Connect with us

india

‘ശാന്തനായിരുന്ന് മയിലിന് തീറ്റകൊടുത്ത്, ഇന്ത്യന്‍ പട്ടികളെ വളര്‍ത്തി, കളിപ്പാട്ടം ഉണ്ടാക്കൂ!’; മോദിക്കെതിരെ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്

Published

on

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. മോദിയും അര്‍ണബ് ഗോ സ്വാമിയും തമ്മില്‍ നടത്തുന്ന സംഭാഷണത്തിന്റെ മീം ഉള്‍പ്പെടുത്തിക്കൊണ്ടാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെട്ട പ്രശാന്ത് ഭൂഷണ്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

”താങ്കളുടെ രാജ്യത്ത് വികസനം നടത്തിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് കാണാന്‍ സാധിക്കാത്തത്?” എന്ന അര്‍ണബിന്റെ ചോദ്യത്തിന് ”ഈ വികസനം ലക്ഷണങ്ങള്‍ ഇല്ലാത്തതാണ്, അത് സംഭവിക്കുന്നുണ്ട് പക്ഷേ കാണാന്‍ സാധിക്കുന്നില്ല” എന്ന് മോദി മറുപടി നല്‍കുന്നതായാണ് മീമീല്‍ അവതരിപ്പിച്ചിരിക്കുന്നത്.

തന്റെ ട്വീറ്റിനൊപ്പമാണ് പ്രശാന്ത് ഭൂഷണ്‍ ഈ മീമ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ”താങ്കളെന്താണ് പറയുന്നത് ബ്രദര്‍?! ജി.ഡി.പി റേറ്റ് -24 ശതമാനം കൂടി; തൊഴിലില്ലായ്മ 24 ശതമാനം കൂടി; കൊറോണ 80000 ശതമാനം കൂടി, ചൈനീസ് സൈന്യത്തിന്റെ സാന്നിദ്ധ്യം ഇന്ത്യയില്‍ കൂടിക്കൊണ്ടിരിക്കുന്നു. ഇനിയും എത്രത്തോളം വികസനമാണ് വേണ്ടത്?! ശാന്തനായിരിക്കൂ, മയിലിന് തീറ്റകൊടുക്കൂ, ഇന്ത്യന്‍ ഇനത്തില്‍പ്പെട്ട പട്ടികളെ വളര്‍ത്തൂ, കളിപ്പാട്ടം ഉണ്ടാക്കൂ! പ്രശാന്ത് ഭൂഷന്‍ ട്വിറ്ററില്‍ കുറിക്കുന്നു.

ഇന്ന് രാവിലെ 8.8 ന് ഇട്ട ട്വീറ്റ് ഇതിനോടകം തന്നെ 2200 തവണ റീട്വീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 8700 ലൈക്കാണ് ലഭിച്ചിരിക്കുന്നത്. നിരവധി കമ്മന്റുകളാണ് ട്വീറ്റിന് താഴെ വന്നിരിക്കുന്നത്.

മോദി മയിലിന് തീറ്റക്കൊടുന്നതിന്റെ വീഡിയോകളും രാജ്യം സ്വയം പര്യാപ്തത നേടാന്‍ വീടുകളില്‍ ഇന്ത്യന്‍ പട്ടികളെ വളര്‍ത്തണമെന്ന് മന്‍ കീ ബാത്തില്‍ മോദി പറഞ്ഞതും വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ബി.ജെ.പിയുടേയും പ്രസ് ബ്യൂറോ ഓഫ് ഇന്ത്യയുടേയും പ്രധാനമന്ത്രിയുടേയും യൂട്യൂബ് ചാനലില്‍ അപ് ചെയ്ത മന്‍ കീ ബാത്തിന്റെ വീഡിയോയ്ക്ക് റെക്കോര്‍ഡ് ഡിസ് ലൈക്കാണ് ലഭിച്ചത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബില്ലുകളുടെ സമ്മതപത്രം വൈകുന്ന സംഭവങ്ങള്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും നിശ്ചിത സമയക്രമം ഏര്‍പ്പെടുത്തുന്നത് ന്യായീകരിക്കാനാവില്ല: സുപ്രീം കോടതി

കാലതാമസത്തിന്റെ വ്യക്തിഗത കേസുകള്‍ ഉണ്ടെങ്കില്‍, ദുരിതബാധിതരായ കക്ഷികള്‍ക്ക് ആശ്വാസം തേടി കോടതിയെ സമീപിക്കാം

Published

on

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200-ഉം 201-ഉം അനുസരിച്ച് ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും യഥാക്രമം പ്രവര്‍ത്തിക്കാനുള്ള ഒരു പുതപ്പ് ടൈംലൈന്‍ ഏര്‍പ്പെടുത്തിയതിനെ ന്യായീകരിക്കാന്‍ ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ കാലതാമസം വരുത്തുന്ന ചില സന്ദര്‍ഭങ്ങള്‍ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് രാഷ്ട്രപതിയുടെ റഫറന്‍സിന്റെ വാദം കേള്‍ക്കുന്നതിന്റെ ആറാം ദിവസം സുപ്രീം കോടതി വാക്കാല്‍ നിരീക്ഷിച്ചു. കാലതാമസത്തിന്റെ വ്യക്തിഗത കേസുകള്‍ ഉണ്ടെങ്കില്‍, ദുരിതബാധിതരായ കക്ഷികള്‍ക്ക് ആശ്വാസം തേടി കോടതിയെ സമീപിക്കാം, കൂടാതെ സമയപരിധിക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചേക്കാം; എന്നിരുന്നാലും, ഗവര്‍ണറുടെയും രാഷ്ട്രപതിയുടെയും നടപടികള്‍ക്ക് കോടതി പൊതുവായ സമയക്രമം നല്‍കണമെന്ന് അര്‍ത്ഥമാക്കാനാവില്ല, കോടതി വാക്കാല്‍ പറഞ്ഞു.

സമയപരിധികളൊന്നും വ്യക്തമാക്കാതെ ബില്ലുകള്‍ ‘എത്രയും വേഗം’ തിരികെ നല്‍കണമെന്ന് പറഞ്ഞുകൊണ്ട് ഭരണഘടന പ്രത്യേകമായി ‘ഫ്‌ലെക്സിബിലിറ്റി’ നല്‍കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തമിഴ്‌നാട് ഗവര്‍ണറെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. അഭിഷേക് മനു സിംഗ്വിയുടെ വാദം കേള്‍ക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പിഎസ് നരസിംഹ, ജസ്റ്റിസ് എഎസ് ചന്ദൂര്‍ക്കര്‍ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ച്.

ഗവര്‍ണര്‍മാര്‍ അനിശ്ചിതകാലത്തേക്ക് ബില്ലുകള്‍ തടഞ്ഞുവയ്ക്കുന്ന സംഭവങ്ങളുടെ ആവര്‍ത്തിച്ചുള്ള സാഹചര്യം കണക്കിലെടുത്ത് സമയക്രമം അനിവാര്യമാണെന്ന് സിംഗ്വി വാദിച്ചു. രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും അധികാരം വിനിയോഗിക്കുന്നതിന് ആര്‍ട്ടിക്കിള്‍ 142 പ്രകാരം നമുക്ക് ഒരു സ്ട്രെയിറ്റ് ജാക്കറ്റ് ഫോര്‍മുല നല്‍കാമോ?”, സിജെഐ ഗവായ് ചോദിച്ചു. ‘ദന്തഗോപുരം’ വീക്ഷണം എടുക്കരുതെന്നും ‘വലിയ കാലതാമസത്തിന്റെ സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍’ കൈകാര്യം ചെയ്യണമെന്നും കോടതിയെ പ്രേരിപ്പിച്ച സിംഗ്വി, ആര്‍ട്ടിക്കിള്‍ 200, 201 എന്നിവയ്ക്ക് കീഴിലുള്ള അധികാരങ്ങള്‍ വിനിയോഗിക്കുന്നതിന് ഒരു ‘പൊതു സമയരേഖ’ ആവശ്യമാണെന്ന് സമര്‍ത്ഥിച്ചു.

ആര്‍ട്ടിക്കിള്‍ 200 ഉം 201 ഉം ഒരു ടൈംലൈനും വ്യക്തമാക്കാത്തതിനാല്‍ ഒരു പൊതു ടൈംലൈന്‍ സ്ഥാപിക്കുന്നത് പ്രായോഗികമായി കോടതി ഭരണഘടന ഭേദഗതി ചെയ്യുമെന്ന് ജസ്റ്റിസ് നാഥ് നിരീക്ഷിച്ചു. സമയക്രമം ഏര്‍പ്പെടുത്താന്‍ ഭരണഘടന ഭേദഗതി ചെയ്യേണ്ടിവരും, ജസ്റ്റിസ് നാഥ് പറഞ്ഞു. ഗവര്‍ണര്‍/ രാഷ്ട്രപതി സമയക്രമം പാലിക്കാത്തതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ബെഞ്ച്, പ്രത്യേകിച്ച് ജസ്റ്റിസ് നരസിംഹവും ജസ്റ്റിസ് നാഥും ചോദിച്ചു. ഗവര്‍ണറെയോ രാഷ്ട്രപതിയെയോ കോടതിയലക്ഷ്യത്തിന് ഉയര്‍ത്തിക്കാട്ടാമോ, അവര്‍ ചോദിച്ചു. ബില്ലുകള്‍ക്ക് ‘ഡീംഡ് അസെന്റ്’ ഒരു അനന്തരഫലമാകുമെന്ന് സിംഗ്വി മറുപടി നല്‍കി. വാദത്തിനിടെ, അയോഗ്യതാ ഹര്‍ജികളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാന്‍ തെലങ്കാന സ്പീക്കറോട് നിര്‍ദ്ദേശിച്ച് സിജെഐ ഗവായ് രചിച്ച മൂന്നംഗ ബെഞ്ച് വിധി സിംഗ്വി പരാമര്‍ശിച്ചു. കേസില്‍ പ്രത്യേക നിര്‍ദ്ദേശമാണ് കോടതി പുറപ്പെടുവിച്ചതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ‘എല്ലാ സ്പീക്കര്‍മാരും മൂന്ന് മാസത്തിനകം അയോഗ്യതാ ഹര്‍ജികള്‍ തീര്‍പ്പാക്കണമെന്ന് ഞങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടില്ല. കേസിന്റെ വസ്തുതകള്‍ക്കും സാഹചര്യങ്ങള്‍ക്കും ഇത് പ്രത്യേകമായിരുന്നു,’ ചീഫ് ജസ്റ്റിസ് പറഞ്ഞു.

Continue Reading

india

യുഎപിഎ കേസ്: ഉമർ ഖാലിദും ശർജീൽ ഇമാമും ഉൾപ്പടെയുള്ള 9 പൗരത്വപ്രക്ഷോഭകർക്ക് ജാമ്യം നിഷേധിച്ച് ദൽഹി ഹൈക്കോടതി

2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കു പിന്നാലെ നടന്ന കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡൽഹി പൊലീസ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്

Published

on

ന്യൂഡൽഹി: വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുൾപ്പെടെ 2020ലെ ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ പ്രതികളായ 9 പേരുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും കൂടാതെ മുഹമ്മദ് സലീം ഖാൻ, ഷിഫ ഉർ റഹ്മാൻ, അക്തർ ഖാൻ, മീരാൻ സാഹിബ്, ശദാബ് അബ്ദുൽ അഹമ്മദ് ഖാലിദ് സൈഫി, ഗുൽഫിഷ ഫാത്തിമ എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസുമാരായ നവീൻ ചൗള, ശൈലേന്ദർ കൗർ എന്നിവരുടെ ബെഞ്ച് തള്ളിയത്.

2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കു പിന്നാലെ നടന്ന കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡൽഹി പൊലീസ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്. ഇരുവരുടെയും ജാമ്യാപേക്ഷ 2022 മുതൽ കോടതിയിലാണ്. ഡൽഹി കലാപത്തിൽ 50 പേർ കൊല്ലപ്പെടുകയും 700ലേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികൾ കലാപത്തിന്റെ മുഖ്യ ആസൂത്രകരാണെന്നാണു പൊലീസ് ആരോപിക്കുന്നത്.
പ്രതികൾക്കു ജാമ്യം അനുവദിക്കുന്നതിനെ കേന്ദ്ര സർക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ശക്തമായി എതിർത്തു. ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും അഭിഭാഷകർ പറഞ്ഞു.
Continue Reading

india

വോട്ടര്‍ അധികാര്‍ യാത്ര സൂപ്പര്‍ ഹിറ്റ്: പുത്തന്‍ പ്രതീക്ഷയില്‍ ഇന്ത്യാ സഖ്യം

Published

on

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിച്ച വോട്ടർ അധികാർ യാത്ര ബിഹാറിന്റെ രാഷ്ട്രീയം മാറ്റിവരക്കും. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയ്ക്കായുള്ള വലിയ പോരാട്ടമായി രാഹുലിന്റെ യാത്ര മാറുമെന്നാണ് വിലയിരുത്തൽ. തട്ടിപ്പറിക്കപ്പെട്ട അവകാശത്തെ വീണ്ടെടുക്കാനുള്ള പ്രയത്‌നത്തിൽ അണിനിരന്ന പതിനായിരങ്ങളും ഇന്ത്യാ സഖ്യനേതാക്കളും ചേർന്നപ്പോൾ അക്ഷരാർത്ഥത്തിൽ യാത്ര ഇടിമുഴക്കമാക്കുകയായിരുന്നു.

കോരിച്ചൊരിയുന്ന മഴയെയും പൊള്ളുന്ന വെയിലിനെയും വകവയ്ക്കാതെ ഓടികൂടിയ പതിനായിരങ്ങൾ. അവരിൽ പലരും തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കിൽ മരിച്ചവരായിരുന്നു. ജനാധിപത്യാവകാശം നിഷേധിക്കപ്പെട്ടതിന്റെ രോഷം ആ മുഖങ്ങളിൽ വ്യക്തമായിരുന്നു.

1300 കിലോമീറ്റർ, കടന്നുപോയത് 25 ജില്ലകളിലായി 110ലധികം നിയമസഭ മണ്ഡലങ്ങളിലൂടെയാണ്. വോട്ടർ അധികാർ യാത്ര ഇന്നലെ പട്നയിൽ സമാപിക്കുമ്പോൾ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന മറ്റൊരു ചരിത്രത്തിനാണ് സാക്ഷിയായത്. വോട്ടർ പട്ടിക പരിഷ്‌ക്കരണം വോട്ടുചോരിയുടെ പശ്ചാത്തലത്തിൽ ബിഹാറിന്റെ അസ്ഥിരമായ ജാതി പ്രേരിത ഭൂപ്രകൃതിയിൽ രാഷ്ട്രീയ സ്വാധീനം നേടിയിട്ടുണ്ട്.

മുസ്ലിം,ദലിതർ, അരികുവൽക്കരിക്കപ്പെട്ട മറ്റു വിഭാഗങ്ങൾ എന്നിവർക്ക് ശക്തമായ ഒരു രാഷ്ട്രീയ മുദ്രാവാക്യമായും രാഹുലിന്റെ റാലി മാറി. ബിഹാറിൽ നാന്നി കുറിച്ച യാത്ര ക്രമേണ ദേശീയ തലത്തിൽ വരുന്ന തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വെച്ച് ഇന്ത്യസഖ്യത്തിന്റ പ്രധാന പ്രചാരണ കേന്ദ്രമായി മാറുകയാണ്. ഭാരത് ജോഡോ യാത്രയിൽ ഉയർത്തിയ വിദ്വേഷത്തിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കാൻ എന്ന മുദ്രാവാക്യം പോലെ ‘വോട്ട് ചോർ ഗഡ്ഡി ഛോഡ്’ എന്ന മുദ്രാവാക്യം ജനങ്ങളുടെ മനസ്സിൽ പതിഞ്ഞുകഴിഞ്ഞു.

Continue Reading

Trending