Connect with us

kerala

റേഷന്‍ കാര്‍ഡുകള്‍ തരംതിരിക്കല്‍: പാവപ്പെട്ടവര്‍ക്ക് വിനയാകും

Published

on

സംസ്ഥാനത്ത് ദാരിദ്ര്യരേഖക്ക് താഴെയുള്ള കാര്‍ഡുകളില്‍ അനര്‍ഹരായവരെ കണ്ടെത്തുന്നതിന് വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിബന്ധന പാവപ്പെട്ടവര്‍ക്ക് വിനയാകുന്നതായി പരാതി 1000 സ്‌ക്വയര്‍ ഫീറ്റ് വീട് ഉള്ളവര്‍ മുന്‍ഗണനാ വിഭാഗത്തില്‍ നിന്നും ഒഴിവാകണമെന്നാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത്തരക്കാരെ ദാരിദ്രരേഖക്ക് മുകളിലുള്ളവര്‍ ആയിട്ടാണ് സര്‍ക്കാര്‍ കണക്കാക്കുന്നത് എന്നാല്‍ അത് പാവങ്ങളെ ബുദ്ധിമുട്ടിക്കുന്നതായിട്ടാണ് അഭിപ്രായം ഉയരുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരായ മൂന്നും അഞ്ചും സെന്റ് സ്ഥലം ഉള്ളവര്‍ വെള്ളം കയറുന്ന സ്ഥലങ്ങളില്‍ അടക്കം ഒരു റൂം മുകളിലേക്ക് പണിതിത്തിട്ടുണ്ടാവും അത് കാരണം വീട് 1000 സ്‌ക്വയര്‍ഫീറ്റ് ഉള്ളതായി മാറും.

താഴ്ന്ന വരുമാനക്കാര്‍ ഈ ഒരു കാരണത്താല്‍ മുന്‍ഗണനാ വിഭാഗത്തില്‍ നിന്നും ഒഴിവാക്കപ്പെടുകയാണ് 1000 സ്‌ക്വയര്‍ ഫീറ്റ് ഉള്ള താഴ്ന്ന വരുമാനക്കാരെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെയും ഈ നിബന്ധനകളില്‍ നിന്നും ഒഴിവാക്കേണ്ടതാണെന്ന് ആവശ്യമുയരുന്നു. അതേപോലെ ക്യാന്‍സര്‍ രോഗികള്‍ മറ്റ് മാരകമായ അസുഖങ്ങള്‍ ഉള്ളവര്‍ പോലും മുന്‍ഗണന ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെടുന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത് അതിനിടെ കാര്‍ഡ് തരം മാറ്റം വരുത്തുന്നതിന് വേണ്ടി 30 ന് നാളെയാണ് സര്‍ക്കാര്‍ അവസാന ദിവസമായി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ഇത് സംബന്ധമായി കഴിഞ്ഞ ശനിയാഴ്ചയാണ് റേഷന്‍കടകളില്‍ അറിയിപ്പ് വന്നതും പോസ്റ്റര്‍ പതിച്ചതും.

പോസ്റ്റര്‍ കണ്ടത് പ്രകാരം ജനങ്ങള്‍ റേഷന്‍ കാര്‍ഡ് തരം മാറ്റുന്നതിന് വേണ്ടി അക്ഷയ കേന്ദ്രങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് റേഷന്‍കടകളില്‍ ഇതിനുവേണ്ടിയുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല ഉദ്യോഗസ്ഥതലത്തില്‍ തന്നെ കഴിഞ്ഞ 26നാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ, താലൂക്ക്, സിറ്റി റേഷനിങ് ഓഫീസുകളില്‍ നിര്‍ദ്ദേശം ലഭ്യമായിട്ടുള്ളത് ഓരോ റേഷന്‍ കടയിലും ഉള്ള 10 റേഷന്‍ കാര്‍ഡുകള്‍ വീതം ആദ്യപടിയായി മാറ്റം വരുത്തണം എന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുള്ളത്.

റേഷന്‍ കടക്കാര്‍, ജനപ്രതിനിധികള്‍ ;പൊതുജനങ്ങള്‍ എന്നിവരുടെ സഹായത്തോടെയാണ് 10 കാര്‍ഡുകള്‍ മാറ്റണമെന്ന നിര്‍ദേശം അതിന് സാധ്യമാവുന്നില്ലെങ്കില്‍ ഓരോ റേഷന്‍കട പരിധിയിലും വീടുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തി പത്ത് കാര്‍ഡുകള്‍ കണ്ടെത്തണമെന്നാണ് നിര്‍ദേശത്തില്‍ ഉള്ളത് മുന്‍ഗണനാ വിഭാഗമായ പിങ്ക്, മഞ്ഞ കാര്‍ഡുകളിലെ ആധാര്‍ ലിങ്ക് ചെയ്യാത്ത അംഗങ്ങള്‍ മറ്റെവിടെയെങ്കിലും ഉള്ള റേഷര്‍ കാര്‍ഡുകളില്‍ അവരുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനും നിര്‍ദേശമുണ്ട്.
മൂന്നുമാസത്തോളം റേഷന്‍ സാധനങ്ങളോ കിറ്റോ വാങ്ങിക്കാത്ത കാര്‍ഡുകള്‍ പരിശോധിക്കാനും നിര്‍ദേശമുണ്ട് മുപ്പതാം തീയതി കഴിഞ്ഞാല്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍, സപ്ലൈ ഓഫീസുകളിലെ മറ്റു ജീവനക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിവിധ ഭാഗങ്ങളില്‍ വീടുകളില്‍ കയറി പരിശോധന നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനര്‍ഹരായവരെ കണ്ടെത്തുന്ന കാര്യത്തില്‍ വീഴ്ചവരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുകയാണ്. ചുരുക്കത്തില്‍ പാവപ്പെട്ട കാര്‍ഡുടമകളേയും സപ്ലൈ ഉദ്യോഗസ്ഥരേയും ഒരു പോലെ ബുദ്ധിമുട്ടാക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ട്രോളിങ് നിരോധനം ആരംഭിച്ചു

Published

on

ഈ വർഷത്തെ ട്രോളിങ് നിരോധനം ആരംഭിച്ചു. ഞായറാഴ്ച അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം.

52 ദിവസത്തെ ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി നേരത്തെ തന്നെ ഉറപ്പു നൽകിയിട്ടുണ്ട്.

അന്യസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടർമാർ നിർദ്ദേശം നൽകണമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

Continue Reading

kerala

കോഴിക്കോട് യാത്രികൻ വെന്തു മരിച്ച സംഭവം: കാറില്‍ തീ പടര്‍ന്നതിന്റെ കാരണം വെളിപ്പെടുത്തി ഫോറൻസിക് റിപ്പോര്‍ട്ട്

Published

on

കോഴിക്കോട്: കോഴിക്കോട് യാത്രികൻ വെന്തു മരിച്ച സംഭവം: കാറില്‍ തീ പടര്‍ന്നതിന്റെ കാരണം വെളിപ്പെടുത്തി ഫോറൻസിക് റിപ്പോര്‍ട്ട്
ഓടുന്ന കാറിന് തീ പിടിച്ച്‌ യാത്രക്കാരന്‍ വെന്തുമരിക്കാനിടയായത് ഷോർട്ട് സർക്ക്യൂട്ട് കാരണമെന്ന് ഫോറൻസിക് കണ്ടെത്തല്‍. കാറിനുള്ളിലെ വയറിങില്‍നിന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും ചെറുതായി പടർന്ന തീ കാർ ഓടിക്കൊണ്ടിരിക്കെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുകയും തീ ആളിക്കത്തുകയുമായിരുന്നുവെന്നാണ് ഫോറൻസിക് വിദഗ്ധരുടെ പ്രാഥമിക ഫലം.

തീപടർന്ന് പിടിക്കത്തക്ക വിധത്തില്‍ കാറിനുള്ളില്‍ മറ്റു വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് വിവരം. അപകടത്തെ തുടർന്ന് ഫോറൻസിക് വിദഗ്ധർ കാറില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷോർട്ട് സർക്യൂട്ട് സാധ്യത സ്ഥിരീകരിച്ചത്. കോഴിക്കോട് കോന്നാട് ബീച്ചില്‍ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ചേളന്നൂർ പുന്നശേരിയില്‍ പി. മോഹൻദാസ് (68) ആണ് മരിച്ചത്.

