Connect with us

More

ബാര്‍സ വിടാനുള്ള തീരുമാനം നെയ്മര്‍ പ്രകടിപ്പിച്ച മെസ്സിയുടെ കല്യാണത്തിന്: ഷാവി

Published

on

ബാര്‍സലോണ: ബാര്‍സലോണ വിട്ട് പി.എസ്.ജിയില്‍ ചേരാനുള്ള തീരുമാനം കഴിഞ്ഞ ജൂണില്‍ തന്നെ നെയ്മര്‍ അറിയിച്ചിരുന്നതായി ബാര്‍സ ഇതിഹാസ താരം ഷാവി ഹെര്‍ണാണ്ടസ്. ജൂണ്‍ 30-ന് മെസ്സിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇക്കാര്യം നെയ്മര്‍ പറഞ്ഞതെന്നും ബ്രസീല്‍ താരത്തിന്റെ തീരുമാനം താനടക്കമുള്ളവര്‍ അംഗീകരിക്കുകയായിരുന്നുവെന്നും ഷാവി പറഞ്ഞു. ഓഗസ്റ്റ് അഞ്ചിനാണ് നെയ്മര്‍, ക്ലബ്ബ് വിടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാര്‍സ മാനേജ്‌മെന്റിന് കത്തു നല്‍കിയത്. അവസാന നിമിഷം വരെ നെയ്മര്‍ അനിശ്ചിത്വത്തിലായിരുന്നു എന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഷാവിയുടെ പ്രസ്താവന.

‘താന്‍ ക്ലബ്ബ് മാറാനൊരുങ്ങുകയാണെന്ന് മെസ്സിയുടെ വിവാഹ ദിനം തന്നെ നെയ്മര്‍ ഞങ്ങളോട് പറഞ്ഞിരുന്നു. ഞാന്‍ ചോദിച്ചു: എന്തിന്? അവന്‍ പറഞ്ഞു, ഞാന്‍ ബാര്‍സയില്‍ ഹാപ്പിയല്ല. പുറത്തു പോയി പി.എസ്.ജിയില്‍ പുതിയ അനുഭവം ഉണ്ടാക്കാന് ഞാനിഷ്ടപ്പെടുന്നത്. അതൊരു തീരുമാനമായിരുന്നു. നാം അതിനെ ബഹുമാനിക്കണം.’ ബി.ബി.സി വേള്‍ഡ് സര്‍വീസിന് നല്‍കിയ അഭിമുഖത്തില്‍ ഷാവി പറഞ്ഞു.

വേനല്‍ ട്രാന്‍സ്ഫര്‍ കാലയളവ് പിന്നിട്ടപ്പോഴാണ് നെയ്മര്‍ ബാര്‍സ വിടുമെന്ന വാര്‍ത്ത പുറത്തുവന്നത്. താരത്തെ കൂടെ നിര്‍ത്താന്‍ ബാര്‍സയും സ്വന്തമാക്കാന്‍ പി.എസ്.ജിയും പലതരത്തിലുള്ള സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍, നെയ്മര്‍ വളരെ നേരത്തെ തന്നെ തീരുമാനം കൈക്കൊണ്ടിരുന്നു എന്നാണ് ഷാവിയുടെ വെളിപ്പെടുത്തലില്‍ നിന്ന് മനസ്സിലാകുന്നത്.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending