Connect with us

Culture

ഭിന്നിപ്പിക്കാന്‍ അനുവദിക്കില്ല; അടിമുടി മാറ്റവുമായി രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ 84-ാം പ്ലീനറി സമ്മേളനത്തോടനുബന്ധിച്ച് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പുതു നയങ്ങളോടെ പാര്‍ട്ടി പെരുമാറ്റത്തിലും രൂപത്തിലും അടിമുടി മാറ്റം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ അടിമുടി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്ലീനറി സമ്മേളനം പ്രൗഢഗംഭീരമായാണ് ഡല്‍ഹിയില്‍ പുരോഗമിക്കുന്നത്.

നേതൃബാഹുല്യത്താല്‍ തിളങ്ങളുന്ന എ.ഐ.സി.സി. പ്ലീനറി സമ്മേളനത്തില്‍ പതിവു കോണ്‍ഗ്രസ് ശൈലി മാറ്റിയ രാഹുല്‍, സ്‌റ്റേജില്‍ പ്രസംഗിക്കുന്നയാള്‍ മാത്രം മതിയെന്നും മറ്റാരും വേണ്ടെന്നുമുള്ള പുതിയ രീതിക്കാണ് തുടക്കമിട്ടത്. സ്‌റ്റേജ് എന്ന രീതിതന്നെ ഇല്ലാതെ ഒരാള്‍ പ്രസംഗിക്കുമ്പോള്‍ പ്രധാന നേതാക്കളുള്‍പ്പെടെ എല്ലാവരും സദസ്സില്‍ ഇരിക്കുകയായിരുന്നു. പ്രസംഗിക്കുന്നവര്‍ കോണ്‍ഗ്രസ് അധ്യക്ഷനുള്‍പ്പെടെ പ്രമുഖ നേതാക്കളുടെ പേര് എടുത്തുപറയുന്ന രീതിയും ഒഴിവാക്കമെന്നാണ് രാഹുലിന്റെ നിര്‍ദേശം.

കൂടാതെ പ്രസംഗത്തില്‍ ആരേയും പുകഴ്ത്തുന്ന രീതി വേണ്ടെന്നും നിശ്ചിത സമയത്തിനുള്ളില്‍ കാര്യം വ്യക്തമാക്കി പ്രസംഗം അവസാനിപ്പിക്കണം. ഓരോ നേതാക്കള്‍ക്കും അനുയായികള്‍ സിന്ദാബാദ് വിളിക്കുന്ന രീതിയും ഇല്ലാത്തതായി പുതിയ സമ്മേളനത്തില്‍.

സാധാരണ എ.ഐ.സി.സി. അംഗങ്ങളും പി.സി.സി. അംഗങ്ങളും മാത്രം ഉണ്ടാവുന്ന സമ്മേളനത്തില്‍ ഇക്കുറി എല്ലാ സംസ്ഥാനങ്ങളില്‍നിന്നും പാര്‍ട്ടിയുടെ ഏറ്റവും താഴേത്തട്ടിലെ ഘടകമായ ബൂത്ത് സമിതികളുടെ അഞ്ച് പ്രസിഡന്റുമാരെ വീതം പങ്കെടുപ്പിച്ചിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ചവെച്ച ബൂത്ത് പ്രസിഡന്റുമാരെയാണ് പ്ലീനറിക്ക് ക്ഷണിച്ചത്.


പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത രാഹുല്‍ ഗാന്ധി മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചു. വിദ്വേഷം പരത്തി രാജ്യത്തെ ഭിന്നിപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ബി.ജെ.പിയേയും മോദി സര്‍ക്കാറിനേയും ഉന്നംവെച്ച് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിന് മാത്രമെ രാജ്യത്തെ ഒന്നിപ്പിക്കാകുവെന്ന് വ്യക്തമാക്കിയ രാഹുല്‍, ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നടങ്കം ഏകോപിപ്പിച്ച് മുന്നോട്ട് എത്തുമെന്ന സൂചനയും നല്‍കി.

ഇന്ത്യയെ വിഭജിക്കാനാണ് ചില ശക്തികളുടെ ശ്രമം. ഈ ശക്തികള്‍ക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ. അതിനായി പാര്‍ട്ടിയെ ശക്തിപ്പെടുത്തണം. അതിനുവേണ്ടി യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരണം. യുവാക്കളെ കൊണ്ടുവരുമ്പോഴും തലമുതിര്‍ന്ന പ്രവര്‍ത്തകരെ മറക്കില്ല. കോണ്‍ഗ്രസിന് മാത്രമേ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ, പ്ലീനറി സമ്മേളനം ഉദ്ഘാടനം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് പ്ലീനറി സമ്മേളനം നടക്കുന്നത്. അതിനിടെ കോണ്‍ഗ്രസിനെ അടിമുടി മാറ്റാനുള്ള പ്ലീനറി സമ്മേളനം ഡല്‍ഹിയില്‍ പുരോഗമിക്കവെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പേജിലും മാറ്റം വന്നു. ഓഫീസ് ഓഫ് ആര്‍.ജി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കോണ്‍ഗ്രസ് അധ്യക്ഷന്റെ ഔദ്യോഗിക അക്കൗണ്ട് ഇനിമുതല്‍ രാഹുല്‍ ഗാന്ധി എന്നായി. ട്വിറ്റര്‍ പേജിന്റെ പേര് മാറ്റണമെന്ന ഏറെക്കാലമായുള്ള ആവശ്യത്തെ തുടര്‍ന്നാണ് ‘രാഹുല്‍ ഗാന്ധി’ എന്നാക്കി മാറ്റിയത്.

കഴിഞ്ഞ നവംബറില്‍ കോണ്‍ഗ്രസ് ഐ.ടി സെല്‍ അംഗങ്ങളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയ രാഹുല്‍ തന്റെ സാമൂഹ്യമാധ്യമ മേഖലയില്‍ വന്‍ മാറ്റമാണ് വരുത്തിയത്. തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലടക്കം പ്രചാരണങ്ങള്‍ക്കും മറ്റുമായി സാമൂഹിക മാധ്യമ സാധ്യത കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്ന് ഇത്. രാഷ്ട്രീയ വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്റെ പോസ്റ്റുകള്‍ വന്‍ ചര്‍ച്ചയാവാറുണ്ട്. ടിറ്റ്വറില്‍ പുതിയ താരമായ വളരുന്ന രാഹുല്‍ ഗാന്ധിയെ നിലവില്‍ 61 ലക്ഷത്തിലധികം പേര്‍ പിന്തുടരുന്നുണ്ട്. തിരഞ്ഞെടുപ്പ് ഘട്ടങ്ങളിലടക്കം പ്രചാരണങ്ങള്‍ക്കും മറ്റുമായി സാമൂഹിക മാധ്യമ സാധ്യത കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണിത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഫ്രീസ് ചെയ്ത പണം വിട്ടുനല്‍കണം; ഹര്‍ജിയുമായി പള്‍സര്‍ സുനിയുടെ മാതാവ്

തന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ..

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇന്ന് മൂന്നു മണിക്ക് ശിക്ഷ വിധിക്കാനിരിക്കെ കോടതിക്ക് മുമ്പാകെ ഫ്രീസ് ചെയ്ത പണം വിട്ടുനല്‍കണമെന്ന് ചൂണ്ടിക്കാട്ടി ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മാതാവ് കോടതിയെ സമാപിച്ചു. തന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ ഫ്രീസ് ചെയ്തിരിക്കുകയാണെന്നും വിട്ടുനല്‍കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെടുന്നു.

പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു.

Continue Reading

kerala

നടി ആക്രമിക്കപ്പെട്ട കേസ്; കോടതിയലക്ഷ്യ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസുമായി ദിലീപ്

നികേഷ് കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ്, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, ചില മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വെറുതേവിട്ടതിന് പിന്നാലെ കോടതിയലക്ഷ്യ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസുമായി നടന്‍ ദിലീപ്. മാധ്യമപ്രവര്‍ത്തകര്‍ നികേഷ് കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ്, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, ചില മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് നല്‍കിയത്. ദിലീപിന് വേണ്ടി അഭിഭാഷകനാണ് കോടതിയലക്ഷ്യ കേസുമായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.

കോടതിയലക്ഷ്യ കേസുകള്‍ ഡിസംബര്‍ 18ന് കോടതി പരിഗണിക്കും. പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു.

കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ പ്രേരണാക്കുറ്റം, തെളിവ് നശിപ്പിക്കല്‍ ഗൂഢാലോചന, ബലപ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കല്‍, നഗ്നയാകാന്‍ നിര്‍ബന്ധിക്കല്‍, തൊണ്ടിമുതല്‍ ഒളിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, സ്വകാര്യത ലംഘിച്ച് അപകീര്‍ത്തികരമായ ചിത്രമെടുക്കല്‍, ലൈംഗികചൂണണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇന്ന് മൂന്നു മണമിക്ക് പ്രതികളുടെ ശിക്ഷാവിധി.

 

 

Continue Reading

kerala

ദേശീയപാത വട്ടപ്പാറ വയഡക്റ്റില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

വാഹനം പൂര്‍ണമായും കത്തിനശിച്ചു.

Published

on

മലപ്പുറം: ദേശീയപാത വട്ടപ്പാറ വയഡക്റ്റിന് മുകളില്‍ ഓടി ക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു. ചാവക്കാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് കത്തിനശിച്ചത്. പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

വാഹനം പൂര്‍ണമായും കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് കാറിന് തീപിടിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. വളാഞ്ചേരി പൊലിസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.

 

Continue Reading

Trending