Connect with us

More

അനില്‍ അംബാനിക്ക് കൈത്താങ്ങു നീട്ടി മുകേഷ് അംബാനി; റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ജിയോ വാങ്ങി

Published

on

മുംബൈ: സഹോദരന്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ (ആര്‍കോം) വൈയര്‍ലസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആസ്തികള്‍ ജ്യേഷ്ഠന്‍ മുകേഷ് അംബാനി വാങ്ങി. ഏകദേശം 24000 കോടി രൂപ മൂല്യമുള്ള അടിസ്ഥാന സൗകര്യങ്ങളാണ് മുകേഷിന്റെ റിലയന്‍സ് ജിയോ വാങ്ങിയത്. ആര്‍കോമിന്റെ സെപെക്ട്രം, മൊബൈല്‍ ടവറുകള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല എന്നിവയാണ് ജിയോ ഏറ്റെടുത്തത്.

അച്ഛന്‍ ധിരുഭായ് അംബാനിയുടെ 85ാം ചരമദിനത്തിലായിരുന്നു ഏറെക്കാലമായി അകന്നു നില്‍ക്കുന്ന സഹോദരങ്ങള്‍ തമ്മിലുള്ള ധാരണ. പുതിയ നീക്കം ഇരുവര്‍ക്കുമിടയിലെ അസ്വാരസ്യങ്ങള്‍ ഇല്ലാതാക്കുമോ എന്ന് ബിസിനസ് ലോകം ഉറ്റുനോക്കുന്നു.

അടുത്ത വര്‍ഷം മാര്‍ച്ചിനു മമ്പ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം. ഏറ്റെടുക്കലിന് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെയും സ്റ്റോക് എക്‌സേഞ്ചുകളുടേയും അനുമതി ആവശ്യമുണ്ട്. ലേലത്തില്‍ വെച്ച വയര്‍ലെസ് ആസ്തികള്‍ക്ക് ഏറ്റവും വലിയ തുക നല്‍കിയത് ജിയോ ആണെന്നും വില്‍പ്പന മൂലം ലഭിക്കുന്ന പണം വായ്പ നല്‍കിയവര്‍ക്ക് തിരിച്ചു നല്‍കുമെന്നും ആര്‍ കോം പ്രസ്താവനയില്‍ വ്യക്തമാക്കി. 45000 കോടി രൂപയുടെ കടബാധ്യത ആര്‍കോമിനുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സൗജന്യ വോയ്‌സ് സേവനവുമായി കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഇന്ത്യന്‍ ആരംഭിച്ച ജിയോയ്ക്ക് രാജ്യത്തുടനീളം ഒരുലക്ഷത്തിലേറെ ടവറുകളുണ്ട്. വന്‍തോതില്‍ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. ആര്‍കോമിന്റെ സൗകര്യങ്ങള്‍ കൂടി വരുന്നതോടെ ജിയോടെ മേധാവിത്വം വര്‍ധിക്കും. ഏകദേശം 178,000 കിലോമീറ്റര്‍ ഫൈബര്‍ ഒപ്റ്റിക് ആസ്തികള്‍ ജിയോക്ക് കൈവരും. അടുത്ത വര്‍ഷത്തോടെ ജിയോ ആരംഭിക്കുന്ന എഫ്.ടി.ടി.എച്ച് സംവിധാനത്തിന് ഈ ഒപ്റ്റിക് ശൃംഖലകള്‍ കരുത്താകും. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ ജിയോക്ക് രാജ്യത്തുടനീളം ഒന്നര ലക്ഷത്തോളം ടവറുകളുണ്ടാകും. ഏറ്റവും കൂടുതല്‍ ടവറുകളുള്ള ഭാരതി എയര്‍ടെല്ലിന് വെല്ലുവിളി ഉയര്‍ത്താനും ജിയോക്കാകും.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആര്‍കോമിന് പുറമേ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, നവി മുംബൈ എന്നിവിടങ്ങളിലെ റിയല്‍ എസ്‌റ്റേറ്റ് വസ്തുവകകളും വില്‍ക്കാന്‍ അനില്‍ അംബാനി തീരുമാനിച്ചിരുന്നു. ജിയോ ഇവ ഏറ്റെടുത്തിട്ടില്ല.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending