Connect with us

kerala

സര്‍ക്കാറിന്റെ പി.ആര്‍ വര്‍ക്കിനായി സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി

സര്‍ക്കാരിന്റെ കൈവശമുള്ള പൗരന്മാരുടെ/ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമല്ല എന്നതിന് ഏറ്റവും ഒടുവിലത്തെ തെളിവാണിത്.

Published

on

ഷഹബാസ് വെള്ളില മലപ്പുറം

സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ സര്‍ക്കാറിന്റെ പി.ആര്‍ വര്‍ക്കുകള്‍ക്കായി ചോര്‍ത്തിയതായി പരാതി. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ, ഡിആര്‍ വര്‍ധനവും, ഭവന നിര്‍മ്മാണ അഡ്വാന്‍സ് പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ട സന്ദേശം ജീവനക്കാരുടെ വ്യക്തിപരമായ വാട്സ്ആപ്പ് നമ്പറിലേക്ക് വന്നതോടെയാണ് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നുവെന്ന സംശയവുമായി ജീവനക്കാര്‍ രംഗത്തുവന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വെരിഫൈഡ് അക്കൗണ്ടില്‍ നിന്നാണ് മെസേജ് വന്നിരിക്കുന്നത്. ജീവനക്കാരുടെ വ്യക്തിഗത വാട്‌സ്ആപ്പ് നമ്പര്‍ ഇവര്‍ക്ക് എങ്ങനെ ലഭിച്ചു എന്നതാണ് സംശയങ്ങള്‍ക്ക് കാരണം.

ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമായി സര്‍ക്കാര്‍ ഡാറ്റാബേസുകളില്‍ (സ്പാര്‍ക്ക്) നല്‍കുന്ന ഫോണ്‍ നമ്പറുകള്‍ ജീവനക്കാരുടെ സമ്മതം ഇല്ലാതെ ഇത്തരം ബള്‍ക്ക് മെസേജിങ് കാമ്പയിനുകള്‍ക്കും പി.ആര്‍ വര്‍ക്കുകള്‍ക്കും ഉപയോഗിക്കുന്നത് കടുത്ത സ്വകാര്യ ലംഘനമാണ്. സര്‍ക്കാരിന്റെ കൈവശമുള്ള പൗരന്മാരുടെ/ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമല്ല എന്നതിന് ഏറ്റവും ഒടുവിലത്തെ തെളിവാണിത്. ഓരോരുത്തരുടെയും വ്യക്തി വിവരങ്ങള്‍ സ്വകാര്യതയാണ്. അതിലേക്ക് അനുവാദമില്ലാതെ കടന്നുകയറാന്‍ ആര്‍ക്കും അവകാശമില്ലെന്നിരിക്കെ ഭരണകൂടം തന്നെ അത് കട്ടെടുക്കുന്നത് കടുത്ത അനീതിയാണെന്നാണ് ജീവനക്കാരുടെ പരാതി. സ്പാര്‍ക്കില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നല്‍കുന്ന ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്യാന്‍ സ് പാര്‍ക്കിന് ആര് അധികാരം കൊടുത്തുവെന്നും ജീവനക്കാര്‍ ചോദിക്കുന്നു. സുരക്ഷിതമായിരിക്കേണ്ട സര്‍ക്കാര്‍ പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയിരിക്കുന്നത് ‘സ്പ്രിംക്ലര്‍’ മോഡല്‍ വിവാദത്തിന്റെ ആവര്‍ത്തനമാണെന്ന സംശയം ശക്തിപ്പെടുത്തുന്നതാണെന്നും ആക്ഷേപവും ഉയരുന്നു.

ശമ്പള വിതരണത്തിനും മറ്റ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മാത്രമായി ജീവനക്കാര്‍ നല്‍കിയ സ്വകാര്യ ഫോണ്‍ നമ്പറുകളും പേരുകളും അവരുടെ വ്യക്തമായ അനുമതിയില്ലാതെ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് വ്യക്തമായ ഡാറ്റാ മോഷണമാണ്. 286 മാസത്തെ ഡി.എ കുടിശിക നിഷേധിച്ച സര്‍ക്കാര്‍, വെറും ഒരു മാസത്തെ തുക നല്‍കി ജീവനക്കാരെ പരിഹസിക്കുകയാണ് ചെയ്യുന്നതെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി തടഞ്ഞുവെച്ച ഭവന വായ്പയും വ്യക്തതയില്ലാത്ത അഡ്വേര്‍ഡ് പെന്‍ഷനും തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങളായി മാത്രം മാറിയതാ യും ജീവനക്കാര്‍ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ട് ലക്ഷ്യമിട്ടാണ് ജീവനക്കാര്‍ക്ക് ഡി.എ. ഡി.ആര്‍ വര്‍ധനവും ഭവന നിര്‍മ്മാണ അഡ്വാന്‍സ് പുനഃസ്ഥാപിച്ചും ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് വര്‍ഷങ്ങളായി ഒരുതരത്തിലുള്ള പരിഹാരവും കാണാത്ത സര്‍ക്കാറിന്റെ പുതിയ ഉത്തരവുകള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണ്. ഇപ്പോഴും ജീവനക്കാരുടെ നിരവധിയായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരിക്കേറ്റു

പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.

Published

on

By

തൃശൂര്‍: കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. കോഴിക്കോട്-തിരുവനന്തപുരം സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസും കോഴിക്കോട്-ചെങ്ങന്നൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.

Continue Reading

kerala

മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫെബ്രുവരി 25 വരെയുള്ള തീയതികളില്‍ നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Published

on

By

സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. പത്തനംതിട്ട , കോട്ടയം , ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യരേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ ഫലമായാണ് മഴ. ഫെബ്രുവരി 25 വരെയുള്ള തീയതികളില്‍ നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

india

ആറ് സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ഗുജറാത്തിൽ 68 ലക്ഷം പേർ പുറത്ത്

കേരളത്തിലും വോട്ടർമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പുതുക്കലിന് മുൻപ് 2,78,50,855 ആയിരുന്ന വോട്ടർമാരുടെ എണ്ണം 9,06,211 പേർ കുറഞ്ഞ് 2,69,44,644 ആയി മാറി.

Published

on

ന്യൂഡൽഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയ പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ (Special Intensive Revision – SIR) നടപടികൾ പൂർത്തിയായി. അർഹരല്ലാത്ത ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.

പട്ടിക പുതുക്കിയതിൽ ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടത് ഗുജറാത്തിലാണ്. ഏകദേശം 68,12,711 വോട്ടർമാരാണ് ഗുജറാത്തിലെ പട്ടികയിൽ നിന്നും പുറത്തായത്. പുതുക്കലിന് മുൻപ് 5.08 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം ഇതോടെ 4.40 കോടിയായി കുറഞ്ഞു (-13.40%).

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും എസ്.ഐ.ആർ അന്തിമ പട്ടിക നടപടികൾ പൂർത്തിയായി. മധ്യപ്രദേശിൽ 34,25,078 പേരെ ഒഴിവാക്കി 5.39 കോടി വോട്ടർമാരെ പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാനിലും സമാനാവസ്ഥയാണ്. രാജസ്ഥാനിൽ 31,36,286 പേരെയാണ് പുതിയ പട്ടികയിൽ നിന്നും ഒഴുവാക്കിയത്. ഇതോടെ ആകെ വോട്ടർമാർ 5.15 കോടിയായി. ഛത്തീസ്‌ഗഡിൽ പുതിയ എസ്.ഐ.ആർ പട്ടിക പ്രകാരം 24,99,823 പേരെ ഒഴിവാക്കിയിട്ടുണ്ട്.

കേരളത്തിലും വോട്ടർമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പുതുക്കലിന് മുൻപ് 2,78,50,855 ആയിരുന്ന വോട്ടർമാരുടെ എണ്ണം 9,06,211 പേർ കുറഞ്ഞ് 2,69,44,644 ആയി മാറി.

മരണം, സ്ഥിരമായി താമസം മാറി കൊണ്ടിരിക്കൽ, ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടർ പട്ടികയിൽ പേര് വരിക, മറ്റ് അയോഗ്യതകൾ എന്നിവയാണ് വോട്ടർമാരെ ഒഴിവാക്കാൻ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. പുതിയ വോട്ടർമാരെ ചേർത്തതിന് ശേഷമുള്ള അന്തിമ കണക്കാണിത്. വോട്ടർ പട്ടിക പുതുക്കൽ ഒരു തുടർച്ചയായ പ്രക്രിയയാണ്. അർഹരായ പൗരന്മാർക്ക് ഇപ്പോഴും പേര് ചേർക്കാനും തിരുത്തലുകൾ വരുത്താനും അവസരമുണ്ട്.

പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ പുതുക്കിയ പട്ടിക ഈ മാസം അവസാനം പുറത്തുവിടും. രാജ്യവ്യാപകമായി നടക്കുന്ന ഈ ശുദ്ധീകരണ പ്രക്രിയയുടെ അടുത്ത ഘട്ടം ഏപ്രിൽ മാസത്തിൽ ആരംഭിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.

Continue Reading

Trending