Connect with us

Culture

സുപ്രീം കോടതി ജഡ്ജിമാര്‍ നടത്തിയ പത്ര സമ്മേളനം: അമ്പരപ്പ് പ്രകടിപ്പിച്ച് രാഷ്ട്രീയ നേതൃത്വം

Published

on

 

ന്യൂഡല്‍ഹി: അസാധാരണമായ നടപടിയിലൂടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് നാല് മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജിമാര്‍ നടത്തിയ പത്ര സമ്മേളനം ഡല്‍ഹിയിലെ കൊടും തണുപ്പിലും ദേശീയ രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നു.

കോണ്‍ഗ്രസ്
ജനാധിപത്യം അപകടത്തിലെന്നായിരുന്നു ചീഫ് ജസ്റ്റിസിനോടുള്ള ജഡ്ജിമാരുടെ വിയോജിപ്പ് പുറത്തു വന്നതിനെ കുറിച്ചുള്ള കോണ്‍ഗ്രസിന്റെ പ്രതികരണം.

സുപ്രീം കോടതിയുടെ പ്രവര്‍ത്തനത്തില്‍ ആശങ്ക രേഖപ്പെടുത്തി ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗഗോയി, എം.ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ രംഗത്തുവന്നത് ഏറെ ആശങ്കയുളവാക്കുന്നുവെന്നും ജനാധിപത്യം അപകടത്തിലാണെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

രാഹുല്‍ ഗാന്ധി
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍ ഉന്നയിച്ച ആരോപണം ഏറ്റവും ഉന്നതതലത്തില്‍ അന്വേഷിക്കപ്പെടേണ്ടതാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി.

ജഡ്ജിമാര്‍ ഉയര്‍ത്തിയത് അതീവ ഗൗരവമുള്ള വിഷയമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ജനാധിപത്യത്തിന് ഭീഷണിയാവുമെന്ന് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു.
അവ പ്രധാന്യത്തോടെ പരിശോധിക്കപ്പെടേണം. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട പ്രശ്‌നവും ജഡ്ജിമാര്‍ ഉയര്‍ത്തിയിട്ടുണ്ട്. ലോയയുടെ മരണവും അന്വേഷിക്കണം- രാഹുല്‍ ആവശ്യപ്പെട്ടു.

മമതാ ബാനര്‍ജി
പൗരന്‍മാരെന്ന നിലയില്‍ നമ്മളെ ശരിക്കും ദുഖിപ്പിക്കുന്നതെന്നായിരുന്നു സംഭവ വികാസങ്ങളെ കുറിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജിയുടെ പ്രതികരണം.
നീതിന്യായ വ്യവസ്ഥയും മാധ്യമങ്ങളും ജനാധിപത്യത്തിന്റെ തൂണുകളാണ്. നീതിന്യായ വ്യവസ്ഥയില്‍ കേന്ദ്ര സര്‍ക്കാറിന്റെ അമിതമായ ഇടപെടല്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും മമത കൂട്ടിച്ചേര്‍ത്തു.

കുഞ്ഞാലിക്കുട്ടി
സുപ്രീംകോടതി ജഡ്ജിമാരുടെ പ്രതിഷേധം ഗൗരവതരമെന്ന് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വാര്‍ത്താമാധ്യമങ്ങളില്‍ വരുന്നതുപോലെ ചില കേസുകളും അതുസംബന്ധിച്ച നടപടികളുമാണ് പ്രതിഷേധത്തിന് കാരണമെങ്കില്‍ ഈ പ്രശ്‌നം ഇവിടെയൊന്നും അവസാനിക്കില്ല. പാര്‍ലമെന്റിനകത്തും പുറത്തും വലിയ രാഷ്ട്രീയ വിഷയമായി ഇതു ഉയര്‍ന്നുവരും.