തീപടരുന്നത് കണ്ട യാത്രക്കാർ വാഹനം നിർത്താൻ ആവശ്യപ്പെടുകയും റോഡിന്റെ അരികിലേക്ക് കാർ നിർത്താൻ ശ്രമിക്കുന്നതിനിടെ തീ ആളിപ്പടരുകയുമായിരുന്നു. തീപിടിച്ച കാർ നിർത്തിയപ്പോള്‍ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സീറ്റ് ബെല്‍റ്റ് കുടുങ്ങി. ഇതോടെ മോഹൻദാസിന് പുറത്തിറങ്ങാൻ സാധിച്ചില്ല. അപ്പോഴേക്കും കാറിനുള്ളില്‍ തീ ആളിപ്പടരുകയായിരുന്നു.

Continue Reading

kerala

ആരാണ് അഡ്വ. ഹാരിസ് ബീരാന്‍

Published

on

എറണാകുളം ആലുവ സ്വദേശിയായ ഹാരിസ് ബീരാന്‍ സുപ്രീം കോടതി അഭിഭാഷകനാണ്. 2011 മുതല്‍ ഡല്‍ഹി കെഎംസിസിയുടെ പ്രസിഡന്റ്, ലോയേഴ്‌സ് ഫോറം ദേശീയ കണ്‍വീന്‍. മുസ്്‌ലിംലീഗ് ഭരണഘടനാ സമിതി അംഗം. പൗരത്വ നിയമഭേദഗതി ഉള്‍പ്പടെയുള്ള പാര്‍ട്ടിയുടെ മുഴുവന്‍ കേസുകളും ഡല്‍ഹി കേന്ദ്രീകരിച്ചു സുപ്രീംകോടതിയില്‍ ഏകോപിപ്പിക്കുന്നു. പല സംസ്ഥാനങ്ങളിലെയും പ്രധാനപ്പെട്ട കേസുകള്‍ നടത്തി ശ്രദ്ധേയമായി. ഡല്‍ഹി കേന്ദ്രീകരിച്ചു പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുന്നതില്‍ ഹാരിസ് ബീരാന് നല്ല പങ്കുണ്ട്.

പുതുതായി ഡല്‍ഹിയില്‍ ഉയരുന്ന മുസ്ലിം ലീഗ് ദേശിയ ആസ്ഥാനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നു.
പൗരത്വ വിവേചന കേസിന് പുറമെ പ്രവാസി വോട്ട് അവകാശം സംബന്ധിച്ചുള്ള കേസ്, ഹിജാബ് കേസ്, ലവ് ജിഹാദ് കേസ് (ഹാദിയ), അബ്ദുല്‍ നാസര്‍ മഅദനിയുടെ കേസുകള്‍, ജേര്‍ണലിസ്റ്റ് സിദ്ധിഖ് കാപ്പന്റെ കേസ് തുടങ്ങിയ സുപ്രീം കോടയില്‍ വാദിച്ച് ശ്രദ്ധനേടി. യു.പി.എ സര്‍ക്കാര്‍ സമയത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെയും, പരിസ്ഥിതി മന്ത്രാലയത്തിന്റെയും അഭിഭാഷകനായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ സൗകര്യം മക്കയില്‍ പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയിലും അംഗമായിരുന്നു.

കളമശ്ശേരി രാജഗിരി സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും, എറണാകുളം മഹാരാജാസ് കോളജില്‍ പ്രീഡിഗ്രി വിദ്യാഭ്യാസവും, എറണാകുളം ഗവണ്മെന്റ് ലോ കോളേജില്‍നിന്നും നിയമബിരുദവും നേടി. 1998ല്‍ ഡല്‍ഹിയില്‍ അഭിഭാഷകനായി. സുപ്രീം കോടതിയില്‍ കപില്‍ സിബലിന്റെയും ദുഷ്യന്ത് ദാവേയുടെയും കീഴില്‍ പ്രാക്ടീസ് തുടങ്ങി. മുന്‍ അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ വി.കെ. ബീരാന്റെയും കാലടി ശ്രീ ശങ്കരാചാര്യ കോളേജിലെ മുന്‍ പ്രൊഫസര്‍ ടി.കെ സൈനബയുടെയും മകനാണ്. ടാനിയയാണ് ഭാര്യ. മക്കള്‍: അല്‍ റയാന്‍, അര്‍മാന്‍.

Continue Reading

Trending