kerala
മലയാളികളോടുള്ള ആകാശക്കൊള്ളക്ക് സര്‍ക്കാറുകള്‍ കൂട്ടുനില്‍ക്കുന്നു : പി.കെ ഫിറോസ്
പ്രവാസി വിമാന നിരക്ക് കൊള്ള
അധികാരികള്‍ക്ക് താക്കീതായി യൂത്ത്ലീഗ് ഉപരോധം
കോഴിക്കോട് : മലയാളികളോടുള്ള ആകാശകൊള്ളക്ക് കേന്ദ്ര – കേരള സര്‍ക്കാറുകള്‍ കൂട്ടുനില്‍ക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. പ്രവാസി വിമാന നിരക്ക് കൊള്ളയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഇന്‍കം ടാക്സ് ഓഫീസിന് മുന്നില്‍ മുസ്ലിം യൂത്ത് ലീഗ് നടത്തിയ ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.സി.സി സെക്ടറിലേക്ക് സാധാരണ ഗതിയില്‍ റിട്ടേണ്‍ അടക്കം ടിക്കറ്റിന് ശരാശരി ഇരുപതിനായിരം രൂപ ചാര്‍ജ് വരുമ്പോഴാണ് പ്രവാസികള്‍ക്ക് അവധിക്കാല സമയത്ത് വണ്‍വേ ടിക്കറ്റിന് മാത്രം അമ്പതിനായിരം രൂപയില്‍ അധികം ചാര്‍ജ് നല്‍കേണ്ടി വരുന്നത്. വിമാന കമ്പനികളുടെ കൊള്ള മാത്രമല്ല കേന്ദ്ര സര്‍ക്കാര്‍ ടാക്സ് ഇനത്തിലും വലിയ തുക ഈടാക്കുന്നത് കൊണ്ടാണ് അധിക ചാര്‍ജ് വിമാന ടിക്കറ്റിന് നല്‍കേണ്ടി വരുന്നത്. അവധിക്കാല സമയത്ത് തന്നെ ലണ്ടനില്‍ നിന്ന് എട്ട് മണിക്കൂര്‍ യാത്രയുള്ള ഡെല്‍ഹിയിലേക്ക് നാല്പത്തിഅയ്യായിരം രൂപയാണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതെങ്കില്‍ മൂന്നര മണിക്കൂര്‍ ജി.സി.സിയില്‍ നിന്ന് യാത്രയുള്ള കേരളത്തിലേക്ക് അമ്പതിനായിരത്തില്‍ അധികം രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്.
ഇത് ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയുന്നതല്ല. സൗജന്യമായി മറ്റ് രാജ്യങ്ങള്‍ മൃതദേഹം നാട്ടിലെത്തിക്കുമ്പോള്‍ ഇന്ത്യയിലേക്ക് വലിയ തുകയാണ് ഈടാക്കുന്നത്. മനുഷ്യതരഹിതമായ ഈ സമീപനവും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇക്കാര്യത്തില്‍ ഇടപെടേണ്ട കേരള സര്‍ക്കാരും മലയാളികളോട് കാണിക്കുന്ന ഈ കൊള്ളയില്‍ മൗനം പാലിക്കുകയാണ്. പ്രവാസികളുടെ പേരില്‍ ലോക കേരള സഭ നടത്തി ധൂര്‍ത്തടിക്കുകയും ലോകം കറങ്ങുകയുമല്ലാതെ കേരള സര്‍ക്കാര്‍ ഒന്നും ചെയ്യുന്നിമില്ല. ലോക്സഭ അംഗം എന്ന ഫോമില്‍ ആണ് കേരള ലോകസഭ അംഗങ്ങളുടെ നടപ്പെന്നും ഫിറോസ് പരിഹസിച്ചു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസികളെന്ന പ്രശംസ നടത്തുമ്പോളും രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഒന്ന് നാട്ടില്‍ വരാന്‍ പോലും കഴിയാത്ത വിധമാണ് കമ്പനികള്‍ ക്രൂരത നടത്തുന്നതെന്നും ഇക്കാര്യത്തില്‍ അധികാരികള്‍ അലംഭാവം വെടിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപരോധ സമരത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ നേതൃത്വത്തില്‍ ഓഫീസിന്റെ മെയിന്‍ ഗെയ്റ്റ് താഴിട്ട് പൂട്ടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഉപരോധക്കാരെ നേരിടാന്‍ വന്‍ പോലീസ് സന്നാഹം നേരത്തെ സ്ഥാനമുറപ്പിച്ചിരുന്നു. സമാധാനപരമായ സമരത്തിന് നേതൃത്വം നല്കിയ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച അറസ്റ്റ് ചെയ്ത നീക്കുകയാണ് പോലീസ് ചെയ്തത്. നേതാക്കളെയും പ്രവര്‍ത്തകരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റെ അഷ്റഫ് എടനീര്‍, സെക്രട്ടറി ടി.പി.എം ജിഷാന്‍ പ്രസംഗിച്ചു. ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി ടി. മൊയ്തീന്‍കോയ, സംസ്ഥാന കമ്മറ്റി അംഗമായ സി. ജാഫര്‍ സാദിഖ്, സി.കെ ഷാക്കിര്‍, എം.പി ഷാജഹാന്, ഷഫീഖ് അരക്കിണര്‍, എസ്.വി ഷൗലീക്ക്, കെ.വി മന്‍സൂര്‍, സിറാജ് കിണാശ്ശേരി, റിഷാദ് പുതിയങ്ങാടി, ഷൗക്കത്ത് വിരിപ്പില്‍, ഐ. സല്മാന്, കെ. കുഞ്ഞിമരക്കാര്‍, ഒ.കെ ഇസ്മായില്‍ സംബന്ധിച്ചു.
