Connect with us

News

ഇന്ത്യ ഇന്ന് ബംഗ്ലാദേശുമായി

Published

on

ദോഹ:ആറ് മല്‍സരങ്ങള്‍. ഒരു വിജയം പോലുമില്ല. മൂന്ന് സമനിലകള്‍. മൂന്ന് തോല്‍വികള്‍. ആകെ സമ്പാദ്യം മൂന്ന് പോയിന്റ്. ലോകകപ്പ് ഏഷ്യന്‍ ഗ്രൂപ്പ് ഇയില്‍ ഖത്തറിനും ഒമാനും അഫ്ഗാനിസ്താനും പിറകില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യ ഇന്ന് ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ ബംഗ്ലാദേശുമായി കളിക്കുന്നു. ലോകകപ്പ് വിദൂര സാധ്യതകള്‍ പോലും അസ്തമിച്ച സാഹചര്യത്തില്‍ കടുവകളെ തോല്‍പ്പിച്ചാലുളള ഗുണം 2023 ലെ ഏഷ്യാ കപ്പിലുണ്ടാവും. ഗ്രൂപ്പില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്ന് നേടിയാല്‍ ഏഷ്യ കപ്പില്‍ കളിക്കാനാവും.

ബംഗ്ലാദേശും ഇന്ത്യയുടെ അതേ അവസ്ഥയില്‍ തന്നെ. ആറ് കളികളില്‍ ഒരു ജയം പോലുമില്ല. നാല് തോല്‍വികളും രണ്ട് സമനിലകളുമായി ആകെ രണ്ട് പോയിന്റ്. ഇന്ത്യയുടെ അത്താഴം മുടക്കാന്‍ കഴിയുന്നവരാണ് ബംഗ്ലാദേശുകാരെന്ന് ഇന്നലെ പരിശീലനത്തിന് ശേഷം സംസാരിക്കവെ ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമോക് പറഞ്ഞു. പ്രതിരോധം ശക്തമാക്കി ഇന്ത്യന്‍ മുന്നേറ്റങ്ങള്‍ തടയുകയായിരിക്കും അവരുടെ ലക്ഷ്യം. ഇതില്‍ പ്രയാസങ്ങള്‍ ഇന്ത്യക്കുണ്ടാവുമെന്നും ഇഗോര്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക്് മുമ്പാണ് ഇന്ത്യ ഖത്തറുമായി ഇതേ വേദിയില്‍ കളിച്ചത്. ആദ്യാവസാനം നിരാശപ്പെടുത്തിയ ടീം ഒരു ഗോളിന് രക്ഷപ്പെടുകയായിരുന്നു. കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമായിരുന്നു ദേശീയ ടീം ഒരുമിച്ചത്. ഗോള്‍ക്കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ മികവായിരുന്നു

അന്ന് ടീമിന് തുണയായത്. സീനിയര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രി, യുവ സ്‌ട്രൈക്കര്‍ മന്‍വീര്‍ സിംഗ് എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ഡിഫന്‍ഡര്‍ രാഹുല്‍ ബേക്കെ പത്ത് മിനുട്ടിനിടെ രണ്ട് കാര്‍ഡുകളുമായി നേരത്തെ പുറത്തായിരുന്നു. ഇന്നത്തെ മല്‍സരത്തില്‍ മെച്ചപ്പെട്ട പ്രകടനമാണ് ഇഗോര്‍ വാഗ്ദാനം ചെയ്യുന്നത്. നായകന്‍ സന്ദേശ് ജിങ്കാനും വിജയം ഉറപ്പ് നല്‍കുന്നു.
ഇന്ന് 7-30 നാണ് കളി.സ്റ്റാര്‍ സ്‌പോര്‍ട്‌സ് രണ്ടിലും ഹോട്ട് സ്റ്റാറിലും തല്‍സമയം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇടുക്കിയില്‍ സ്‌കൂളിന്റെ സീലിങ് തകര്‍ന്നുവീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ശക്തമായ കാറ്റിലാണ് സ്‌കൂളിന്റെ സീലിങ് തകര്‍ന്നത് വീണത്

Published

on

ഇടുക്കി: ഇടുക്കിയില്‍ ബൈസണ്‍വാലി ഹൈസ്‌ക്കൂളിന്റെ സീലിങ്ങ് തകര്‍ന്നു വീണു. നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്ലാസ് മുറിയിലാണ് സംഭവം. ശക്തമായ കാറ്റിലാണ് സ്‌കൂളിന്റെ സീലിങ് തകര്‍ന്നത് വീണത്. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് ആയതിനാല്‍ ക്ലാസില്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. നിര്‍മ്മാണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു എന്നാണ് സ്‌കൂള്‍ അധിക്യതരുടെ വിശദീകരണം.

 

Continue Reading

kerala

രാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്

ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തില്‍ ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

Published

on

കൊച്ചി: ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തില്‍ ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ‘സംഘപരിവാറിന് മഹാത്മാഗാന്ധി എന്ന പേരിനോട് എന്ത് മാത്രം വിരോധവും ഗാന്ധിയന്‍ ആശയങ്ങളോട് എത്രമാത്രം അസഹിഷ്ണുതയും ഭീതിയുമാണെന്ന് വ്യക്തമാക്കുന്നതാണ് തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

ഗാന്ധിയന്‍ ആശയങ്ങള്‍ രാജ്യത്തിന്റെ ആത്മാവാണ്. വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിന് ഗാന്ധിയുടെ സ്നേഹ രാഷ്ട്രീയമോ അദ്ദേഹം മുന്നോട്ട് വച്ച മൂല്യങ്ങളുടെ വ്യാപ്തിയോ മനസിലാകില്ല. രാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു. നെഹ്റുവിന്റെ, ഇന്ദിര ഗാന്ധിയുടെ, രാജീവ് ഗാന്ധിയുടെ പേരിലുള്ള എത്രയോ പദ്ധതികളുടെ പേര് മാറ്റി. അവരെ എത്രയോ വട്ടം അവഹേളിക്കാന്‍ ശ്രമിച്ചു.

രാജ്യം തങ്ങളുടേത് മാത്രമാണെന്ന് സ്ഥാപിക്കാനാണ് സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ള സംഘപരിവാറിന്റെ ശ്രമം. എന്നാല്‍ കോണ്‍ഗ്രസും അതിന്റെ നേതാക്കളും ഇന്ത്യയുടേതായിരുന്നെന്ന് ബി.ജെ.പി സര്‍ക്കാര്‍ മറക്കരുത്’, വി ഡി സതീശന്‍ പറഞ്ഞു.ഗാന്ധിയന്‍ ആശയങ്ങള്‍ രാജ്യത്തിന്റെ ആത്മാവെന്നും പേര് വെട്ടിയാല്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ വിസ്മൃതിയിലാകുമെന്നും കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. രാജ്യം തങ്ങളുടേത് മാത്രമാണെന്ന് സ്ഥാപിക്കാനാണ് സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ള സംഘപരിവാറിന്റെ ശ്രമം എന്നും 2005ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനാണ് ഇപ്പോള്‍ മോദി സര്‍ക്കാരിന്റെ ശ്രമമെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

 

Continue Reading

News

കണിയാമ്പറ്റയിൽ ജനവാസ മേഖലയിൽ കടുവ; ഗതാഗതം നിരോധിച്ചു,കർശന ജാഗ്രത

നേരത്തെ കണ്ടെത്തിയ സ്ഥലത്തുതന്നെയാണ് ഇപ്പോഴും കടുവ ഉള്ളതെന്ന് വനംവകുപ്പ് അറിയിച്ചു.

Published

on

കൽപ്പറ്റ: വയനാട് കണിയാമ്പറ്റയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ കണ്ടെത്തി. ചീക്കല്ലൂർ മേഖലയ്ക്ക് സമീപത്തുള്ള തോട്ടത്തിൽ നിന്നാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്. തെർമൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. നേരത്തെ കണ്ടെത്തിയ സ്ഥലത്തുതന്നെയാണ് ഇപ്പോഴും കടുവ ഉള്ളതെന്ന് വനംവകുപ്പ് അറിയിച്ചു.

കടുവയെ സുരക്ഷിതമായി പുറത്തിറക്കി പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണ്. അതേസമയം, മേഖലയിൽ കർശന ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നുണ്ട്.

സാഹചര്യം കണക്കിലെടുത്ത് പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ പത്ത് വാർഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വനംവകുപ്പ് ആർ.ആർ.ടി സംഘം, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Continue Reading

Trending