kerala
ഈ വിശ്വാസം എന്നെന്നും കാത്തുസൂക്ഷിക്കും: പി.കെ.കുഞ്ഞാലിക്കുട്ടി
പ്രാസ്ഥാനിക ജീവിതത്തിൽ ഏറെ അഭിമാനവും, സന്തോഷവും ഉണ്ടായ ദിവസങ്ങളാണ് കടന്ന് പോയത്. രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പ്രതീക്ഷയായ പാർട്ടിക്ക് രാജ്യ തലസ്ഥാനത്ത് ഒരു ആസ്ഥാന മന്ദിരം എന്നത് വലിയൊരു സ്വപ്നമായിരുന്നു. ചെന്നൈയിൽ പ്ലാറ്റിനം ജൂബിലീ കോൺഫറൻസിൽ തീരുമാനമെടുത്തത് മുതൽ ആ സ്വപ്നത്തിലേക്കുള്ള യാത്രയിലായിരുന്നു.
പ്രാസ്ഥാനിക ജീവിതത്തിൽ ഏറെ അഭിമാനവും, സന്തോഷവും ഉണ്ടായ ദിവസങ്ങളാണ് കടന്ന് പോയതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.രാജ്യ തലസ്ഥാനത്ത് ഒരു ആസ്ഥാന മന്ദിര നിർമാണത്തിനുള്ള ധനശേഖരണം ലക്ഷ്യത്തിലെത്തിയ സന്തോഷം പങ്കുവച്ചുള്ള കുറിപ്പിലാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്. സംരഭത്തിന് പിന്തുണയേകിയവർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി
കുറിപ്പിന്റെ പൂർണ്ണ രൂപം :
പ്രാസ്ഥാനിക ജീവിതത്തിൽ ഏറെ അഭിമാനവും, സന്തോഷവും ഉണ്ടായ ദിവസങ്ങളാണ് കടന്ന് പോയത്. രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പ്രതീക്ഷയായ പാർട്ടിക്ക് രാജ്യ തലസ്ഥാനത്ത് ഒരു ആസ്ഥാന മന്ദിരം എന്നത് വലിയൊരു സ്വപ്നമായിരുന്നു. ചെന്നൈയിൽ പ്ലാറ്റിനം ജൂബിലീ കോൺഫറൻസിൽ തീരുമാനമെടുത്തത് മുതൽ ആ സ്വപ്നത്തിലേക്കുള്ള യാത്രയിലായിരുന്നു.
സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങളുടെ നേതൃമഹിമ തന്നെയായിരുന്നു ഈ ലക്ഷ്യത്തിലേക്ക് കുതിക്കാനുള്ള ഏറ്റവും വലിയ ആത്മ വിശ്വാസം. ഒരു മാസക്കാലം നീണ്ടു നിന്ന ധനസമാഹരണ കാമ്പയിൻ ഉജ്ജ്വല വിജയമാക്കി ആ മഹത്തായ ലക്ഷ്യത്തിലേക്ക് നമ്മൾ നടന്നടുത്തിരിക്കുന്നു. പി.എം.എ സലാം അടക്കമുള്ള സംസ്ഥാന നേതൃത്വവും, യൂത്ത് ലീഗ് ദേശീയ, സംസ്ഥാന നേതാക്കളും, ജില്ലാ, മണ്ഡലം,പഞ്ചായത്ത്, വാർഡ് നേതാക്കളും മത്സര ബുദ്ധിയോടെ ഒറ്റക്കെട്ടായി ചേർന്ന് നിന്നപ്പോൾ അതൊരു ചരിത്രമായി.
ഹരിത രാഷ്ട്രീയത്തെ നെഞ്ചിലെ തുടിപ്പായി കൊണ്ട് നടക്കുന്ന സാധാരണ മുസ്ലിം ലീഗ് പ്രവർത്തകരെ,
നിങ്ങൾക് അവകാശപ്പെട്ടതാണ് ഈ ചരിത്ര രചനയുടെ മുഴുവൻ ബഹുമതികളും. ഒരു നിയോഗം പോലെ ഈ ദൗത്യത്തെ ഏറ്റെടുത്ത് നിങ്ങളൊഴുക്കിയ വിയർപ്പിന്റെയും, കഠിനാദ്ധ്വാനത്തിന്റെയും ഫലമാണ് ഈ വിജയം. ഓരോ പാർട്ടി പ്രവർത്തകനും ഈ ലക്ഷ്യത്തെ എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്നതിന്റെ തെളിവാണ് അവസാന നിമിഷവും ഒരു ടൈമറിലെന്ന പോലെ അക്കങ്ങൾ മാറി മറിഞ്ഞ പണക്കണക്ക്. നിസ്വാർത്ഥമായി ഈ പാർട്ടിയെ സ്നേഹിക്കുകയും, അതിന്റെ ഓരോ ഉയർച്ചകളിലും മനസ്സ് നിറഞ്ഞു സന്തോഷിക്കുകയും ചെയ്യുന്ന പച്ച മനുഷ്യരെ നിങ്ങൾക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ..
പാർട്ടി പ്രവർത്തകർ കൈനീട്ടി ചെന്നപ്പോൾ മടിയേതുമില്ലാതെ തങ്ങളുടെ പണപ്പെട്ടി തുറന്ന് കൊടുത്ത പൊതുസമൂഹത്തെ ഈ സ്വപ്ന യാത്രയിൽ വിസ്മരിക്കാവുന്നതല്ല. മുസ്ലിം ലീഗ് പാർട്ടിയുടെ പ്രാധാന്യത്തെ കുറിച്ചുള്ള തികഞ്ഞ ബോധ്യവും, നാളിതുവരെ മുസ്ലിം ലീഗ് ഉയർത്തിപ്പിടിച്ച നിലപാടുകളോടുള്ള ഐക്യപ്പെടലും, അതുയർത്തിപ്പിടിക്കുന്ന മൂല്യങ്ങളിലുള്ള വിശ്വാസവും തന്നെയാണ് നിങ്ങളെ ഞങ്ങളോട് ചേർന്ന് നിൽക്കാൻ പ്രേരിപ്പിച്ചതെന്നറിയാം. തുടർന്നങ്ങോട്ടും ആ മൂല്യങ്ങളൊക്കെ നിലനിർത്തി മുന്നോട്ട് പോകുമെന്ന് ഉറപ്പ് തരുന്നു. ഞങ്ങളുടെ സ്വപ്ന യാത്രയിൽ പിന്തുണച്ചതിന് ഹൃദയം നിറഞ്ഞ നന്ദി..
പ്രതാപങ്ങളുടെ ദില്ലിയിൽ നമ്മുടെ പാർട്ടിക്കും ഇനി സ്വന്തമായൊരു മേൽവിലാസമുണ്ടാകും. ഖാഇദേ മില്ലത്ത് സെന്ററിന്റെ മുകളിൽ ഇന്ദ്രപ്രസ്ഥത്തിന്റെ തെളിഞ്ഞ ആകാശത്ത് ഉയർന്ന് പറക്കുന്ന ഹരിത പതാക കണ്ട് അഭിമാനത്തോടെ നമുക്കും പുളകിതരാകാം. ന്യൂനപക്ഷ രാഷ്ട്രീയ മുന്നേറ്റം രാജ്യവ്യാപകമായി കൂടുതൽ ചടുലവും, സംഘടിതവുമാക്കാൻ ഖാഇദേ മില്ലത്ത് സെന്റർ വേദിയാകട്ടെ…
അണയാത്ത പ്രതീക്ഷകളോടെ, കൂടുതൽ ആത്മ വിശ്വാസത്തോടെ നമുക്ക് മുന്നോട്ട് കുതിക്കാം..
നന്ദി,
ചേർന്ന് നിന്നവർക്ക്, കൂടെ നടന്നവർക്ക്, പിന്തുണച്ചവർക്ക് ഹൃദയം നിറഞ്ഞ നന്ദി…
crime
പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും പിഴയും
kerala
റേറ്റിങ് തിരിമറിയില്‍ ഇടപെട്ട് ബാര്‍ക്; സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തും
ടെലിവിഷന്‍ റേറ്റിങില്‍ ജീവനക്കാരന് കൃത്രിമം കാണിച്ചെന്ന വാര്‍ത്തയില്‍ ഇടപെട്ട് ബാര്‍ക് ഇന്ത്യ. ബാര്‍ക്ക് ഇന്ത്യ ഫോറന്‍സിക് ഓഡിറ്റിന് ഉത്തരവിട്ടു. ഫോറന്‍സിക് ഓഡിറ്റിനായി ഒരു സ്വതന്ത്ര ഏജന്‍സിയെ നിയമിച്ചതായി ബാര്‍ക് അറിയിച്ചു. അടിയന്തരമായും സുതാര്യതയോടെയും കൃത്യമായ ജാഗ്രതയോടെയും റേറ്റിങ് തിരിമറി ആരോപണം കൈകാര്യം ചെയ്യുമെന്നും ബാര്‍ക്ക് ഇന്ത്യ അറിയിച്ചു.
ബാര്‍ക് ഡാറ്റ അട്ടിമറിക്കാന്‍ കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നും ബാര്‍ക് ജീവനക്കാര്‍ പ്രേംനാഥിന്റെ വാലറ്റിലേക്ക് കോടികള്‍ എത്തിയെന്ന മാധ്യമ വാര്‍ത്തയിലാണ് ബാര്‍ക് ഇന്ത്യയുടെ നടപടി. വാര്‍ത്ത ശ്രദ്ധയില്‍പെട്ടതായും, വിഷയം അടിയന്തിരമായും സുതാര്യതയോടെയും കൃത്യമായ ജാഗ്രതയോടെയും കൈകാര്യം ചെയ്യുമെന്നും ബാര്‍ക്ക് ഇന്ത്യ അറിയിച്ചു. വിഷയത്തില്‍ സമഗ്രമായ ഫോറന്‍സിക് ഓഡിറ്റിന് ബാര്‍ക്ക് ഉത്തരവിട്ടു.
ഫോറന്‍സിക് ഓഡിറ്റ് നടത്തുന്നതിന് ഒരു പ്രശസ്ത സ്വതന്ത്ര ഏജന്‍സിയെ നിയോഗിച്ചതായും ബാര്‍ക്ക് ഇന്ത്യ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. ഓഡിറ്റ് പൂര്‍ത്തിയാക്കുന്നതുവരെ ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്ന് ബാര്‍ക്ക് ഇന്ത്യ അഭ്യര്‍ത്ഥിച്ചു. തത്പരകക്ഷികളോട് സത്യസന്ധതയുടെയും ഉത്തരവാദിത്തത്തിന്റെയും മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്നും ബാര്‍ക്ക് ഇന്ത്യ കൂട്ടിച്ചേര്‍ത്തു.
kerala
വോട്ടര്‍ക്ക് നേരിട്ട് എസ്ഐആർ ഫോം നല്‍കിയില്ല; ബിഎല്‍ഒയെ മര്‍ദിച്ച സിപിഎം ലോക്കൽ സെക്രട്ടറി റിമാൻഡിൽ
കാസര്‍കോട്: ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫിസറെ (ബിഎല്‍ഒ) മര്‍ദിച്ച സിപിഎം ലോക്കൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെ റിമാൻഡ് ചെയ്തു. ബവ്റിജസ് കോർപറേഷൻ ബന്തടുക്ക ഔട്ട്ലെറ്റിലെ എല്‍ഡി ക്ലര്‍ക്ക് പി. അജിത്തിന്റെ പരാതിയിലാണ് സിപിഎം പാണ്ടി ലോക്കല്‍ സെക്രട്ടറിയായ സുരേന്ദ്രനെ ആഡൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പയറഡുക്കയില്‍ നടന്ന തീവ്ര വോട്ടര്‍പട്ടിക പുനഃപരിശോധനാ ക്യാംപിനിടെയാണ് സംഭവം. വാര്‍ഡിലെ ഒരു വീട്ടിലെത്തിയപ്പോള്‍ വോട്ടറെ നേരിട്ട് കാണാനാകാത്തതിനാല്‍ അയല്‍വീട്ടിലാണ് ബിഎല്‍ഒ ഫോം നല്‍കിയത്. വോട്ടര്‍ വീട്ടില്‍ തിരിച്ചെത്തിയാല്‍ ഏല്‍പ്പിക്കണമെന്ന് അയല്‍ക്കാരനെ ചുമതലപ്പെടുത്തിയതാണെന്ന് ബിഎല്‍ഒ പറഞ്ഞു. എന്നാല്‍, വോട്ടര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കിയില്ലെന്ന് പറഞ്ഞ് ക്യാംപിനിടെ പഞ്ചായത്തംഗം കയര്‍ത്ത് സംസാരിക്കുകയും മർദിക്കുകയുമായിരുന്നുവെന്നുമാണ് പരാതി.
ബിഎൽഒയുടെ ജോലി തടസ്സപ്പെടുത്തുകയും കോളറിൽ പിടിച്ച് ചുമരിനോട് ചേർത്തു നിർത്തി മർദിക്കുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു. മർദനം സംബന്ധിച്ച് അജിത്ത് ജില്ലാ കലക്ടർക്കും പരാതി നൽകി.
-
india10 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
Environment14 hours agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala1 day agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala3 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala2 days agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

