Connect with us

Culture

പ്രളയം, ഹര്‍ത്താല്‍ അക്രമം; മുഖ്യമന്ത്രിയുടെ ഉത്തരം കാത്ത് 87 ചോദ്യങ്ങള്‍

Published

on

അഷ്‌റഫ് തൈവളപ്പ്
കൊച്ചി: 14ാം നിയമസഭയുടെ പതിനാലാം സമ്മേളനം അവസാനിച്ചിട്ട് നാലു മാസം കഴിഞ്ഞിട്ടും നിയമസഭ സാമാജികരുടെ നിരവധി ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരമില്ലാതെ മുഖ്യമന്ത്രി. 14ാം സമ്മേളനത്തില്‍ മുഖ്യമന്ത്രിയോട് ഉന്നയിക്കപ്പെട്ട 87 ചോദ്യങ്ങളാണ് ഇനിയും ഉത്തരമില്ലാതെ കിടക്കുന്നത്. ഇതില്‍ ഭൂരിഭാഗവും പ്രളയദുരിതാശ്വാസം, ശബരിമല ഹര്‍ത്താല്‍ അക്രമം എന്നിവ സംബന്ധിച്ചാണ്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ചോദ്യങ്ങളാണ് ഇതില്‍ പലതും. പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് പുറമെ ഭരണ കക്ഷി അംഗങ്ങളുടെ പല ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി ഉത്തരം നല്‍കാനുണ്ട്. മുഖ്യമന്ത്രിയെ ‘മാതൃക’യാക്കി മറ്റു മന്ത്രിമാരും സഭയിലെ ചോദ്യങ്ങളില്‍ പലതിനും ഉത്തരം നല്‍കാതെ വൈകിപ്പിക്കുന്ന സാഹചര്യമുണ്ട്. ഈ മാസം 27നാണ് സഭയുടെ 15ാം സമ്മേളനം തുടങ്ങുന്നത്.

ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലാണ് മുഖ്യമന്ത്രി മറുപടി അനന്തമായി വൈകിപ്പിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പിന്‍വലിച്ച ക്രിമിനല്‍ കേസുകളുടെ വിവരം, മത സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ച സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെയുള്ള നടപടികള്‍, ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസുകള്‍, ശബരിമല ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള നടപടികള്‍, ഹര്‍ത്താല്‍ നാശനഷ്ടം, ടി.പി വധക്കേസിലെ പ്രതികളുമായി ബന്ധപ്പെട്ട പരോള്‍ വിവരങ്ങള്‍, ഉമ്മന്‍ചാണ്ടിക്കെതിരായ അക്രമണം, പൊലീസുകാരെ എസ്എഫ്‌ഐ നേതാക്കള്‍ മര്‍ദിച്ച സംഭവം, തിരുവനന്തപുരം എസ്ബിഐ ട്രഷറിയിലെ ഇടത് നേതാക്കളുടെ ആക്രമണം, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളുടെ വിവരങ്ങള്‍…മുഖ്യമന്ത്രിയില്‍ നിന്ന് കഴിഞ്ഞ സഭ സമ്മേളനത്തില്‍ ചോദിച്ച ഈ ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെ മറുപടി ഉണ്ടായിട്ടില്ല.

പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി ഇനിയും മറുപടി നല്‍കിയിട്ടില്ല. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് ലഭിച്ച സംഭാവന, പ്രളയത്തില്‍ തകര്‍ന്ന് വീടുകളുടെ നിര്‍മാണം, വിദേശ രാജ്യങ്ങളില്‍ ലഭിച്ച സാമ്പത്തിക സഹായ കണക്ക്, സാലറി ചലഞ്ച്, ദുരിതാശ്വാസ നിധിയിലെ ക്രമക്കേടുകള്‍, ദുരിതാശ്വാസ നിധിയുടെ ജില്ല തിരിച്ചുള്ള കണക്ക്, കേരളത്തിലെ പ്രളയ സാധ്യത മേഖലകള്‍, പ്രളയക്കെടുതി നാശനഷ്ടങ്ങളുടെ കണക്കെടുപ്പ്, വ്യാപാരികള്‍ക്കുണ്ടായ നഷ്ടം, സഹായ പാക്കേജ്…..ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നീളുന്നു.
ഇതിന് പുറമെ സര്‍ക്കാരിന്റെ ആഘോഷ പരിപാടികള്‍ക്ക് ചെലവഴിച്ച തുക, വനിത മതിലിന്റെ ആദ്യ യോഗ ക്ഷണിതാക്കള്‍, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ വിദേശ യാത്ര, പ്രവാസികള്‍ക്കായുള്ള വിവിധ പദ്ധതികള്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്കും നിയമസഭ സാമാജികര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചിട്ടില്ല.
നിയമസഭയില്‍ എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് കൃത്യ സമയത്ത് മറുപടി നല്‍കണമെന്ന് നേരത്തെ സ്പീക്കര്‍ റൂളിങ് നല്‍കിയിരുന്നെങ്കിലും ഇതിനൊന്നും വില കല്‍പ്പിക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉത്തരമില്ലാതെ മുങ്ങിനടക്കുന്നത്. സഭയുടെ കഴിഞ്ഞ സെഷനുകളിലും ഇതേ നിലപാടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ചത്. എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതില്‍ വലിയ വീഴ്ച്ച സംഭവിക്കുന്നുവെന്ന ആരോപണവുമായി നേരത്തെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കൃത്യസമയത്ത് ഉത്തരം നല്‍കണമെന്ന് സ്പീക്കറുടെ റൂളിങ് ഉണ്ടായെങ്കിലും ഇതുവരെ നടപ്പായില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending