Connect with us

Views

അയലങ്കം

Published

on

ബിര്‍മിംഗ്ഹാം: 2012 ലെ ലോകകപ്പ് ടി-20 യില്‍ തോല്‍വി….2013 ചാമ്പ്യന്‍സ് ട്രോഫിയിലെ പരാജയം…, 2014 ലെ ലോകകപ്പ് ടി 20 യിലെ തോല്‍വി, 2015 ലെ ലോകകപ്പ് തോല്‍വി, 2016 ലെ ലോകകപ്പ് ടി 20 യിലെ തോല്‍വി………..- ഇന്ത്യ മുന്നില്‍ വരുമ്പോള്‍ തോല്‍വികളുടെ പരമ്പരയാണ് പാക്കിസ്താന് മുന്നിലുളളത്. ഇന്ത്യ മുന്നില്‍ വരുമ്പോഴെല്ലാം മുട്ടുവിറക്കുന്നവരായി മാറിയിരിക്കുന്ന അയല്‍ക്കാര്‍ക്ക് മുന്നില്‍ മേല്‍പ്പറഞ്ഞ മല്‍സരങ്ങളെല്ലാം നാണക്കേടുകളായിരുന്നു. ഇതാ, ഇന്നാണ് പാക്കിസ്താന് കനകാവസരം കൈവന്നിരിക്കുന്നത്. കോച്ചും ക്യാപ്റ്റനും തമ്മിലുളള ശീതസമരത്തില്‍, ക്രിക്കറ്റിനെ ഭരിക്കുന്നവര്‍ തമ്മിലുളള അധികാര തര്‍ക്കത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റും ഇന്ത്യന്‍ ടീമും ആടിയുലഞ്ഞ് നില്‍ക്കുന്ന ഈ അവസരത്തില്ലല്ലാതെ പിന്നെയെപ്പോള്‍ ഇന്ത്യയെ തോല്‍പ്പിക്കാനാവും….?
കളിക്കളത്തില്‍ നൂറ് ശതമാനം പ്രൊഫഷണലുകളാണ് ഇന്ത്യന്‍ താരങ്ങള്‍. സമീപകാലത്തെ അവരുടെ പ്രകടനങ്ങള്‍ തന്നെ അതിന് തെളിവ്. പുറത്തെ പ്രശ്‌നങ്ങള്‍ കളിക്കളത്തില്‍ ബാധിക്കില്ലെന്ന് അവര്‍ പലവട്ടം തെളിയിച്ചിട്ടുണ്ട്. അത്തരത്തില്‍ കരുത്തരായി നില്‍ക്കുന്ന ഇന്ത്യന്‍ താരങ്ങളെ തോല്‍പ്പിക്കുക എന്ന വലിയ ജോലിയില്‍ അല്‍പ്പമധികം ജാഗ്രത പാലിക്കുക എന്നതാണ് പാക്കിസ്താന് ഇന്ന് ചെയ്യാനുളളത്. അത് തങ്ങള്‍ ചെയ്യുമെന്നാണ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സര്‍ഫ്രാസ് അഹമ്മദ് വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ നായകന്‍ വാാരിത് കോലിയാവട്ടെ ടീമിലെ പ്രശ്‌നങ്ങളും വടം വലികളും മറക്കുന്നു. ജയിക്കാന്‍ ഇന്ത്യക്കറിയാമെന്ന് അദ്ദേഹം നെഞ്ചില്‍ കൈവെച്ച് പറയുന്നു. ടീമിലെ പ്രശ്‌നങ്ങള്‍ പുതിയ സംഭവമല്ല. പലപ്പോഴും പല വിധ പ്രശ്‌നങ്ങളും സമ്മര്‍ദ്ദങ്ങളുമുണ്ടാവും. എന്നാല്‍ മല്‍സരക്കളത്തില്‍ തങ്ങള്‍ എല്ലാം മറക്കുമെന്ന് കോലി പറയുമ്പോള്‍ അതില്‍ അവിശ്വാസത്തിന് അവസരമില്ല. സമീപകാല ഇന്ത്യന്‍ ടീമിന്റെ പ്രകടനങ്ങള്‍ കരുത്തുറ്റതാണ്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങളും ഇന്ത്യ-പാക്കിസ്താന്‍ സമീപകാല അസ്വാരസ്യങ്ങളുമെല്ലാം കൂട്ടി വായിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ പ്രശ്‌നങ്ങളെല്ലാം മറന്ന് പൊരുതും.
മഴയാണ് പ്രശ്‌നം. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇവിടെ മഴയുണ്ട്. എന്നാല്‍ ഇന്ന് പ്രസന്നമായ കാലാവസ്ഥയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ കരുത്ത് നാല് സീമര്‍മാരും രണ്ട് സ്പിന്നര്‍മാരുമടങ്ങുന്ന ശക്തമായ ബൗളിംഗാണ്. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ എന്നി നാല്‍വര്‍ പേസ് സഖ്യം. ഇവരില്‍ ആര്‍ക്കെല്ലാം ഇന്നവസരമുണ്ടാവുമെന്ന് വ്യക്തമല്ല. പക്ഷേ നാലു പേരും ഉഗ്ര ഫോമിലാണ്. ഷമിയും ഭുവിയും ചേര്‍ന്നാണ് സന്നാഹ മല്‍സരത്തില്‍ കിവിസിനെ തരിപ്പണമാക്കിയത്. ബുംറയും യാദവും അതിവേഗക്കാരല്ല-പക്ഷേ അവസരോചിതമായി പന്തെറിയുന്നവര്‍. ഇംഗ്ലണ്ടിലെ പേസ് സാഹചര്യത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നവര്‍. രണ്ട് സ്പിന്നര്‍മാരില്‍ രവിചന്ദ്രന്‍ അശ്വിന്‍ കളിക്കുന്ന കാര്യത്തില്‍ ഉറപ്പില്ല. പക്ഷേ ഓള്‍റൗണ്ടര്‍ ഗണത്തില്‍ സ്ഥാനമുള്ള രവീന്ദു ജഡേജ കളിക്കും. ബാറ്റിംഗിലും പ്രശ്‌നങ്ങള്‍ കുറവാണ്. ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, യുവരാജ് സിംഗ്, രോഹിത് ശര്‍മ, കോലി, ധോണി തുടങ്ങിയവര്‍ക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യയെ പോലുളള യുവരത്‌നങ്ങളുമുണ്ട്.
പാക് നിരയില്‍ അനുഭവസമ്പന്നര്‍ കുറവാണ്. പക്ഷേ അസ്ഹര്‍ അലിയെ പോലുള്ള ശക്തരുണ്ട്. ക്രീസില്‍ നിലയുറപ്പിച്ച് കളിക്കാന്‍ മിടുക്കനാണ് അസ്ഹര്‍. മുഹമ്മദ് ഷഹസാദ്,ഷുഹൈബ് മാലിക് എന്ന സാനിയ മിര്‍സയുടെ ഭര്‍ത്താവ്, മുഹമ്മദ് ഹാഫിസ്, ഫാഹിം അഷ്‌റഫ്, ബാബര്‍ അസം തുടങ്ങിയവരെല്ലാമുണ്ട്. ബൗളിംഗില്‍ പക്ഷേ ആ കരുത്ത് കുറവാണ്. വഹാബ് റിയാസാണ് സീനിയര്‍ സീമര്‍. ജുനൈദ് ഖാന്‍, മുഹമ്മദ് ആമിര്‍ എന്നിവര്‍ക്കൊപ്പം ഷദാബ്ഖാന്‍ എന്ന സ്പിന്നറുമുണ്ട്. മഴ മാറി നിന്നാല്‍ രണ്ട് യുവശക്തികള്‍ തമ്മിലുള്ള ഗംഭീര പോരാട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉന്നതരും സൗരവ് ഗാംഗുലി ഉള്‍പ്പെടെയുള്ള മുന്‍കാല താരങ്ങളുമെല്ലാം ഇന്ത്യയുടെ പ്രകടനം കാണാന്‍ ഇവിടെയെത്തിയിട്ടുണ്ട്. പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധികളുമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

local

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

Published

on

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.

Continue Reading

Health

എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

Published

on

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Trending