Cricket
സയ്യിദ് മുഷ്താഖ് അലി ട്രോഫി: അസമിനോടും തോറ്റ് കേരളം; ഗ്രൂപ്പിൽ നാലാം സ്ഥാനക്കാരായി മടക്കം
ലഖ്നോ: സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റ് തോൽവിയോടെ അവസാനിപ്പിച്ച് കേരളം. അസം അഞ്ച് വിക്കറ്റിനാണ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 19.4 ഓവറിൽ 101 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ അസം ഏഴ് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി. അസമിന്റെ അവിനവ് ചൗധരിയാണ് പ്ലെയർ ഓഫ് ദി മാച്ച്. ഗ്രൂപ് എ-യിൽ മൂന്ന് ജയവും നാല് തോൽവിയുമായി 12 പോയന്റോടെ നാലാം സ്ഥാനത്തായി കേരളം. ഗ്രൂപ്പിൽനിന്ന് മുംബൈയും ആന്ധ്രയും സൂപ്പർ ലീഗിൽ കടന്നിട്ടുണ്ട്.
ദേശീയ ടീമിനൊപ്പം ചേർന്ന സഞ്ജു സാംസണിന്റെ അഭാവത്തിൽ അഹ്മദ് ഇമ്രാന്റെ നേതൃത്വത്തിലാണ് കേരളം ഇറങ്ങിയത്. ടോസ് നേടിയ അസം ഫീൽഡിങ് തെരഞ്ഞെടുത്തു. ഇമ്രാനും രോഹൻ കുന്നുമ്മലും ചേർന്നാണ് വേണ്ടി ഇന്നിങ്സ് തുറന്നത്. സ്കോർ 18ൽ നിൽക്കെ അഞ്ച് റൺസെടുത്ത ഇമ്രാൻ മടങ്ങി.
രോഹനും കൃഷ്ണപ്രസാദും ചേർന്ന് രണ്ടാം വിക്കറ്റിൽ 21 റൺസ് ചേർത്തു. എന്നാൽ, 14 റൺസെടുത്ത കൃഷ്ണപ്രസാദ് അവിനവിന്റെ പന്തിൽ പുറത്തായതോടെ ബാറ്റിങ് തകർച്ച തുടങ്ങി. മുഹമ്മദ് അസ്ഹറുദ്ദീൻ 11ഉം സൽമാൻ നിസാർ ഏഴും അബ്ദുൾ ബാസിത് അഞ്ചും റൺസിൽ വീണു. അഖിൽ സ്കറിയ മൂന്നും ഷറഫുദ്ദീൻ 15ഉം റൺസ് നേടി. 23 റൺസെടുത്ത രോഹനാണ് ടോപ് സ്കോറർ. അസമിനുവേണ്ടി സാദക് ഹുസൈൻ നാലും അബ്ദുൽ അജീജ് ഖുറൈഷി, അവിനവ് ചൌധരി, മുഖ്താർ ഹുസൈൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
kerala
UDF സ്ഥാനാർത്ഥിയുടെ മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
മുസ്ലിം ലീഗ് നേതാവായ ഹസീന പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയാണ്
മലപ്പുറം: മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡ് പായിമ്പാടത്ത് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. യുഡിഎഫിനായി ജനവിധി തേടുന്ന സ്ഥാനാർത്ഥി വട്ടത്ത് ഹസീന(52) ഇന്നലെ രാത്രിയാണ് കുഴഞ്ഞുവീണ് മരിച്ചത്.
രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഹസീന കുഴഞ്ഞുവീഴുകയായിരുന്നു. മുസ്ലിം ലീഗ് നേതാവായ ഹസീന പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയാണ്.
kerala
ഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
തിരുവനന്തപുരം അഗസ്ത്യ വനത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ഷാഡോ പൊലീസായ അനീഷിനാണ് പാമ്പുകടിയേറ്റത്. പൊടിയം ഉന്നതിയിൽ വെച്ചായിരുന്നു സംഭവം. കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിലുള്ള ഏക പോളിഗ് സ്റ്റേഷൻ ആണ് പൊടിയം ഉന്നതി.
-
india10 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
india3 days agoബാബരി: മായാത്ത ഓര്‍മകള്‍
-
health2 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news3 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news3 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india3 days ago‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News3 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
Cricket2 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

