Connect with us

kerala

ഹിജാബ് വിലക്ക് ഏര്‍പ്പെടുത്തിയ പള്ളുരുത്തി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു

കൊച്ചി കോര്‍പറേഷനിലെ 62-ാം ഡിവിഷനായ പള്ളുരുത്തി കച്ചേരിപ്പടിയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായാണ് ജോഷി മത്സരിച്ചത്.

Published

on

കൊച്ചി: ഹിജാബ് വിലക്ക് ഏര്‍പ്പെടുത്തി വിവാദത്തിലായ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. കൊച്ചി കോര്‍പറേഷനിലെ 62-ാം ഡിവിഷനായ പള്ളുരുത്തി കച്ചേരിപ്പടിയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായാണ് ജോഷി മത്സരിച്ചത്.

നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) നേതാവായ ജോഷിയെ പരാജയപ്പെടുത്തി സിപിഎം സ്ഥാനാര്‍ഥി വി.എ. ശ്രീജിത്താണ് ഇവിടെ വിജയിച്ചത്. ശ്രീജിത്ത് 2,438 വോട്ടുകള്‍ നേടി 761 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്‍.ആര്‍. ശ്രീകുമാര്‍ 1,677 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. 194 വോട്ടുകള്‍ നേടിയ എസ്ഡിപിഐ സ്ഥാനാര്‍ഥിക്കു പിന്നിലായി, വെറും 170 വോട്ടുകള്‍ മാത്രം നേടിയ ജോഷി കൈതവളപ്പില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് സ്വതന്ത്രര്‍ ഉള്‍പ്പെടെ ഏഴ് സ്ഥാനാര്‍ഥികളാണ് ഡിവിഷനില്‍ മത്സരിച്ചത്.

കൊച്ചി കോര്‍പറേഷനിലെ പുതിയ വാര്‍ഡാണ് പള്ളുരുത്തി കച്ചേരിപ്പടി. ശിരോവസ്ത്ര വിലക്ക് വിഷയത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിലും നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. ജോഷി സംഘപരിവാര്‍ അനുകൂലിയാണെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ തനിക്ക് യാതൊരു രാഷ്ട്രീയ പാര്‍ട്ടിയുമായോ സംഘടനകളുമായോ ബന്ധമില്ലെന്നായിരുന്നു അന്ന് ജോഷിയുടെ വിശദീകരണം.

തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ജോഷി രംഗത്തിറങ്ങിയതോടെ ആ വാദം തകര്‍ന്നതായി വിമര്‍ശനം ഉയര്‍ന്നു. ഹിജാബ് വിലക്ക് വിവാദത്തില്‍ വിദ്യാലയത്തെ അനുകൂലിച്ചും വിദ്യാര്‍ത്ഥിനിയെയും കുടുംബത്തെയും പ്രതികൂലിച്ചുമുള്ള നിലപാടാണ് ജോഷി സ്വീകരിച്ചതെന്നും ആരോപണമുണ്ട്.

ശിരോവസ്ത്ര വിലക്ക് വിഷയത്തില്‍ വിദ്വേഷ പ്രചാരണം നടത്തിയെന്നാരോപിച്ച് ജോഷിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. പിടിഎ ഭാരവാഹിയായ ജമീര്‍ പള്ളുരുത്തിയാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് കൈമാറുകയും തുടര്‍നടപടി സ്വീകരിക്കാന്‍ പള്ളുരുത്തി പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

സാമൂഹികമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്നും കാസ അടക്കമുള്ള തീവ്ര ക്രൈസ്തവ സംഘടനകളുടെ വിദ്വേഷപരമായ പോസ്റ്റുകള്‍ ജോഷി പ്രചരിപ്പിച്ചുവെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

 

kerala

നാടിൻ്റെ പ്രശ്നങ്ങളിൽ അസ്വസ്ഥമായ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതിൻ്റെ സൂചന

വരാനിരിക്കുന്ന ഭരണ മാറ്റത്തിന്റെ മുന്നെയുള്ള ജനങ്ങളുടെ പ്രതിജ്ഞയായി തന്നെ ഈ ഫലത്തെ കാണണം.

Published

on

കെ. സൈനുല്‍ ആബിദീന്‍
വൈസ് പ്രസിഡണ്ട്. IUML ദേശീയ കമ്മിറ്റി

ഏറെക്കാലമായി കേരളം ആഗ്രഹിച്ചുകൊണ്ടിരുന്ന വിധി നിര്‍ണ്ണയമാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിലൂടെ സംഭവിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഭരണ മാറ്റത്തിന്റെ മുന്നെയുള്ള ജനങ്ങളുടെ പ്രതിജ്ഞയായി തന്നെ ഈ ഫലത്തെ കാണണം. നാടിന്റെ പ്രശ്‌നങ്ങളില്‍ അസ്വസ്ഥരായ ജനമനസ്സുകള്‍ ഒരു മാറ്റത്തെ എത്രത്തോളം തീവ്രമായി അഭിലഷിക്കുന്നുണ്ടെന്നതാണ് ഈ ഫലത്തില്‍ പ്രതിഫലിക്കുന്നത്.

