Culture
നോട്ട് നിരോധനത്തിന് പിന്നാലെ ചെക്ക് ബുക്കും നിരോധിച്ചേക്കും
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന്റെ ദുരിതത്തില്‍ നിന്നും കരകയറാനാവാതെ സാധാരണക്കാര്‍ മുതല്‍ വ്യവസായികള്‍ വരെ വട്ടം കറങ്ങുന്നതിനിടെ മോദി സര്‍ക്കാര്‍ അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്കിന് തയാറെടുക്കുന്നു.
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ ബാങ്കുകളുടെ ചെക്ബുക്കുകള്‍ നിരോധിക്കാനായി സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ കോടി കണക്കിന് ആളുകളുടെ സാമ്പത്തിക ഇടപാടുകളെ ബാധിക്കുന്ന തീരുമാനം സര്‍ക്കാരില്‍ നിന്ന് ഉടന്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും കള്ളപ്പണം പിടിച്ചെടുക്കാനുമെന്ന പേരില്‍ നടപ്പിലാക്കിയ നോട്ട് അസാധുവാക്കല്‍ സമ്പൂര്‍ണ പരാജയമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയതിനു പിന്നാലെയാണ് വിവാദമായ മറ്റൊരു തീരുമാനത്തിന് കൂടി സര്‍ക്കാര്‍ തയാറെടുക്കുന്നത്.
ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി സമീപ ഭാവിയില്‍ തന്നെ കേന്ദ്രം ചെക്ക് ബുക്കുകള്‍ പിന്‍വലിച്ചേക്കുമെന്ന് വ്യാപാരികളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് (സി.എ.ഐ.ടി) സെക്രട്ടറി ജനറല്‍ പ്രവീണ്‍ കണ്ഡേവാല് പറഞ്ഞു.
സി.എ.ഐ.ടിയും മാസ്റ്റര്‍ കാര്‍ഡും ചേര്‍ന്ന് സംയുക്തമായി പുറത്തിറക്കിയ ഡിജിറ്റല്‍ രഥിന്റെ ലോഞ്ചിങിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കൂടുതല്‍ ആളുകളെ ഡിജിറ്റല്‍ ബാങ്കിംഗിലേക്ക് എത്തിക്കുന്നതിനായി ചെക്ക് ബുക്കുകള്‍ ഇല്ലാതാക്കാന്‍ തയാറെടുക്കുന്നത്. നിലവില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ക്യാഷ്ലെസ് ട്രാന്‍സാക്ഷനുകള്‍ക്കായി ഉപയോഗിക്കപ്പെടുന്നത് വെറും അഞ്ച് ശതമാനം മാത്രമാണ്.
95 ശതമാനം ആളുകളും എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് മെഷീനില്‍ നിന്ന് പണം പിന്‍വലിക്കാനാണെന്ന് കണ്ഡേല്‍വാല്‍ പറഞ്ഞു. പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ എല്ലാ ബാങ്കുകളും ചെക്ക് ബുക്കുകളുടെ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ബാങ്കുകളില്‍ന ിന്ന് ഒരു വര്‍ഷം രണ്ടു ചെക്ക് ബുക്കുകള്‍ സൗജന്യമായി ലഭിക്കുമായിരുന്നത് ഒരെണ്ണമാക്കി വെട്ടിചുരുക്കി.
ഒന്നില്‍ കൂടുതല്‍ ചെക്ക് ബുക്കുകള്‍ ആവശ്യമുള്ളവര്‍ പണം അടയ്ക്കണമെന്നാണ് ബാങ്കുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചെക്ക് ബുക്കുകള്‍ നിരോധിക്കുന്നതിന്റെ മുന്നോടിയായിട്ടുള്ള ആദ്യ നടപടിയായിട്ടാണ് നിരീക്ഷകര്‍ ഇതിനെ നോക്കി കാണുന്നത്. നോട്ടുനിരോധനത്തിന് പിന്നാലെ നോട്ടുക്ഷാമം ഉണ്ടായപ്പോള്‍ ആളുകള്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ചെക്കുകളെ വലിയ തോതില്‍ ആശ്രയിച്ചിരുന്നു. കറന്‍സി അച്ചടിക്കായി സര്‍ക്കാര്‍ 25000 കോടി രൂപയും സുരക്ഷക്കും മറ്റുമായി 6000 കോടി രൂപയും ചെലവിടുന്നുണ്ട്.
ഡെബിറ്റ് കാര്‍ഡ് വഴിയുള്ള പണമിടപാടിന് ഒരു ശതമാനവും ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള പണമിടപാടിന് രണ്ട് ശതമാനവും ബാങ്കുകള്‍ ഈടാക്കുന്നുണ്ട്. ഇതൊഴിവാക്കുന്നതിനായി ബാങ്കുകള്‍ക്ക് സബ്സിഡി നല്കുകയാണെങ്കില് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകള്‍ക്കു മേല്‍ ചുമത്തുന്ന അധിക പണം ഒഴിവാക്കാനാവുമെന്നും കണ്ഡേവാല് അഭിപ്രായപ്പെട്ടു. നിലവില്‍ രാജ്യത്തെ 95 ശതമാനം ഇടപാടുകളും കറന്‍സി, ചെക്ക് ഇടപാടുകളാണ്. നോട്ട് അസാധുവാക്കലിന് ശേഷം കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകള്‍ കുറഞ്ഞതോടെ ചെക്ക് വഴിയുള്ള ഇടപാടുകള്‍ വര്‍ധിച്ചിട്ടുണ്ട്.
നോട്ട് അസാധുവാക്കലിന് ശേഷവും ഡിജിറ്റല്‍ ഇടപാടിന് സമ്മിശ്ര പ്രതികരണം മാത്രമാണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം നവംബറിനെ അപേക്ഷിച്ച് ഈ വര്‍ഷം സെപ്തംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഡിജിറ്റല്‍ ഇടപാട് 31 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. നോട്ട് അസാധുവാക്കലിന് മുമ്പ് 100 ഡിജിറ്റല്‍ ഇടപാട് നടന്നിരുന്നത് ഒരു ഘട്ടത്തില്‍ 300 വരെ ആയിരുന്നെങ്കിലും ഇപ്പോള്‍ 180-190 എന്ന നിലയിലാണ്.
ഈ സാമ്പത്തിക വര്‍ഷാവസാനം 2500 കോടി ഡിജിറ്റല്‍ പേമെന്റുകള്‍ എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിലേക്ക് എത്താനാവില്ലെങ്കിലും ഇതിലേക്ക് അടുപ്പിക്കുന്നതിനായാണ് ചെക് ബുക്കുകള്‍ നിരോധിക്കുന്നതെന്നാണ് സൂചന.
Film
നിര്‍മാതാവ് ബാദുഷ ഹരീഷ് കണാരന് വിവാദം: ഒത്തു തീര്‍പ്പില്ലെന്ന് ബാദുഷ
ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.
കൊച്ചി: നടന് ഹരീഷ് കണാരന് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ, ”പ്രശ്നം പരിഹരിച്ചു” എന്ന ഹരീഷിന്റെ പ്രതികരണത്തെ തള്ളി നിര്‍മ്മാതാവ് ബാദുഷ രംഗത്തെത്തി. ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.
ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും താന്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അന്നേദിവസം നിര്‍മ്മലിനെയാണ് സംസാരിച്ചു എന്നും ബാദുഷ വ്യക്തമാക്കി. ”സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ജനങ്ങളുടെ മുന്നില്‍ ഇത്രയും അപമാനിതനാക്കിയിട്ട് എങ്ങനെ ഒത്തുതീര്‍ക്കാം?”എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം വിഷയത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുമെന്ന് ബാദുഷ പറഞ്ഞു. തനിക്കെതിരെ ‘കൂലി എഴുത്തുകാര്‍’ വഴി ആക്രമണം നടക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ തനിക്കൊപ്പം നില്ക്കുന്ന എല്ലാവര്ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാദുഷ പറഞ്ഞതെല്ലാം സെറ്റില്‍ ചെയ്യാമെന്നായിരുന്നു ഹരീഷ് കണാരന്റെ പ്രസ്താവന. ഇതിന് മറുപടിയായി തന്നെയാണ് ബാദുഷ വീണ്ടും പ്രതികരിച്ചത്.
news
വീഡിയോ കോളില്‍ ‘സിബിഐ’ചമഞ്ഞ് തട്ടിപ്പ്; പോലീസ് ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍
ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച്
കണ്ണൂര്‍: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോള്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം. കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ സമയബന്ധിത ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍.
ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് സൈബര്‍ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ട്രായ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആള് ഫോണ്‍ കോളിലൂടെ അറിയിക്കുകയായിരുന്നു.
നടപടികളുടെ ഭാഗമായി ലൈവ് വാട്സാപ്പ് വീഡിയോ കോളിലേക്ക് പ്രവേശിക്കണമെന്നും നിര്‍ദേശിച്ചു. വീഡിയോ കോളിലേക്ക് എത്തിയപ്പോള്‍ എതിര്‍വശത്തുണ്ടായിരുന്ന വ്യക്തി സ്വയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് എന്നാണു പരിചയപ്പെടുത്തിയത്. തുടര്‍ന്ന്, മറ്റൊരാള്‍ സിബിഐ ഉദ്യോഗസ്ഥന് എന്ന് പറഞ്ഞു വിഡിയോ കോളില്‍ വന്നു. ദമ്പതികള്‍ നിയമപരമായ അന്വേഷണം നേരിടുകയാണെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉടന്‍ നല്‍കണമെന്നും അറിയിച്ചു.
അക്കൗണ്ടിലുള്ള പണം മുഴുവന്‍ ‘സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക്’ ഉടന്‍ മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. സംശയം തോന്നിയ ദമ്പതികള്‍ ഉടന്‍ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പൊലീസ് നല്കിയ നിര്‍ദേശങ്ങളനുസരിച്ച് തട്ടിപ്പ് സംഘത്തില്‍ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. പണം കൈമാറുന്നതിനു മുന്‍പ് തട്ടിപ്പ് ശ്രമം തടയാനായി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Film
‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍
‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..
ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു. മോഹന്‍ലാലിനൊപ്പം ഫ്ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.
ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.
‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന് ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.
-
kerala1 day agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News1 day ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment2 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്
-
india1 day agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

