Connect with us

More

ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ആദ്യ 20ട്വന്റി ഇന്ന്; ബേസില്‍ തമ്പി കളിച്ചേക്കും

Published

on

ന്യൂഡല്‍ഹി: പുതിയ മുഖമാണ് ഇന്ത്യയുടെ ടി-20 സംഘത്തിന്… ആ മുഖമാണ് ശ്രീലങ്കയുടെ പ്രതീക്ഷയും. അയല്‍ക്കാര്‍ തമ്മിലുള്ള കുട്ടി ക്രിക്കറ്റ് പരമ്പര ഇന്നാംരഭിക്കുമ്പോള്‍ തിസാര പെരേര നയിക്കുന്ന സന്ദര്‍ശകര്‍ക്ക് പ്രതീക്ഷയേറെയാണ്. ഇന്ത്യയുടെ ശക്തനായ നായകന്‍ വിരാത് കോലിയില്ല, ഓപ്പണര്‍ ശിഖര്‍ ധവാനില്ല, പേസില്‍ പുതിയ കരുത്തായ ഭുവനേശ്വറുമില്ല. പകരം കൊച്ചിക്കാരന്‍ ബേസില്‍ തമ്പി, ഹൈദരാബാദുകാരന്‍ മുഹമ്മദ് സിറാജ്, ചെന്നൈക്കാരന്‍ വാഷിംഗ്ടണ്‍ സുന്ദര്‍ തുടങ്ങിയവരെല്ലാമാണ് കളിക്കുന്നത്. പുത്തന്‍ താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കി മല്‍സരവും പരമ്പരയും സ്വന്തമാക്കാമെന്ന വിശ്വാസത്തിലാണ് ലങ്കയെങ്കില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ പറയുന്നത് യുവ വെടിക്കെട്ടില്‍ ഇന്ത്യ കരുത്ത് പ്രകടിപ്പിക്കുമെന്നാണ്.

പക്ഷേ ടി 20 റെക്കോര്‍ഡ് ഇന്ത്യക്ക് അത്ര അനുകൂലമല്ല. 2017 ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് മികച്ച വര്‍ഷമാണെങ്കില്‍ ടി-20 യിലേക്ക് വന്നാല്‍ വര്‍ഷത്തിലെ ഇന്ത്യന്‍ വിജയ റെക്കോര്‍ഡ് 6-4 എന്ന ക്രമത്തിലാണ്. അതായത് ആര്‍ക്കെതിരെയും ഇന്ത്യ ജയിക്കും, ആരോടും തോല്‍ക്കുകയും ചെയ്യും. ക്രിക്കറ്റ് പരമ്പരകളുടെ കാര്യത്തില്‍ കോലിയുടെ സംഘത്തിന് ഒന്നും നഷ്ടമായിട്ടില്ല. പക്ഷേ ടി-20 യിലേക്ക് വരുമ്പോള്‍ വിന്‍ഡീസിനെതിരായ ഏക മല്‍സര പരമ്പരയില്‍ ഇന്ത്യ കിംഗ്സ്റ്റണില്‍ തകര്‍ന്നടിഞ്ഞിരുന്നു. ഇവാന്‍ ലൂയിസ് സെഞ്ച്വറിയുമായി തകര്‍ത്താടിയ ദിനത്തില്‍ കോലിയുടെ സംഘത്തിന് മറുപടിയുണ്ടായിരുന്നില്ല. അത്തരത്തിലൊരു ആഞ്ഞടിക്കലാണ് ഇന്ന് ലങ്കന്‍ ലക്ഷ്യം.

ബാറ്റിംഗ് ഇന്ത്യക്ക് തലവേദനയാവില്ലെന്നാണ് കരുതപ്പെടുന്നത്. നായകന്‍ രോഹിതിനൊപ്പം ഇന്നിംഗ്‌സിന് തുടക്കമിടുക സ്വാഭാവികമായിട്ടും ടീമിലേക്ക് തിരിച്ചെത്തിയ കെ.എല്‍ രാഹുലായിരിക്കും. പുതിയ താരം ശ്രേയാസ് അയ്യര്‍ക്ക് ടീമില്‍ ഇടം ഉറപ്പിക്കാനുള്ള അവസരമാണിത്. ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ എന്നിവരാണ് മറ്റ് ബാറ്റിംഗ് വിലാസക്കാര്‍. മഹേന്ദ്രസിംഗ് ധോണിയിലെ അനുഭവസമ്പന്നനെ ഏത് സമയത്തും രംഗത്തിറക്കാം. ഹാര്‍ദിക് പാണ്ഡ്യ എന്ന ഓള്‍റൗണ്ടറുടെ കരുത്തും രോഹിത് ഉപയോഗപ്പെടുത്തും.

ലങ്കന്‍ സംഘത്തിന് പ്രശ്‌നം ടെസ്റ്റ്-ഏകദിന പരമ്പരയില്‍ മിന്നിയ പേസര്‍ സുരംഗ ലക്മലിന്റെ അഭാവമാണ്. ദുഷ്മന്ത ചമീര, വിശ്വ ഫെര്‍ണാണ്ടോ, നുവാന്‍ പ്രദീപ് എന്നിവരാണ് പുതിയ പേസര്‍മാര്‍. ബാറ്റിംഗില്‍ നായകന്‍ തിസാരക്ക് പുറമെ ഉപുല്‍ തംരഗ, ധനുഷ്‌ക്ക ഗുണതിലകെ, എയ്ഞ്ചലോ മാത്യൂസ് തുടങ്ങിയവരുണ്ട്.കട്ടക്കിലെ ബാരാബതി സ്‌റ്റേഡിയത്തില്‍ ഇതിന് മുമ്പ് 2015 ല്‍ ഒരു ടി-20 നടന്നിരുന്നു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍. ആ മല്‍സരത്തില്‍ ഇന്ത്യയെ 92 റണ്‍സിന് പുറത്താക്കിയ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റിന് എളുപ്പത്തില്‍ ജയിച്ചിരുന്നു. അന്ന് പേസ് പിച്ചായിരുന്നെങ്കില്‍ അതിന് ശേഷം നടന്ന ഏകദിനങ്ങളില്‍ 350 റണ്‍സിലധികം നേടി ഇന്ത്യ ശ്രീലങ്കയെയും ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തിയിരുന്നു.

ഇന്ത്യ: രോഹിത് ശര്‍മ (നായകന്‍), കെ.എല്‍ രാഹുല്‍, ശ്രേയാസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ജയ്‌ദേവ് ഉനദക്ത്, മുഹമ്മദ് സിറാജ്, ബേസില്‍ തമ്പി, ജസ്പ്രീത് ബുംറ, യൂസവേന്ദ്ര ചാഹല്‍

ലങ്ക: ധനുഷ്‌ക ഗുണതിലകെ, ഉപുല്‍ തരംഗ, സദീര സമരവിക്രമ, കുസാല്‍ പെരേര, എയ്ഞ്ചലോ മാത്യൂസ്, നികോഷന്‍ ഡിക്കിവാല, അസീല ഗുണരത്‌നെ, തിസാര പെരേര (നായകന്‍), സചിത് പതചിരണ, അഖില ധനജ്ഞയ, ദുഷ്മന്ത ചാമിര, നുവാന്‍ പ്രദീപ്.

 

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending