kerala
കൊയ്ത്ത് ആരംഭിച്ചിട്ടും നെല്ല് എടുക്കാതെ സർക്കാർ ; കുറഞ്ഞ വിലയ്ക്ക് വിറ്റ് കർഷകർ
വിഷയത്തിൽ ഉടൻ ഇടപെടണമെന്നും സംഭര ഉടൻ ആരംഭിക്കണമെന്നും സ്വതന്ത്ര കർഷകസംഘം സംസ്ഥാന ജനറൽ സെക്രട്ടറി കളത്തിൽ അബ്ദുള്ള ആവശ്യപ്പെട്ടു
പാലക്കാട് :നെല്ലറയിൽ ഒന്നാംവിളയുടെ കൊയ്ത്ത് ആരംഭിച്ച ദിവസങ്ങൾ കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാതെ സംസ്ഥാന സർക്കാർ. കഴിഞ്ഞ വിളവിലെ നെല്ലിൻറെ വില ഇനിയും നൂറുകോടി രൂപ ബാക്കിയിരിക്കുകയാണ്. ഒന്നാം വിള നെല്ല് സംഭരിക്കാൻ സർക്കാർ മടിക്കുന്നത് കർഷകരെ പ്രതിസന്ധിയിലാക്കി. സിവിൽ സപ്ലൈസ് വകുപ്പ് ,സഹകരണ സംഘങ്ങളോ, മില്ലുടമകളെയോ , ആരെയാണ് നെല്ല് സംഭരണ ചുമതല ഏൽപ്പിക്കേണ്ടത് എന്നറിയാതെ അനിശ്ചിതത്വത്തിൽ ആയിരിക്കയാണ്. സർക്കാർ സഹകരണസംഘങ്ങളെ ഏൽപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം പാലക്കാട് ചേർന്ന് മന്ത്രി തലയോഗത്തിൽ പ്രഖ്യാപനം ഉണ്ടായെങ്കിലും ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ അത് തള്ളിക്കളഞ്ഞിരിക്കുകയാണ്.
കഴിഞ്ഞവർഷത്തെ പോലെ സിവിൽ സപ്ലൈസ് നേരിട്ട് സംഭരിക്കും എന്നാണ് പറയുന്നത്. ഇതിൻറെ തുക വിവിധ ബാങ്കുകളെ ഏൽപ്പിച്ചിരിക്കുകയാണ്. ഇതോടെ ചില ബാങ്കുകൾ മാത്രമാണ് തുക വിതരണം ചെയ്തിട്ടുള്ളത്. കേന്ദ്രസർക്കാരിൽ നിന്ന് മുഴുവൻ തുകയും ലഭിക്കാത്തതാണ് വിതരണത്തിന് തടസ്സമെന്ന് സംസ്ഥാന സർക്കാർ പറയുന്നുണ്ടെങ്കിലും നെല്ല് സംഭരിച്ചതിന്റെ വ്യക്തമായ കണക്ക് സമർപ്പിക്കാത്തതാണ് തുക അനുവദിക്കാതിരിക്കാൻ കാരണമെന്നാണ് കേന്ദ്രം പറയുന്നത്. 28.40 രൂപക്കാണ് കഴിഞ്ഞവർഷം നെല്ല് സംഭരിച്ചത് .ഇത്തവണ അത് 29. 30 ആയി വർദ്ധിക്കുമെങ്കിലും കൂടിയ തുക നൽകാൻ സംസ്ഥാന സർക്കാർ തയ്യാറല്ല. കേന്ദ്രസർക്കാർ ആണ് ഒരു രൂപയിൽ അധികം രൂപ വർദ്ധിപ്പിച്ചത് .ഇത് സംസ്ഥാന സർക്കാരിന്റെ വിഹിതത്തിൽ നിന്ന് കുറയ്ക്കുകയാണ് ചെയ്തിട്ടുള്ളത്.
സംഭരണം അനിശ്ചിതത്വത്തിൽ ആയതോടെ കർഷകർ മഴക്കാലത്ത് ഇത് എങ്ങനെ നെല്ല് സംഭരിക്കണം എന്ന റിയാതെ കുഴങ്ങുകയാണ് .പലരും പ്ലാസ്റ്റിക് ഷീറ്റുകൾ മറച്ച് മുറ്റത്ത് നെല്ല് സംഭരിച്ചിരിക്കുകയാണ് .ഇത് പലപ്പോഴും മഴ നനഞ്ഞ് കേടാവുന്ന സ്ഥിതിയാണ്. ഈ അവസരത്തിന് സ്വകാര്യമില്ലുടമകൾ കർഷകരെ സമീപിച്ച് കുറഞ്ഞ വിലയ്ക്ക് നെല്ല് വാങ്ങുകയാണ് .
20 രൂപ നിരക്കിലാണ് ഇതോടെ കർഷകർ മില്ലുടടമകൾക്ക് നെല്ലു വിൽക്കാൻ നിർബന്ധിതമായിരിക്കുന്നത്. സ്വകാര്യമില്ലടമകൾ വാങ്ങിച്ചോട്ടെ എന്നാണ് സർക്കാരിൻറെ രഹസ്യജണ്ട .ഇത് മില്ലുടമകളെ സഹായിക്കാൻ ആണെന്നാണ് കർഷകരുടെ ആരോപണം .വിഷയത്തിൽ ഉടൻ ഇടപെടണമെന്നും സംഭര ഉടൻ ആരംഭിക്കണമെന്നും സ്വതന്ത്ര കർഷകസംഘം സംസ്ഥാന ജനറൽ സെക്രട്ടറി കളത്തിൽ അബ്ദുള്ള ആവശ്യപ്പെട്ടു
kerala
പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
2 പേരുടെ നില ഗുരുതരം
പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.
പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
kerala
കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു
രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.
അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
kerala
ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി
വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.
ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന്‍ ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.
ആദിത്യന്‍ ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്‌റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന്‍ അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala13 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala13 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala2 days agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