ജുഡീഷ്യറിയെ അങ്ങേയറ്റം ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ജനങ്ങളാണ് ഇന്ത്യയിലേത്. ഏത് സംവിധാനത്തില്‍ എന്ത് തകരാറുണ്ടായാലും നീതിന്യായ വ്യവസ്ഥയെ, പ്രത്യേകിച്ച് സുപ്രീംകോടതിക്ക് ജനം കല്‍പിച്ചുകൊടുത്തിരിക്കുന്ന ബഹുമാനമുണ്ട്.
ഗൗരവമായതെന്തോ സംഭവിച്ചുവെന്ന ഒരു പ്രതീതി ഈ സംഭവത്തിലൂടെ ഉണ്ടായി. ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തിയതിനെ മാത്രമെടുത്ത് വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല. അതിനെക്കാള്‍ ഗൗരവമുള്ള വിഷയം പിന്നണിയിലുണ്ടാകാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യശ്വന്ത് സിന്‍ഹ
ചീഫ് ജസ്റ്റിസില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ നാല് ജഡ്ജിമാരില്‍ വിശ്വാസം പ്രകടിപ്പിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിന്‍ഹയും രംഗത്തെത്തി.
മുതിര്‍ന്ന ജഡ്ജിമാരെ കുറ്റപ്പെടുത്തുന്നതിന് പകരം അവര്‍ ഉന്നയിച്ച വിഷയങ്ങളില്‍ ജനങ്ങള്‍ ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സുബ്രഹ്മണ്യന്‍ സ്വാമി
വിഷയത്തില്‍ പ്രധാനമന്ത്രി മോദി ഇടപെടണമെന്നായിരുന്നു ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.
നാല് ജഡ്ജിമാരെയും നമ്മള്‍ക്ക് കുറ്റപ്പെടുത്താനാവില്ല. അവര്‍ നിയമ കരിയറിനു വേണ്ടി ഏറെ സമര്‍പ്പിച്ചവരും ആര്‍ജ്ജവമുള്ളവരുമാണെന്നും അദ്ദേഹം പറഞ്ഞു.
അസാധാരണ സംഭവങ്ങളാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്. ജഡ്ജിമാര്‍ ഉന്നയിച്ചിരിക്കുന്നത് വന്‍ ആഘാതമുണ്ടാക്കുന്ന ആരോപണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

സീതാറാം യെച്ചൂരി
നാല് ജഡ്ജിമാരും ഉന്നയിച്ചിരിക്കുന്നത് വന്‍ ആഘാതമുണ്ടാക്കുന്ന ആരോപണങ്ങളാണെന്നും ശക്തമായ അന്വേഷണം വേണമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

ജസ്റ്റിസ് സോധി
അത സമയം ചീഫ് ജസ്റ്റിസില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ നാല് ജഡ്ജിമാര്‍ക്കും ഇനി കേസില്‍ വിധി പറയാന്‍ അര്‍ഹതയില്ലെന്നും ഇവരെ ഇംപീച്ച് ചെയ്യണമെന്നുമായിരുന്നു മുന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ആര്‍.എസ് സോധിയുടെ അഭിപ്രായം.

സോളി സൊറാബ്ജി

സുപ്രീം കോടതി ജഡ്ജിമാര്‍ ഇത് ചെയ്യരുതായിരുന്നെന്നും ഏറെ അലോസരപ്പെടുത്തുന്നതാണ് ഇതെന്നുമായിരുന്നു മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയുടെ പ്രതികരണം. നിയമ സംവിധാനത്തില്‍ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.ടി.എസ് തുളസി
നിര്‍ബന്ധിത സാഹചര്യത്തിലാണ് ജഡ്ജിമാര്‍ അഭിപ്രായം തുറന്ന് പറയാന്‍ ഇടയായതെന്നും, അവര്‍ സംസാരിക്കുമ്പോള്‍ ആ വേദന മുഖത്ത് കാണാമായിരുന്നെന്നും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കെ.ടി.എസ് തുളസി പറഞ്ഞു.

പ്രശാന്ത് ഭൂഷണ്‍
അസംതപ്തമെങ്കിലും അസാധാരണമായ ഈ നടപടി ധീരമെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വിശേഷിപ്പിച്ചത്.

ഇന്ദിരാ ജയ്‌സിങ്
ജഡ്ജിമാരുടെ നീക്കത്തെ പിന്തുണക്കുന്നതായി മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് പറഞ്ഞു. കോളീജിയത്തിനകത്ത് എന്താണ് നടക്കുന്നതെന്ന് രാജ്യത്തെ ജനങ്ങള്‍ അറിയട്ടെയെന്നും അവര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending