‍ അനുവദിക്കാത്തതിനും മുന്നോക്ക സംവരണം നടപ്പിലാക്കി സംവരണത്തിന്റെ യഥാര്‍ത്ഥ അവകാശികളായ ദലിത് ന്യൂനപക്ഷ വിഭാഗങ്ങളെ വെല്ലു വിളിക്കുന്ന പിണറായി ഗവണ്‍മെന്റിന്റെ ജന വഞ്ചനക്കും എതിരെയാണ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ അവകാശ സംരക്ഷണ റാലി സംഘടിപ്പിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending