Connect with us

Culture

പുതിയ ദൗത്യം ഉമ്മന്‍ചാണ്ടിക്കു വെല്ലുവിളി; പൂജ്യത്തില്‍ നിന്ന് തുടങ്ങണം

Published

on

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ. സി.സി ജനറല്‍ സെക്രട്ടറിയായി നിയമിക്കുക വഴി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ കോണ്‍ഗ്രസ് നേതൃത്വം അര്‍പ്പിക്കുന്നത് വലിയ പ്രതീക്ഷയാണ്. ഒരു കാലത്ത് പാര്‍ട്ടിയുടെ ഈറ്റില്ലമായിരുന്ന സംസ്ഥാനത്ത് ഇന്ന് സ്ഥിതിഗതികള്‍ തീര്‍ത്തും നിരാശാ ജനകമാണ്. അതുകൊണ്ടുതന്നെ എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ടി വരും. അതു തന്നെയായിരിക്കും ഉമ്മന്‍ചാണ്ടിക്കു മുന്നിലെ പ്രധാന വെല്ലുവിളിയും.
കെ. കരുണാകരന്റെ രാഷ്ട്രീയ കൂര്‍മ്മതയോടാണ് ഉമ്മന്‍ചാണ്ടിയിലെ രാഷ്ട്രതന്ത്രജ്ഞനെ പലപ്പോഴും വിശേഷിപ്പിക്കാറ്. ഏത് പ്രതിസന്ധി ഘട്ടങ്ങളേയും തരണം ചെയ്യാന്‍ കഴിവുള്ള നേതാവ്. ആന്ധ്രയില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയെ പോലെ ഒരാള്‍ അനിവാര്യമാണെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തിരിച്ചറിവിനു പിന്നിലും അദ്ദേഹത്തിലെ ഈ രാഷ്ട്രീയ വൈഭവം പ്രധാന ഘടകമാണ്.

മറ്റു പല സംസ്ഥാനങ്ങളേയും പോലെ കോണ്‍ഗ്രസിന്റെ ഏകകക്ഷി ഭരണം നിലനിന്നിരുന്ന സംസ്ഥാനമായിരുന്നു നേരത്തെ ആന്ധ്രാപ്രദേശും. എന്നാല്‍ സമീപ കാലത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളൊന്നും കോണ്‍ഗ്രസിന്റെ ഈ സ്വപ്‌നങ്ങളുടെ ഏഴയലത്തു പോലും വരുന്നതായിരുന്നില്ല. ഏറ്റവും ഒടുവില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു അംഗത്തെപ്പോലും ജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല എന്നതില്‍ നിന്നു തന്നെ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥ വ്യക്തമാവും. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രകടനം വ്യത്യസ്തമായിരുന്നില്ല.

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വൈ.എസ് രാജശേഖര റെഡ്ഡിയാണ് ആന്ധ്ര ഭരിച്ച അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രി. റെഡ്ഡിയുടെ ജനകീയ ഭരണമോ അപകട മരണത്തെതുടര്‍ന്നുള്ള സഹതാപ തരംഗമോ പക്ഷേ കോണ്‍ഗ്രസിന് പിന്നീട് ഗുണം ചെയ്തില്ല. പാര്‍ട്ടിയിലുണ്ടായ പടലപ്പിണക്കങ്ങളായിരുന്നു ഇതിനു കാരണം. രാജശേഖര റെഡ്ഡിയുടെ മകന്‍ വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ രൂപപ്പെട്ട ബദല്‍ ചേരി പിന്നീട് കോണ്‍ഗ്രസിന്റെ പിളര്‍പ്പിലേക്കും വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ പിറവിയിലേക്കുമാണ് കാര്യങ്ങള്‍ നയിച്ചത്.

രണ്ടാം യു.പി.എ സര്‍ക്കാറിന്റെ അവസാന കാലത്ത് കൈക്കൊണ്ട നിര്‍ണായക രാഷ്ട്രീയ തീരുമാനങ്ങളില്‍ ഒന്നായിരുന്നു ആന്ധ്രാപ്രദേശിന്റെ വിഭജനം. ആന്ധ്രയില്‍ തിരിച്ചടിക്കുമെങ്കിലും തെലുങ്കാനയില്‍ ഇത് രാഷ്ട്രീയ നേട്ടം സമ്മാനിക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രണ്ട് സംസ്ഥാനങ്ങളിലും മുതലെടുപ്പ് നടത്തിയത് പ്രാദേശിക കക്ഷികളാണ്. ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയും തെലുങ്കാനയില്‍ ചന്ദ്ര ശേഖര റാവുവിന്റെ ടി.ആര്‍.എസും.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിതര മതേതര കക്ഷികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് കിണഞ്ഞ് പരിശ്രമിക്കുന്ന വേളയില്‍ കൂടിയാണ് ഉമ്മന്‍ചാണ്ടിയുടെ പുതിയ പദവിയിലേക്കുള്ള നിയോഗം. ബി.ജെ.പിയിതര കോണ്‍ഗ്രസിതര ബദലിന് ടി.ആര്‍.എസ് നേതാവ് ചന്ദ്രശേഖര റാവു ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രതീക്ഷ ആന്ധ്രാ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവിലാണ്.

കര്‍ണാടകയിലെ ജെ.ഡി.എസ് -കോണ്‍ഗ്രസ് സഖ്യ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നേരിട്ട് പങ്കെടുത്ത് ചന്ദ്രബാബു നായിഡു തന്നെ ഇതിനുള്ള വാതിലുകള്‍ തുറന്നിട്ട പശ്ചാത്തലത്തില്‍ പതിവില്‍ കവിഞ്ഞ രാഷ്ട്രീയ തന്ത്രജ്ഞതയോടെ വേണ്ടിവരും ഉമ്മന്‍ചാണ്ടിക്ക് കരുക്കള്‍ നീക്കാന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇന്‍ഡിഗോയ്ക്ക് തിരിച്ചടി; സര്‍വീസുകള്‍ കുറച്ച് മറ്റ് എയര്‍ലൈന്‍സുകള്‍ക്ക് കൈമാറ്റം

നവംബറില്‍ സര്‍ക്കാര്‍ അനുവദിച്ച സര്‍വീസുകള്‍ പോലും ഇന്‍ഡിഗോക്ക് നടത്താന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Published

on

ദില്ലി: രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകളില്‍ ഉണ്ടായ കലാശക്കുഴപ്പത്തിന് പിന്നാലെ ഇന്‍ഡിഗോക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചു. യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ സാഹചര്യത്തില്‍ ഇന്‍ഡിഗോയുടെ അഞ്ച് ശതമാനം സര്‍വീസുകള്‍ ഉടന്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യയും ആകാസ എയര്‍ലൈനും ഉള്‍പ്പെടെ മറ്റ് കമ്പനികള്‍ക്ക് കൈമാറാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

നവംബറില്‍ സര്‍ക്കാര്‍ അനുവദിച്ച സര്‍വീസുകള്‍ പോലും ഇന്‍ഡിഗോക്ക് നടത്താന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൈലറ്റുമാരുടെ വിശ്രമ ചട്ടങ്ങളില്‍ ഇളവ് ആവശ്യപ്പെട്ടതടക്കമുള്ള സമ്മര്‍ദ്ദ രാഷ്ട്രീയങ്ങള്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയതെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

ആഭ്യന്തര റൂട്ടുകളുടെ അറുപത് ശതമാനം വരെ ഇന്‍ഡിഗോ നിയന്ത്രിക്കുന്ന കുത്തകസ്ഥിതി പൊതുവേ യാത്രക്കാരുടെ സൗകര്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വിലയിരുത്തലും മന്ത്രാലയം ഉന്നയിച്ചു. ഈ പശ്ചാത്തലത്തില്‍ വ്യോമയാനമന്ത്രി രാംമോഹന്‍ നായിഡു ലോക്സഭയില്‍ സംസാരിക്കുമ്പോള്‍ യാത്രക്കാരുടെ സുരക്ഷയും സൗകര്യവുമാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് വ്യക്തമാക്കി.

വ്യോമയാന രംഗത്ത് മത്സരാധിഷ്ഠിത അന്തരീക്ഷം സൃഷ്ടിക്കാന്‍ കൂടുതല്‍ എയര്‍ലൈന്‍സുകള്‍ക്ക് അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യം സാധാരണനിലയിലേക്ക് കൊണ്ടുവരാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും യാത്രക്കാരെ വീണ്ടും പ്രതിസന്ധിയിലാക്കുന്ന നിലപാടുകള്‍ ഒന്നും സഹിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇന്‍ഡിഗോ നാളെ പുതുക്കിയ സര്‍വീസ് ഷെഡ്യൂള്‍ സമര്‍പ്പിക്കേണ്ടതും, മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരില്‍ ചിലരുടെ യാത്രാസമയത്തില്‍ മാറ്റങ്ങള്‍ വരുന്ന സാധ്യതയുണ്ടെന്നും സര്‍ക്കാരിന്റെ ഉത്തരവ് വ്യക്തമാക്കുന്നു.

 

Continue Reading

kerala

വോട്ടിങ് മെഷീനില്‍ നോട്ടയില്ല, വൃത്തികെട്ട തെരഞ്ഞെടുപ്പ് സംവിധാനം -പി.സി ജോര്‍ജ്

ബിജെപി സ്ഥാനാര്‍ഥി ഇല്ലെങ്കില്‍ ആ പാര്‍ട്ടിക്കാരനായ ഞാന്‍ എവിടെപോയി വോട്ട് ചെയ്യണം…എനിക്ക് നോട്ടക്ക് വോട്ട് ചെയ്യണം എന്ന് കരുതിയാല്‍ എവിടെപ്പോയി വോട്ട് ചെയ്യും..

Published

on

പൂഞ്ഞാര്‍: വോട്ടിങ് മെഷീനില്‍ നോട്ടയില്ലാത്തതിനെതിരെ ബിജെപി നേതാവ് പി.സി ജോര്‍ജ്. നോട്ടയില്ലാത്തത് വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായമാണെന്ന് അദ്ദേഹം പറഞ്ഞു. പിസി ജോര്‍ജിന്റെ വാര്‍ഡില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ഥി ഇല്ല. ഇതോടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്.

എന്നാല്‍ ഇഷ്ടപ്പെട്ടൊരാള്‍ക്ക് വോട്ട് ചെയ്‌തെന്നും ഇലക്ഷന്‍ കമ്മീഷന്റേത് വിവരക്കേടാണെന്നും പിസി ജോര്‍ജ് പറഞ്ഞു.’ഇവിടെ രണ്ട് സ്ഥാനാര്‍ഥികളാണ്. ഇതിലൊരാള്‍ക്ക് വോട്ട് ചെയ്യാം. എന്നാല്‍ നോട്ടക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. ഒരാള്‍ക്ക് ഞാന്‍ വോട്ട് ചെയ്തു എന്നത് വേറെ കാര്യം. നോട്ട വേണ്ടേ? തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് നിയമമാണ് ഉണ്ടാക്കിയിരിക്കുന്നത്.

വിവരക്കേട് കാണിക്കുകയാണോ. എനിക്ക് നോട്ടക്ക് വോട്ട് ചെയ്യണം എന്ന് കരുതിയാല്‍ എവിടെപ്പോയി വോട്ട് ചെയ്യും. അത് എന്റെ അവകാശമല്ലേ. വൃത്തികെട്ട തെരഞ്ഞെടുപ്പ് സംവിധാനമാണ്. ഇതില്‍ എനിക്ക് പരാതിയുണ്ട്. ബിജെപി സ്ഥാനാര്‍ഥി ഇല്ലെങ്കില്‍ ആ പാര്‍ട്ടിക്കാരനായ ഞാന്‍ എവിടെപോയി വോട്ട് ചെയ്യണം. നോട്ടക്ക് അല്ലെ ചെയ്യാന്‍ പറ്റൂ.’ എന്നേദ്ദേഹം പറഞ്ഞു.

 

Continue Reading

kerala

വഞ്ചിയൂരില്‍ സിപിഎം കള്ളവോട്ട് ചെയ്തെന്ന് ആരോപണം; സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുന്നതിനിടെയാണ് തങ്ങളെ മര്‍ദിച്ചതെന്ന് മര്‍ദനമേറ്റ ബിജെപി പ്രവര്‍ത്തകന്‍ പ്രതികരിച്ചു.

Published

on

തിരുവനന്തപുരം: വഞ്ചിയൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് മര്‍ദനമേറ്റ ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തുകയാണ്. പരാതി നല്‍കുകയാണെങ്കില്‍ മാത്രമേ കേസെടുക്കുകയുള്ളു എന്ന് പൊലീസ് അറിയിച്ചു.

സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുന്നതിനിടെയാണ് തങ്ങളെ മര്‍ദിച്ചതെന്ന് മര്‍ദനമേറ്റ ബിജെപി പ്രവര്‍ത്തകന്‍ പ്രതികരിച്ചു.

‘കള്ളവോട്ട് ചെയ്യുന്നതിനായി പൊലീസ് സിപിഎമ്മിന് ഒത്താശ ചെയ്തുകൊടുക്കുകയാണ്. ജനാധിപത്യത്തെ ഇവര്‍ കശാപ്പ് ചെയ്യുകയാണ്. ഗുണ്ടായിസത്തോടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും വഞ്ചിയൂര്‍ വാര്‍ഡ് ബൂത്ത് രണ്ടില്‍ റീപോളിങ് നടത്തണമെന്നും ബിജെപി പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു. പ്രദേശത്ത് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്.

 

Continue Reading

Trending