Connect with us

More

പേസ് വാഗ്ദാനമായി മുഹമ്മദ് സിറാജ്

Published

on

രാജ്‌ക്കോട്ട്: അവന്‍ എന്നോ രാജ്യത്തിനായി കളിച്ച് കഴിഞ്ഞു. പ്രതിയോഗികളെ വിറപ്പിച്ച് എത്രയോ വിക്കറ്റുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു. രാജ്യത്തെ ലോക ജേതാക്കളാക്കിക്കഴിഞ്ഞു…. 23 വയസ്സാണ് ഇപ്പോള്‍ ഇവന്റെ പ്രായം. ഈ പ്രായത്തില്‍ ഇത്രയധികം നേട്ടങ്ങള്‍ ഇവന്‍ സ്വന്തമാക്കിയോ എന്ന് നിങ്ങള്‍ക്ക് തോന്നാം- പക്ഷേ ഹൈദരാബാദിന്റെ പുത്തന്‍ ക്രിക്കറ്റ് പ്രതിഭയായ മുഹമ്മദ് സിറാജ് ഈ കാര്യങ്ങളെല്ലാം സ്വപ്‌നത്തില്‍ കണ്ട് കഴിഞ്ഞു. ഇന്നലെ രാജ്‌ക്കോട്ടിലെ മൈതാനത്ത് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 71-ാമത്തെ ടി-20 താരമായി മാറുമ്പോള്‍ സിറാജ് എന്ന ചെറുപ്പക്കാരന്‍ വളര്‍ച്ചയുടെ വലിയ ഘട്ടമാണ് പിന്നിട്ടിരിക്കുന്നത്. ആദ്യ മല്‍സരത്തില്‍ തന്നെ കിവി ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണിന്റെ വിക്കറ്റും സിറാജ് നേടി. നാല് ഓവറില്‍ 53 റണ്‍സ് വഴങ്ങിയെങ്കിലും പലപ്പോഴും നിര്‍ഭാഗ്യവാനായിരുന്നു കന്നി മല്‍സരത്തില്‍ സിറാജ്. നല്ല പന്തുകള്‍ പലതും ബൗണ്ടറി കടന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലൂടെയാണ് സിറാജ് വളര്‍ന്നത്. അതിവേഗതയില്‍ പന്തെറിയുന്ന കൗമാര പ്രതിഭ. പ്രതിയോഗികള്‍ കടന്നാക്രമണത്തിന് മുതിരുമ്പോള്‍ പോലും ആത്മവിശ്വാസം കൈവിടാതെ പന്തെറിയുന്ന യുവതാരം. സിറാജിനെ ആദ്യം നോട്ടമിട്ടത് രാഹുല്‍ ദ്രാവിഡാണ്. ഐ.പി.എല്‍ മികവിന് ശേഷം സിറാജിനെ ഇന്ത്യന്‍ എ സംഘത്തിലേക്ക് വിളിച്ചത് ടീമിന്റെ പരിശീലകനായിരുന്ന ദ്രാവിഡായിരുന്നു. അച്ചടക്കത്തിന്റെ വക്താവായ ദ്രാവിഡ് ഒരു കാര്യം മാത്രമാണ് സിറാജിനോട് പറഞ്ഞത്-നിന്റെ സ്വാഭാവിക ശൈലിയില്‍ പന്തെറിയുക. വേഗത കുറക്കരുത്. ഇഷ്ട ക്രിക്കറ്ററുടെ വാക്കുകള്‍ അതേ പടി നടപ്പിലാക്കിയ സിറാജ് ഇപ്പോള്‍ ഇന്ത്യന്‍ താരമാണ്. ആ സന്തോഷത്തിലും കൊച്ചു താരം മതി മറക്കുന്നില്ല. ഇന്നലെ പുതിയ താരത്തിന് പരിശീലകന്‍ രവിശാസ്ത്രി രാജ്യത്തിന്റെ ക്യാപ്പ് നല്‍കുമ്പോള്‍ സിറാജിന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. വിരാത് കോലി ഉള്‍പ്പെടെ എല്ലാവരും ചുമലില്‍ തട്ടി അനുമോദിക്കുമ്പോഴും സിറാജിന് വിശ്വാസമാവാത്തത് പോലെ-താന്‍ രാജ്യത്തിനായാണോ കളിക്കുന്നതെന്ന്.

രാജ്യത്തിനായി എറിഞ്ഞ ആദ്യ പന്ത് തന്നെ കിവി ഓപ്പണര്‍ മാര്‍ടിന്‍ ഗപ്ടില്‍ ബൗണ്ടറി കടത്തിയപ്പോള്‍ പക്ഷേ സിറാജ് തല ഉയര്‍ത്തി നിന്നു. അടുത്ത പന്ത് ഫുള്‍ ലെംഗ്ത്തില്‍ നല്‍കി പേടിച്ച് പിന്മാറില്ലെന്ന സൂചനയും നല്‍കി. ആശിഷ് നെഹ്‌റയെ പോലെ ഒരാള്‍ ഒഴിച്ചിട്ട കസേരയാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് സിറാജിന് വ്യക്തമായി അറിയാം. നെഹ്‌റ കഠിനാദ്ധ്വാനിയായിരുന്നു. ഏത് സാഹചര്യത്തിലും ആത്മാര്‍ത്ഥമായി പന്തെറിയുന്ന ശൈലിക്കാരനാണ് നെഹ്‌റ. ആ മികവിലാണ് അദ്ദേഹം ദീര്‍ഘകാലം ദേശീയ ടീമില്‍ ഇടം നിലനിര്‍ത്തിയത്. ഈ ആത്മാര്‍ത്ഥയെ സിറാജ് ഇഷ്ടപ്പെടുന്നു. അങ്ങനെ വളരാനാണ് അവന്റെയും താല്‍പ്പര്യം.

ഓട്ടോ റിക്ഷാ ഡ്രൈവറുടെ മകനാണ് സിറാജ്. ജനിച്ചതും വളര്‍ന്നതും കളി പഠിച്ചതും ദരിദ്രമായ സാഹചര്യത്തില്‍. സ്‌ക്കൂള്‍ ക്രിക്കറ്റിലൂടെ വളര്‍ന്ന അസ്ഹറുദ്ദീന്റെ നാട്ടുകാരന് ബ്രേക്കായത് ആഭ്യന്തര ക്രിക്കറ്റാണ്. രജ്ഞി ട്രോഫി ക്രിക്കറ്റിലെ മികവില്‍ ഐ.പി.എല്‍ ആരവങ്ങളിലെത്തി. 2016-17 രജ്ഞി സീസണില്‍ 41 വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 2.6 കോടിക്കാണ് സിറാജിനെ ടീമിലെടുത്തത്. വലിയ കാശ് മുടക്കിയതിനുളള പ്രതിഫലവും ടീമിന് സിറാജ് തിരിച്ചുനല്‍കി-കളിച്ച എല്ലാ മല്‍സരങ്ങളിലും ഉജ്ജ്വല ബൗളിംഗ് പ്രകടനമായിരുന്നു യുവതാരത്തിന്റേത്.

ഇന്ത്യന്‍ എ ടീമില്‍ കളിച്ചത് മുതല്‍ ദേശീയ നിരയില്‍ എത്തുമെന്ന് സിറാജിന് അറിയാമയിരുന്നു. ദ്രാവിഡ് സാറാണ് തന്റെ ആത്മവിശ്വാസം ഉയര്‍ത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ടീമിലെത്തിയത് മുതല്‍ അദ്ദേഹം വ്യക്തിഗതമായി തന്നെ എന്നെ പരിഗണിച്ചു. ഒരു സാഹചര്യത്തിലും ബൗളിംഗ് ആക്ഷന്‍ മാറ്റേണ്ടതില്ലെന്ന് ഉപദേശിച്ചു. കഠിനാദ്ധ്വാനം റിസല്‍ട്ട് തരുമെന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ സത്യമായിരിക്കുന്നതെന്നും സിറാജ് പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് കോച്ചായ ഭാരത് അരുണിനും സിറാജിന്റെ വളര്‍ച്ചയില്‍ പങ്കുണ്ട്. ഇന്ത്യന്‍ സീനിയര്‍ സംഘത്തിലെ ഭുവനേശ്വര്‍, ആശിഷ് നെഹ്‌റ എന്നിവരെല്ലാം വലിയ പ്രോല്‍സാഹനമാണ് നല്‍കുന്നതെന്നും സിറാജ് പറഞ്ഞു. ആദ്യ മല്‍സരം നല്‍കുന്നത് വലിയ വിശ്വാസമാണെന്നും യുവ സീമര്‍ വ്യക്തമാക്കി

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

tech

4ജി വരുമാനം ഉയര്‍ന്നിട്ടും ബിഎസ്എന്‍എലിന് വലിയ തിരിച്ചടി; തുടര്‍ച്ചയായ രണ്ടാം പാദത്തിലും 1,000 കോടിയിലേറെ നഷ്ടം

മുന്‍പാദമായ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഷ്ടം 1,048 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നഷ്ടം 1,242 കോടി ആയിരുന്നു.

Published

on

ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ വീണ്ടും വന്‍ നഷ്ടത്തില്‍. തുടര്‍ച്ചയായ രണ്ടാം പാദത്തിലും 1,000 കോടിയിലേറെ നഷ്ടം രേഖപ്പെടുത്തിയതാണ് കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ ശക്തമാക്കുന്നത്. ക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ബിഎസ്എന്‍എലിന് 1,347 കോടി രൂപ നഷ്ടമുണ്ടായി. മുന്‍പാദമായ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഷ്ടം 1,048 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നഷ്ടം 1,242 കോടി ആയിരുന്നു. സ്തിമൂല്യത്തിലെ ഇടിവും പ്രവര്‍ത്തനച്ചെലവും ബാധ്യതകളുടെ വര്‍ധനയും നഷ്ടം കൂടാന്‍ പ്രധാന കാരണമായി കാണുന്നു.

അതേസമയം, 4ജി സേവനങ്ങള്‍ വ്യാപകമാക്കിയതോടെ പ്രവര്‍ത്തനവരുമാനം ഉയര്‍ന്നതും ശ്രദ്ധേയമാണ്. പാദാടിസ്ഥാനത്തില്‍ 2.8%, വാര്‍ഷികാടിസ്ഥാനത്തില്‍ 6.6% ഉയര്‍ന്ന് വരുമാനം 5,166.7 കോടി രൂപയിലെത്തി. മൊബൈല്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതാണ് ഈ നേട്ടത്തിന് പിന്നില്‍. മൊബൈല്‍ ഉപഭോക്തൃസംഖ്യയില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ് ബിഎസ്എന്‍എല്‍. റിലയന്‍സ് ജിയോ: 50.6 കോടി, എയര്‍ടെല്‍: 36.4 കോടി, വോഡഫോണ്‍ഐഡിയ: 19.67 കോടി, ബിഎസ്എന്‍എല്‍: 9.23 കോടി കഴിഞ്ഞ സാമ്പത്തിക വര്‍ഷമായ 2024-25ല്‍ ബിഎസ്എന്‍എല്‍ 23,000 കോടി രൂപ വരുമാനം നേടിയിരുന്നു. നടപ്പുവര്‍ഷം (2025-26) 27,500 കോടി രൂപ വരുമാനമാണ് ലക്ഷ്യം.

ഓരോ ഉപഭോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 81 രൂപയില്‍ നിന്ന് 91 രൂപയായി ഉയര്‍ന്നതും കമ്പനിക്ക് ആശ്വാസമായി. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ബിഎസ്എന്‍എലിന്റെ പ്രവര്‍ത്തനവരുമാനം 10.4% ഉയര്‍ന്ന് 10,193 കോടി രൂപ ആയി. നഷ്ടം മുന്‍വര്‍ഷത്തെ അതേ കാലയളവിലെ 2,952 കോടിയില്‍ നിന്ന് 2,405 കോടിയായി കുറഞ്ഞു. 18 വര്‍ഷത്തിന് ശേഷം ആദ്യമായി ബിഎസ്എന്‍എല്‍ ലാഭം രേഖപ്പെടുത്തിയതും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലാണ്. ഡിസംബര്‍ പാദത്തില്‍ 262 കോടിയും ജനുവരി-മാര്‍ച്ചില്‍ 280 കോടി രൂപയും ലാഭമുണ്ടായിരുന്നു. എന്നാല്‍ പുതിയ വര്‍ഷത്തിന്റെ തുടക്കമായ ജൂണ്‍പാദം മുതല്‍ കമ്പനി വീണ്ടും നഷ്ടത്തിന്റെ വഴിയിലേക്കാണ് മടങ്ങിയത്.

Continue Reading

News

വണ്‍പ്ലസ് 15ആര്‍ ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുന്നു; ഡ്യുവല്‍ ക്യാമറ ഡിസൈന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു

ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു.

Published

on

വണ്‍പ്ലസ് ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ വണ്‍പ്ലസ് 15ആര്‍ ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സൂചന നല്‍കി. അടുത്തിടെ പുറത്തിറങ്ങിയ വണ്‍പ്ലസ് 15 സീരീസ് ലൈനപ്പിന്റെ ഭാഗമായിട്ടാണ് ഈ മോഡല്‍ എത്തുന്നത്. ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു. ടീസറനുസരിച്ച്, വണ്‍പ്ലസ് 15ആര്‍ കറുപ്പ് പച്ച എന്നീ രണ്ടു നിറങ്ങളിലാണ് ലഭ്യമാകുന്നത്. ഫോണിന്റെ പിന്‍ഭാഗത്തെ ക്യാമറ മൊഡ്യൂള്‍ പ്രത്യേക ശ്രദ്ധ നേടുന്ന ഭാഗമാണ് സ്‌ക്വയര്‍ ഡിസൈന്‍ ഡെക്കോയിനുള്ളില്‍ ലംബമായി സജ്ജീകരിച്ച ഡ്യുവല്‍ റിയര്‍ ക്യാമറ സിസ്റ്റം. ഇത് വണ്‍പ്ലസ് 15 ഫ്‌ളാഗ്ഷിപ്പിന്റെ ഡിസൈന്‍ ഭാഷയെ അനുസ്മരിപ്പിക്കുന്നു. വിലകുറഞ്ഞതും എന്നാല്‍ പ്രീമിയം ലുക്കും ഫീച്ചറുകളും ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് 15ആര്‍ ലക്ഷ്യമിടുന്നത്. ഫോണിന്റെ പൂര്‍ണ്ണ സവിശേഷതകളും ഇന്ത്യയിലെ ലോഞ്ച് തീയതിയും അടുത്ത ദിവസങ്ങളില്‍ വണ്‍പ്ലസ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Continue Reading

kerala

‘സര്‍ക്കാര്‍ പദ്ധതിയുടെ സഹായവിതരണത്തിനുള്ള അപേക്ഷ ഫോറം തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യുന്നത് പരസ്യമായ ചട്ടലംഘനം’:പി. അബ്ദുല്‍ഹമീദ് എംഎല്‍എ

ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു

Published

on

മലപ്പുറം: ‘സ്ത്രീ സുരക്ഷാ പദ്ധതി’ എന്ന സംസ്ഥാന സര്‍ക്കാറിന്റെ പുതിയൊരു പരിപാടിയുടെ സഹായം ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസുകളിലോ മുനിസിപ്പല്‍ ഓഫീസുകളിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ കയ്യില്‍ പോലും ഔദ്യോഗികമായി ലഭിക്കുന്നതിനു മുമ്പ് സിപിഎം പ്രവര്‍ത്തകന്മാര്‍ മുഴുവന്‍ വീടുകളിലും വിതരണം ചെയ്യുന്ന പരസ്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് മലപ്പുറം ജില്ലയില്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത് എന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ് എംഎല്‍എ പ്രസ്താവിച്ചു.

പഞ്ചായത്ത്, മുന്‍സിപ്പല്‍ സെക്രട്ടറിമാരാണ് ഈ പദ്ധതിയുടെ അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അപേക്ഷകള്‍ ക്ഷണിക്കേണ്ടത് എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. പക്ഷേ ഒരു പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല. അവരൊന്നും ഈ വിവരം അറിഞ്ഞിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മുഴുവന്‍ വീടുകളിലും നോട്ടീസ് വിതരണം ചെയ്യുന്നതുപോലെ അപേക്ഷ ഫോറങ്ങള്‍ വിതരണം ചെയ്യുകയും പൂരിപ്പിച്ച് വാങ്ങിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് വോട്ട് തട്ടാനുള്ള തന്ത്രമാണ് വളരെ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ട് നഗ്‌നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.

Continue Reading

Trending