Culture
പാകിസ്താന്-സിംബാബ്വെ പരമ്പര: ഫഖാര്‍ സമാനിന്റെ റെക്കോര്‍ഡില്‍ കണ്ണുവെച്ച് ക്രിക്കറ്റ് ലോകം
ബുലവായോ:തകര്‍ന്നടിയുന്ന സിംബാബ്വെ ക്രിക്കറ്റിനുമേല്‍ അവസാന ആണി അടിക്കാന്‍ ഇന്ന് പാക്കിസ്താന്. ഏകദിന പരമ്പരയിലെ അഞ്ചാം മല്‍സരം ഇന്ന് ഇവിടെ അരങ്ങേറുമ്പോള്‍ പാക്കിസ്താന് ലക്ഷ്യമിടുന്നത് റെക്കോര്‍ഡുകള്‍ മാത്രമാണ്. പരമ്പരയിലെ നാല് മല്‍സരങ്ങളിലും തകര്‍ന്നടിഞ്ഞ സിംബാബ്വെ ക്രിക്കറ്റിന് ഇനി തിരിച്ചുവരവ് പോലും അസാധ്യമാവുന്ന തരത്തിലാണ് അവരുടെ പ്രകടനം. കഴിഞ്ഞ ദിവസം ഇതേ വേദിയില്‍ നടന്ന നാലാം ഏകദിനത്തില്‍ ഫഖാര്‍ സമാന്റെ ഡബിള്‍ സെഞ്ച്വറി മികവില്‍ പാക്കിസ്താന് 244 റണ്‍സിന് ജയിച്ചെങ്കില്‍ ഇന്ന് സമാന് മറ്റൊരു റെക്കോര്‍ഡിന് അരികിലാണ്. ഇന്ന് ഇരുപത് റണ്‍സ് നേടിയാല്‍ ലോക ക്രിക്കറ്റില്‍ ഏറ്റവും വേഗതയില്‍ ആയിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന വലിയ ബഹുമതി പാക്കിസ്താന് ഓപ്പണറെ തേടിയെത്തും.
അപാരമായ ഫോമിലാണ് സമാന് ഈ പരമ്പരയില്‍ കളിക്കുന്നത്. പതിനേഴ് ഇന്നിംഗ്സില്‍ നിന്ന് ഇതിനകം യുവ ഓപ്പണര്‍ സ്വന്തമാക്കിയത് 980 റണ്‍സാണ്. ഇന്നത്തെ ഇന്നിംഗ്സില്‍ തിളങ്ങിയാല്‍ ലോകോത്തര ക്രിക്കറ്റര്‍മാരുടെ ശ്രേണിയിലേക്കാണ് അദ്ദേഹം ഉയരുക. വിന്‍ഡീസിന്റെ ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സ്, ഇംഗ്ലീഷ് ക്രിക്കറ്റര്‍ കെവിന് പീറ്റേഴ്സണ്,ജോനാഥന് ട്രോട്ട്, ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക്, പാക്കിസ്താന്റെ ബബര് അസം എന്നിവരാണ് രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ അതിവേഗതയില്‍ ആയിരം റണ്‍സ് പൂര്‍ത്തിയാക്കിയവര്‍. ഇവരെല്ലാം 21 ഇന്നിംഗ്സുകളില്‍ നിന്നാണ് ആയിരം പിന്നിട്ടതെങ്കില്‍ ഫഖാര്‍ ഇന്ന് കളിക്കാന്‍ പോവുന്നത് പതിനെട്ടാമത്തെ ഇന്നിംഗ്സാണ്.