ഈ വിജയം പ്രവാസ ലോകത്തുള്ള സഹോദരങ്ങള്‍ക്കു കൂടി അവകാശപ്പെട്ടതാണ്. തങ്ങളുടെ നാട്ടില്‍ നടക്കുന്ന വലിയ ഒരു ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവാന്‍ വേണ്ടി ദൂരദേശങ്ങളില്‍ നിന്നും, എല്ലാ പ്രയാസങ്ങളെയും മറന്ന് വോട്ട് രേഖപ്പെടുത്താന്‍ വേണ്ടി മാത്രം നാട്ടിലെത്തിയ പ്രവാസികളുടെയും നെഞ്ചിലെ സ്പന്ദനവും ഈ വിജയത്തിലുണ്ട്. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ക്ക് നമ്മുടെ നാടിന്റെയും ഇവിടുത്തെ പച്ചയായ മനുഷ്യരുടെയും പ്രതീക്ഷകള്‍ക്കൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെ. കൂടുതല്‍ സുഭദ്രവും ശോഭനവുമായ ഒരു ഭാവിയിലേക്ക് നമ്മുടെ നാടിനെ നയിക്കാന്‍ നിയോഗിക്കപ്പെടുന്ന പുതിയ ഭരണാധികാരികള്‍ക്ക് സാധിക്കട്ടെയെയന്ന് പ്രത്യാശയോടെ പ്രാര്‍ത്ഥിക്കുന്നു. ആശംസിക്കുന്നു.

Continue Reading

kerala

മലപ്പുറം ജില്ലാ പഞ്ചായത്ത്: യു.ഡി.എഫ് തേരോട്ടം 33/ 33 ഡിവിഷനുകളിലും സമ്പൂര്‍ണ വിജയം

മത്സരിച്ച 33 ഡിവിഷനുകളിലും വിജയിച്ച് യു.ഡി.എഫ് സമ്പൂര്‍ണാധിപത്യം ഉറപ്പിച്ചു.

Published

on

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ചരിത്രവിജയം സ്വന്തമാക്കി. മത്സരിച്ച 33 ഡിവിഷനുകളിലും വിജയിച്ച് യു.ഡി.എഫ് സമ്പൂര്‍ണാധിപത്യം ഉറപ്പിച്ചു.

ചേറൂരില്‍ യാസ്മിന്‍ അരിമ്പ്ര 33,562 വോട്ടുകളുടെ ടോപ്പ് ലീഡോടെ വിജയിച്ചു. വേങ്ങരയില്‍ പി.കെ. അസ്ലുവിന് 33,064 വോട്ടുകളുടെ ഭൂരിപക്ഷവും ഒതുക്കുങ്ങലില്‍ 31,116 വോട്ടുകളുടെ ഭൂരിപക്ഷവും യു.ഡി.എഫിന് ലഭിച്ചു. പുത്തനത്താണി (27,551), പൂക്കോട്ടൂര്‍ (24,710), നന്നമ്പ്ര (22,869), മക്കരപറമ്പ് (22,706), കരുവാരക്കുണ്ട് (21,599), പൊന്മുണ്ടം (20,504) എന്നീ ഡിവിഷനുകളിലും വന്‍ ഭൂരിപക്ഷങ്ങളാണ് രേഖപ്പെടുത്തിയത്.

താന്നാളൂരില്‍ അഡ്വ. എ.പി. സ്മിജി 6,852 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയിച്ചു. അരീക്കോടില്‍ പി.എ. ജബ്ബാര്‍ ഹാജിക്ക് 12,634 വോട്ടുകളുടെ ഭൂരിപക്ഷവും ലഭിച്ചു. മറഞ്ചേരിയില്‍ 93 വോട്ടുകളുടെ നേരിയ ഭൂരിപക്ഷവും ചങ്ങരംകുളത്ത് 925 വോട്ടുകളുടെ ഭൂരിപക്ഷവുമാണ് രേഖപ്പെടുത്തിയത്.

വഴിക്കടവ് (6841), മൂത്തേടം (13434), വണ്ടൂര്‍ (16065), മേലാറ്റൂര്‍ (11190), ഏലംകുളം (4554), അങ്ങാടിപുറം (10717), ആനക്കയം (15150), കുളത്തൂര്‍ (8296), കാടാമ്പുഴ (11392), കുറ്റിപ്പുറം (14979), തവനൂര്‍ (1670), തിരുന്നാവാഴ (9672), മംഗലം (6870), വെളിമുക്ക് (11711), തേഞ്ഞിപലം (19569), പുളിക്കല്‍ (18670), വാഴക്കാട് (12336), ത്രിക്കലംകോട് (8556), എടവണ്ണ (20019), ചുങ്കത്തറ (9090) തുടങ്ങിയ എല്ലാ ഡിവിഷനുകളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

 

Continue Reading

kerala

കൊണ്ടോട്ടിയില്‍ വിജയാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു

മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം പലേക്കോടന്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ ഇര്‍ഷാദ് ആണ് മരിച്ചത്.

Published

on

കൊണ്ടോട്ടി: തെരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം പലേക്കോടന്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ ഇര്‍ഷാദ് ആണ് മരിച്ചത്.

ചെറുകാവ് പെരിയമ്പലത്ത് ഇന്ന് വൈകിട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്. ചെറുകാവ് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെയായിരുന്നു സംഭവം.

സ്‌കൂട്ടറില്‍ കൊണ്ടുപോയിരുന്ന പടക്കങ്ങള്‍ ആഘോഷ റാലിയിലുള്ളവര്‍ക്ക് വിതരണം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. സമീപത്ത് പൊട്ടിയ പടക്കത്തില്‍ നിന്നുള്ള തീപ്പൊരി സ്‌കൂട്ടറിലുണ്ടായിരുന്ന പടക്കശേഖരത്തിലേക്ക് വീണതോടെ അവ ഒന്നാകെ പൊട്ടിത്തെറിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ഇര്‍ഷാദിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Continue Reading

Trending