kerala
ധ്രുവീകരണ ശ്രമങ്ങള്‍ മുളയിലേ നുള്ളണം
പൊലീസിലുള്‍പ്പെടെ സംസ്ഥാന സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥ മേഖലയിലെ ആര്‍.എസ്.എസ് ബാന്ധവം മറ നീക്കിപ്പുറത്തുവരുന്ന ഘട്ടത്തിലെ ഈ നീക്കം അതീവ ഗൗരവതരവമാണ്.

വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഐ.എ.എസിന്റെ നേതൃത്വത്തില്‍ ‘മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ്’ എന്ന പേരില്‍ മുതിര്‍ന്ന ഐ.എ.എസ് ഓഫീസര്‍മാരെ അംഗങ്ങളായി ചേര്‍ത്ത് വാട്‌സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ച സംഭവം ഞെട്ടലുളവാക്കുന്നതാണ്. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നാണ് ഗോപാലകൃഷ്ണന്‍ വിശദീകരിക്കുന്നതെങ്കിലും അംഗങ്ങളായി ചേര്‍ക്കപ്പെട്ട പലരും വിമര്‍ശനം ഉന്നയിച്ചതോടെയാണ് ഡിലീറ്റ് ചെയ്യുകയായിരുന്നവെന്നാണ് വ്യക്തമാക്കപ്പെടുന്നത്. പൊലീസിലുള്‍പ്പെടെ സംസ്ഥാന സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥ മേഖലയിലെ ആര്‍.എസ്.എസ് ബാന്ധവം മറ നീക്കിപ്പുറത്തുവരുന്ന ഘട്ടത്തിലെ ഈ നീക്കം അതീവ ഗൗരവതരവമാണ്. ഗോപാലകൃഷ്ണണന്‍ അവകാശപ്പെടുന്നതുപോലെ ഗ്രൂപ്പ് ഹാക്ക് ചെയ്യപ്പെട്ടതാണെങ്കില്‍ പോലും നിരവധി ചോദ്യങ്ങള്‍ ഇവിടെ ഉയരുന്നുണ്ട്. അദ്ദേഹം അറിയാതെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ ചേര്‍ത്തുണ്ടാക്കപ്പെടതാണെങ്കില്‍ ഗ്രൂപ്പിലെ അംഗങ്ങളെല്ലാം ഒരേ സമുദായത്തില്‍പ്പെട്ടതായി മാറിയതും ഇത്തരത്തിലൊരു പേരു തിരഞ്ഞെടുക്കപ്പെട്ടതും എങ്ങനെയെന്ന് അന്വേഷിച്ചുകണ്ടെത്തപ്പെടേണ്ടതുണ്ട്. മുന്‍ തിരുവനന്തപുരം കലക്ടറായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പക്കല്‍ നിന്ന് ദുരൂഹമായ രീതിയിലുണ്ടായ നടപടിയും ഇപ്പോഴത്തെ സംഭവത്തെ സാങ്കേതികതയുടെ പേരില്‍ എഴുതിത്തള്ളുന്നതിന് വിലങ്ങുതടിയായി നില്‍ക്കുകയാണ്. സംസ്ഥാനം പ്രളയത്തിന്റെ മഹാകെടുതികള്‍ അനുഭവിക്കുമ്പോള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലൂടെ അവശ്യ സാ ധനങ്ങള്‍ തല്‍ക്കാലം ശേഖരിക്കേണ്ടതില്ലെന്ന വീഡിയോ ഇറക്കിയ ശേഷം അവധിയില്‍ പോകുകയായിരുന്നു ഗോപാലകൃഷ്ണന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര് അവധിയൊഴിവാക്കി ജോലിയില്‍ പ്രവേശിക്കണമെന്ന സര്‍ക്കാറിന്റെ ഉത്തരവ് പുറത്തുവന്നതിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ അവധിയില്‍ പോക്ക്.
സിവില്‍ സര്‍വീസ് എന്നത് സര്‍ക്കാര്‍ സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. സര്‍ക്കാറുകള്‍ രൂപപ്പെടുത്തിയെടുക്കുന്ന പദ്ധതികള്‍ ജനങ്ങളിലേക്കെത്തുന്നത് അവരിലൂടെയാണ്. മാത്രവുമല്ല ജനോപകാരപ്രദമായ പല പദ്ധതികളും രൂപപ്പെടുത്തിയെടുക്കുന്നതിലും അവര്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. പലപ്പോഴും വകുപ്പുകളും വകുപ്പ് മന്ത്രിമാരുമെല്ലാം പേരെടുക്കുന്നത് പ്രസ്തുതവകുപ്പിലെ ഉന്നത ഉദ്യോഗസ്തരുടെ മിടുക്ക് കൊണ്ടാണെന്നതും വസ്തുതയാണ്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ മതത്തിന്റെയും ജാതിയുടെയുമെല്ലാം പേരില്‍ കൂട്ടായ്മകള്‍ രൂപപ്പെടുത്തുകയും ധ്രുവീകരണ ചിന്തകളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് എത്രമാത്രം അപകടകരമാണെന്ന് ഊഹിക്കാവുന്നതേയുള്ളു. ഒരു വിധത്തിലുള്ള വിവേചനങ്ങള്‍ക്കും സിവില്‍ സര്‍വീസുകാര്‍ അടിമപ്പെടരുതെന്ന നിര്‍ബന്ധമുളളതുകൊണ്ടാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കക്ഷിരാഷ് ട്രീയത്തിലുള്ള പങ്കാളിത്തം നിരോധിക്കപ്പെട്ടത്. രാജ്യത്തെ ഏതൊരു പൗരനുമുള്ളതുപോലെ ഇഷ്ടപ്പട്ട മതത്തില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശം ഉദ്യോഗസ്ഥ വൃന്ദത്തിനുമുണ്ടെങ്കിലും സിവില്‍ സര്‍വീസിനെ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊ ന്നും ഹേതുവാക്കിമാറ്റാന്‍ നിയമം അനുവദിക്കുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ ഭരണഘടനയും നിയമങ്ങളുമാണ് അവര്‍ക്ക് മാര്‍ഗദര്‍ശിയാകേണ്ടത്. എന്നാല്‍ മഹത്തായ ഈ സങ്കല്‍പങ്ങളുടെയെല്ലാം മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പു റത്തുവന്നത് എന്ന കാര്യത്തില്‍ സംശയമില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദൗര്‍ഭാഗ്യകരമാ യ ഇത്തരം വാര്‍ത്തകള്‍ നിരന്തരമായി പുറത്തുവരാറുണ്ടെങ്കിലും അതിനെയെല്ലാം കോട്ടകെട്ടി കാത്ത പാരമ്പ ര്യമായിരുന്നു കേരളത്തിനുണ്ടായിരുന്നത്. തങ്ങളുടെ വിധേയത്വവും വിരോധവുമെല്ലാം മടിയും മറയുമില്ലാതെ തുറന്നുപ്രകടിപ്പിക്കുന്നതും അവരുടെ പ്രതിജ്ഞക്ക് കടക വിരുദ്ധമായി വിവിധ വിഭാഗങ്ങളോട് മമതയും വിദ്വേഷവും വെച്ചു പുലര്‍ത്തുന്നതുമെല്ലാം ഉത്തരേന്ത്യയില്‍ സര്‍ വസാധാരണമാണെങ്കില്‍ ഇപ്പോള്‍ കേരളവും അതേവഴിക്കു സഞ്ചരിക്കാന്‍ തുടങ്ങിയോ എന്ന് ഇത്തരം സംഭവങ്ങള്‍ നമ്മെ ആശങ്കപ്പെടുത്തുകയാണ്. ക്രമസമാധാനത്തിന്റെ ചുമതല വഹിച്ചിരുന്ന ഡി.ജി.പി ആര്‍.എസ്.എസ് മേധാവിയുമായി ചര്‍ച്ച നടത്തിയെതും തൃശൂര്‍ പുരം കല ക്കുന്നതിന് ഇതേ ഉദ്യോഗസ്ഥന്‍ ശ്രമം നടത്തിയെന്ന റിപ്പോര്‍ട്ടുമെല്ലാം ഈ ആശങ്കകള്‍ക്ക് ബലം നല്‍കുന്നതാണ്. ഉദ്യോഗസ്ഥ തലത്തില്‍ മാത്രമല്ല, പൊതു സമൂഹത്തിലും ഇത്തരം ധ്രുവീകരണ ശ്രമങ്ങള്‍ക്ക് ആര്‍.എസ്.എസ് കിണഞ്ഞു ശ്രമിക്കുന്ന ഈ അഭിശപ്തമായ കാലത്ത് അതിനെയെല്ലാം തിരിച്ചറിഞ്ഞ് തടയിടേണ്ട ഭരണകൂടവും ഇതേ പാതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നത് മറ്റൊരുയാഥാര്‍ത്ഥ്യമാണ്. എ.ഡി.ജി.പിയുടെ ആര്‍.എസ്.എസ് കൂടിക്കാഴ്ച്ചയെ നിസാരവല്‍ക്കരിക്കുകയും, ആര്‍.എസി.എസിന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ച് സംസ്ഥാനത്ത് പൂരംകലക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടില്ലെന്ന് വാദിക്കുകയും, കൊടകര കുഴല്‍പണകേസില്‍ ബി.ജെ.പി നേതൃത്വത്തെ ഒരു പോറലുമേല്‍ക്കാതെ രക്ഷപ്പെടുത്തി യെടുത്തതുമെല്ലാം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഈ ധ്രുവീകരണ ശ്രമങ്ങള്‍ക്ക് വെള്ളവും വളവും നല്‍കിക്കൊണ്ടിരിക്കുന്നത് എന്നതാണ് ഏറെ ഖേദകരം.
kerala
എം.ഡി. എം.എ യുമായി രണ്ട് പേർ പിടിയിൽ
പാണ്ടിക്കാട് സ്വദേശികളായ രണ്ട് പേരെയാണ് വണ്ടൂരിൽ വെച്ച് ഡാൻസാഫ് സംഘം സാഹസികമായി പിടികൂടിയത്.

വണ്ടൂർ:വിൽപ്പനക്കായി കൊണ്ട് പോകുന്നതിനിടെ എം ഡി എം എ യുമായി യുവാക്കൾ പിടിയിൽ. പാണ്ടിക്കാട് സ്വദേശികളായ രണ്ട് പേരെയാണ് വണ്ടൂരിൽ വെച്ച് ഡാൻസാഫ് സംഘം സാഹസികമായി പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം.
മുപ്പത് വയസ്സുകാരനായ പാണ്ടിക്കാട് ഒറവമ്പുറം കുന്നുമ്മൽ ഷഹനുൽ ഫർഷാദ്, ഇരുപത് വയസ്സുകാരനായ അരിക്കണ്ടംപാക്ക് കണ്ണൻചെത്ത് ശാഹുൽ ഹമീദ് എന്നിവരെയാണ് വണ്ടൂർ പോലീസും, ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. വണ്ടൂർ ടൗണിലും പരിസരങ്ങളിലും കാറിൽ കറങ്ങി നടന്ന് ആവശ്യക്കാർക്ക് എം.ഡി. എം.എ. എത്തിച്ചു കൊടുക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. രാത്രി എട്ടു മണിക്ക് വണ്ടൂർ പുളിക്കലിൽ ഇവർ കാറുമായി നിൽക്കുന്നുണ്ടെന്ന വിവരം ലഭിച്ചാണ് ഡാൻസാഫ് സംഘം എത്തിയത്. ഇതോടെ ഡാൻസാഫ് സംഘത്തിന്റെ വാഹനത്തിൽ ഇവർ സഞ്ചരിക്കുകയായിരുന്ന കാർ ഇടിച്ച് കടന്നു കളയാനുള്ള ശ്രമവും ഉണ്ടായി.
തുടർന്ന് അൽപ്പം സാഹസിക്കപ്പെട്ടാണ് പോലീസ് ഇവരെ കീഴടക്കിയത്. 1.84 ഗ്രാം എം ഡി എം എ, ഇലക്ട്രോണിക്ക് ത്രാസ്സുകൾ, എം.ഡി. എം.എ ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് പൈപ്പ് എന്നിവയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന മാരുതി സെൻ കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഗ്രാമിന് 3500 രൂപ നിരക്കിലാണ് പ്രതികൾ വിൽപ്പന നടത്തിയിരുന്നത്. പിടിയിലായ ഷഹനുൽ ഫർഷാദിന് മഞ്ചേരി പോലീസ് സ്റ്റേഷനിൽ സമാന കുറ്റകൃത്യത്തിന് 2 കേസ്സുണ്ട്. വണ്ടൂർ പോലീസ് സബ് ഇൻസ്‌പെക്ടർ എം ആർ സജി, സിപിഒ കെ പി വിനേഷ്, ഡാൻസാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
kerala
പാലക്കാട് പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു
കൃഷി സ്ഥലത്തേക്ക് പോവുന്ന വഴി വൈദ്യുതി ലൈനില്‍ ചവിട്ടി ഷോക്കേല്‍ക്കുകയായിരുന്നു.

പാലക്കാട് പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. പാലക്കാട് കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് മരിച്ചത്. കൃഷി സ്ഥലത്തേക്ക് പോവുന്ന വഴി വൈദ്യുതി ലൈനില്‍ ചവിട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
kerala
കനത്ത മഴ; എറണാകുളത്ത് 19 വീടുകള്‍ തകര്‍ന്ന് വീണു
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴക്കെടുതി തുടരുകയാണ്.

കനത്ത മഴയിലും കാറ്റിലും എറണാകുളത്ത് 19 വീടുകള്‍ തകര്‍ന്ന് വീണു. ഇതുവരെ ജില്ലയിലെ 336 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. തൊടുപുഴ, മൂവാറ്റുപുഴ, പെരിയാര്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴക്കെടുതി തുടരുകയാണ്. കോഴിക്കോട് പാറക്കടവ്, വാണിമേല്‍, മൊകേരി, നാദാപുരം ഭാഗങ്ങളിലും ഇന്ന് പുലര്‍ച്ചെ ചുഴലിക്കാറ്റ് വീശി. പ്രദേശത്തെ നിരവധി മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. താമരശ്ശേരി ചുരം നാലാം വളവില്‍ കാറ്റില്‍ മരം വീണു. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ മുറിച്ചുമാറ്റി. ഒന്‍പതാം വളവിനു താഴെ വീതി കുറഞ്ഞ ഭാഗത്ത് റോഡിലേക്ക് പാറക്കല്ല് പതിച്ചതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിച്ചു.
-
india3 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
kerala1 day ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
വി.എസിനെതിരെ അധിക്ഷേപ പരാമര്‍ശം; നടന് വിനായകനെതിരെ ഡി.ജി.പിക്ക് പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്
-
kerala3 days ago
അടൂരില്‍ പിതാവിനെ നേരെ മകന്റെയും ഭാര്യയുടെയും ക്രൂരമര്‍ദനം
-
kerala3 days ago
മലപ്പുറത്ത് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണ് നാലുപേര്‍ക്ക് പരിക്ക്
-
More3 days ago
റഷ്യന്‍ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നു വീണു; 49 മരണം
-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന് അന്തരിച്ചു
-
kerala3 days ago
മലപ്പുറത്ത് ഹൈകോടതി ഉത്തരവ് മറികടന്ന് ക്വാറി പ്രവര്‍ത്തനം; തടഞ്ഞ് നാട്ടുകാര്‍