പാക്കിസ്താന് നിറയെ ഇപ്പോള്‍ സംസാര വിഷയം ഫഖാറാണ്. പ്രതിയോഗികള്‍ സിംബാബ്വെ എന്നുള്ളതല്ല വിഷയം-പാക്കിസ്താന് ബാറ്റിംഗ് നിരയിലേക്ക് ഗാംഭീര്യത്തോടെ യുവതാരങ്ങള്‍ വരുന്നു എന്നതാണ് സംസാര വിഷയം. ജാവേദ് മിയാന്‍ദാദ്, സഹീര്‍ അബ്ബാസ്, ഇന്‍സമാമുല്‍ ഹഖ്, സയ്യിദ് അന്‍വര്‍, സലീം മാലിക്, യൂസഫ് യൂഹാന്ന, യൂനസ്ഖാന്, മിസാബ്ഹുല്‍ ഹഖ്, ഷാഹിദ് അഫ്രീദി തുടങ്ങിയ വിഖ്യാതരായ ബാറ്റ്സ്മാന്മാരുടെ കരുത്തില്‍ ലോക ക്രിക്കറ്റില്‍ ഉന്നതങ്ങളിലെത്തിയ പാക് ബാറ്റിംഗ് നിരയിലെ പുതിയ താരകമായാണ് മാധ്യമങ്ങള്‍ ഫഖാറിനെ വാഴ്ത്തുന്നത്. ഏറ്റവും വേഗതയില്‍ നേടിയ ഡബിള്‍ സെഞ്ച്വറി സമാന് സമര്‍പ്പിക്കുന്നത് തന്റെ കോച്ച്് മിക്കി ആര്‍തറിനാണ്. നാലാം ഏകദിനം ആരംഭിക്കുന്നതിന് മുമ്പ് ആര്‍തര്‍ ഫഖാറിനോട് പറഞ്ഞിരുന്നു ഇന്ന് ഡബിള്‍ സെഞ്ച്വറി നേടണമെന്ന്. കോച്ചിന്റെ ആവശ്യം പോലെ തന്നെ ഫഖാര്‍ മിന്നിത്തിളങ്ങിയപ്പോള്‍ സിംബാബ്വെ ബൗളിംഗ് നിലം പരിശായി മാറി. ഇന്നും ടോസ് നേടിയാല്‍ ബാറ്റിംഗ് തന്നെയായിരിക്കും പാക്കിസ്താന് തെരഞ്ഞെടുക്കുക. ബാറ്റിംഗിന് അനുകൂലമായ സാഹചര്യങ്ങളില്‍ കൂറ്റന്‍ റണ്‍സും പിറന്നേക്കാം.
മത്സരം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.45ന് ആരംഭിക്കും.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര് 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ് : 3( 23.08% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%
kerala
‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
സംവിധായകന് ലാലിന്റെ കാക്കനാട് പടമുകളിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ വ്യാപ്തി രാധാമണിക്ക് വ്യക്തമായത്.
കൊച്ചി: ‘ഒരു സുപ്രധാന കേസ് നിങ്ങള്‍ ഉടന്‍ എത്തണം’ . 2017 ഫെബ്രുവരി 17ന് അര്‍ദ്ധരാത്രിയോടെ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ വനിത എസ്എച്ച്ഒ രാധാമണിക്ക് ലഭിച്ച ഫോണ്‍ കോളില്‍ അന്നത്തെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിന്റെ ശബ്ദം കേട്ടപ്പോള്‍, താന്‍ ഇടപെടാന്‍ പോകുന്ന സംഭവം ഇത്ര വലിയതാണെന്ന് അവര്‍ക്കറിയില്ലായിരുന്നു.
സംവിധായകന് ലാലിന്റെ കാക്കനാട് പടമുകളിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ വ്യാപ്തി രാധാമണിക്ക് വ്യക്തമായത്. ആ സമയത്ത് ആക്രമിക്കപ്പെട്ട നടിയുടെ മൊഴി ആദ്യമായി രേഖപ്പെടുത്തേണ്ട ചുമതല രാധാമണിക്കായിരുന്നു. ആലുവയിലെ ലളിതമായ വീട്ടില്‍ കുടുംബത്തോടൊപ്പം വിരമിച്ച് കഴിയുന്ന രാധാമണി ഇന്ന് പറയുന്നതനുസരിച്ച്, ആ രാത്രിയുടെ ഓര്‍മ്മകള്‍ ഇനിയും മനസില്‍ നടുക്കമുണര്‍ത്തുന്നവയാണ്.
എട്ട് വര്‍ഷത്തോളം നീണ്ട നിയമനടപടികളില്‍ നിര്‍ണായകമായ പങ്കുവഹിച്ച ആ മൊഴി, കേസിന്റെ ഭാവി തന്നെ നിര്‍ണയിച്ചുവെന്നാണ് അവര്‍ കൂട്ടിച്ചേര്‍ക്കുന്നത്. ലാലിന്റെ വീട്ടിലെത്തുമ്പോള്‍ നിരവധി വാഹനങ്ങളും പരിചിത മുഖങ്ങളും രാധാമണിയെ സ്വീകരിച്ചു. ഇപ്പോഴത്തെ നിയമമന്ത്രി പി.രാജീവിനെ ആദ്യം കാണേണ്ടി വന്നു. തുടര്‍ന്ന് വീട്ടിനകത്ത് പ്രവേശിച്ച രാധാമണി നടിയെ കണ്ടപ്പോള്‍ അവള് അത്യന്തം തകര്‍ന്ന നിലയിലായിരുന്നു.
ഉടന്‍ മൊഴിയെടുക്കാന്‍ ശ്രമിക്കാതെ, കുറച്ച് നേരം അവളെ ആശ്വസിപ്പിച്ച ശേഷം മാത്രമാണ് പ്രക്രിയ ആരംഭിച്ചത്. സംസാരിക്കാന്‍ തുടങ്ങി നടി പറഞ്ഞ കാര്യങ്ങള്‍ ഒരു സ്ത്രീയും ഒരിക്കലും അനുഭവിക്കരുതാത്ത വിധം ക്രൂരമായിരുന്നുവെന്നും അത് കേട്ടപ്പോള്‍ താനും നടുങ്ങിപ്പോയുവെന്നും രാധാമണി ഓര്‍മ്മിക്കുന്നു.
കേസിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നതുവരെ രാധാമണി അന്വേഷണത്തിന്റെ ഭാഗമായിരുന്നു. വൈദ്യപരിശോധന മുതല്‍ നിര്‍ണായക ഇടപെടലുകള്‍ വരെ നടിയെ അനുഗമിച്ച അവള്, സര്‍വീസില്‍ നിന്ന് വിരമിക്കുന്നതുവരെ കേസിന്റെ പുരോഗതി നേരിട്ട് അനുഭവിച്ചു.
ഇത്തരമൊരു സാഹചര്യത്തില്‍ വീണ്ടും ഒരിക്കലും പ്രവര്‍ത്തിക്കേണ്ടി വരരുത് എന്നത് തന്നെയാണ് ആ വേളയില്‍ അവര്‍ക്ക് മനസിലായത്. മൊഴി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥയായതിനാല്‍, പിന്നാലെ നാല് മുതല്‍ അഞ്ച് ദിവസം വരെ നീണ്ടുനിന്ന ക്രോസ് വിചാരണയ്ക്ക് വിധേയയാകേണ്ടി വന്നു.
അതിജീവിതയുടെ മൊഴി പൊലീസ് കെട്ടിച്ചമച്ചതാണെന്ന ആരോപണം പ്രതിഭാഗം അഭിഭാഷകന് ബി. രാമന് പിള്ള പോലും ഉന്നയിച്ചതായി രാധാമണി പറയുന്നു. ഒരു ഉദ്യോഗസ്ഥയായ തനിക്കുതന്നെ അത് വലിയ മാനസികാഘാതമായിരുന്നുവെങ്കില്, ആക്രമണം നേരിട്ട നടി അനുഭവിച്ച വേദന എന്തായിരിക്കുമെന്ന് സങ്കല്‍പ്പിക്കാനാവില്ലെന്നും അവര്‍ പറയുന്നു.
സര്‍വീസ് കാലയളവില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന അഭിമാനമുണ്ടെങ്കിലും, അതിലധികം ശക്തി നല്‍കുന്നത് ഇരയുടെ ധൈര്യമാണെന്നും രാധാമണി വ്യക്തമാക്കുന്നു. എല്ലാ തകര്‍ച്ചകളെയും മറികടന്ന് നടി ഉറച്ചു നിന്നുവെന്നും, അവളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ അതില്‍ നിര്‍ണായകമായിരുന്നുവെന്നും രാധാമണി കൂട്ടിച്ചേര്‍ക്കുന്നു.
kerala
കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു
പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു.
കൊച്ചി: കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വെച്ച് വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കാലടി ശ്രീമൂലനഗരം സ്വദേശി ബാബു (74) ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂര്‍ സ്കൂളിലാണ് ബാബു വോട്ട് ചെയ്യാന്‍ എത്തിയത്.
പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൊല്ലത്തും വോട്ട് ചെയ്യാനെത്തിയ വയോധികന് കുഴഞ്ഞുവീണ് മരിച്ചു. നീരാവില്‍ എസ്എന്‍ഡിപി സ്കൂളിലെ ബൂത്തിലാണ് സംഭവം. നീരാവില്‍ സ്വദേശി ശശിധരന് (74) ആണ് മരിച്ചത്.
ബൂത്തില്‍ കുഴഞ്ഞുവീണ വയോധികനെ മതിലില്‍ മാതാ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
-
india1 day agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
india1 day ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala1 day agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
editorial3 days agoമുന്നാ ഭായ് ഫ്രം സി.പി.എം
-
Sports1 day ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
kerala1 day agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
india1 day agoവന്ദേമാതര ഗാനം ബിജെപി പ്രചരണം ആത്മാര്‍ത്ഥത ഇല്ലാത്തത്: കെസി വേണുഗോപാല്‍ എംപി
-
crime1 day agoഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി

