india
ആരവല്ലിയില്‍ തൊടാന്‍ ഒരാളെയും അനുവദിക്കില്ല: ചരിത്രപരമായ ഇടപെടലുമായി സുപ്രീംകോടതി
ഹരിയാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ആരവല്ലി സഫാരി മൃഗശാലാ പദ്ധതിയടക്കം എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടഞ്ഞു.
ആരവല്ലി മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ചരിത്രപരമായ ഇടപെടലുമായി സുപ്രീംകോടതി. ‘ആരവല്ലി’ എന്നതിന്റെ കൃത്യമായ നിര്‍വചനം വിദഗ്ധര്‍ വ്യക്തമാക്കുന്നത് വരെ അവിടെ യാതൊരുവിധ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ഹരിയാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ആരവല്ലി സഫാരി മൃഗശാലാ പദ്ധതിയടക്കം എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടഞ്ഞു.
അതേസമയം ശാസ്ത്രീയമായ അടിത്തറയുള്ള റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശപ്രകാരം ഒരു വിദഗ്ധ സമിതിയെ നിയോഗിക്കും. ഈ സമിതിയുടെ റിപ്പോര്‍ട്ട് വന്നതിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പരിഗണിക്കൂ.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം. പാഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരിയാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വിധി പുറപ്പെടുവിച്ചത്.
രാജ്യത്തെ ഏറ്റവും പഴക്കമുള്ള പര്‍വതനിരയായ ആരവല്ലിയിലെ ഖനനവും വന്‍കിട നിര്‍മ്മാണങ്ങളും തടയാന്‍ ഈ ഉത്തരവിലൂടെ സഹായിക്കും. ആരവല്ലിയുടെ പരിധിയില്‍ ഏതൊക്കെ പ്രദേശങ്ങള്‍ വരുമെന്ന കാര്യത്തില്‍ അവ്യക്തതയുണ്ടായിരുന്നു. ഈ നിര്‍വചനം മാറ്റുന്നത് ഖനന മാഫിയകളെ സഹായിക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആശങ്ക. കേവലം രാഷ്ട്രീയ തീരുമാനങ്ങള്‍ക്കപ്പുറം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഇടപെടാവൂ എന്നും കോടതി വ്യക്തമാക്കി.
india
‘മുഹമ്മദ് ദീപക്, ഈ പോരാട്ടത്തില്‍ നിങ്ങള്‍ തനിച്ചല്ല’: ജിമ്മില്‍ അംഗത്വമെടുത്ത് സുപ്രീംകോടതി അഭിഭാഷകരും
ദീപക് കുമാറിനെതിരെ ഉയരുന്ന നിയമപരമായ വെല്ലുവിളികളിലും തങ്ങള്‍ പിന്തുണ നല്‍കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു.
ഡെറാഡൂണ്‍: ഉത്തര്‍പ്രദേശിലെ കോട്ദ്വാറില്‍ വര്‍ഗീയ വിദ്വേഷങ്ങള്‍ക്കെതിരെ പ്രതികരിച്ച ദീപക് കുമാറിന് പിന്തുണയുമായി സുപ്രീംകോടതി അഭിഭാഷകരും. സുപ്രീംകോടതിയിലെ മുതിര്‍ന്ന ഇരുപതോളം അഭിഭാഷകര്‍ ദീപകിന്റെ ജിമ്മില്‍ അംഗത്വമെടുത്തു. ജനുവരി 26-ന് കോട്ദ്വാറിലെ ബജ്റംഗ്ദള്‍ ആക്രമണത്തില്‍ നിന്ന് വയോധികനായ മുസ്ലിം കച്ചവടക്കാരനെ രക്ഷപ്പെടുത്തിയതിന് പിന്നാലെ ദീപക് കുമാറിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു.
സംഭവത്തിനു പിന്നാലെ തനിക്കെതിരെ നിയമപരമായ വെല്ലുവിളികള്‍ ഉയരുന്നുണ്ടെന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ദീപക് വെളിപ്പെടുത്തിയിരുന്നു. തന്റെ ജിമ്മില്‍ എത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞെന്നും ആളുകള്‍ക്ക് ജിമ്മിലേക്ക് വരാന്‍ ഭയമാണെന്നും ദീപക് കുമാര്‍ പറഞ്ഞു.
‘ആളുകള്‍ക്ക് ഭയമാണ്, എനിക്കത് മനസിലാകും. എന്നാലും, എന്റെ ജിം ഈ കെട്ടിടത്തിന്റെ മുഴുവന്‍ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രതിമാസം 40,000 രൂപ വാടക അടക്കണം. ഞങ്ങളുടെ കുടുംബത്തിന് ഈയൊരു വരുമാനം മാത്രമേയുള്ളൂ. അടുത്തിടെയാണ് വീട് പണിതത്. 16,000 രൂപയുടെ പ്രതിമാസ വായ്പ ഇപ്പോഴും അടച്ചുകൊണ്ടിരിക്കുകയാണ്.’ – ദീപക് കുമാര്‍ പറഞ്ഞു.
ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പ്രതികരിക്കുന്ന ദീപകിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ ദീപകിനെതിരെ ഹിന്ദുത്വ ശക്തികള്‍ പ്രതിഷേധ ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ ദീപകിന് സാമ്പത്തികമായും നിയമപരമായും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇരുപതോളം അഭിഭാഷകര്‍ ദീപകിന്റെ ജിമ്മില്‍ മെമ്പര്‍ഷിപ്പ് എടുക്കുകയും ചെയ്തു. ദീപക് കുമാറിനെതിരെ ഉയരുന്ന നിയമപരമായ വെല്ലുവിളികളിലും തങ്ങള്‍ പിന്തുണ നല്‍കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു.
Film
മതവികാരം വ്രണപ്പെടുത്തുന്നു; യാഷിന്റെ ‘ടോക്സിക്’നെതിരെ ക്രിസ്ത്യൻ സംഘടന
യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘ടോക്സിക്’ വീണ്ടും വിവാദത്തിൽ. ടീസര്‍ മതവികാരങ്ങളെ വ്രണപ്പെടുത്തുവെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യൻ സംഘടനായ നാഷണൽ ക്രിസ്ത്യൻ ഫെഡറേഷൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് (സിബിഎഫ്സി) പരാതി നൽകി.
ഫിലിം ചേംബർ ഓഫ് കൊമേഴ്സിനും ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്കും പരാതി നൽകിയിട്ടുണ്ട്. ടീസറിലെ ഇൻ്റിമേറ്റ് രംഗങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഈ രംഗങ്ങൾ നടക്കുന്നത് ക്രിസ്തീയ ചിഹ്നങ്ങൾക്കും മിഖായേൽ മാലാഖയുടെ പ്രതിമക്ക് മുന്നിലാണെന്നും കാണിച്ചാണ് പരാതി. ഇത് അനുചിതവും അപമാനകരവുമാണെന്നും അവ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും പറയുന്നു.
സെമിത്തേരിക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ലൈംഗിക രംഗവും തുടര്‍ന്ന് തുടർന്ന് സെമിത്തേരിയിൽ അക്രമാസക്തമായ വെടിവെപ്പും കാണിച്ചതായി പരാതിയിൽ പരാമര്‍ശിക്കുന്നു. ഈ രംഗങ്ങൾ നീക്കം ചെയ്യണമെന്നും യൂട്യൂബിൽ നിന്നും മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്നും ടീസർ നീക്കം ചെയ്യണമെന്നും എൻസിഎഫ് ചിത്രത്തിന്റെ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു.
ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോൾ മുതൽ ചര്‍ച്ചയായിരുന്നു. നേരത്തെ, ചിത്രത്തിനെതിരേ കർണാടക വനിതാ കമ്മിഷനും സെൻസർ ബോർഡിനും മുന്നിൽ പരാതി എത്തിയിരുന്നു. ടീസറിൽ ലൈംഗികതയുടെ അതിപ്രസരമാണെന്നും സ്ത്രീകളുടെ അന്തസിനെ അപമാനിക്കുന്നതുമാണെന്നായിരുന്നു വിമര്‍ശനം. പ്രതിഷേധം ശക്തമായതോടെ ടീസറിലെ നടി ബിയാട്രിസ് ടൗഫെൻബാക്ക് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നീക്കം ചെയ്തിരുന്നു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന ചിത്രത്തിൽ രുക്മിണി വസന്ത്, നയൻതാര , കിയാര അദ്വാനി , താര സുതാരിയ, ഹുമ ഖുറേഷി, അക്ഷയ് ഒബ്റോയ്, സുദേവ് നായർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. യാഷും ഗീതുവും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മാർച്ച് 19 നാണ് ടോക്സികിന്റെ റിലീസെന്നാണ് റിപ്പോര്‍ട്ട്.
india
എം.എസ്.എഫ് അലിഗഡ് തിങ്ക് ഫെസ്റ്റിന് പ്രൗഢ സമാപനം
അലിഗഡ്: അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റി എം.എസ്.എഫ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഖായിദെ മില്ലത്ത് സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച തിങ്ക് ഫെസ്റ്റിന് പ്രൗഢ സമാപനം. ‘തിങ്ക് ഫോർ ആൻഡ് ഫോർവേഡ്’ എന്ന പ്രമേയത്തിൽ രണ്ട് ദിനങ്ങളിലായി സംഘടിപ്പിച്ച ഫെസ്റ്റിന് യൂനിവേഴ്സിറ്റിയിലെ ജവാഹർലാൽ നെഹ്റു മെമ്മോറിയൽ മെഡിക്കൽ കോളേജ് ഓഡിറ്റോറിയം വേദിയായി.

