Connect with us

More

രാജ്യത്ത് പുതിയ കര്‍മ പദ്ധതികളുമായി മുസ്‌ലിംലീഗ്

Published

on

കാലത്തിന്റെ ചുവരെഴുത്ത് വായിച്ച് കാലികമായ മാറ്റത്തോടെ മുസ്്‌ലിംലീഗിനെ ദേശീയ രാഷ്ട്രീയത്തിന്റെ മുന്നണിയിലെത്തിക്കാന്‍ ചെന്നൈയില്‍ നടന്ന നാഷണല്‍ എക്‌സിക്യൂട്ടീവ് കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ചു. മുസ്്‌ലിംലീഗിന്റെ സുവര്‍ണ്ണ കാലഘട്ടം അടയാളപ്പെടുത്തി കടന്നുപോയ ദേശീയ അധ്യക്ഷനായിരുന്ന ഇ അഹമ്മദിന്റെ ഓര്‍മകള്‍ തുടിച്ചുനിന്ന സമിതി കൃത്യമായ രൂപരേഖയാണ് തയ്യാറാക്കിയത്. പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുത്ത് സംഘടന കൂടുതല്‍ ശാസ്ത്രീയമായി പരിഷ്‌കരിച്ച് മുന്നേറും.

മുസ്്‌ലിംലീഗ് പോഷക ഘടകങ്ങളായ എം.എസ്.എഫ്, എസ്.ടി.യു, വനിതാ ലീഗ് എന്നീ സംഘടനകള്‍ക്ക് ദേശീയ കമ്മിറ്റികള്‍ വന്നതിനു ശേഷമുള്ള മുന്നേറ്റം വിലയിരുത്തിയതിന് പുറമെ മുസ്്‌ലിം യൂത്ത്‌ലീഗ്, കെ.എം.സി. സി എന്നിവക്കും ദേശീയ കമ്മറ്റികള്‍ വൈകാതെ നിലവില്‍ വരും. മുസ്്‌ലിം യൂത്ത്‌ലീഗ് ദേശീയ കമ്മിറ്റി രൂപീകരണം ഉള്‍പ്പെടെ നടക്കുന്ന സമ്മേളനം ഏപ്രില്‍ ഒമ്പതിന് ബാംഗ്ലൂര്‍ ടൗണ്‍ഹാളില്‍ നടക്കും. രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തോളം പ്രതിനിധികള്‍ സംബന്ധിക്കും. കെ.എം.സി.സിക്ക് ദേശീയ-അന്തര്‍ദേശീയ ഏകീകരണ കമ്മിറ്റി രൂപീകരണത്തിന് മുസ്്‌ലിംലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് കണ്‍വീനറായി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. രാഷ്ട്രീയ ശാക്തീകരണത്തിന് ദലിത്-ന്യൂനപക്ഷ-ആദിവാസി വിഭാഗങ്ങളുമായി ചേര്‍ന്ന് വിശാല ഐക്യനിര കെട്ടിപ്പടുക്കാന്‍ യോഗം ആഹ്വാനം ചെയ്തു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ് നാഷണല്‍ എക്‌സിക്യൂട്ടീവ് ആരംഭിച്ചത്. അന്തരിച്ച നേതാക്കളായ ഇ അഹമ്മദ്, മുന്‍ എം.പി ഹമീദലി ഷംനാട്, മുന്‍ എം.എല്‍.എയായ കെ.എം സൂപ്പി, എ.എം ഹനീഫ എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ.ഇഖ്ബാല്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രൊഫ. ഖാദര്‍ മൊയ്തീന്‍ സ്വാഗതം പറഞ്ഞു.
ദേശീയ ഭാരവാഹികളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍വഹാബ് എം.പി, എം.പി അബ്ദുസമദ് സമദാനി, ഖുറം അനീസ് ഒമര്‍ എന്നിവര്‍ക്ക് പുറമെ കെ.പി. എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാ ണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ( (കേരളം), മുഹമ്മദ് നൂര്‍ (കര്‍ണാടക), സാബിര്‍ ഗഫാര്‍ (ബംഗാള്‍), അംജദ്ഖാന്‍ (ജാര്‍ഖണ്ഡ്), മുഹമ്മദ് ഖനി (തെലുങ്കാന), ഇമ്രാന്‍ (ഡല്‍ഹി), ബദര്‍ ഹുസൈന്‍ ഷഹീദ് (ഉത്തരാഖണ്ഡ്), മുസ് ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ, എസ്.ടി.യു ജനറല്‍ സെക്രട്ടറി അഡ്വ.എം റഹ്മത്തുല്ല, എം. എസ്.എഫ് പ്രസിഡന്റ് ടി.പി അഷ്‌റഫലി, വനിതാലീഗ് ജനറല്‍ സെക്രട്ടറി അഡ്വ.നൂര്‍ബിന റഷീദ്, കെ.എം. സി.സി ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending