Connect with us

Sports

ചരിത്രം മാറ്റിയെഴുതിയ മൂസ ഗോള്‍

Published

on

മാച്ച് റിവ്യൂ
മുഹമ്മദ് ഷാഫി

നൈജീരിയ 2 ഐസ്‌ലാന്റ് 0

ബൈബിളിലെ മോസസാണ് ഖുര്‍ആനിലെ മൂസ. ഫറോവയുടെ ദുര്‍ഭരണത്തില്‍ പൊറുതിമുട്ടിയ ഇസ്രാഈല്യരെ രക്ഷിക്കാന്‍ അവതരിച്ച പ്രവാചകന്‍. വോള്‍വോഗ്രാദിലെ ലോകകപ്പ് കളിക്കളത്തിലിന്ന് നൈജീരിയക്ക് രക്ഷകനായി മൂസയും മോസസും ഒന്നിച്ച് അവതരിച്ചു. ഐസ്‌ലാന്റിനെ രണ്ടു ഗോല്‍നു തകര്‍ത്ത് ആഫ്രിക്കയിലെ സൂപ്പര്‍ കഴുകന്മാര്‍ ലോകകപ്പിലെ സാധ്യതകള്‍ സജീവമാക്കിയപ്പോള്‍ അഹ്മദ് മൂസ എന്ന 25കാരന്‍ ഇന്നീ നിമിഷം ലോകത്ത് ഏറ്റവുമധികം സ്‌നേഹിക്കപ്പെടുന്ന നൈജീരിയക്കാരനായി മാറുകയും ചെയ്തു.

ഗോള്‍ക്ഷാമം നേരിടുന്ന ഈ ലോകകപ്പില്‍ മനോഹര ഗോളുകള്‍ക്കുവേണ്ടിയുള്ള മോഹം അത്യാഗ്രഹമായി മാറിയ സമയത്താണ് രണ്ട് കിണ്ണംകാച്ചി, കിടിലന്‍, തകര്‍പ്പന്‍, കരുത്തന്‍, ബൊംബാസ്റ്റിക് ഗോളുകളുമായി അഹ്മദ് മൂസയുടെ അവതാരപ്പിറവി. അര്‍ജന്റീനയെ സമനിലയില്‍ തളച്ചതിന്റെ ആവേശത്തില്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറാനാവശ്യമായ ജയത്തിനായി ഐസ്‌ലാന്റുകാര്‍ കൈമെയ് മറന്ന് പൊരുതുമ്പോഴായിരുന്നു മോസസിന്റെ ക്രോസില്‍ നിന്നുള്ള മൂസയുടെ വെടിയുണ്ട ഗോള്‍. തിരിച്ചുവരാനുള്ള യൂറോപ്യരുടെ ശ്രമങ്ങള്‍ക്കിടെ കരുത്തും കണക്കുകൂട്ടലും കവിതയും ചാലിച്ച വന്യഭംഗിയുള്ള മറ്റൊരു ഗോളിലൂടെ അയാള്‍ തന്നെ കളിയുടെ വിധി കുറിക്കുകയും ചെയ്തു.

അര്‍ജന്റീനയെ വരിഞ്ഞുമുറിക്കിയ ഐസ്‌ലാന്റ് ആയിരുന്നില്ല ഇന്ന് മൈതാനത്ത്. 442 ശൈലിയില്‍ തുടങ്ങിയ അവര്‍ വിജയം അതീവമായി ആഗ്രഹിക്കുന്ന കളിയാണ് കളിച്ചത്. രണ്ട് അറ്റാക്കര്‍മാരെ മുന്നില്‍ നിര്‍ത്തിയുള്ള കളിക്ക് മിഡ്ഫീല്‍ഡര്‍മാരായ സൈഗുഡ്‌സന്റെയും ഗുണാര്‍സന്റെയും കയ്യയഞ്ഞ സഹായമുണ്ടായിരുന്നു. വശങ്ങളില്‍ നിന്ന് ഗോള്‍മുഖത്തേക്ക് തൂങ്ങിയിറങ്ങിയ ക്രോസുകള്‍ മൂന്നംഗ നൈജീരിയന്‍ ഡിഫന്‍സിനെയും ഗോള്‍കീപ്പര്‍ ഉസോഹോയെയും വിഷമിപ്പിച്ചു. എതിരാളികള്‍ ആക്രമിക്കുമ്പോള്‍ ഐസ്‌ലാന്റ് ആറു പേരെ ബോക്‌സിലേക്കു വിളിച്ച് കോട്ടകെട്ടി.

352 എന്ന ശൈലിയിലുള്ള നൈജീരിയന്‍ പടയൊരുക്കത്തില്‍ ജോണ്‍ ഓബി മൈക്കലിനായിരുന്നു മൈതാനമധ്യത്തുനിന്ന് നിയന്ത്രിക്കാനുള്ള ചുമതല. മുന്‍നിരയില്‍ ഇഹ്യാനച്ചോയും മൂസയും. വശങ്ങളില്‍ നിന്ന് മോസസിന്റെയും ഇഡോവുവിന്റെയും സഹായങ്ങള്‍. പിന്നിലുള്ള മൂന്നുപേരെ സഹായിക്കലും പന്തുമായി മുന്നോട്ടുകയറി പടനയിക്കലും എതിരാളികളില്‍ നിന്ന് വീണ്ടെടുക്കലുമൊക്കെയായി മൈക്കലിന് നല്ല തിരക്കായിരുന്നു. ഉയരക്കാരായ ഐസ്‌ലാന്റ് ആക്രമണകാരികളെ തടഞ്ഞുനിര്‍ത്താന്‍ മൂന്നംഗ പ്രതിരോധം നന്നായി കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഇരുഗോള്‍ മുഖത്തും അവസരങ്ങളുണ്ടായെങ്കിലും എവിടെയും പന്തുകയറാതെ ആദ്യപകുതി അവസാനിച്ചു.

ഇടവേളക്കു ശേഷം ഐസ്‌ലാന്റ് കളിയൊന്ന് മാറ്റിപ്പിടിച്ച പോലെ തോന്നി. കാത്തിരുന്ന് പ്രത്യാക്രമണം നയിക്കുന്നതിനു പകരം വശങ്ങളിലൂടെ ആക്രമിക്കാന്‍ അവര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ നൈജീരിയന്‍ ബോക്‌സ് വിറകൊണ്ടു. ഏതുനിമിഷവും ഐസ്‌ലാന്റ് കളിയില്‍ വഴിത്തിരിവുണ്ടാക്കുമെന്ന് തോന്നിച്ച നിമിഷങ്ങള്‍. പക്ഷേ, ചില്ലിട്ടു വെക്കേണ്ടത്ര കുറ്റമറ്റ കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെ, ആരെയും അമ്പരപ്പിക്കുന്ന അതിന്റെ തകര്‍പ്പന്‍ ക്ലൈമാക്‌സിലൂടെ നൈജീരിയ ഗോളടിച്ചു. അതൊരു ഒന്നൊന്നര ഗോളായിരുന്നു. ഒരുപക്ഷേ, ഉത്ഭവം മുതല്‍ പരിശോധിക്കുമ്പോള്‍ ഈ ടൂര്‍ണമെന്റിലെ മികച്ചത്.

നൈജീരിയന്‍ ഗോള്‍ ഏരിയയിലെ ഐസ്‌ലാന്റിന്റെ ത്രോ ഇന്നില്‍ നിന്നാണത് തുടങ്ങിയത്. നൈജീരിയ വീണ്ടെടുത്ത പന്ത് മൈതാനമധ്യം വഴി വലതുഭാഗത്ത് വിക്ടര്‍ മോസസിലേക്ക്. പന്തുമായികുതിച്ചോടിയ മോസസ് ബോക്‌സിന്റെ തൊട്ടരികില്‍ വെച്ച് പന്ത് ക്രോസ് ചെയ്യുന്നു. കളി കാണുന്ന നമ്മളും ഐസ്ലാന്റ് കളിക്കാരുമെല്ലാം കരുതുന്നത് ആ ക്രോസ് ഇടതുവിങില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ ഓടിക്കയറുന്ന ഇറ്റിബോക്കാണെന്നാണ്. അതിനൊത്ത് അവര്‍ പൊസിഷന്‍ ചെയ്യുന്നതിനിടെ വലതുവശത്ത് പന്ത് കാലില്‍ കൊളുത്തിയിറക്കി മൂസയുടെ അഭ്യാസം. ഞെട്ടിത്തരിച്ചു നില്‍ക്കുന്ന ഡിഫന്‍സിന് പ്രതികരിക്കാന്‍ കഴിയുംമുമ്പ് ക്വിന്റല്‍ കണക്കിന് ഭാരമുള്ളൊരു ഷോട്ടും. ഗോള്‍കീപ്പര്‍ക്ക് വല്ലതും ചെയ്യാനാകും മുമ്പ് പന്ത് വലയില്‍.

ആ ഗോള്‍ കളിയാകെ മാറ്റി. ഐസ്‌ലാന്റിന് പൊറുതി നല്‍കാതെ തലങ്ങും വിലങ്ങും നിന്ന് നൈജീരിയ ആക്രമണം. മോസസിന്റെയും എന്‍ഡിഡിയുടെയും ലോങ് റേഞ്ചറുകള്‍ ഭീഷണിയയുര്‍ത്തി കടന്നുപോയപ്പോള്‍ മൂസയുടെ ഒരു ഷോട്ട് ക്രോസ്ബാറില്‍ തട്ടി മടങ്ങി. സമയം നീങ്ങുന്നതിനനുസരിച്ച് സമ്മര്‍ദം കൂടിയ ഐസ്ലാന്റുകാര്‍ ആക്രമിക്കുന്നതിനിടെ മൂസയുടെ വ്യക്തിഗത മികവ് വീണ്ടും. ഇത്തവണ ഇടതുവിങില്‍ ഓമെറോവിന്റെ പാസ് സ്വീകരിച്ച് തന്നേക്കാള്‍ ബലിഷ്ഠനായ ഡിഫന്ററെ മറികടന്ന് ബോക്‌സിലേക്ക്. മുന്നോട്ടുകയറിയ ഗോള്‍കീപ്പറെ കബളിപ്പിച്ച് നിലത്ത് വീഴ്ത്തി ഗോളിനു മുന്നിലേക്ക്. ഗോള്‍വരയില്‍ എന്തിനും തയ്യാറായി നിന്ന രണ്ട് ഡിഫന്റര്‍മാര്‍ക്ക് അവസരം കൊടുക്കാതെ കണക്കുകൂട്ടിയുള്ളൊരു ഫിനിഷിങ്. കഥ കഴിഞ്ഞു. ഐസ്‌ലാന്റിനു ലഭിച്ച പെനാല്‍ട്ടി അവര്‍ക്ക് തിരിച്ചുവരാനുള്ള അവസാനത്തെ പ്രതീക്ഷയായിരുന്നു. പക്ഷേ, സിഗൂര്‍സന്റെ പരിചയ സമ്പത്ത് കൊണ്ട് കാര്യമുണ്ടായില്ല. പന്ത് ക്രോസ്ബാറിനു മുകളിലൂടെ പറന്നപ്പോള്‍ നൈജീരിയക്കാര്‍ ആഘോഷം തുടങ്ങിയിരുന്നു.

ഇന്നലെ പുറത്താകുമെന്നുറച്ച അര്‍ജന്റീനക്കു കൂടിയാണ് മൂസയും കൂട്ടരും ഇന്ന് ജീവശ്വാസം പകര്‍ന്നത്. അതിനൊരു സ്‌പെഷ്യല്‍ നന്ദിയുണ്ട്. കഴിഞ്ഞ തവണ അര്‍ജന്റീനയുമായ കളിച്ചപ്പോള്‍ ഇതേ മൂസ രണ്ടു ഗോളടിച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച ഇരുകൂട്ടരും ഒരിക്കല്‍ക്കൂടി ഏറ്റുമുട്ടുമ്പോള്‍ ആരുടെ കണ്ണീരാവും ആ മരണമത്സരം വീഴ്ത്തുക?

ഡുറമലേ: കളിയിലെ മികച്ച പ്രകടനങ്ങളും വഴിത്തിരിവുകളുമൊക്കെ വേറെ ഉണ്ട്. അത് മറ്റാരെങ്കിലും എഴുതുമെന്ന് കരുതുന്നു. എനിക്ക് ആ മൂസാ ഗോളുകളുടെ കെട്ടിറങ്ങിയിട്ടില്ല

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ഗംഭീറിനെതിരെ പെട്ടെന്നൊരു നടപടിയെടുക്കില്ല; 2027 വരെ ഗംഭീറുമായി കരാറുണ്ട്: ബിസിസിഐ

12 മാസത്തിനിടെ രണ്ട് തവണയാണ് ഗംഭീറിനു കീഴില്‍ ഇന്ത്യ ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്.

Published

on

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിയ്ക്കു പിന്നാലെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്ന സാഹചര്യത്തില്‍ പ്രതികരിച്ച് ബിസിസിഐ. ഗംഭീറിനെതിരെ പെട്ടെന്നൊരു നടപടി എടുക്കുകയില്ലെന്നും നിലവില്‍ 2027 വരെ ഗംഭീറുമായി കരാറുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി.

12 മാസത്തിനിടെ രണ്ട് തവണയാണ് ഗംഭീറിനു കീഴില്‍ ഇന്ത്യ ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്. രണ്ടും വൈറ്റ് വാഷാണ് എന്നതും വിമര്‍ശനത്തിന്റെ ശക്തി കൂട്ടി. ഇതോടെയാണ് കടുത്ത വിമര്‍ശനവുമായി ആരാധകരും മുന്‍ താരങ്ങളടക്കമുള്ളവരും രംഗത്തെത്തിയത്.

വരാനിരിക്കുന്ന ലോകകപ്പിന് മുമ്പ് ഗംഭീറിന്റെ ഭാവിയെക്കുറിച്ച് ബോര്‍ഡ് തീരുമാനങ്ങളൊന്നും എടുക്കില്ലെന്ന് ബിസിസിഐ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു, ടീം ”പരിവര്‍ത്തന ഘട്ടത്തില്‍” തുടരണമെന്ന് വാദിച്ചു.

‘ഇത് ബിസിസിഐയാണ് തീരുമാനിക്കേണ്ടത്. ഞാന്‍ മുഖ്യ പരിശീലകനായി ചുമതലയേറ്റപ്പോള്‍ എന്റെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ഇന്ത്യന്‍ ക്രിക്കറ്റാണ് പ്രധാനം; ഞാനല്ല. അതേ കാര്യത്തിലാണ് ഞാന്‍ ഇവിടെ ഇരിക്കുന്നത്…’ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടിയ അതേ കോച്ചായിരുന്നു താനെന്ന് കൂട്ടിച്ചേര്‍ത്ത് ഗംഭീര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ 2-0 തോല്‍വി, ഗംഭീറിന്റെ കീഴില്‍ ഒരു വര്‍ഷത്തിനിടെ ടീമിന്റെ മൂന്നാമത്തെ ടെസ്റ്റ് പരമ്പര തോല്‍വിയെ അടയാളപ്പെടുത്തി, ന്യൂസിലന്‍ഡിനെതിരെ സ്വദേശത്തും ഓസ്ട്രേലിയയ്ക്ക് പുറത്തും നേരിട്ട തിരിച്ചടികള്‍ക്ക് ശേഷം. കഴിഞ്ഞ വര്‍ഷം സ്വന്തം തട്ടകത്തില്‍ ന്യൂസിലന്‍ഡിനോട് 3-0ന് തോറ്റ ഇന്ത്യയെ ദക്ഷിണാഫ്രിക്ക 0-2ന് തകര്‍ത്തു. ഗംഭീറിന്റെ കാലത്ത് സ്വന്തം നാട്ടില്‍ നടന്ന ഏക ടെസ്റ്റ് പരമ്പര വിജയങ്ങള്‍ ബംഗ്ലാദേശിനും വെസ്റ്റ് ഇന്‍ഡീസിനും എതിരെയാണ്. എന്നിരുന്നാലും, രണ്ട് ടെസ്റ്റ് പരമ്പരയില്‍ ടീമിന്റെ തന്ത്രങ്ങള്‍, സെലക്ഷന്‍ കോളുകള്‍, മത്സര ടോട്ടലുകള്‍ പോസ്റ്റുചെയ്യാനുള്ള കഴിവില്ലായ്മ എന്നിവയെക്കുറിച്ചുള്ള സൂക്ഷ്മപരിശോധന വളരുന്നപ്പോഴും, ബിസിസിഐ വലിയ മാറ്റങ്ങളില്‍ തുടര്‍ച്ച തിരഞ്ഞെടുത്തു.

‘ബിസിസിഐ ഒരു തീരുമാനവും എടുക്കാന്‍ തിരക്കുകൂട്ടില്ല, ടീം ഒരു പരിവര്‍ത്തന ഘട്ടത്തിലാണ്,” ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘കോച്ച് ഗൗതം ഗംഭീറിനെ സംബന്ധിച്ചിടത്തോളം, ലോകകപ്പ് അടുത്തിരിക്കുന്നതിനാലും 2027 ലോകകപ്പ് വരെ അദ്ദേഹത്തിന്റെ കരാര്‍ ഉള്ളതിനാലും ഞങ്ങള്‍ അവനെക്കുറിച്ച് ഒരു തീരുമാനവും എടുക്കില്ല. മുന്നോട്ട് പോകുന്ന സെലക്ടര്‍മാരുമായും ടീം മാനേജ്മെന്റുമായും ബിസിസിഐ സംസാരിക്കും, പക്ഷേ മുട്ടുമടക്കുന്ന നടപടി ഉണ്ടാകില്ല.’

ഗുവാഹത്തി തോല്‍വിക്ക് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയ ഗംഭീര്‍, ടീമിനെ സംരക്ഷിച്ചു, പക്ഷേ ആവര്‍ത്തിച്ചുള്ള ബാറ്റിംഗ് തകര്‍ച്ചകള്‍ അംഗീകരിച്ചു-പ്രത്യേകിച്ച് രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 95 എന്ന നിലയില്‍ നിന്ന് 7 വിക്കറ്റിന് 120 എന്ന സ്ലൈഡ് പ്രധാന വഴിത്തിരിവായി. ‘ആ ഡ്രസ്സിംഗ് റൂമിലുള്ള എല്ലാവരും-അത് എന്നില്‍ നിന്ന് ആരംഭിക്കുന്നു-ഉത്തരവാദിത്വമുള്ളവരാണ്’ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തു.

Continue Reading

News

ജൂനിയര്‍ ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം; ചിലിക്കെതിരെ ഇറങ്ങാനൊരുങ്ങി ഇന്ത്യ

രോഹിത് നയിക്കുന്ന ഇന്ത്യ തങ്ങളുടെ ഉദ്ഘാടന മത്സരത്തില്‍ അണ്ടര്‍ഡോഗ് ചിലിയെ നേരിടും.

Published

on

എഫ്‌ഐഎച്ച് പുരുഷ ജൂനിയര്‍ ലോകകപ്പ് തമിഴ്നാട് 2025 നവംബര്‍ 28ന് ചെന്നൈയിലെ എഗ്മോറിലെ ഐക്കണിക് മേയര്‍ രാധാകൃഷ്ണന്‍ ഹോക്കി സ്റ്റേഡിയത്തിലും മധുര ഇന്റര്‍നാഷണല്‍ ഹോക്കി സ്റ്റേഡിയത്തിലും ആരംഭിക്കുന്നതിനാല്‍ ഇന്ത്യന്‍ ജൂനിയര്‍ പുരുഷ ഹോക്കി ടീം സ്വന്തം മണ്ണില്‍ തങ്ങളുടെ പ്രചാരണം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്.

രോഹിത് നയിക്കുന്ന ഇന്ത്യ തങ്ങളുടെ ഉദ്ഘാടന മത്സരത്തില്‍ അണ്ടര്‍ഡോഗ് ചിലിയെ നേരിടും. എഫ്‌ഐഎച്ച് അംഗീകൃത ഇവന്റില്‍ ഇരുവരും പരസ്പരം കളിച്ചിട്ടില്ല.

2016-ല്‍ ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ആതിഥേയത്വം വഹിച്ച എഫ്‌ഐഎച്ച് ജൂനിയര്‍ പുരുഷ ലോകകപ്പ് ഇന്ത്യ അവസാനമായി നേടിയിരുന്നു – തുടര്‍ന്നുള്ള ദശകത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ്, മന്‍ദീപ് സിംഗ്, ഗുര്‍ജന്ത് സിംഗ്, വരുണ്‍ കുമാര്‍, സുമിത്, നീലകണ്ഠ ശര്‍മ്മ, സിമ്രാന്‍ജീത് സിംഗ് എന്നിവരുള്‍പ്പെടെയുള്ള സീനിയര്‍ സൈഡ് താരങ്ങള്‍ക്ക് ഈ ടൂര്‍ണമെന്റ് ലഭിച്ചു.

തമിഴ്നാട്ടിലെ ടൂര്‍ണമെന്റ് ലോക ഹോക്കിയില്‍ താരങ്ങള്‍ ഉയര്‍ന്നുവരുന്ന വേദിയാകും. കൂടാതെ ഇന്ത്യയ്ക്ക് ഭാവിയെ തിരിച്ചറിയാനും അലങ്കരിക്കാനുമുള്ള അവസരമായിരിക്കും.

ഗ്രൂപ്പ് ഘട്ടത്തില്‍, നവംബര്‍ 29 ന് ചെന്നൈയില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ ഒമാനെയും ഡിസംബര്‍ 2 ന് മധുരയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെയും നേരിടും.

ചിലിയുടെ കോച്ച് മാറ്റിയാസ് അമോറോസോ പറഞ്ഞു, ‘ഇന്ത്യയിലെ ചെന്നൈയില്‍ എത്തുന്നതില്‍ ഞങ്ങള്‍ വളരെ ആവേശഭരിതരാണെന്നും ഹോം ടീമിനെതിരായ ഞങ്ങളുടെ ആദ്യ മത്സരത്തിനായി കാത്തിരിക്കുകയാണ്. ഞങ്ങള്‍ ഒരിക്കലും വലിയ കാണികളുടെ മുന്നില്‍ കളിച്ചിട്ടില്ല, അതിനാല്‍ ടീം വളരെയധികം ആവേശത്തിലാണ്, അതിനാല്‍ നാളെ കാണാന്‍ ധാരാളം ആളുകള്‍ എത്തും. ഞങ്ങളുടെ മികച്ച പ്രകടനം നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.’

കാനഡ, ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ് എന്നിവയ്ക്കൊപ്പം പൂള്‍ എയില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മ്മനിക്കൊപ്പം 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. പൂള്‍ ബിയില്‍ ഇന്ത്യ, ഒമാന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ചിലി എന്നിവരും പൂള്‍ സിയില്‍ അര്‍ജന്റീന, ന്യൂസിലാന്‍ഡ്, ജപ്പാന്‍, ചൈന എന്നിവരും ഉള്‍പ്പെടുന്നു. പൂള്‍ ഡിയില്‍ സ്‌പെയിന്‍, ബെല്‍ജിയം, ഈജിപ്ത്, നമീബിയ എന്നിവരും പൂള്‍ ഇയില്‍ നെതര്‍ലാന്‍ഡ്, മലേഷ്യ, ഇംഗ്ലണ്ട്, ഓസ്ട്രിയ എന്നിവരും പൂള്‍ എഫില്‍ ഫ്രാന്‍സ്, ഓസ്ട്രേലിയ, കൊറിയ, ബംഗ്ലാദേശ് എന്നിവരും ഉണ്ട്.

Continue Reading

Sports

വനിതാ പ്രീമിയര്‍ ലീഗ്: നാലാം സീസണ്‍ താരലേലം ഇന്ന്

പകല്‍ മൂന്നരയ്ക്കാണ് ന്യൂഡല്‍ഹിയില്‍ ലേലം ആരംഭിക്കുന്നത്.

Published

on

ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗിന്റെ (WPL) നാലാം സീസണിനുള്ള താരലേലം ഇന്ന് നടക്കും. പകല്‍ മൂന്നരയ്ക്കാണ് ന്യൂഡല്‍ഹിയില്‍ ലേലം ആരംഭിക്കുന്നത്.

194 ഇന്ത്യന്‍ താരങ്ങളും 83 വിദേശ താരങ്ങളും ഉള്‍പ്പെടെ ആകെ 277 താരങ്ങളാണ് ലേലത്തിനൊരുങ്ങുന്നത്. അഞ്ച് ടീമുകള്‍ക്ക് ലേലത്തിലൂടെ 73 താരങ്ങളെ മാത്രം സ്വന്തമാക്കാനാകും. ഇതില്‍ 50 ഇന്ത്യന്‍ താരങ്ങള്‍ക്കും 23 വിദേശതാരങ്ങള്‍ക്കും അവസരം ലഭിക്കും. ഓരോ ടീമിനും പരമാവധി 18 താരങ്ങളെ – അതില്‍ ആറ് വിദേശ താരങ്ങളെ – ഉള്‍പ്പെടുത്താം. ടീമുകളുടെ പണംപരിധി പതിനഞ്ച് കോടി രൂപയാണ്.

മലையாளി താരങ്ങളായ മിന്നു മണി, സജന സജീവന്‍, വി.ജെ. ജോഷിത, സി.എം.സി. നജ്ല, ആശാ ശോഭന, പണവി ചന്ദ്രന്‍, സലോനി എന്നിവര്‍ ലേലപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

നാലാം സീസണ്‍ ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് 7 വരെ നടക്കും.

Continue Reading

Trending