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ് മുഹമ്മദ് ഗുൽറെസ് ഫെസ്റ്റ് ഉൽഘടനം ചെയ്തു. ന്യൂതന ശാസ്ത്രീയ മുന്നേറ്റങ്ങളെ ചർച്ചക്കെടുത്ത ഈ വിദ്യാർത്ഥി കൂട്ടായ്മ സർ സയ്യിദിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടുകളെ ഉയർത്തിപ്പിടിക്കുന്നതിൽ വിജയിച്ചു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആദ്യ ദിനം റീ-തിങ്കിങ് ദി പോസ്റ്റ് ഹ്യൂമൻ സബ്ജെക്ട് എന്ന ബാനറിൽ നടന്ന പാനൽ ഡിസ്കഷന് പ്രൊഫ് സമി റാഫിഖ്, പ്രൊഫ് ഷാഹിദുൽ ഹഖ്, പ്രൊഫ് സയ്യിദ് സൽമാൻ അബ്ബാസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന സ്റ്റാർട്ട്ആപ്പ് ആൻഡ് ഇന്നോവഷൻ സെഷനിൽ എംഎസ്എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു വിദ്യാർത്ഥികമായി സംവദിച്ചു. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജിലെ റോബോ ക്ലബ്ബുമായി ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച റോബോട്ടിക് ഡെമൻസ്ട്രേഷനും തിങ്ക് ഫെസ്റ്റ് വേദിയായി.

രണ്ടാം ദിനം പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ സുന്ദർ സാരുകൈ, അക്കാദമിഷ്യനും പ്രൊഫസറുമായ മാർക്കോസ് സെവേറൊ ഡി അൽമെയ്ദ (ബ്രസീൽ) എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ വേദിയിൽ അലിഗഡ് പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത സൂഫി ഖവ്വാലി ഗായകനുമായി ഫൈസാൻ ഇലാഹിയുടെ സൂഫി സംഗീത വിരുന്നോട് കൂടി സമാപിച്ചു.
ഇന്റലിജൻസ് ആൻഡ് പോസ്റ്റ് ഹ്യുമാനിസം, റോബോട്ടിക്സ്,എഐ ആൻഡ് ടെക്നോളജി, സ്റ്റാർട്അപ്പ് ആൻഡ് ഇന്നോവഷൻ തുടങ്ങിയ വിഷയങ്ങളിൽ തൗസിഫ് റഹ്മാൻ, ദിവ്യങ്ക് സാന്ധില്യ, ഡോ. അബ്ദു റഹീം, ഡോ മുഹിബ്ബുൽ ഹഖ്, ഡോ. എകെ മുനീർ, പ്രൊഫ. ഇക്രം ഖാൻ, ഡോ.നാദിയ സിദ്ദിഖി, ഇമ്രാൻ ഖാൻ, ഡോ. എൻപി അബ്ദുൽ അസീസ് തുടങ്ങിയ അക്കാദമിക വിദഗ്ധർ സംബന്ധിച്ചു.
-
kerala1 day agoസിപിഎമ്മിനകത്ത് ഒരുപാട് നയവ്യതിയാനം സംഭവിക്കുന്നുണ്ട്: എ. സുരേഷ്
-
kerala1 day agoഎന്തിനാണ് പച്ചക്കള്ളങ്ങള്‍ പറയുന്നത്? സംസാരിക്കുന്നില്ലെന്നാണ് ഷാഫി പറഞ്ഞത്, സംഭവിച്ചത് കുടുംബത്തില്‍ ഉണ്ടാകുന്ന പോലെയുള്ള കാര്യങ്ങള്‍: വി.ഡി സതീശന്
-
More1 day agoയുഎസില്‍ വാഹനാപകടം: മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം
-
india1 day ago‘മോദി ജി ഇനി എങ്കിലും കേള്‍ക്കുമോ?’: ദേശീയ പണിമുടക്കിന് പൂര്‍ണ്ണ പിന്തുണയുമായി രാഹുല്‍ ഗാന്ധി
-
india1 day agoസി.ജെ റോയിയുടെ മരണം: ഐടി ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് എസ്ഐടി
-
kerala1 day agoവാജിവാഹനത്തിൽ സ്വർണപ്പാളി ഒട്ടിച്ചത് ഞാൻ തന്നെ; മോഹൻലാൽ സ്വർണം നൽകാമെന്നു പറഞ്ഞു, പലരും പങ്കാളികളായി: സുരേഷ് ഗോപി
-
india1 day agoപശ്ചിമബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഗള്‍ ഭരണാധികാരികളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യും: വിദ്വേഷ പരാമര്‍ശവുമായി സുവേന്ദു അധികാരി
-
News1 day agoകൊല്ലപ്പെട്ട ഫലസ്തീനികളുടെ അവയവങ്ങള്‍ അടിച്ചുമാറ്റാന്‍ നെതന്യാഹു അനുമതി തേടി; സോഷ്യല്‍ മീഡിയ പോസ്റ്റ്
