india
പാക് താരത്തെ ടീമിലെടുത്തു; സണ്‍റൈസേഴ്സ് ലീഡ്സിന്റെ എക്‌സ് അക്കൗണ്ടിന് പൂട്ട്
കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ രണ്ടര ലക്ഷം ഡോളറിനാണ് സണ്‍റൈസേഴ്സ് പാക് താരത്തെ സ്വന്തമാക്കിയത്.
ലണ്ടന്‍: ദി ഹന്‍ഡ്രഡ് ക്രിക്കറ്റ് ലീഗില്‍ പാകിസ്താന്‍ സ്പിന്നര്‍ അബ്രാര്‍ അഹ്‌മദിനെ ടീമിലെടുത്തതിന് പിന്നാലെ സണ്‍റൈസേഴ്സ് ലീഡ്സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ രണ്ടര ലക്ഷം ഡോളറിനാണ് സണ്‍റൈസേഴ്സ് പാക് താരത്തെ സ്വന്തമാക്കിയത്.
ദി ഹന്‍ഡ്രഡ് ലീഗില്‍ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഒരു ടീം പാക് താരത്തെ വാങ്ങുന്നത് ആദ്യമായാണ്. ഐപിഎല്‍ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഉടമസ്ഥരായ സണ്‍ ഗ്രൂപ്പാണ് ടീമിനെ നയിക്കുന്നത്.
അബ്രാറിനെ ടീമിലെടുത്തതിനു പിന്നാലെ സമൂഹ മാധ്യമത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. അബ്രാര്‍ അഹ്‌മദ് മുന്‍പ് ഇന്ത്യ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ആരോപിച്ചാണ് ടീമിനെതിരെ ആരാധകര്‍ വലിയ പ്രതിഷേധം പ്രകടിപ്പിച്ചത്.
BoycottSRH തുടങ്ങിയ ഹാഷ്ടാഗുകള്‍ എക്‌സില്‍ ട്രെന്‍ഡിംഗാവുകയും ആരാധകര്‍ കൂട്ടത്തോടെ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് നിയമങ്ങള്‍ ലംഘിച്ചു എന്ന കാരണത്താല്‍ എക്‌സ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
പാക് താരങ്ങളെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ടീമുകള്‍ മാറ്റിനിര്‍ത്തുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് കാവ്യ മാരന്റെ നേതൃത്വത്തിലുള്ള സണ്‍റൈസേഴ്സ് അബ്രാറിനായി ലേലം വിളിച്ചത്.
india
യുപിയില്‍ പള്ളിയും ദര്‍ഗയും പൊളിക്കാന്‍ കോടതി ഉത്തരവ്; ഇമാമുമാര്‍ക്ക് 7 കോടി രൂപ പിഴ
സംസ്ഥാനത്ത് മുസ്‌ലിം ആരാധനാലയങ്ങള്‍ ബോധപൂര്‍വ്വം ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ച് പ്രദേശവാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ സെയ്ഫ് ഖാന്‍ സരായ് ഗ്രാമത്തിലുള്ള പള്ളിയും ദര്‍ഗയും നിരവധി വീടുകളും പൊളിച്ചുനീക്കാന്‍ പ്രാദേശിക റവന്യൂ കോടതി ഉത്തരവ്. ഇതിനു പിന്നാലെ രണ്ട് പ്രാദേശിക ഇമാമുമാര്‍ക്ക് മേല്‍ 6.95 കോടി രൂപ പിഴയും ചുമത്തി. സംസ്ഥാനത്ത് മുസ്‌ലിം ആരാധനാലയങ്ങള്‍ ബോധപൂര്‍വ്വം ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ച് പ്രദേശവാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
അതേസമയം ഗ്രാമത്തിലെ പൊതുഭൂമിയില്‍ നിയമവിരുദ്ധമായാണ് ഈ നിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് തഹസീല്‍ദാര്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഗ്രാമത്തിലെ പ്ലാന്റേഷനായി നീക്കിവച്ചിട്ടുള്ള ‘ഖാത നമ്പര്‍ 452’ എന്ന പ്ലോട്ട് കൈയേറി എന്നാണ് പള്ളി ഇമാമുമാരായ അഫ്താബ് ഹുസൈന്‍, മെഹ്താബ് ഹുസൈന്‍ എന്നിവര്‍ക്കെതിരെയുള്ള കേസ്. എന്നാല്‍ ഭൂമി വഖഫ് ബോര്‍ഡിന്റേതാണെന്ന ഇമാമുമാരുടെ വാദം റവന്യൂ രേഖകള്‍ പരിശോധിച്ച ശേഷം കോടതി തള്ളി.
‘വര്‍ഷങ്ങളായി ഞങ്ങള്‍ ഈ സമൂഹത്തെ സേവിക്കുന്നവരാണ്. ഇത്രയും വലിയ തുക പിഴയായി നല്‍കുക എന്നത് ഞങ്ങളെപ്പോലെയുള്ള പാവപ്പെട്ടവര്‍ക്ക് മരണശിക്ഷയ്ക്ക് തുല്യമാണ്. എങ്ങനെയാണ് ഞങ്ങള്‍ ഇത് അടയ്ക്കുക?’ എന്ന് ഇമാം അഫ്താബ് ഹുസൈന്‍ ചോദിച്ചു.
മറ്റ് സമുദായങ്ങളുടെ സമാനമായ നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടിയെടുക്കാതെ മുസ്‌ലിം ആരാധനാലയങ്ങളെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു. ഇതിനു പിന്നാലെ ഗ്രാമവാസികളും ഇമാമുമാരും ഇപ്പോള്‍ സഹായത്തിനായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
india
‘നോട്ടുനിരോധന കാലത്തും കോവിഡ് കാലത്തും രാജ്യത്തെ ക്യൂവില്‍ നിര്‍ത്തി. ഇപ്പോള്‍ എല്‍പിജിക്കും ജനങ്ങള്‍ ക്യൂ നില്‍ക്കുന്നു’
മോദി സര്‍ക്കാര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി അല്‍ക്ക ലാംബ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാചകവാതക ക്ഷാമം രൂക്ഷമാകുകയും ഗ്യാസ് ഏജന്‍സികള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ഇന്ത്യ എപ്പോള്‍, എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് തീരുമാനിക്കുന്നത് ഇപ്പോള്‍ അമേരിക്കയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
2016-ലെ നോട്ടുനിരോധന കാലത്തും കോവിഡ് മഹാമാരിയുടെ സമയത്തും ജനങ്ങള്‍ നീണ്ട ക്യൂവില്‍ നില്‍ക്കേണ്ടി വന്ന സാഹചര്യവുമായി കോണ്‍ഗ്രസ് താരതമ്യം ചെയ്തു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെ ബാധിക്കുമെന്ന് മുന്‍കൂട്ടി കണ്ട് തയ്യാറെടുപ്പുകള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ വിമര്‍ശിച്ചു. ‘ആദ്യം നോട്ടുനിരോധനം രാജ്യത്തെ ക്യൂവില്‍ നിര്‍ത്തി, പിന്നീട് കോവിഡ് കാലത്തും ക്യൂവായി. ഇപ്പോള്‍ എല്‍പിജിക്ക് വേണ്ടിയും ജനങ്ങള്‍ ക്യൂ നില്‍ക്കുന്നു,’ അവര്‍ പറഞ്ഞു.
‘എപ്സ്റ്റീന്‍ ഫയലുകള്‍’ കാണിച്ച് അമേരിക്ക മോദിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും അതിനാല്‍ അദ്ദേഹം പൂര്‍ണ്ണമായും കീഴടങ്ങിയെന്നും അല്‍ക്ക ലാംബ ആരോപിച്ചു. ഇന്ത്യയുടെ എണ്ണ ഇറക്കുമതി തീരുമാനങ്ങള്‍ വാഷിംഗ്ടണ്‍ നിയന്ത്രിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
റഷ്യയില്‍ നിന്ന് പരിമിതമായ അളവില്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയെ അമേരിക്ക ‘താല്‍ക്കാലികമായി അനുവദിച്ചു’ എന്ന വൈറ്റ് ഹൗസ് പ്രസ് സ്രെക്രട്ടറിയുടെ പ്രസ്താവനയെയും കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഇന്ത്യ ഒരു ‘നല്ല പങ്കാളി’ ആയതിനാലാണ് ഈ തീരുമാനമെന്ന് അമേരിക്ക പറഞ്ഞിരുന്നു.
പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം നടത്തി. ‘പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തു’ (PM is compromised) എന്നെഴുതിയ ബാനറുകളുമായാണ് അവര്‍ എത്തിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് അടിയന്തര ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
നോയിഡ, ലഖ്നൗ, ഡല്‍ഹി, ഭുവനേശ്വര്‍, പുണെ തുടങ്ങിയ നഗരങ്ങളില്‍ എല്‍പിജി റീഫില്ലിംഗിനായി ജനങ്ങള്‍ വലിയ ക്യൂവിലാണ്.
india
ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ ഇംറാൻ പ്രതാപ്ഗഢിയുടെ ഇഫ്താർ സംഗമം
ന്യൂഡൽഹി: രാജ്യസഭാ അംഗവും എ.ഐ.സി.സി. ന്യൂനപക്ഷ വിഭാഗം ചെയർമാനുമായ ശ്രീ ഇംറാൻ പ്രതാപ്ഗഢി ഇന്ന് ന്യൂഡൽഹിയിലെ തന്റെ വസതിയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖ ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് സംഗമം ശ്രദ്ധേയമായി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പോളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സമാജ്‌വാദി പാർട്ടി ദേശീയ പ്രസിഡന്റ് അഖിലേഷ് യാദവ്, മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരം, കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റ്, സൽമാൻ ഖുർഷീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മോയ്ത്ര, എ.ഐ.സി.സി. നേതാക്കളായ നസീര്‍ അഹമ്മദ്, ഗോഹില്‍, നദീം മുഹമ്മദ്, ഇക്ര ഹസ്സന്‍ ചൗദരി എന്നിവരും ഇഫ്താര്‍ സംഗമത്തില്‍ സാന്നിധ്യം വഹിച്ചു.
കേരളത്തില്‍ നിന്നുള്ള രാജ്യസഭാ അംഗങ്ങളായ പി.വി. അബ്ദുല്‍ വഹാബ് എം.പി., അഡ്വ. ഹാരിസ് ബീരാന്‍ എം.പി. എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പവിത്രമായ റമദാന്‍ മാസത്തിന്റെ ആത്മീയത പങ്കിടുന്നതിനും സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുന്നതിനുമായാണ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചത്. ചടങ്ങില്‍ പങ്കെടുത്ത നേതാക്കള്‍ പരസ്പരം റമദാന്‍ ആശംസകള്‍ കൈമാറുകയും രാജ്യത്ത് സമാധാനവും സൗഹൃദവും നിലനില്‍ക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
-
kerala1 day agoരസികന്‍ സിനിമയിലെ ബാലതാരം; ഹരിമുരളിയെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala1 day agoവെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി
-
kerala1 day agoമലപ്പുറം കൊണ്ടോട്ടിയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം
-
kerala1 day ago‘ന്യൂനപക്ഷ രാഷ്ട്രീയത്തിന് മുസ്ലിം ലീഗ് തുല്യതയില്ലാത്ത മാതൃക’; പ്രൗഢമായി മുസ്ലിം ലീഗ് സ്ഥാപകദിനസമ്മേളനവും ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും
-
kerala1 day agoകെ.എസ്.യു നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസ്; അറസ്റ്റിലായത് അധ്യാപകന് അടക്കമുള്ള സി.പി.എം സംഘം
-
kerala1 day agoദേശീയ പാതയിലെ മൊറയൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം, മൂന്ന് പേര് മരിച്ചു
-
News1 day agoഎണ്ണവില 200 ഡോളറിലേക്ക്? ഹോര്‍മുസ് കടലിടുക്കിലൂടെ ഒരു കപ്പല്‍ പോലും കടത്തിവിടില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്
-
india1 day agoയുപിയില്‍ പള്ളിയും ദര്‍ഗയും പൊളിക്കാന്‍ കോടതി ഉത്തരവ്; ഇമാമുമാര്‍ക്ക് 7 കോടി രൂപ പിഴ

