Video Stories
രാത്രി എമര്‍ജന്‍സി വെട്ടത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരുന്ന ആ വൃദ്ധന്‍; ആര്‍.ജെ വൈഷാഖിന്റെ വൈറലായ ഫേസ്ബുക്ക് പോസ്റ്റ്
ഷാര്‍ജയിലെ റോഡരികില്‍ രാത്രി റെഡ് എഫ്.എം റേഡിയോ ജോക്കി വൈഷാഖിനുണ്ടായ അനുഭവം സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. രാത്രിയുടെ വിജനതയില്‍ എമര്‍ജന്‍സി വെട്ടത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരുന്ന വൃദ്ധനെ കുറിച്ചാണ് വൈഷാഖിന്റെ ഫേസ്ബുക്ക് അനുഭവക്കുറിപ്പ്.
ഞാൻ ഈ ഫോട്ടോ എടുക്കുമ്പോൾ രാത്രി 11 മണി കഴിഞ്ഞിരുന്നു .. ഷാർജയിലൂടെ കാറിൽ പോകുമ്പോൾ ആണ് വഴിയരുകിൽ ഒരു വയസ്സ് ചെന്ന വ്യക്തി എമർജൻസി ലാംപ് ഓൺ ആക്കി വെച്ച് എന്തോ വായിക്കുന്നത് കണ്ടത് .. എന്തുകൊണ്ടോ ആ ദൂര കാഴ്ച എന്നെ അത്ഭുതപ്പെടുത്തി .. കാർ തിരിച്ച് ഞാൻ അദ്ദേഹത്തിന്റെ അടുത്തെത്തി .. നോക്കുമ്പോൾ അദ്ദേഹം വായിക്കുന്നത് പരിശുദ്ധ ഖുർആൻ ആണ് .. അദ്ദേഹത്തിന്റെ പേര് ചോദിച്ചപ്പോൾ എന്തോ ഒരു പേര് പറഞ്ഞു .. ഒരു പാക്കിസ്ഥാനി ആണ് .. വയസ്സു എത്രയാണ് എന്ന് ചോദിച്ചപ്പോൾ ഒരുപാടുണ്ട് എന്ന് മറുപടി എന്നെ കുറച്ചു ചിന്തിപ്പിച്ചു .. കുറഞ്ഞത് ഒരു 70 വയസ്സെങ്കിലും കാണും .. കക്ഷി ആ ഇരിക്കുന്ന കെട്ടിടത്തിന്റെ പാർക്കിംഗ് സ്പേസ് മറച്ച് ആരും വാഹനം കൊണ്ട് പാർക്ക് ചെയ്യാതിരിക്കാൻ വേണ്ടി അവിടെ വഴി വക്കിൽ കാവലിരിക്കുകയാണ് പോലും .. രാത്രി മുഴുവൻ ..!! അപ്പോഴെല്ലാം അദ്ദേഹത്തിന് കൂട്ടായിട്ടു ഖുർആനും പടച്ചോനും മാത്രം ..!!
എന്റെ കയ്യിൽ ഉണ്ടായിരുന്ന കുറച്ചു കാശ് കൊടുത്തിട്ടു ഞാൻ നടന്നു നീങ്ങുമ്പോൾ അദ്ദേഹം ആ കാശ് നോക്കിയിട്ടു മാഷാ അള്ളാഹ് എന്ന് പറഞ്ഞു വീണ്ടും ഖുർആൻ ഓതാൻ തുടങ്ങി ..! ഞാൻ ചെയ്തത് ശരിയോ തെറ്റോ എന്നൊന്നും എനിക്കറിയില്ല പക്ഷെ ഈ ഒരു കാഴ്ച എനിക്ക് വലിയൊരു തിരിച്ചറിവായിരുന്നു .. ഒന്നുമില്ലായ്മയിലും , ബുദ്ധിമുട്ടിലും എല്ലാം തന്ന പടച്ചോനെ ഓർക്കുന്ന മനസ്സിനെ കുറിച്ചുള്ള തിരിച്ചറിവ് ..!! ഇങ്ങനെയും ചിലർ നമ്മുടെ ചുറ്റും .. അവർക്കു കിടക്കാൻ ac മുറി വേണ്ടാ .. കഴിക്കാൻ നല്ല ഭക്ഷണം തരുന്ന ഹോട്ടലുകൾ വേണ്ടാ .. ഈ ലോകത്തിന്റെ പല സുഖങ്ങളും വേണ്ടാ .. പക്ഷെ ഇവിടെ വരെ എത്തിച്ച പടച്ചോനെ മറക്കാതെ അവർ ജീവിക്കുന്നു .. ഇനി ഈ ലോകത്തിന്റെ സുഖങ്ങൾ ഉള്ളവരാകട്ടെ എല്ലാം മറന്നു വാശിയും , വൈരാഗ്യവും , കുശുമ്പും , പിണക്കവും ഒക്കെയായിട്ടു ഇതെല്ലാം തന്ന .. പരസ്പരം സ്നേഹിക്കണം എന്ന് പഠിപ്പിച്ച ആ ഒരു ശക്തിയെ മറന്നു ജീവിക്കുന്നു ..!! എനിക്കറിയില്ല ഞാൻ കണ്ട ഈ വ്യക്തിക്ക് കാശുണ്ടോ കുടുംബമുണ്ടോ എന്നൊന്നും പക്ഷെ ഒന്നുമാത്രം അറിയാം .. അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു നല്ല മനസ്സുണ്ട് ..!! ഈ ജീവിതം തന്ന ശക്തിയോടുള്ള നന്ദിയുള്ള മനസ്സ് ..!! നമ്മളിൽ പലർക്കും ഇല്ലാതെ പോയ .. നമ്മൾ ഇല്ലാതാക്കിയ ഒന്ന് ..!! തിരിച്ചറിവുകൾ ഉണ്ടാകട്ടെ .. നല്ല മനസ്സ് ലഭിക്കട്ടെ .. നല്ലതു വരട്ടെ .. !! #Haveablessedday
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
More23 hours agoപുരുഷന്മാര് മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ


Sajeer
October 6, 2016 at 20:42
Dear Editor.
The RJ is working in Gold Fm not in Red Fm pls check